Tuesday 28 July 2009

ജിവിതം തുടങ്ങുന്നതിന്റെ തലേ നാള്‍

ജീവിതം തുടങ്ങുന്നതിന്റെ തലേ നാള്‍ അതായതു വിവാഹത്തിനു ഏകദേശം പന്ത്രണ്ടു മണിക്കൂര്‍ മുന്‍പ്‌ ശോശാമ്മ എന്നെ ഫോണില്‍ വിളിച്ചൊരു കാര്യം പറഞ്ഞു ,പണ്ടു പണ്ടു വളരെ പണ്ടു യുവദീപ്തിയുടെ ക്യാമ്പ് നടക്കുമ്പോള്‍ കുരിശുമൂട്ടിലെ ജോയിച്ചന്‍ എന്നെ ഒന്നു പീഡിപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ,ഇതുമൂലം നമ്മുടെ ഭാവിജീവിതത്തിനു കോട്ടം ഉണ്ടാകാതിരിക്കാന്‍ ഞാന്‍ മുന്പേ പറയുവാ .പിന്നെ പറ്റിച്ചു വഞ്ചിച്ചു എന്നൊന്നും അച്ചായന്‍ പരാതി പറയരുത് ഇതു പറഞ്ഞതും ശോശാമ്മ ടപ്പേന്നു ഫോണ്‍ വെച്ചു .എന്റെ കര്‍ത്താവേ ജീവിതം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇവളെന്നായി പറഞ്ഞിട്ട് പോയെ .വീട്ടില്‍ ആകെ ബഹളമാണ് ബിരിയാണിയും കള്ളും പന്നിമലത്തുകാരും ആകെ കൂടി ഒരു ഉത്സവ തിമിര്‍പ്പ് വെടിക്കെട്ടൊക്കെ എന്റെ നെഞ്ചില്‍ നടക്കട്ടെ എന്ന് ശോശാമ്മ കരുതിയിട്ടുണ്ടാവണം .പീഡിപിക്കാന്‍ ശ്രമിച്ചു എന്നല്ലാതെ ആ ശ്രമം വിജയമായോ പരാജയമായോ എന്നൊന്നും അവള്‍ പറഞ്ഞതുമില്ല .നല്ല കുട്ടിആവും ഇല്ലങ്കില്‍ ഒരു പെണ്ണും ജീവിതത്തില്‍ ഒരിക്കലും ഭര്‍ത്താക്കന്‍മാര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം വിവാഹത്തലേന്ന് ഒരു മടിയുമില്ലാതെ പ്രതി ശ്രുത വരനോട് തുറന്നു പറഞ്ഞിരിക്കുന്നു .ദൈവമേ നീ എത്ര വലിയവനാണ്‌ , എന്ത് തന്നെയായാലും ആര്‍ക്കു വേണം അവളുടെ ഭൂതം. ഭാവിയും വര്‍ത്തമാനവും ശോഭനമായാല്‍ പോരെ . കിടന്നിട്ടു ഉറക്കം വരുന്നില്ല കള്ളുസഭയില്‍ പോയി രണ്ടു ലാര്‍ജ് വാങ്ങി അടിച്ച് മൂന്നാമത് ഒന്നിന് നിന്നപ്പോള്‍ പേരപ്പന് കണ്ണുരുട്ടി നാളെ വികാരി അച്ഛന്റെ സമക്ഷത്തു നില്കെണ്ടാവനാ കള്ളിന് തത്കാലം നിരോധനം .കിടക്കാന്‍ പോകുന്ന വഴി ആനിആന്റിയുടെ വക ഉപദേശം വിവാഹം എന്നത് വ്യക്തിയുടെ രണ്ടാം ജന്മം ആണ് ,നല്ലതും ചീത്തയും ആവാന്‍ ദൈവം നടത്തുന്ന പുനര്‍ജ്ജന്മം ,കിടക്കുമ്പോള്‍ മുഴുവന്‍ ഇതായിരുന്നു ചിന്ത കുരിശുംമൂടിലെ ഷിബു എന്താവും ചെയ്തിട്ടുണ്ടാവുക, ഇല്ല വിചാരിക്കുന്ന പോലെ ഒന്നും ഉണ്ടായിട്ടുണ്ടാവില്ല .

കാലത്തു തന്നെ വിഡിയോ ഗ്രഫെര്മാര്‍ സംവിധാന ചുമതല ഏറ്റെടുത്ത് കഴിഞ്ഞു .എന്റെ മനസ്സില്‍ ശോശാമ്മയുടെ സ്വരം പ്രതിദ്വനിക്കുകയാണ് ഇനിയും സമയം വൈകിയിട്ടില്ല ഒരു പുനര്‍ വിചിന്തനം നടത്തിയാലോ, വേണ്ട ഒരു സത്യം എന്നെ വന്ചിക്കാതിരിക്കാന്‍ തുറന്നു പറഞ്ഞതാണോ അവള്‍ ചെയ്ത പാതകം .വണ്ടി പള്ളി കുരിശടിയുടെ മുന്നില്‍ നിര്ത്തി രണ്ടാം ജന്മത്തിന്റെ കുദാശ കര്‍മത്തിനായി വലതുകാല്‍ വെച്ചിറങ്ങി തൊട്ടരുകിലായി ശോശാമ്മയും ഞാന്‍ ഒളികണ്ണിട്ട് ഒന്നു നോക്കി ശോശാമ്മ ലജ്ജിച്ചു തല താഴ്ത്തി പള്ളി കല്പടവിനു താഴെ എത്തും മുന്പ് ശോശാമ്മ കൈയില്‍ ഉള്ള വെള്ള കൈലേസ്‌ എന്റെ കൈയില്‍ വെച്ചു തന്നു. കൈയിലിരുന്ന മൊബൈല് ശബ്ദിച്ചതും ഏവരേയും അല്ഭുതപെടുത്തി അടുത്തു വന്നു നിന്ന കാറിലേയ്ക്കു നടന്നു കയറിയതും ഒരുമിച്ചായിരുന്നു ,എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനു മുന്പ് എന്റെ കൂടുകാര്‍ എന്നെയും മറ്റൊരു കാറിലേയ്ക്കു മാറ്റി അവരാണ് പറഞ്ഞതു ശോശാമ്മ അവളുടെ കാമുകനുമായി ഒളിച്ചോടിയിരിക്കുന്നു .ഡിസംബറിന്റെ മഞ്ഞു മാറാത്ത അവസ്ഥയിലും ഞാന്‍ വിയര്‍ത്ത്‌ വിവശനയിരിക്കുന്നു .ശോശാമ്മ ഏല്‍പിച്ച കൈലെസിനുള്ളില്‍ നിന്നു ഒരു ചെറിയ തുണ്ട് കടലാസ് ഊര്‍ന്നു വീണു അതില്‍ ഇങ്ങനെ രണ്ടു വരി മാത്രം .

വേദനിപിക്കനമെന്നു നിനച്ചതല്ല ഇന്നലെ ഞാന്‍ ഒരു ക്ലൂ തന്നിരുന്നു

ഇന്നു വരുമെന്ന് നിനച്ചില്ല , ഇതല്ലാതെ വേറെ വഴിയില്ല ഞാന്‍ പോകുന്നു .

Wednesday 10 June 2009

സെവാഗ് പടിയിറങ്ങുമ്പോള്‍ .

ക്രിക്കറ്റ് ലോകവും ഇന്ത്യയും ആവേശത്തിന്റെ കൊടുമുടിയിലേരാന്‍ തയ്യാറെടുത്തു കഴിഞ്ഞു .കുറ്റന്‍ അടിയുടെ വീരന്‍ വീരു നാട്ടിലേയ്ക്ക് മടങ്ങുകയാണ് . തോളില്‍ ഏറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി നാട്ടിലേയ്ക്ക് മടങ്ങുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം .ലോകകപ്പിലെ ഒരു മത്സരം പോലും കളിക്കാനാവാതെ വീരു മടങ്ങുംമ്പോള്‍ ഇന്ത്യയുടെ രണ്ടാം കിരീട ധാരണം എന്ന സ്വപ്നം ചെറുതായെങ്കിലും മങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ആദ്യ ഓവറുകളില്‍ ലോഗ് ഓണ്‍ ലോഗ് ഓഫ്‌ ഫീല്ടെര്മാരുടെ തലക്ക് മുകളിലൂടെ മൂളി പറക്കുന്ന വന്യമായ ഷോടുകളുടെ തമ്പുരാന്‍ ധോണിയുമായുള്ള ചില പടല പിണക്കങ്ങളുടെ പേരില്‍ പടിയിറങ്ങുകയാണ് .

തനിക്ക് മുകളില്‍ പറക്കുന്ന പരുന്തുകളെ മുളയിലേ നുള്ളാന്‍ ക്യാപ്ടന്‍ പഠിച്ചു കഴിഞ്ഞു .രാഷ്ടീയ കുതിരകച്ചവടങ്ങള്‍ക്കും അധികാര രാഷ്ടീയത്തിനും കുപ്രസിദ്ധി നേടിയ ജാര്‍ക്കണ്ടില്‍ നിന്നുള്ള ഈ ഇരുപത്തി എഴുകാരന്‍ അതി വേഗം ഇന്ത്യന്‍ ടീമിലെ അപ്രമാദിത്വം കൈയേറി കഴിഞ്ഞു .ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു ചുരുങ്ങിയ കാലം കൊണ്ടു ലോകത്തിന്റെ നെറുകയില്‍ ഏറിയ ഈ ചെറുപ്പക്കാരന്‍ ഒരു പക്ഷെ അല്പം കൂടി സൌമനസ്യം കാണിച്ചിരുന്നെങ്കില്‍ സെവാഗ് ഈ ലോകകപ്പില്‍ ഉണ്ടാവുമായിരുന്നു .

പരസ്യ വാചകം പറയുന്നതു പോലെ അതെല്ലാം നമുക്കു മറക്കാം .ഇന്ത്യ ഇന്നു ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നാണ് കപ്പു സാധ്യത ഏറ്റവും കൂടുതല്‍ കല്പിക്കപെടുന്ന ടീമുകളില്‍ ഒന്ന്. യുവ രക്തത്തിന്റെ ആവേശവും കഴിവും വേണ്ട വിധം പ്രയോജനപെടുതിയാല്‍ ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യന്‍ വസന്തം വിടരും .ലോര്‍ഡ്സിന്റെ മണ്ണില്‍ കപിലിന്റെ ചെകുത്താന്മാര്‍ക്ക് ശേഷം ധോണിയുടെ യുവരക്തം തങ്ങളാണ് മിനി ക്രിക്കറ്റിന്റെ രാജാക്കന്മാരെന്നു അടിവരയിടും .അന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ ഈ തന്‍ പ്രമാണിത്വത്തിന്റെ കഥകള്‍ മറക്കും ,എന്തുകൊണ്ടെന്നാല്‍ വിജയമാണ് നമ്മുടെ ലക്‌ഷ്യം വ്യക്തിയേക്കാള്‍ ഏറെ വലുതാണ്‌ ഭാരതം .നൂറുകോടി ജനങ്ങളും ഒന്നായി പറയുന്നു കം ഓണ്‍ ഇന്ത്യ ദികാതോ......

Saturday 7 February 2009

പെറ്റമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള്‍ ..

ഇന്നലെ വരെ സാമ്പത്തിക മാന്ദ്യവും അതിനെകുറിച്ചുള്ള വാര്‍ത്തകളും ഞങ്ങള്‍ക്ക് ആരാന്റെ അമ്മയ്ക്ക് വന്ന ഭ്രാന്ത് പോലെ രസകരമായ ഒന്നായിരുന്നു .വമ്പന്‍ കമ്പനികള്‍ അടപെടല വീഴുമ്പോള്‍ ഇതു അവരുടെ മാത്രം കാര്യമെന്ന് കരുതിയിരുന്ന ഞങ്ങളും സാമ്പത്തിക മാന്ദ്യം എന്ന നീരാളിപിടുത്തത്തില്‍ അകപെട്ടിരിക്കുന്നു .സാമാന്യം തരക്കേടില്ലാതെ മുപ്പതു വര്‍ഷമായി മാര്‍കറ്റില്‍ പിടിച്ചു നിന്നിരുന്ന ഞങ്ങളുടെ എല്ലാ പ്രൊജക്ടുകളും ഒരു മുന്നറിയിപ്പും കൂടാതെ റദ്ദു ചെയ്യപെട്ടിരിക്കുന്നു .ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ്‌ .

ഒരു വരുമാന സ്രോതസും ഇല്ലാതെ ശമ്പളം നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്തര്‍ ആയിരിക്കുന്നു . ഞങ്ങളുടെ ഉയര്‍ച്ചയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരെ പെട്ടന്ന് ഒഴിവാക്കുന്നതെങ്ങിനെ , ഒഴിവാക്കിയില്ലന്കില്‍ ഞങ്ങള്‍ക്ക് നില നില്‍പ്പില്ല.ഒരു സന്തുലന പ്രക്രിയ അത്യാവശം ആയി വന്നിരിക്കുന്നു . ഇതു ഞങ്ങളുടെ മാത്രം അവസ്ഥായല്ല എവിടെ തിരിഞ്ഞാലും വിസ റദ്ദു ചെയ്യാന്‍ കാത്തിരിക്കുന്നവരും നീണ്ട അവധിയില്‍ പോകുന്നവരും മാത്രമാണ് .ഈ അവസ്ഥ ഇനി എത്ര നാള്‍ തുടരുമെന്ന് അറിഞ്ഞു കൂടാ .ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ് പെട്ടന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം അരുതായ്മകളിലെയ്ക്ക് ആരെയും തള്ളി വിടാതിരിക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം .

ഇന്നലെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ഓഫീസില്‍ എത്തിയ രാമറാവുവും പണി പൂര്‍ത്തിയാക്കാത്ത അദ്ധേഹത്തിന്റെ വീടും അങ്ങനെ ഒരു പാടു പേരുടെ സ്വപ്നങളും പ്രതീഷകളുമാണ് സാമ്പത്തിക മാന്ദ്യമെന്ന ആഗോള പ്രതിസന്തിയില്‍ അലിഞ്ഞില്ലാതാകുന്നത്‌ . ബരാക്ക് ഒബാമയുടെ വാക്കുകള്‍ കടമെടുത്താല്‍ ചിലരുടെ അത്യാഗ്രഹം വരുത്തി വെച്ച വിനയില്‍ ലോകം പകച്ചു നില്‍ക്കുകയാണ്‌ .ആയിരങ്ങളുടെ കണ്ണുനീരിനു കാരണക്കാരായ ആ അത്യാഗ്രഹികള്‍ ദൈവത്തിനെ കോടതിയിലെങ്കിലും ശിക്ഷിക്കപെടട്ടെ .

Sunday 4 January 2009

അവന്‍ വരും വരാതിരിക്കില്ല

മാമാങ്കത്തിന് നിളയുടെ തീരത്തു ചാവേര്‍ പട എത്തുമ്പോള്‍ മനസ്സില്‍ രണ്ടു ചിന്തകള്‍ മാത്രം മരിക്കുക അല്ലെങ്കില്‍ നേടുക .ഇവിടെ നേടുക എന്നത് വിദുര സ്വപ്നത്തില്‍ പോലുമില്ലാത്ത ചിലര്‍ ചാവേറുകള്‍ ആകാന്‍ തയ്യാറെടുത്തു കഴിഞ്ഞു .വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതു സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഇന്നത്തെ ഗീര്‍വാണം കേട്ടപ്പോള്‍ പാവം തോന്നിയത് മുരളിധരനോടല്ല അദ്ദേഹത്തെ വിശ്വസിച്ചു കൂടെ കൂടിയ രാഷ്ടീയ തൊഴിലാളികലോടാണ്.മുരളി രാജാവാകുമ്പോള്‍പടയാളിയെന്കിലും ആകാം എന്ന് മോഹിച്ചു പുറകെ കൂടിയ ചിലരുടെ സ്വപ്നമാണ് തകരാന്‍ പോകുന്നത് .


കേരളത്തിലെ കൊണ്ഗ്രെസ്സിന്റെ മുഖമായിരുന്ന കെ .കരുണാകരനെ ജനഹൃദയങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റിയത് ഈ മകനോടുള്ള അതിരറ്റ സ്നേഹം ഒന്നു മാത്രമായിരുന്നു എന്നത് ഏത് കൊച്ചു കുട്ടിയോട് ചോദിച്ചാലും അറിയാവുന്ന സത്യമാണ് .ഒരു കാലത്തു തങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തികള്‍ മാത്രം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അവസ്ഥയില്‍ നിന്നും ഒരു മുന്നണി പ്രവേശത്തിനായി കാത്തു കെട്ടി നില്കേണ്ട ഗതികേടിലെയ്ക്ക് മുരളി സ്വയം താഴുകയായിരുന്നില്ലേ . കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രി ഉപ തിരഞ്ഞെടുപ്പില്‍ പരാജയപെട്ടപ്പോള്‍ എങ്കിലും ജനഹൃദയങ്ങളില്‍ നിന്നും താന്‍ അകന്നു കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാതെ വീണ്ടു തൊഴുത്തില്‍ കുത്തിനും വില കുറഞ്ഞ രാഷ്ടീയ കളികള്‍ക്കും മുതിര്‍ന്നതാണ് മുരളിധരന്‍ എന്ന നേതാവിന്റെ പരാജയത്തിനും കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ഉറപ്പായും തോല്‍ക്കുന്ന നേതാവെന്ന ഒരു ധാരണ ജനങള്‍ക്കിടയില്‍ ഉണ്ടാവാനും കാരണമാക്കിയത്. ഒരു രാഷ്ടീയക്കാരന് അത്യാവശം വേണ്ട ജനപിന്തുണ പോലും ഇല്ലാത്ത ഒരു നേതാവിനെയും അദ്ധേഹത്തിന്റെ പാര്‍ടിയെയും ചുമക്കാന്‍ ഏത് മുന്നണിയാണ് സ്വയം മുന്നോട്ടു വരിക .നാറിയവനെ പേറിയാല്‍ പേറിയവാനും നാറുമെന്ന യാദാര്‍ത്ഥ്യം കേരളത്തിലെ ഇരു മുന്നണികളും മനസിലാക്കി കഴിഞ്ഞു ഇനി അഥവാ സമ്മര്ധ രാഷ്ടീയത്തിന്റെ ഭലമായി മുരളിധരന്‍ യു ഡി എഫ്മുന്നണിയില്‍ വന്നാലും ശക്തമായ യു ഡി എഫ് തരംഗത്തിലും മുന്നണിക്ക്‌ ആ മണ്ഡലം നഷ്ടപെടാന്‍ സാധ്യത കാണുന്നു .


ഇനി ഒരു രാഷ്ടീയ ഭാവി ആഗ്രഹിക്കുന്നുവെങ്കില്‍ മുരളിധരന്‍ കൊണ്ഗ്രെസ്സിലെയ്ക്ക് മടങ്ങിയെത്തുകയാണ് വേണ്ടത് ആര്ക്കും വേണ്ടാത്ത എന്‍ സി പിയെ അതിന്റെ വിധിക്ക് വിട്ടിട്ടു മാതൃ പ്രസ്ഥാനത്തിലേയ്ക്ക്‌ മടങ്ങിവരിക .പഴയ താന്‍ പോരിമയും ഒരുപ്പും ഉപേക്ഷിച്ചു തനിക്കുല്ലതെല്ലാം നഷ്ടപെടുത്തിയ ധൂര്‍ത്തപുത്രന്റെ മടങ്ങി വരവിനായി ആ പിതാവും കാത്തിരിക്കുകയാണ് . ആര്ക്കും വേണ്ടാത്ത പ്രസ്ഥാനത്തിനെ പ്രസിഡന്റ് ആയിരിക്കുന്നതിനേക്കാള്‍ നല്ലത് എല്ലാവര്‍ക്കു വേണ്ടപെട്ട ഒന്നില്‍ എന്തെങ്കിലും ആയിരിക്കുന്നതാണ്. മദാമ്മ മാഡവും, അലുമിനിയം പട്ടേലും എല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു കുറെ സുന്ദര കുട്ടപ്പന്മാര്‍ കനവു കണ്ടു തുടങ്ങിയിരിക്കുന്നു .അങ്ങ് വരും,വരാതിരിക്കില്ല ,വരാതെ എവിടെ പോകാന്‍ അധികാരം എന്ന കസേര വിട്ടിട്ടു അങ്ങേയ്ക്ക് പോവാന്‍ കഴിയുമോ കാലം തെളിയിക്കട്ടെ .