Tuesday 28 July 2009

ജിവിതം തുടങ്ങുന്നതിന്റെ തലേ നാള്‍

ജീവിതം തുടങ്ങുന്നതിന്റെ തലേ നാള്‍ അതായതു വിവാഹത്തിനു ഏകദേശം പന്ത്രണ്ടു മണിക്കൂര്‍ മുന്‍പ്‌ ശോശാമ്മ എന്നെ ഫോണില്‍ വിളിച്ചൊരു കാര്യം പറഞ്ഞു ,പണ്ടു പണ്ടു വളരെ പണ്ടു യുവദീപ്തിയുടെ ക്യാമ്പ് നടക്കുമ്പോള്‍ കുരിശുമൂട്ടിലെ ജോയിച്ചന്‍ എന്നെ ഒന്നു പീഡിപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ,ഇതുമൂലം നമ്മുടെ ഭാവിജീവിതത്തിനു കോട്ടം ഉണ്ടാകാതിരിക്കാന്‍ ഞാന്‍ മുന്പേ പറയുവാ .പിന്നെ പറ്റിച്ചു വഞ്ചിച്ചു എന്നൊന്നും അച്ചായന്‍ പരാതി പറയരുത് ഇതു പറഞ്ഞതും ശോശാമ്മ ടപ്പേന്നു ഫോണ്‍ വെച്ചു .എന്റെ കര്‍ത്താവേ ജീവിതം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇവളെന്നായി പറഞ്ഞിട്ട് പോയെ .വീട്ടില്‍ ആകെ ബഹളമാണ് ബിരിയാണിയും കള്ളും പന്നിമലത്തുകാരും ആകെ കൂടി ഒരു ഉത്സവ തിമിര്‍പ്പ് വെടിക്കെട്ടൊക്കെ എന്റെ നെഞ്ചില്‍ നടക്കട്ടെ എന്ന് ശോശാമ്മ കരുതിയിട്ടുണ്ടാവണം .പീഡിപിക്കാന്‍ ശ്രമിച്ചു എന്നല്ലാതെ ആ ശ്രമം വിജയമായോ പരാജയമായോ എന്നൊന്നും അവള്‍ പറഞ്ഞതുമില്ല .നല്ല കുട്ടിആവും ഇല്ലങ്കില്‍ ഒരു പെണ്ണും ജീവിതത്തില്‍ ഒരിക്കലും ഭര്‍ത്താക്കന്‍മാര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം വിവാഹത്തലേന്ന് ഒരു മടിയുമില്ലാതെ പ്രതി ശ്രുത വരനോട് തുറന്നു പറഞ്ഞിരിക്കുന്നു .ദൈവമേ നീ എത്ര വലിയവനാണ്‌ , എന്ത് തന്നെയായാലും ആര്‍ക്കു വേണം അവളുടെ ഭൂതം. ഭാവിയും വര്‍ത്തമാനവും ശോഭനമായാല്‍ പോരെ . കിടന്നിട്ടു ഉറക്കം വരുന്നില്ല കള്ളുസഭയില്‍ പോയി രണ്ടു ലാര്‍ജ് വാങ്ങി അടിച്ച് മൂന്നാമത് ഒന്നിന് നിന്നപ്പോള്‍ പേരപ്പന് കണ്ണുരുട്ടി നാളെ വികാരി അച്ഛന്റെ സമക്ഷത്തു നില്കെണ്ടാവനാ കള്ളിന് തത്കാലം നിരോധനം .കിടക്കാന്‍ പോകുന്ന വഴി ആനിആന്റിയുടെ വക ഉപദേശം വിവാഹം എന്നത് വ്യക്തിയുടെ രണ്ടാം ജന്മം ആണ് ,നല്ലതും ചീത്തയും ആവാന്‍ ദൈവം നടത്തുന്ന പുനര്‍ജ്ജന്മം ,കിടക്കുമ്പോള്‍ മുഴുവന്‍ ഇതായിരുന്നു ചിന്ത കുരിശുംമൂടിലെ ഷിബു എന്താവും ചെയ്തിട്ടുണ്ടാവുക, ഇല്ല വിചാരിക്കുന്ന പോലെ ഒന്നും ഉണ്ടായിട്ടുണ്ടാവില്ല .

കാലത്തു തന്നെ വിഡിയോ ഗ്രഫെര്മാര്‍ സംവിധാന ചുമതല ഏറ്റെടുത്ത് കഴിഞ്ഞു .എന്റെ മനസ്സില്‍ ശോശാമ്മയുടെ സ്വരം പ്രതിദ്വനിക്കുകയാണ് ഇനിയും സമയം വൈകിയിട്ടില്ല ഒരു പുനര്‍ വിചിന്തനം നടത്തിയാലോ, വേണ്ട ഒരു സത്യം എന്നെ വന്ചിക്കാതിരിക്കാന്‍ തുറന്നു പറഞ്ഞതാണോ അവള്‍ ചെയ്ത പാതകം .വണ്ടി പള്ളി കുരിശടിയുടെ മുന്നില്‍ നിര്ത്തി രണ്ടാം ജന്മത്തിന്റെ കുദാശ കര്‍മത്തിനായി വലതുകാല്‍ വെച്ചിറങ്ങി തൊട്ടരുകിലായി ശോശാമ്മയും ഞാന്‍ ഒളികണ്ണിട്ട് ഒന്നു നോക്കി ശോശാമ്മ ലജ്ജിച്ചു തല താഴ്ത്തി പള്ളി കല്പടവിനു താഴെ എത്തും മുന്പ് ശോശാമ്മ കൈയില്‍ ഉള്ള വെള്ള കൈലേസ്‌ എന്റെ കൈയില്‍ വെച്ചു തന്നു. കൈയിലിരുന്ന മൊബൈല് ശബ്ദിച്ചതും ഏവരേയും അല്ഭുതപെടുത്തി അടുത്തു വന്നു നിന്ന കാറിലേയ്ക്കു നടന്നു കയറിയതും ഒരുമിച്ചായിരുന്നു ,എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനു മുന്പ് എന്റെ കൂടുകാര്‍ എന്നെയും മറ്റൊരു കാറിലേയ്ക്കു മാറ്റി അവരാണ് പറഞ്ഞതു ശോശാമ്മ അവളുടെ കാമുകനുമായി ഒളിച്ചോടിയിരിക്കുന്നു .ഡിസംബറിന്റെ മഞ്ഞു മാറാത്ത അവസ്ഥയിലും ഞാന്‍ വിയര്‍ത്ത്‌ വിവശനയിരിക്കുന്നു .ശോശാമ്മ ഏല്‍പിച്ച കൈലെസിനുള്ളില്‍ നിന്നു ഒരു ചെറിയ തുണ്ട് കടലാസ് ഊര്‍ന്നു വീണു അതില്‍ ഇങ്ങനെ രണ്ടു വരി മാത്രം .

വേദനിപിക്കനമെന്നു നിനച്ചതല്ല ഇന്നലെ ഞാന്‍ ഒരു ക്ലൂ തന്നിരുന്നു

ഇന്നു വരുമെന്ന് നിനച്ചില്ല , ഇതല്ലാതെ വേറെ വഴിയില്ല ഞാന്‍ പോകുന്നു .