Thursday 14 December 2017

കല്യാണ സൗഗന്ധികം



പ്രിയപ്പെട്ട സുധാകരൻ  ചേട്ടന് ,

ഇങ്ങനെയൊരു കത്തു കിട്ടുമ്പോൾ ചേട്ടൻ പുരികം മേൽപ്പോട്ടുയർത്തി മടക്കി കുത്തിയ മുണ്ടു മോളിലോട്ടു തെറുത്തു തുടയിൽ തടവി ആരാണിപ്പാ നമക്കിങ്ങനെ ഒരു കത്തയക്കാനുള്ളതു  എന്നു ചിന്തിച്ചു ഉത്തരം നോക്കി നിൽക്കുമെന്നു ഞാൻ ഊഹിക്കുന്നു.സംശയിക്കേണ്ടാ ഇതു സുധാകരൻ ചേട്ടനുള്ള കത്തു തന്നെയാണ് ഒരു പാടു ദൂരെ ചേട്ടനറിയാത്ത ചക്രവാളത്തിലും ചേട്ടനെ സ്നേഹിക്കുന്നവർ ഉണ്ടെന്ന തോന്നൽ ചേട്ടനു സമ്മാനിക്കാൻ ഇങ്ങനെ ഒരു കത്തെഴുതണമെന്നു എനിക്കു തോന്നി. ഈ ഞാൻ ആരാണെന്നല്ലേ ചേട്ടൻ ഇപ്പോൾ ആലോചിക്കാൻ തുടങ്ങുന്നത് ഞാൻ ചേട്ടന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ചേട്ടന്റെ ഒരു അഭ്യുദയ കാംക്ഷി എന്നു മാത്രം തൽക്കാലം അറിയുക ഇനി വിഷയത്തിലേയ്ക്കു വരാം .

ആവണിപ്പാടത്തു നിന്നും വന്ന ഒരാലോചന ചേട്ടന്റെ മകൾ സുധാമണിക്കു ഏതാണ്ടു ഉറപ്പിച്ച മട്ടിലാണല്ലോ . നല്ലതു തന്നെ  ഏതൊരപ്പന്റെയും ഉറക്കം കെടുത്തുന്ന വിഷയമാണ്   പ്രായപൂർത്തിയായി വീട്ടിൽ നിൽക്കുന്ന പെണ്മക്കൾ . അവർക്കു ചേർന്ന വരനെ കണ്ടെത്താൻ ഉത്തരവാദിത്വമുള്ള ഏതൊരപ്പനെയും പോലെ ചേട്ടനും ശ്രമിച്ചിട്ടുണ്ട് അതാണാല്ലോ ആവണിപ്പാടത്തു നിന്നും വന്ന ആലോചന ഉറപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചതും .

ഇനി എഴുതാൻ പോകുന്ന കാര്യങ്ങൾ തീർത്തും രഹസ്യമാണ് ഈ കത്തു വായിക്കുന്ന ചേട്ടനും ഞാനുമല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ലാത്ത പരമരഹസ്യം . സുധാമണിക്കു വേണ്ടി ആലോചിച്ചുറപ്പിച്ച പയ്യൻ  രാകേഷ് ഒരു കൊലപാതകിയാണ് . അധികം ആരും അറിഞ്ഞിട്ടില്ലാത്ത അധികമാരുമല്ല ഞാനും രാകേഷും   അല്ലാതെ  ഈ വിവരം അറിയുന്ന മൂന്നാമതൊരാൾ ചേട്ടനാണ്. ഈ കത്തു ചേട്ടൻ അധികൃതരെ ഏൽപ്പിക്കുമെന്ന ഭയമൊന്നും എനിക്കില്ല കാരണം താങ്കളുടെ മകളുടെ ഭാവിയെക്കരുതി ഞാൻ പറയുന്ന നല്ല കാര്യത്തിനു അതിന്റേതായ ഗൗരവം ചേട്ടൻ കൊടുക്കുമെന്നു ഞാൻ മനസ്സിലാക്കുന്നു .ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ രണ്ടു പേരും പിടിക്കപ്പെടും അതുറപ്പാണ് ഈ സത്യം അറിഞ്ഞു കൊണ്ടു ചേട്ടൻ ഇനിയും ഈ ബന്ധം തുടരാൻ തീരുമാനിച്ചാൽ മകളോടുള്ള സ്നേഹക്കുറവായേ എനിക്കതിനെ കാണാൻ കഴിയൂ .

കത്തിനോടൊപ്പം വെച്ചിരിക്കുന്ന ഫോട്ടോയിൽ കാണുന്ന ശ്യാം ലാലെന്ന യുവാവിനെപ്പറ്റി ആവണിപ്പുറത്തൊന്നു അന്വേഷിച്ചു നോക്കുക .കഴിഞ്ഞ വിഷു മുതൽ ഇയാളെ  നാട്ടിൽ നിന്നും കാൺന്മാ നില്ല . നാട്ടുകാരും വീട്ടുകാരും ഇയാൾ എങ്ങോ നാടു  വിട്ടു പോയെന്ന വിശ്വാസത്തിലാണ് കഴിയുന്നത് എന്നാൽ സത്യമതല്ല കഴിഞ്ഞ വിഷുവിന്റെ തലേന്നു കൂട്ടു  കൂടി മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ കശപിശയിൽ ശ്യാംലാലിനെ അങ്ങയുടെ മകളുടെ പ്രതിശ്രുത വരൻ രാകേഷ് കൊലപ്പെടുത്തുകയായിരുന്നു . കള്ളു തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ അവനൊരു മൃഗമാണ് .ഞാൻ പല തവണ ഉപദേശിച്ചിട്ടുള്ളതാണ് ആ സംഭവത്തിനു ശേഷം ഇപ്പോൾ എനിക്കവനുമായി എനിക്കു യാതൊരു ബന്ധവും ഇല്ല .

ഇനിയും വിശ്വാസമായില്ലെങ്കിൽ  ഒരു സത്യവും കൂടി ഞാൻ തുറന്നെഴുതാം കൊല്ലപ്പെട്ട ശ്യാംലാലിന്റെ മൃതദേഹം രാകേഷിന്റെ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിനുള്ളിൽ അസ്ഥിപഞ്ചിരമായി ഇപ്പോഴും അവശേഷിക്കുന്നുണ്ടാവാം . ഇത്രയും പരത്തി എഴുതി ഒരപരിചിതയുടെ കല്യാണം മുടക്കാൻ ഞാൻ തുനിഞ്ഞത് അങ്ങയോടുള്ള സഹതാപവും അങ്ങയുടെ മകൾ സുധാമണിയോടുള്ള അദമ്യമായ സ്നേഹവും കൊണ്ടാണ് . ദയവു ചെയ്തു ചേട്ടൻ ആവണിപ്പടത്തെ കല്യാണ  ആലോചനയുമായി മുന്നോട്ടു പോകാതിരിക്കുക .

ഒരു പാടു ഉത്കണ്ഠകളോടെ

ഒരഭ്യുദയ കാംഷി

Tuesday 12 December 2017

മൗനം


നമ്മൾക്കിടയിൽ ഇങ്ങനെയൊരു സംസാരം ആവശ്യമുണ്ടോ ? മേത്ത മൂന്നാം പ്രാവശ്യം അതു പറഞ്ഞു കഴിഞ്ഞതും അടി പൊട്ടി
സാലെ ഇന്ത്യൻ കുത്താ ,ചില്ലാത്തെ തും
അടി കൊള്ളുന്നതും കൊടുക്കുന്നതും ഇന്ത്യക്കാരൻ ആണെന്നായിരുന്നു എന്റെ അതു  വരെയുള്ള വിശ്വാസം .
ഞാൻ എഴുന്നേറ്റു കട്ടിലിൽ ഇരുന്നു .കുറെ നേരമായി ചെവി തിന്നുന്ന സംസാരത്തിൽ ശ്രദ്ധിക്കാതിരിക്കാനാണ് എയർ ഫോൺ കാതിൽ തിരുകി സുബ്ബലഷ്മിയുടെ പാട്ടിൽ ലയിച്ചത് .അടി പൊട്ടിയപ്പോൾ എനിക്കെഴുന്നേൽക്കാതിരിക്കാൻ ആയില്ല .
അരെ ക്യാ ഹോരെ !! ഞാൻ അടി കൊണ്ടു ചുവന്ന കവിളു തടവി കുട്ടിയെപ്പോലെ കരയുന്ന മേത്താജിയെ താടിയിൽ പിടിച്ചു മേലോട്ടുയർത്തി .
സാഗ്മ ഒറ്റാബുദ്ധിക്കാരനാണ് ,അധികം സംസാരം ആരോടുമില്ല ,പതിവായി കിടക്കാൻ മാത്രമേ മുറിയിൽ വരൂ നേരത്തെ വന്നാൽ ഇമ്മാതിരി ചില ശണ്ഠകൾ പതിവാണ് .പല തവണയായി ഇങ്ങോരോട് റൂം മാറാൻ ഞങ്ങൾ ആവശ്യപ്പെടുന്നു . നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയറിൽ നിന്നുള്ള ഇന്ത്യക്കാരനാണ് സാഗ്മ പക്ഷെ അയാളുടെ വാദം അയാൾ ചൈനക്കാരൻ ആണെന്നാണ് അരുണാചൽ പ്രദേശിലെ ഒരു ഭാഗം ഇന്ത്യ കൈയ്യടക്കി വെച്ചിരിക്കുന്നു എന്നതാണയാളുടെ ഞങ്ങളോടുള്ള വെറുപ്പിന്റെ ഹേതു .

സാഗ്മ പുറത്തേയ്ക്കു പോയി , മേത്താജി കരച്ചിൽ നിർത്തിയെങ്കിലും വൃണിത ഹൃദയവുമായി കട്ടിലിനു കീഴെയിരുന്ന പെട്ടികൾ വലിച്ചു പുറത്തെടുത്തു തുണികൾ തിടുക്കത്തിൽ തള്ളികയറ്റി .

നിങ്ങളിതെന്തു ഭാവിച്ചാ കമ്പനി നമുക്കു മൂന്നു പേർക്കും  കൂടി അനുവദിച്ച റൂമാ ,അവൻ ഇന്ത്യക്കാരൻ അല്ലെങ്കിൽ അവൻ വിട്ടു പോകട്ടെ ഈ റൂം ഞാൻ മേത്താജിയെ പൂണ്ടടക്കം പിടിച്ചു .

നമുക്കു ഒരുമിച്ചു പരാതിപ്പെടാം !

നീ വരുമോ ? മേത്ത എന്നെ സംശയത്തോടെ നോക്കി ,

ങ്ങും ! ഞാൻ തലയാട്ടി .

മാനേജർ സ്റ്റാർക്കി കർക്കശക്കാരനായ വെള്ളക്കാരനാണ് , വംശീയത പറഞ്ഞു ചെന്നാൽ അയാൾ ടെർമിനേഷൻ  അടിച്ചു കയ്യിൽ തരുമെന്നത് കട്ടായം !

വിറച്ചു വിറച്ചു ഞങ്ങളാ വിഷയം സ്റ്റാർക്കിയുടെ മുന്നിൽ അവതരിപ്പിച്ചു .

സാർ സാഗ്മയുടെ കൂർക്കം വലി അസഹ്യമാണ് ഞങ്ങൾക്കുറങ്ങാൻ കഴിയുന്നില്ല !ഞങ്ങളെ മറ്റൊരു റൂമിലേയ്ക്ക് മാറ്റണം  !!!!! മുൻപു റിഹേഴ്സൽ എടുത്ത വിഷയങ്ങളിൽ ഇല്ലാതിരുന്ന പുതിയ വിഷയം വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ച  എന്നെ മേത്ത ആത്മ വിശ്വാസത്തോടെ നോക്കി .

സ്റ്റാർക്കി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി , മനുഷ്യാവകാശങ്ങൾക്കു വില കൽപ്പിക്കുന്നവരാണ് ഇക്കൂട്ടരെന്നു കേട്ടിട്ടുണ്ട് .

ഓകെ ,നാളെ മുതൽ സാഗ്മ വേറൊരു മുറിയിലേയ്ക്കു മാറുകയാണ് പകരം മറ്റൊരാൾ നിങ്ങളുടെ മുറിയിലെത്തും  ആർ യു ഹാപ്പി വിത്ത് ദാറ്റ് !!

വെരി മച്ച് ഹാപ്പി സാർ , ഞങ്ങൾ സന്തോഷത്തോടെ പുറത്തിറങ്ങി .

ഞങ്ങൾ റൂമിലെത്തും മുൻപു സാഗ്മ കിടക്കയും തൂക്കി പുതിയ റൂമിലേയ്ക്ക് പോയി .

ഒഴിഞ്ഞ ബെഡിൽ പിറ്റേന്നു മുതൽ താമസിക്കാൻ ആറരയടി പൊക്കവും കരിവീട്ടി മസിലുമുള്ള ഒരജാന ബാഹുവായ മനുഷ്യനെത്തി അയാൾ സ്വയം പരിചയപ്പെടുത്തി .

ഞാൻ ബശാറത്ത് ഖാൻ , കാശ്മീരിൽ നിന്നു വരുന്നു .ശേഷം ഒരു കനത്ത മൗനം വാക്കുകൾക്കിടയിൽ കടന്നു വന്നു ഞാനും മേത്തയും പരസ്പരം മുഖത്തോടു മുഖം നോക്കി . മൗനം മുറിഞ്ഞു ആജാനബാഹു പിന്നെയും വാ തുറന്നു

നിങ്ങളുടെ ഇന്ത്യ കൈയ്യടക്കി വെച്ചിരിക്കുന്ന കാശ്മീരല്ല , സ്വതന്ത്ര കാശ്മീർ പാകിസ്ഥാൻ സർവ്വ സ്വാതന്ത്രവും നൽകുന്ന കാശ്‌മീർ  !!!

മേത്താജി കവിളിൽ തടവി പതിയെ കട്ടിലിലേയ്ക്കു നടന്നു ,ഞാൻ എന്റെ കിടക്കയിലേയ്ക്കും പിന്നെയവിടെയാകെ  മൗനമായിരുന്നു ചീവീടുകൾ ചിലയ്ക്കാത്ത താഴ്വരയിലെ പേടിപ്പിക്കുന്ന മൗനം  പോലെ  ഭീകരമായ മൗനം .........

Wednesday 6 December 2017

അഞ്ചു ഹൈക്കൂ കവിതകൾ




1 , പരാഗണം

നുണ പരാഗണം ചെയ്യുന്ന
പരപരാഗിയായി മനുഷ്യൻ മാറിയത്
നവമാധ്യമ വിപ്ലവത്തിനു പിന്നാലെയാണ് .

2 , പുരുഷത്വം

പതിനാലാം സെക്കന്റിനു മുമ്പ്
പ്രജ്ഞയെ തിരികെയെടുക്കാൻ
കഴിയുന്നുവെന്നതാണെന്റെ പുരുഷത്വം.

3 , വിശപ്പ്

ആഗ്നേയ ഗ്രന്ധികൾ
അവിരാമം പണിയെടുക്കുന്നതിനാൽ
നഷ്ട്ടപ്പെട്ട വികാരമാണ് വിശപ്പ് .

4 , ചെരിപ്പ്

തേഞ്ഞു തീർന്നിട്ടുമെന്റെ പാദം
പാതവക്കിലുടക്കാതെ കാത്തവളെ
പ്രിയതരം നിന്റെ അത്യുദാരത .

5 , പരിണാമം

പരിണമിച്ചുണ്ടായതിനെ
പരിഹസിച്ചിരുന്നു ഞാൻ
പ്രതിശ്ചായ അറിയും വരെ .

Friday 1 December 2017

അന്ധൻ




നഗ്ന നേത്രനായി
ഞാനിപ്പോൾ
സഞ്ചരിക്കാറേയില്ല

എപ്പോഴുമൊരാവരണം
എന്റെ കാഴ്ചകൾക്കിടയിൽ
മധ്യസ്ഥനെപ്പോലെയുണ്ടാവും

തലകിഴുക്കനേ
റെറ്റിനയിൽ പതിയും മുൻപ്
എനിക്കു വേണ്ടപ്പെട്ടവയേതെന്നു
വേഗം തിരിച്ചറിയുന്നൊരാവരണം

തിരിച്ചറിവുകൾ
ഉണ്ടാവുന്നതു കൊണ്ടാവണം
ചിലരെന്നെ അന്ധനെന്നു
വിളിക്കുന്നു .

Thursday 30 November 2017

100 % ഷോക്ക് പ്രൂഫ്



തരംഗ ദൈർഘ്യം കുറഞ്ഞ
ചാലകങ്ങളാൽ
നിർമ്മിക്കപെട്ടവനാണ് ഞാൻ
 ഒരു പ്രവേഗവും
അതിവേഗമെന്നെ
ഉയർത്തുകയോ
തളർത്തുകയോ
ചെയ്യുന്നില്ല
ധൈര്യമായി
നിങ്ങൾക്കെന്നെ
കടന്നു പിടിക്കാം
100 % ഷോക്ക് പ്രൂഫ്

Wednesday 29 November 2017

അഞ്ചു ഹൈക്കൂ കവിതകൾ




1 ,
കഷ്ട്ടപ്പെട്ടു നേടിയതിനോടുള്ള
കടുത്ത ഇഷ്ട്ടം കൈയ്യിലായ മാത്ര
നഷ്ട്ടപ്പെട്ട ദുഃഖത്തിലാണ് ഞാൻ .

2 ,

ഗഗനമാണെന്റെ വാജ്ഞ
ഗഹനമാണെന്റെ ചിന്ത
ഗതികേടിലാണു ഞാൻ.

3 ,

കുരിശിന്റെ വഴികളിൽ
കൂവാൻ കൊതിച്ചെത്ര
കോഴികൾ കാക്കുന്നു.

4 ,

കൂനിനുള്ളിലെ
കാളകൂടം കൊണ്ടു
കുടുംബം പകുത്തവൾ നീ മന്ഥര .

5 ,

മുന്നിലാകുമ്പോഴും
പിന്നെയും ചെല്ലേണ്ട
വിഷമ വൃത്തത്തിലെൻ ഘടികാരസൂചി. 

Tuesday 28 November 2017

നിങ്ങളെന്നെ കണ്ടുവോ ?



എന്നെയെവിടെയോ
നഷ്ട്ടമായിരിക്കുന്നു
ഞാൻ തിരയുകയാണ്
നിങ്ങളെന്നെ കണ്ടുവോ ?

നന്മ നിറഞ്ഞ നാട്ടു വഴികളിൽ
മരുഭൂമിയുടെ ഊഷരതയിൽ
പാതി വെന്ത സൗഹൃദങ്ങളിൽ
ധ്യാന നിമഗ്നമാർന്ന വിശുദ്ധതയിൽ
അർദ്ധനാരീശ്വരിയുടെ പ്രണയത്തിൽ
ചിതലരിക്കുന്ന ചിന്തകളിൽ
മത്തു പിടിപ്പിക്കുന്ന ലഹരികളിൽ
സർഗാത്മകതയുടെ സ്‌ഫോടനങ്ങളിൽ
ഉത്കണ്ഠയുടെ  വ്യസനപർവ്വങ്ങളിൽ
 ഭൂതത്തിന്റെ നഷ്ടബോധങ്ങളിൽ
വർത്തമാനത്തിന്റെ വ്യഥകളിൽ
ഭാവിയുടെ തുറിച്ചു നോട്ടങ്ങളിൽ

ഞാൻ എന്നെ തിരയുകയാണ്
നിങ്ങളിലാരെങ്കിലും
എവിടെവെച്ചെങ്കിലും
എന്നെ കണ്ടു മുട്ടിയാൽ
ദയവായി അടുത്ത
പോലീസ് സ്റ്റേഷനിൽ അറിയിക്കുക

Monday 27 November 2017

മിഥ്യകളിൽ മിഥ്യ



ആദ്യമായി നിന്നെ കാണുമ്പോൾ ആകാശം ചുവന്നിട്ടായിരുന്നു ഏഴുവർണ്ണങ്ങളും വിരിച്ചൊരു മഴവില്ലവിടുണ്ടായിരുന്നു ആൺ മയിലുകൾ എന്തെന്നില്ലാത്ത ആനന്ദത്തിൽ നൃത്തമാടുന്നുണ്ടായിരുന്നു എല്ലാ ശകുനനപ്പിഴകൾക്കു മുന്നെയും ചില ലക്ഷണമൊത്ത ശകുനം കണ്ണുകളെ കുളിരണിയിക്കുമെന്നതു കളവല്ലെന്ന സത്യം ഞാനിന്നു തിരിച്ചറിയുന്നു സഖേ മിഥ്യ , സകലതും മിഥ്യ മിഥ്യകളിൽ മിഥ്യ

Saturday 9 September 2017

വിസ വരുമോ ????

ആകാശത്തു പൊട്ടു പോലെ കാണുന്ന ആ  നക്ഷത്രങ്ങളെ നോക്കി നീ നേന്ത്ര പഴങ്ങളെന്നു പറഞ്ഞാലും ഞാൻ തലകുലുക്കി സമ്മതിക്കും ലിജീ, കാരണം നീയിപ്പോൾ ശരീരവും ഞാൻ ആത്മാവുമാണ് .ആത്മാവിനു ആഗ്രഹിക്കാൻ മാത്രമേ കഴിയൂ നടപ്പാക്കേണ്ടത് ശരീരമാണ് . മാസാവസാനം നീ തരുന്ന നാരങ്ങാ വെള്ളം ചേർത്ത നാടൻ വോഡ്കയുടെ ലഹരിയിൽ ആയിരിക്കുമ്പോൾ മാത്രമാണ് ഞാൻ അൽപ്പമെങ്കിലും സ്വാതന്ത്രനാകുന്നത് . രണ്ടു പെഗ്ഗിൽ മസ്തിഷ്‌കത്തിന്റെ മധുമൂക്കോലപോലും നനയില്ലെങ്കിലും നിന്നിൽ നിന്നും ഞാൻ സ്വത്രന്ത്രനായി എന്ന തോന്നൽ തരാൻ ആ മധുരാ ചഷകത്തിനു കഴിയുന്നുണ്ടന്നതേ മഹാ ഭാഗ്യം . സ്വാതന്ത്യ്രം അമൃതാണെന്നു പാടിയ കവികളെ എനിക്കിപ്പോൾ ഒരു ബഹുമാനവും ഇല്ല .പാരതന്ത്ര്യത്തിന്റെ ബന്ധനം ഒരു നിമിഷം പോലും അനുഭവിക്കാതെ ഭാവനയിൽ വിരിഞ്ഞ വരികളെ പേപ്പറിലാക്കിയ കൂശ്മാണ്ടങ്ങൾ .

ഇത്രയും വായിച്ചപ്പോൾ നിങ്ങൾ വിചാരിച്ചിട്ടുണ്ടാവും ഞങ്ങളുടെ ദാമ്പത്യം അപ്പാടെ നിലവിളി ശബ്ദം മുഴക്കി വരുന്ന ആംബുലൻസിനായി കാത്തു കിടക്കുകയാണെന്ന് .എന്നാൽ തെറ്റി ഒരു രാത്രി പോലും ലിജിക്കെന്നെയും എനിക്കു ലിജിയെയും കാണാതെ കഴിയാൻ കഴിയുമോയെന്നു സംശയമാണ് . പിന്നെ ഒരു കീഴടങ്ങൽ അതു ഞങ്ങളുടെ വിവാഹമെന്ന കൂദാശ ആശിർവദിച്ച വികാരിയച്ചൻ  പറഞ്ഞു പഠിപ്പിച്ച പ്രാർത്ഥനകളിൽ ഒന്നാണ് പരസ്പരം  കീഴടങ്ങി ജീവിക്കണമെന്നത് . ഇപ്പോൾ കുടുംബത്തിലെ ഏക വരുമാനക്കാരി  അവളായതു കൊണ്ടും എനിക്കു പ്രത്യേകിച്ചു തൊഴിലൊന്നും ഇല്ലാത്തതിനാലും  ഞാൻ സഭ ക്രിസ്തുവിനു കീഴ്പെട്ടിരിക്കുന്നതു പോലെ സ്വതന്ത്രമായ മനസ്സോടെയും പൂർണ്ണമായ സമ്മതത്തോടെയും  അവൾക്കു കീഴ്പ്പെട്ടിരിക്കുന്നു .

അയൽക്കൂട്ടത്തിലെ ചാക്കോച്ചിക്കും ഷൈജപ്പനും എന്നോടൊരു ഇറെവറൻസ് ഉണ്ടെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം അവരുടെ കൂടെ ഷെയർ  ഇട്ടടിക്കാൻ ഞാൻ നിൽക്കാത്തതു കൊണ്ടു തന്നെ .ലിജിയുടെ പാവാട ചരടിൽ ആണെന്റെ ജീവിതം എന്നവർ ഒളിച്ചും പാത്തും പലയിടത്തും പറഞ്ഞാതായി ഞാൻ അറിഞ്ഞു ,മറുപടി പറയേണ്ട വിഷയമല്ലാത്തതിനാൽ ഞാൻ ഇടപെടാനെ പോയിട്ടില്ല . ഷൈജപ്പന്റെ ഭാര്യ ലൂസിയമ്മയ്ക്കു എന്നോട് കടുത്ത ആരാധനയും അസൂയയും ഉണ്ടെന്നും അതു  കൊണ്ടാണ് ഷൈജപ്പൻ എനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും എനിക്കു നന്നായി അറിയാം . ലൂസിയമ്മ റവന്യു വകുപ്പിലെ ഹെഡ് ക്ളാർക്കാണ് പറഞ്ഞിട്ടെന്താ കാര്യം, രാവിലെ കുട്ടികളെ സ്കൂളിൽ വിടുന്നതു മുതൽ സകല വീട്ടുജോലികളും തനിയെ ചെയ്യണം ഷൈജപ്പൻ കള്ളൂ  കുടിച്ചു നടക്കുന്നതല്ലാതെ അടുക്കളയിലേയ്ക്കു തിരിഞ്ഞു പോലും  നോക്കില്ലത്രേ ! അങ്ങനെയുള്ള കെട്ടിയോനുള്ള പെണ്ണുങ്ങൾക്കു എന്നെപ്പോലെ അച്ചടക്കമുള്ള ഭർത്താക്കന്മാരെ കാണുമ്പോൾ  ആരാധനയുണ്ടാകുക സ്വാഭാവികം.

കാലാവസ്ഥ വകുപ്പിൽ  ജോലി  ചെയ്യുന്നതു കൊണ്ടാണോ എന്തോ ലിജിയുടെ സ്വഭാവവും എപ്പോഴും മാറി മറിഞ്ഞിരിക്കും . ചിലപ്പോൾ മഞ്ഞു  പോലെ നൈർമ്മല്യമുള്ളതും ചിലപ്പോൾ കൊടുങ്കാറ്റു പോലെ പ്രഷുബ്ദവും ചിലപ്പോൾ നല്ല മഴപെയ്തിറങ്ങിയ ശാന്തതയും തണുപ്പും എല്ലാ കാലാവസ്ഥയിലും  ഏഷ്യൻ പെയിന്റ് പോലെ ഞാൻ ഭിത്തിയോടിണങ്ങി മഴയും വെയിലും കാറ്റുമേറ്റു മുന്നോട്ടു പോകവേ അബുദാബിയിൽ നിന്നും മൂത്ത ചേട്ടന്റെ ഇടിമിന്നലു പോലുള്ള വിളി വന്നു  . അബുദാബിയിൽ ചേട്ടന്റെ കൂടെ താമസിച്ചിരുന്ന അമ്മച്ചി പ്രായാധിക്യത്തെ തുടർന്നു നാട്ടിലെ എന്റെ വീട്ടിൽ താമസിക്കാൻ വരുന്നു .  കാലാവസ്ഥയിൽ പല പ്രതികൂല മാറ്റങ്ങളും ഉടൻ ഉണ്ടാകാൻ പോകുന്നെന്ന പ്രവചനം കേട്ടതും   ലിജി ഇടവപ്പാതിയിലെ ഇടിമിന്നൽ പോലെ ജ്വലിച്ചു മഹാമാരി പോലെ  പെയ്തിറങ്ങി. രണ്ടു മക്കളിൽ ഇളയവനായ താനാണ് അമ്മച്ചിയുടെ അവസാന കാല സംരക്ഷകൻ എന്ന ഉത്തമബോധ്യം അച്ചികോന്തനായിട്ടും അമ്മച്ചിയെ കൈവിടാൻ തന്നെ അനുവദിക്കുന്നുമില്ല .

ആറും അറുപതും ഒന്നാണെന്നു പണ്ടുള്ളവർ പറയുന്നതു വെറുതെയല്ല ,അമ്മച്ചി വന്ന അന്നു മുതൽ ശംഖുനാദം മുഴങ്ങി മരുമോൾ അധ്വാനിച്ചു കൊണ്ടു  വരുന്നതിൽ പാതിയാണ് താൻ പെറ്റു വളർത്തിയ മകനും ഞാനും വെട്ടി വിഴുങ്ങുന്നതെന്നുപോലും ഓർക്കാതെയുള്ള വെല്ലുവിളികളിൽ യുദ്ധഭൂമിയിൽ പലതവണ മുഴങ്ങിക്കേട്ടു .പതിനെട്ടു ദിവസം കൊണ്ടു പതിനായിരങ്ങൾ മരിച്ചു വീണ മഹാ ഭാരത കഥയിൽ പ്രയോഗിക്കപ്പെട്ട തന്ത്രങ്ങളും കുതന്ത്രങ്ങളും അന്നാമ്മ ചാക്കോയെന്ന വെള്ളികെട്ടിയ തലമുടികളുള്ള അമ്മച്ചി തലങ്ങും വിലങ്ങും പ്രയോഗിച്ചു  . കൊച്ചുമുതലാളി വിട്ടു പോയാൽ കടാപ്പുറത്തു നെഞ്ചു പൊട്ടി ചാകുമെന്നു പുട്ടിന്റെ ഇടയിൽ പീര ഇടുമ്പോലെ ആവർത്തിച്ചിരുന്ന ലിജി കുരിയാക്കോസ് ഇപ്പോൾ പതിയെ കളം മാറി ചവിട്ടി തുടങ്ങിയിരിക്കുന്നു .
പെരട്ടു തള്ളയെ വിളിച്ചു എങ്ങോട്ടെങ്കിലും പോയില്ലെങ്കിൽ മരിച്ചു പോയ മള്ളൂർ വക്കീലിനെ കുഴിയിൽ നിന്നും കൊണ്ടു  വന്നു പോലും ഡിവോഴ്സ് എഴുതി വാങ്ങിക്കുമെന്നു തീർത്തും തീട്ടൂരമിറക്കിയിരിക്കുന്നു  .

നീ പോയാൽ എന്റെ ചെറുക്കനു നിന്നെക്കാൾ തലയും മുലയുമുള്ള  നൂറു സുന്ദരിമാരെ കിട്ടുമെന്നു അന്നമ്മതള്ള പറഞ്ഞ ആ ദിവസം ഞങ്ങളുടെ ദാമ്പത്യം എന്നെന്നേയ്ക്കുമായി അവസാനിച്ചു . തലയും വേണ്ട മുലയും വേണ്ട  വിയർപ്പിന്റെ അസുഖമുള്ള എനിക്കു മേലനങ്ങാതെ തിന്നാൻ സർക്കാർ ജോലിയുള്ള ആരെയെങ്കിലും അമ്മച്ചി കണ്ടത്തി താ എന്നാ അപേക്ഷയ്‌ക്കു മുമ്പിൽ അമ്മച്ചി നീട്ടിയൊരാട്ടാട്ടി .
അബുദാബിയിൽ നിന്നും ചേട്ടൻ അമ്മച്ചിക്കു ചിലവിനുള്ള പൈസ വെസ്റ്റേൺ യൂണിയൻ വഴി അയയ്ക്കും ഞാനും അമ്മച്ചിയും അരമുറുക്കി ആഘോഷിക്കും .

എന്നാലും നിനക്കു മേലനങ്ങി ഒരു ജോലിയെടുത്തു കൂടെ ജോണാപ്പി എന്ന അമ്മച്ചിയുടെ ചോദ്യത്തെ മുപ്പത്തിരണ്ടു പല്ലും വിടർത്തി ഞാൻ വരവേൽക്കും .എന്റെ വിയർപ്പിന്റെ ഗ്രന്ധികളിൽ ചൂടു  രക്തം ഉറഞ്ഞു കൂടുന്നു ലിജി എന്റെ അന്നദാതാവു മാത്രമായിരുന്നില്ല എന്ന തിരിച്ചറിവ് എനിക്കും അവൾക്കും ഒരേ സമയം ഉണ്ടായി തുടങ്ങിയിരിക്കുന്നു.   കാലാവസ്ഥ വകുപ്പിൽ ഇപ്പോൾ കാലാവസ്ഥ ഏറെക്കുറെ ശാന്തമാണ്  .ഞാൻ കാത്തിരിക്കാൻ തയ്യാറാണെന്ന സന്ദേശം അവൾ പ്രധാന വാർത്തകൾക്കു ശേഷമുള്ള കാലാവസ്ഥാ റിപ്പോർട്ട് പറയും പോലെ ശതമാനകണക്കിൽ എന്നെ അറിയിച്ചു  കഴിഞ്ഞിരിക്കുന്നു.

അമ്മച്ചിക്കുള്ള വിസ വന്നാലുടൻ ഞങ്ങൾ വീണ്ടും ഒന്നാവും അമ്മച്ചിക്കുള്ള വിസ വരാൻ അർത്തുങ്കൽ പുണ്യാളനു ലിജി വില്ലും കഴുന്നും ഞാൻ നൂറ്റിയൊന്നു ശയന പ്രദിക്ഷണവും നേർന്നു കാത്തിരിക്കുകയാണ്  ....................


Thursday 17 August 2017

സണ്ണി ലിയോണും സാനിയ മിർസയും


വിവാഹ ഒരുക്ക സെമിനാറിന്റെ രണ്ടാം ദിവസത്തെ ഇടവേളയിൽ അവളൊന്നു മെരുങ്ങി വന്നെന്നു തോന്നിച്ച സമയത്താണ് അപ്രതീക്ഷിതമായി അവളാ ചോദ്യം എന്നോടു ചോദിക്കുന്നത് .
സാനിയ മിർസയുടെ കളി കാണാറുണ്ടോ ?
ചോദ്യം കേട്ട ഞാനൊന്നു അമ്പരന്നെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനെത്തുന്ന മിഖയേൽ റേശ് മാലാഖ എന്റെ നാവിൻ തുമ്പിലേയ്ക്ക് ഓടിയെത്തി .
സാനിയ മിർസയോ അതാരാ !!!
പച്ച വെള്ളം ചവച്ചു കുടിക്കുന്ന പഞ്ച പാവവും തനി മൊണ്ണയുമാണ് തന്റെ പ്രതിശ്രുത വരൻ എന്ന തിരിച്ചറിവ് അവളെ സന്തോഷത്തിന്റെ പരകോടിയിൽ എത്തിച്ചെന്നു അവളുടെ ഗൂഢമായ പുഞ്ചിരി എന്നോടു പറയുന്നുണ്ടായിരുന്നു .
സാനിയ മിർസയുടെ അമ്മിഞ്ഞയുടെ താളമാണ് കശുവണ്ടി കളിയും പന്നിമലത്തുമായി തെണ്ടി തിരിഞ്ഞ എന്നെ ടെന്നീസിന്റെ കടുത്ത ആരധകനാക്കിയതെന്ന പരമമായ സത്യം അപ്പോൾ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ കലങ്ങിപ്പോയേക്കാമായിരുന്ന കല്യാണത്തെക്കുറിച്ചും തക്ക സമയത്തു നാവിൽ വന്നു കയറിയ മാലഖയെപ്പറ്റിയും ഞാൻ അഭിമാനത്തോടെ ഓർത്തു . കല്യാണം കഴിഞ്ഞാൽ സാനിയ മിർസ കളിക്കുന്നത് കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം എന്നെ കുറച്ചു നിരാശനാക്കിയെങ്കിലും കല്യാണം മുൻ നിശ്ചയപ്രകാരം ഗംഭീരമായി നടന്നു .
2005 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നാലാം റൌണ്ട് മത്സരത്തിൽ എട്ടു മുട്ടുന്നത് സാനിയ മിർസയും മരിയാ ഷറപ്പോവയുമാണ് . രണ്ടു പേരുടെയും കളി ഒന്നും കാണേണ്ടതു തന്നെയാണ് എന്നാൽ പുത്തനച്ചിയുടെ സാനിയ വിരോധവും മേലിൽ അവളുടെ കളി കണ്ടു പോകരുതെന്നുള്ള തീട്ടൂരവും നൂറ്റി നാല്പത്തി നാലു പ്രഖ്യാപിച്ച പോലെ നിലനിൽക്കുകയാണ് .രാത്രി പന്ത്രണ്ടര മണിക്കാണ് കളി തുടങ്ങുന്നത് ശ്രീമതി ഉറക്കത്തിന്റെ നാലാം യാമം കടക്കുന്ന സമയം . റിസ്‌ക്കെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു നടന്നു സ്വീകരണ മുറിയിലെത്തി മുഴുവൻ ശബ്ദവും കുറച്ചു ടി വി ഓൺ ചെയ്തു . അല്ലെങ്കിൽ തന്നെ ഈ കളിക്കെന്തിനാണ് സൗണ്ട് . റഷ്യൻ സുന്ദരിയും നാടൻ സുന്ദരിയും കൊമ്പു കോർക്കുകയാണ് കണ്ണുകൾക്കിനി വിശ്രമമില്ല .അടി, തിരിച്ചടി, തുള്ളൽ ,കുലുക്കം ,റീപ്ലേ ഏതൊരു സ്പോർട്സ് പ്രേമിയെയും പോലെ ഞാനും കളിയിൽ ലയിച്ചങ്ങനെ ഇരിക്കുമ്പോൾ പിന്നിൽ നിന്നൊരു അലർച്ച !!!
കണ്ണടച്ചു തുറക്കും മുൻപു എന്റെ കൈയ്യിലിരുന്ന റിമോട്ട് രണ്ടു കഷണമായി . ടി വി തല്ലി പൊട്ടിക്കാൻ അവളൊരു ശ്രമം നടത്തിയെങ്കിലും നാളെ സ്ത്രീ സീരിയൽ കാണേണ്ടതാണല്ലോ എന്ന ചിന്ത അവളെ ആ ഉദ്യമത്തിൽ നിന്നും പിന്നോട്ടു വലിച്ചു. സാനിയ മിർസ ആ കളിയിൽ ദയനീയമായി തോറ്റു ,ജീവിത മത്സരത്തിലെ എന്റെയും ആദ്യത്തെ തോൽവി . ഒരാഴ്ച അവളെന്നോടു മിണ്ടിയില്ല സാനിയ മിർസ എന്ന പേര് പോലും എന്റെ രാത്രികാലങ്ങളിലെ ദുസ്വപ്നമായി .
ഇന്നു സണ്ണി ലിയോണിനെ കാണാൻ തിരക്കും തല്ലുമുണ്ടാക്കുന്ന ചെറുപ്പക്കാരെ കണ്ടപ്പോൾ എനിക്കു അസൂയയും കുശുമ്പും കണ്ണുകടിയും പെരുവിരലിൽ നിന്നും ഇരച്ചു കയറുകയാണ് . ചെറുപ്പക്കാരെ ഒന്നു ഞാൻ പറയാം ഒരു കയർ കഴുത്തിൽ വീഴും വരെ മാത്രമേ കാണു നിങ്ങളുടെ ഈ കുന്തളിപ്പ് . അതു കഴിഞ്ഞാൽപ്പിന്നെ നിങ്ങൾ വിശുദ്ധ മൃഗമാണ് എല്ലാവരാലും ആരാധിക്കപ്പെടുന്ന എന്നാൽ ഇറച്ചിക്കു പോലും വിലയില്ലാത്ത വിശുദ്ധ മൃഗം .....

Friday 11 August 2017

ആകാശങ്ങളിലിരുന്നൊരു ആർപ്പു വിളി



പ്രിയപ്പെട്ട അമ്മച്ചിക്ക് ,

വള്ളം കളി വരുന്നു ,അമ്മച്ചിയും അച്ചാച്ചനുമല്ലാതെ  മറ്റുള്ളവരെല്ലാം എന്നെ ഓർക്കുന്ന ഒരു ദിവസം കൂടി കടന്നു വരുന്നു . അമ്മച്ചിക്കെന്നെ ഓർക്കാതെ ഒരു ദിവസം പോലും കഴിയില്ല എന്നെനിക്കറിയാം . നഷ്ടപെട്ടത് അമ്മച്ചിക്കും അച്ചാച്ചനും മാത്രമാണെന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു. നമ്മുടെ ഉത്സവങ്ങളായിരുന്ന വള്ളം കളി എന്നു  കേൾക്കുന്നതേ അമ്മച്ചിക്കിപ്പോൾ പേടിയുണ്ടാവും .അച്ചാച്ചൻ പറഞ്ഞതെല്ലാം  അനുസരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഞാനിപ്പോഴും  നിങ്ങളോടൊത്തുണ്ടാവുമായിരുന്നു . വേമ്പനാട്ടു  കായലിന്റെ മടിത്തട്ടിൽ കളിച്ചു വളർന്നവനാണു ഞാനെന്ന അഹന്തയാവാം എന്നെ ഇങ്ങനെ ഒരു അദൃശ്യ ശക്തിയായി ഏതോ ലോകത്തിരുന്നു നിങ്ങൾക്കിങ്ങനെയൊരു  കത്തെഴുതാൻ ഇട വരുത്തിയത്  .

ഓരോ ജലമേളയും ഓരോ കുട്ടനാട്ടു കാരന്റെയും ഹൃദയ ദേവാലയത്തിലെ ഉത്സവങ്ങൾ ആണല്ലോ. നമ്മുടെ സ്വന്തം ദേശത്തേയ്ക്കു ലോകത്തിന്റെ നാനാ ദേശങ്ങളിൽ നിന്നും ആളുകൾ വരുന്ന ,എന്റെ ഗ്രാമം എന്റെ  നാട് ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കുന്ന ദിവസത്തിൽ എല്ലാ കുട്ടനാട്ടുകാരേയും പോലെ ഞാനും ആഹ്ലാദിച്ചിട്ടും അഹങ്കരിച്ചിട്ടുമുണ്ട് . അച്ചാച്ചന്റെ കൈകളിൽ കിടന്നു നീന്താൻ പഠിച്ച നാളു തുടങ്ങി ഈ കഴിഞ്ഞ വർഷം വരെ ഞാൻ ഊളിയിട്ടു ഉയരാത്ത ആർപ്പു വിളിക്കാത്ത ഒരു ജലമേള പോലും കടന്നു പോയിട്ടില്ല . അച്ചാച്ചൻ ഓർക്കുന്നില്ലേ ഏറ്റവും കൂടുതൽ സമയം വെള്ളത്തിൽ ഊളിയിട്ടു കിടന്നതിനു എനിക്കു കിട്ടിയ സമ്മാനം .ആ സമ്മാനം ഞാൻ വാങ്ങി വന്ന ദിവസം ഔസേപ്പിന്റെ ചായക്കടയിൽ നിന്നും വയറു നിറയെ പൊറോട്ടയും  ഇറച്ചിക്കറിയും വാങ്ങി തന്ന അച്ചാച്ചനെ എനിക്കിപ്പോഴും കൊതിയോടെ അല്ലാതെ  ഓർക്കാൻ കഴിയുന്നില്ല .
ജിൻസി മോൾക്കു വലിയ വിഷമം ഉണ്ടായിരുന്നു അല്ലേ ,അവളുടെ വലതു കൈയ്യാണു നഷ്ടപെട്ടത് ഒരു സൂചി നൂലിൽ കോർക്കാൻ പോലും എന്നെ തേടി വന്നിരുന്ന  പൊട്ടി പെണ്ണാണവൾ ,അവളെ വേഗം കെട്ടിച്ചയക്കണം .അവളുടെ ചെറുക്കനെപ്പറ്റി എനിക്കൊരുപാടു പ്രതീക്ഷയുണ്ടായിരുന്നു .ഏഴു കുതിരകളിൽ പൂട്ടിയ  രഥത്തിൽ വരുന്ന രാജകുമാരനെ സ്വപ്നം കണ്ടു കഴിയുന്ന അവൾക്കു  ചേർന്ന ഒരു ചെറുക്കനെ അച്ചാച്ചനും അമ്മച്ചിയും കൂടി കണ്ടു പിടിക്കണം .

ഇക്കുറി കോളേജിൽ നിന്നും എന്റെ കൂട്ടുകാർ എല്ലാവരും വള്ളം കാളി കാണാൻ ഉണ്ടാവും .അച്ചാച്ചൻ അവരോടു പറയണം .ദയവായി മദ്യപിക്കരുതെന്ന് , അന്നു  ഞാൻ അങ്ങനെ തീരുമാനിച്ചിരുന്നെങ്കിൽ ഇക്കുറിയും  ജലരാജാക്കന്മാർ കായൽപ്പരപ്പിൽ അങ്കം വെട്ടുമ്പോൾ ഞാനും സാക്ഷിയായി അവിടെയൊരു കോണിൽ ഉണ്ടാകുമായിരുന്നു . അച്ചാച്ചൻ  എന്നോടു  പൊറുക്കണം,  അച്ചാച്ചൻ പറഞ്ഞതൊക്കെ എന്റെ നന്മയ്ക്കായിരുന്നു എന്നു  മനസ്സിലാക്കുവാനുള്ള മാനസീക വളർച്ച  എനിക്കന്നുണ്ടായിരുന്നില്ല . ഇക്കുറി വള്ളം കളി കാണാൻ വരുന്ന എല്ലാ ചെറുപ്പക്കാരോടും അച്ചാച്ചൻ എനിക്കു  വേണ്ടി സംസാരിക്കണം . മദ്യപിക്കരുതെന്നും മദ്യപിച്ചാൽ വെള്ളത്തിൽ ഇറങ്ങരുതെന്നും എന്റെ ദുരന്തം ചൂണ്ടിക്കാട്ടി   അച്ചാച്ചൻ അവരോടു പറയണം . അല്ലെങ്കിൽ വെള്ളത്തിൽ എന്തു സർക്കസും കാണിക്കാൻ കഴിവുണ്ടായിരുന്ന  ഞാൻ  മുങ്ങി മരിച്ചു എന്നത് എന്റെ ഉള്ളിലുണ്ടായിരുന്ന ലഹരി ഒന്നു  കൊണ്ടു മാത്രമാണ് .

ആഘോഷങ്ങളിലെ ലഹരി ജീവിതത്തിന്റെ ലഹരി കുറയ്ക്കുമെന്നു എല്ലാ യുവാക്കളെയും  പറഞ്ഞു ബോധ്യപ്പെടുത്തുക . ജലമേള നമ്മുടെ നാടിൻറെ ഉത്സവമാണ് ,നതോന്നത വൃത്തത്തിൽ വഞ്ചി പാട്ടിന്റെ ലഹരിയിൽ  ആർപ്പു വിളികളോടെ നമുക്കാ സാംസ്കാരിക പൈതൃകത്തെ വരവേൽക്കാം .അമ്മച്ചി എന്നെ അമ്മച്ചിയിൽ നിന്നും പറിച്ചെടുത്ത കായലിനോടു കലഹിക്കരുത്. ഇക്കുറി  ജലപ്പരപ്പിൽ തുഴകൾ ആഴത്തിൽ വീഴുമ്പോൾ എനിക്കു  വേണ്ടി അമ്മച്ചി ഉച്ചത്തിൽ ഒരാർപ്പു വിളിക്കുക അതു  മതി ഈ മകനു സ്വർഗത്തിലിരുന്നു കൊണ്ടു സന്തോഷിക്കാൻ .
ആലപ്പുഴയുടെ ജനകീയ ഉത്സവമായ ജലമേളയ്ക്കു എല്ലാ വിധ ആശംസകളോടും കൂടി ,

                                                                             പ്രിയപ്പെട്ട മകൻ ........




Wednesday 2 August 2017

ക്രൂരവിഷാദ ശരം കൊണ്ടു നീറുമീ .....



ദേവാസുരം കണ്ട ഹാങ്ങ് ഓവറിൽ അന്ന് വൈകുന്നേരത്തെ സുരപാനത്തിനു ഒഴിച്ചു കുടിക്കാൻ ചെന്തെങ്ങിന്റെ  കരിക്കു വേണമെന്നു  സുനിക്കുട്ടൻ വാശി പിടിച്ചു . പയറ്റിക്കോണം പൊക്കമുള്ള ചില്ലി തെങ്ങാല്ലാതെ ആ പരിസരത്തെങ്ങും ചെന്തെങ്ങില്ലാ എന്ന സത്യം സുനിക്കുട്ടനും കൂട്ടുകാരും അത്യന്തം ഹൃദയ വേദനയോടെ വളരെ വേഗം തിരിച്ചറിഞ്ഞു . ചന്ദ്രന്റെ കടയിൽ നിന്നും വാങ്ങിയ 200 മില്ലി വീതമുള്ള പട്ടയിൽ പച്ചവെള്ളം ഒഴിക്കുമ്പോൾ സുനിക്കുട്ടൻ മംഗലശ്ശേരി നീലകണ്ഠനെ വിറപ്പിച്ച ഭാനുമതിയെപ്പോലെ  കാവിമുണ്ടിനു കീഴെ അപകട മേഖലയെ ആവരണം ചെയ്തിരുന്ന ചരിത്രാതീത കാലം പഴക്കമുള്ള ജോക്കി വലിച്ചൂരി വേലിപ്പത്തലിലേയ്‌ക്കെറിഞ്ഞു ഒരു ഘടാഘടിയൻ  പ്രതിജ്ഞയെടുത്തു.

""""""നാടൻ വാറ്റിൽ ചെന്തെങ്ങിന്റെ കരിക്കൊഴിച്ചടിക്കുന്ന അന്നല്ലാതെ സുനിക്കുട്ടനിനി ജോക്കി ഇടില്ല"""" .

 സുനിക്കുട്ടന്റെ തൊണ്ണൂറു സെന്റി പ്രസക്തഭാഗങ്ങളെ മറയ്ക്കുന്നിടത്തും ഉണ്ട് ചില കൊച്ചു വിജയങ്ങൾ മോഹിക്കുന്ന ഒരാളെന്ന തിരിച്ചറിവിൽ ഞങ്ങളവന്റെ പ്രതിജ്ഞയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു . ഒരു പാട് പ്രതിഭയുള്ള കലാകാരനായ സുനിക്കുട്ടന്റെ ബോൾ ബെയറിങ്ങുകൾ ഇനി  ഇളം കാറ്റിലാടുന്ന തേങ്ങാക്കുലകൾ ആകുമല്ലോ എന്നോർത്തപ്പോൾ  ആത്മാർത്ഥ സുഹൃത്തുക്കളായ ഞങ്ങൾ കുണ്ഠിതപ്പെട്ടു . സുനിക്കുട്ടൻ പിടിവാശിക്കാരനാണ് ഒന്നു  പറഞ്ഞാൽ വിജയം കാണാതെ വാക്കു  തെറ്റിക്കാത്തവൻ . സുനിക്കുട്ടൻ വീട്ടിലേയ്ക്കു പോയതും  വേലിപ്പത്തലിൽ അനാഥമായി  കിടന്ന  പഴകി പിഞ്ചിയ  ജോക്കിയെ നേരത്തെ കണ്ണു  വെച്ചിരുന്ന  ആരോ ചൂണ്ടി പോക്കറ്റിലാക്കി .

ഗൂഗിളും സെർച്ച് എൻജിനും നാട്ടിലിറങ്ങുന്നതിനു മുൻപ് നാട്ടിടവഴികളുടെ വിശ്വ വിജ്ഞാന കോശം ചെത്തു തേറിടുന്ന മരപ്പലകയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ചെത്തുകാരൻ രാജപ്പൻ ഞങ്ങളോടാ രഹസ്യം പരസ്യമായി പറഞ്ഞു . വട്ടി പലിശക്കാരൻ സത്യപ്പൻ ചേട്ടന്റെ തെങ്ങിൻ തോട്ടത്തിൽ   നാലോളം ഫല സമൃദ്ധമായ ചെന്തെങ്ങുണ്ടത്രേ .
പക്ഷെ ഒന്നു  സൂക്ഷിക്കണം !!!!
ഗോപാലേട്ടൻ ഓപറേഷൻ ബ്ലാക്ക് തണ്ടറിനു റെഡി ആയി നിൽക്കുന്ന കമാണ്ടോകളോട് ക്യാപ്റ്റൻ ഓർമ്മപ്പെടുത്തുന്ന പോലെ ഞങ്ങളെ  ഓർമ്മപ്പെടുത്തി .

എന്തു സൂക്ഷിക്കണമെന്ന് ?

സുനിക്കുട്ടൻ ഞിജ്ഞാസുവായി  ഗോപാലേട്ടനു മുന്നിൽ കാതു കൂർപ്പിച്ചു .
രണ്ടു കാര്യങ്ങളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത് .
ഒന്ന്, രാത്രിയല്ലാത്തപ്പോഴെല്ലാം, അല്ല രാത്രി പതിനൊന്നു വരെയും അവിടെ ആളുണ്ടാവും
രണ്ട് , അടുത്തിടെ തെങ്ങിൽ നിന്നും പതിവായി മോഷണം നടക്കുന്നതിനാൽ തെങ്ങിനു മുകളിൽ അള്ളുണ്ടാവും !

അള്ളോ !

ഞങ്ങളിൽ പലർക്കും അതൊരു പുതിയ അറിവായിരുന്നു .ചൂണ്ടക്കൊളുത്തു പോലെ അഗ്രം വളഞ്ഞ  മൂർച്ചയുള്ള ഓരായുധം അവൻ തറഞ്ഞാൽ പിന്നെ നിലത്തിറങ്ങാൻ ഇമ്മിണി പണിപ്പെടേണ്ടി വരും ഗോപാലേട്ടൻ വിശദീകരിച്ചു .

രണ്ടാമത്തെ പ്രയോഗത്തെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങൾ ഒന്നു  നടുങ്ങി സുനിക്കുട്ടനെ നോക്കി  .
മോനെ ആയുധം വെച്ചുള്ള കളിയാ ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ...
സുനിക്കുട്ടൻ വിടാൻ ഭാവമില്ല നീലകണ്ഠന്റെ ചോരയ്ക്കായി ദാഹിക്കുന്ന ശേഖരന്റെ ക്രൗര്യത്തോടെ  തീരുമാനത്തിൽ ഉറച്ചു നിന്നു .

പദ്ധതിയുടെ ബ്ലൂ പ്രിന്റ് തയ്യാറായിരിക്കുന്നു ,രാത്രി പന്ത്രണ്ടു മണിക്കു  സത്യപ്പന്റെ തെങ്ങിൻ തോട്ടത്തിൽ അതിക്രമിച്ചു കയറുന്നു , ചെന്തെങ്ങിൻ കരിക്കിടുന്നു പ്രതിജ്ഞ നിറവേറ്റുന്നു  . ചന്ദ്രന്റെ കടയിൽ നിന്നും വാങ്ങിയ ഒരു ലിറ്റർ പട്ട ഞങ്ങൾ അര ക്കെട്ടിനുള്ളിലൂടെ സുരക്ഷിത സ്ഥാനത്തേയ്ക്ക് തള്ളി വെച്ചു .

സകല കളരി പരമ്പര ദൈവങ്ങളെ, ആഗ്രഹങ്ങളുണ്ടാക്കുന്ന പൊല്ലാപ്പിലാണ് ജീവിതം തന്നെ നീങ്ങുന്നത് . ചിലർക്കത് പെണ്ണിനോടാവാം  ലോകം കണ്ട പല പ്രമുഖ യുദ്ധങ്ങളും പെണ്ണിനു വേണ്ടിയായിരുന്നല്ലോ, എന്നാൽ ഇന്നിതു സുനിക്കുട്ടന്റെ അഭിമാന സംരക്ഷണത്തിന്റെയും അടിവസ്ത്ര ധാരണത്തിന്റെയും അത്യന്താപേക്ഷിതമായ  സംഗതിയായി മാറിയിരിക്കുകയാണ് .നിന്റെ ആഗ്രഹം എത്രത്തോളം തീവ്രമാണ് അത്രത്തോളം  ലോകവും നിനക്കു കൂട്ടിനുണ്ടാവും. ഒരു കുരങ്ങന്റെ മെയ് വഴക്കത്തോടെ സുനിക്കുട്ടൻ നിമിഷ നേരം കൊണ്ടു പൊക്കം കുറഞ്ഞ തെങ്ങിനു മുകളിലെത്തി .

കരിക്കു നമ്പർ വൺ ,ടു ,ത്രീ ഒന്നിനെ കുത്തിയിട്ടു ,ഒന്നിനെ ചവിട്ടിയിട്ടും മൂന്നാമനെ പിഴുതെറിഞ്ഞു. അങ്ങനെ എണ്ണാൻ പറ്റുന്നതിലും അധികം കരിക്കുകൾ നിമിഷ നേരം കൊണ്ടു താഴേയ്ക്കു  പതിച്ചു കഴിഞ്ഞിരിക്കുന്നു .ഭാനുമതിയുടെ ചിലങ്ക കിലുക്കം കാതുകളിൽ മുഴങ്ങുന്നു. ഇന്നലെ വൈകിട്ട് മുതൽ സ്വാതന്ത്രമായിരുന്ന  വൃഷ്ടി പ്രദേശം വീണ്ടും പുത്തൻ ജോക്കിയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്നു .
താഴെയെത്തിയ കരിക്കുകളുടെ മോന്തായം വെട്ടി കള്ളിൽ ചേർക്കാൻ ഞങ്ങൾ ഒരുങ്ങിയതും മുകളിൽ നിന്നൊരു അലർച്ച  .

സുനിക്കുട്ടൻ അപകടത്തിൽപ്പെട്ടിരിക്കുന്നു ചെത്തുകാരൻ ഗോപാലൻ തന്ന രണ്ടാമത്തെ സൂചന  സുനിക്കുട്ടന്റെ  കല്യാണ സാധനത്തിൽ എവിടെയോ തുളച്ചു കയറിയിരിക്കുന്നു .
അലർച്ച !!!!!
ജീവൻ പോകുന്ന അലർച്ച !!!!!!!
സത്യപ്പൻ മുതലാളിയുടെ വീട്ടിലെ അണഞ്ഞിരുന്ന ലൈറ്റുകൾ ഓരോന്നോരോന്നായി തെളിയുന്നു .
രാത്രിയുടെ രണ്ടാം യാമത്തിൽ നിലവിളി ശബ്ദമിട്ടു കൊണ്ടു കേരളാ ഫയർഫോഴ്‌സിന്റെ രണ്ടു വാഹനങ്ങൾ  സത്യപ്പന്റെ വീടിനു മുന്നിലേയ്ക്കു ഇരച്ചു കയറി .

മെഡിക്കൽ കോളേജിന്റെ അത്യാഹിത വാർഡിൽ അടിയന്തിര ശസ്ത്രക്രീയയ്ക്കു വിധേയനാക്കുന്നതിനു മുൻപ്  അനസ്തീഷ്യയ്ക്കു പകരം ചെന്തെങ്ങിന്റെ ചാറൊഴിച്ചൊരു ഇരുന്നൂറു ഡോക്റ്റർ കാണാതെ അവന്റെ കവിളിലേയ്ക്കു കമഴ്ത്തുക എന്നതു ഒരാത്മാർത്ഥ സുഹൃത്തെന്ന നിലയിൽ എന്റെ കടമയായിരുന്നു .

ആശുപത്രി വിടുമ്പോൾ ഡോക്റ്റർ ഒന്നേ പഥ്യം പറഞ്ഞുള്ളു .അടുത്ത ആറു മാസത്തേയ്ക്ക് അടിവസ്ത്രം ഉപയോഗിക്കാതിരിക്കുക  . ചിറി കോട്ടി  ചിരിച്ചു കൊണ്ടു സുനിക്കുട്ടൻ കാറിൽ കയറുമ്പോൾ ഞങ്ങളുടെ ഇടയിലെ ഗായകൻ  മുഹമ്മദ് റാഫി നിറ കണ്ണുകളോടെ ഡാഷ് ബോർഡിൽ കൊട്ടി പാടി .

വന്ദേ മുകുന്ദ  ഹരേ ജയ ശൗരേ
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രിക ചർച്ചിതമാം
നിന്റെ ദ്വാരകാ പുരി എവിടെ
പീലിത്തിളക്കവും കോലക്കുഴൽപ്പാട്ടും
അമ്പാടിപൈക്കളും എവിടെ
ക്രൂരവിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെൻ ആത്മപ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥന്റെ
കൽക്കലെൻ കണ്ണീർ പ്രണാമം ........

Saturday 29 July 2017

ഒരു രീതി



ഇടിക്കുളയ്ക്കു ഒരു രീതി ഇടിക്കുളയെന്ന പേരെങ്ങനെ വന്നെന്നോ ആരാണത് ആദ്യം വിളിച്ചതെന്നോ ഓർമ്മയില്ല പക്ഷെ ഒരു വാചകം പൂർത്തിയാക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും "ഒരു രീതി" എന്ന വാക്യം ഇടിക്കുള ഇപ്പോഴും പ്രയോഗിക്കും . ചില വാക്കുകൾ അങ്ങനെയാണ് നാവിന്റെ തുമ്പത്തു കുടുങ്ങി പോയാൽ പിന്നെ ഇറങ്ങി പോകാൻ ഇമ്മിണി പാടാണ് . കേരളകോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രസങ്ങിക്കാൻ പോയാലും മണിമലയിൽ റബ്ബറു കച്ചോടത്തിനു പോയാലും ഇടിക്കുള പിഴുതെറിയാൻ ശ്രമിക്കുന്ന ആ "ഒരു രീതി" കൂടെ ചെല്ലും . ഒരു രീതിയിൽ  പറഞ്ഞു കഴിഞ്ഞാ അതിപ്പോ നാട്ടുകാരും വീട്ടുകാരും എന്തിനു ഇടിക്കുളയുടെ ഭാര്യ തങ്കമണി പോലും ഒരു രീതിയെ ഒരു രീതിയിൽ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു .

ശബ്ദതാരാവലിയിലെ നല്ല പദങ്ങൾ കടം കൊണ്ടു തന്റെ സംഭാഷണം മധുരതരമാക്കാൻ ശ്രമിക്കുന്ന ഇടിക്കുള നാവിൽ കയറിക്കൂടിയ ഒരു രീതിയെ ഒഴിവാക്കാൻ ഭഗീരഥ പ്രയത്നം നടത്തുന്നതിനിടെയാണ് നഗരത്തിലെ പള്ളിയിൽ അത്ഭുതപ്രവർത്തകനായ ധ്യാനഗുരുവിന്റെ ധ്യാനത്തെപ്പറ്റി കേട്ടത് വെള്ള പാണ്ടു മുതൽ ക്യാൻസർ വരെ പ്രാർത്ഥനായാൽ സുഖപ്പെടുത്തിയിരുന്ന ഗുരുവിനെ കാണുന്നതിനായി ഇടിക്കുള നഗരത്തിലേയ്ക്ക് വണ്ടി കയറി . ഒരു രീതിയിൽ പറഞ്ഞാൽ ഗുരു ഇങ്ങനെ ഒരു ആവശ്യവുമായി വരുന്ന ഒരാളെ തന്റെ ധ്യാന ജീവിതത്തിൽ ആദ്യാമായിട്ടായിരുന്നു  കാണുന്നത് .

ഒരു രീതിയിൽ പറഞ്ഞാൽ എനിക്കൊരു പ്രോബ്ലം ഉണ്ട് ഗുരോ ?
ഇടിക്കുള വന്ന പാടെ കാര്യം അവതരിപ്പിച്ചു .ഗുരു ചിന്താ നിമഗ്നനായി ,വെളുത്ത താടിയിൽ തഴുകി തഴുകി താഴോട്ടിറക്കി  . നിശ്ശബ്ദതയല്ലാതെ മറുപടിയൊന്നും ഗുരുവിന്റെ ഭാഗത്തു നിന്നും ഉണ്ടാകാഞ്ഞതിനാൽ ഇടിക്കുള ഒരു രീതിയിൽ അസ്വസ്ഥനായി .

ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഒന്നു വാ തുറക്കൂ ഗുരോ !
ഇടിക്കുളയുടെ ക്ഷമ ക്ഷോഭത്തിനു വഴിമാറി   ഗുരു അപ്പോഴും വെളുത്ത താടിയിൽ തടവി ചിരിച്ചു കൊണ്ടേയിരുന്നു .

ഒരു രീതിയിലും ഗുരുവിൽ നിന്നും ഉത്തരം ലഭിക്കില്ലായെന്നായപ്പോൾ ഇടിക്കുള ഗുരുവിനെ വിട്ടിറങ്ങി കിഴക്കൻ മലയിലേയ്ക്കു പോയി .
ഒരു രീതിയിലും ഒഴിവാക്കാനാവാത്ത വിധം തന്റെ നാവിൽ കടന്നു കൂടിയിരിക്കുന്ന ഭൂതമാണ് ഒരു രീതിയെന്ന്  ഇടിക്കുളയ്ക്കു തോന്നി . പെട്ടന്നൊരു ദിവസം ഇടിക്കുളയൊരു തീരുമാനമെടുത്തു ഒന്നും മിണ്ടാതെയിരിക്കുക കുറെ കാലത്തേയ്ക്ക് ആരോടും ഒന്നും മിണ്ടാതെ ജീവിയ്ക്കുക .തങ്കമണി പല തവണ വിലക്കിയിട്ടും  ഇടിക്കുള തന്റെ തീരുമാനത്തിൽ ഉറച്ചു മൗനവ്രതം ആരംഭിച്ചു  .
നല്ല പ്രാസംഗികനും ഭംഗിയുള്ള പദങ്ങൾ പുതിയതു പലതും നാട്ടുകാർക്കു സംഭാവന ചെയ്തിട്ടുള്ളവനുമായ ഒരു രീതി ഇടിക്കുളയുടെ  മൗനം ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്ത നാട്ടുകാർ ആ ഗ്രാമത്തിന്റെ പേര് തന്നെ ഒരു രീതി ഗ്രാമം എന്നാക്കി മാറ്റി ഇടിക്കുളയെ വാ തുറക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു  .

 ഊടും പാവുമിട്ടു വല  നെയ്യുന്ന ചിലന്തിയുടെ സാമർഥ്യത്തോടെ  ഇടിക്കുള മൗനത്തിൽ നിന്നും മൗനത്തിലേയ്ക്കു  പുതിയ പുതിയ നൂലുകൾ നെയ്തിറങ്ങി .  ഒരു രീതിയിലും ഇടിക്കുള വായ തുറക്കില്ലന്നു കണ്ട  നാട്ടുകാർ ഒരു രീതി ഇടിക്കുളയെ അയാളുടെ പാട്ടിനു വിട്ടു .

തങ്കമണി മുട്ടിന്മേൽ നിന്നും ഉപവാസമെടുത്തും കെട്ടിയോനു സംഭവിച്ച മാറ്റത്തെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ മാറ്റിയെടുക്കാൻ  മുട്ടിപ്പായി പ്രാർത്ഥിച്ചു . ഉദ്ധിഷ്ട കാര്യ മദ്ധ്യസ്ഥനായ യൂദാ ശ്ലീഹായുടെ നൊവേന ഒൻപതു ദിവസം ചൊല്ലിയതിന്ററെ ഫലമായി ഒരു ദിവസം പെട്ടന്ന് ഇടിക്കുള വായ തുറന്നു .

അത്ഭുത വാർത്ത കേട്ടു സന്തോഷ പുളകിതരായ നാട്ടുകാർ ഒരു രീതി മാറിയ ഇടിക്കുളയെക്കാണാൻ തിടുക്കം കൂട്ടി  . ഇടിക്കുള ശാന്തമായ സ്വരത്തിൽ "ഒരു രീതി, ഒരു രീതി, ഒരു രീതി" എന്നു  മന്ത്രം പോലെ ജപിച്ചു കൊണ്ടു നാട്ടുകാരെ നോക്കി  വെളുക്കെ ചിരിച്ചു . തങ്കമണി തടിച്ചു കൂടിയവരോടും ഇടിക്കുളയുടെ വിശേഷം തിരക്കിയവരോടും ഒക്കെ ഇങ്ങനെ പറഞ്ഞു  .

ഒരു രീതിയിൽ പറഞ്ഞാൽ മാറ്റമുണ്ട് ! ഇപ്പോൾ ഒരു രീതി എന്നെങ്കിലും പറയുന്നുണ്ടല്ലോ !!!!!!

Wednesday 26 July 2017

...........പ്രശ്‌നം..........





ഗ്രഹത്തിന്റെ അപഹാരമാണ്‌,
പതിനാലു കവിടി  കക്കാ
ഇടത്തോട്ടും വലത്തോട്ടും
മേൽപ്പോട്ടും കീഴ്പ്പോട്ടും
ഗണിച്ചു മന്ത്രിച്ചു നീക്കി
സകല ഭൂതഗണങ്ങളെയും
മനസ്സിൽ ധ്യാനിച്ചു
ജ്യോൽസ്യൻ തറപ്പിച്ചു പറഞ്ഞു
നീച ഗ്രഹിന്റെ അപഹാരമാണിത് !

അല്ലയോ പണ്ഡിത ശ്രേഷ്ട്ടാ  
വിശേഷ വിധിയായി
അങ്ങിതു പറയും മുൻപു തന്നെ
എനിക്കറിയാമായിരുന്നു
ആഗ്രഹം എന്നൊരു
നീച ഗ്രഹത്തെ ഒഴിവാക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ
എന്നേ ഞാൻ  പ്രശ്നരഹിതനായേനെ 

Tuesday 11 July 2017

കുബേരൻ



അവിലുപൊതി തുറന്നപ്പോൾ 
കുബേരനായി മാറിയ കുറിയ മനുഷ്യാ 
കുരിശേറുമ്പോൾ കല്ലെറിയുകയെന്നത് 
എല്ലാക്കാലത്തേയും പൊതു ബോധമാണ് 
അല്ലെങ്കിൽ ബറാബാസിനു വേണ്ടിയവർ 
മുറവിളി കൂട്ടില്ലായിരുന്നു.
കവച കുണ്ഡലങ്ങലൂരിയവനെ
നിരായുധനാക്കില്ലായിരുന്നു .
യാദവ കുലം മുടിക്കാനായാ
ഇരുമ്പു ദണ്ഡും മുറിയില്ലായിരുന്നു
എല്ലാ കുരിശേറ്റങ്ങൾക്കുമപ്പുറം
ഉത്ഥാനമുണ്ടാവും എന്നതു
പ്രതീക്ഷ മാത്രമാണ്
ഇരു പാർശ്വങ്ങളിലും കിടന്ന
കള്ളന്മാർ മരിച്ചതായി പോലും
ചരിത്രം രേഖപെടുത്തുന്നില്ല .

Tuesday 16 May 2017

കെണി (ചെറുകഥ )




ഇന്നു വാങ്ങുമോ ?
ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അവൻ ഓടി പിറകെ വന്നു ചോദിച്ചു .
വാങ്ങണോ ?
വാങ്ങണം നഷ്ടപ്പെട്ടതു എനിക്കാണ് ?
അവന്റെ കണ്ണുകളിൽ പകയുടെ കനലെരിയുന്നതെനിക്കു കാണാമായിരുന്നു .
പാവമല്ലേടാ വിശന്നിട്ടാവുമെടാ ,ഒരു തവണ കൂടി നമുക്കു ക്ഷമിക്കാം ,
ഞാൻ അവനെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു .
ഇന്നും കൂടി നീ അതു വാങ്ങിയില്ലെങ്കിൽ ഞാൻ ഈ മുറി വിട്ടു പോകും, എനിക്കിനി വയ്യ!
അന്ത്യശാസനം നൽകിയവൻ അകത്തേയ്ക്കു കയറുമ്പോൾ ഇത്തവണയെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങണമെന്നു എനിക്കു തോന്നി . പാവം കുറെയായി പിറകെ നടക്കുന്നു , എനിക്കൊരാളെ ദ്രോഹിക്കുന്നതിനോടു പണ്ടേ താല്പര്യമില്ലാത്തതിനാൽ പരമാവധി ഒഴിവാക്കി നോക്കി .പക്ഷെ ഇക്കുറി അവൻ കലിപ്പിലാണ് അവന്റെ പ്രധാനപ്പെട്ട പലതും നഷ്ടപ്പെട്ടിരിക്കുന്നു .ഇനിയും അതു വാങ്ങിയില്ലെങ്കിൽ അവനും എനിക്കും കൂടുതൽ നഷ്ടപ്പെടാൻ സാധ്യതയുമുണ്ട് .

വൈകുന്നേരം എന്റെ കാറിന്റെ ശബ്ദം കേട്ടതും അവൻ ചാടി  വെളിയിലിറങ്ങി  അടുത്തേയ്ക്കു വന്നു ചോദിച്ചു .

വാങ്ങിയോ ? കാറിന്റെ ചില്ലു ജാലകത്തിനു വെളിയിലൂടെ തല അകത്തേയ്ക്കിട്ടു എല്ലാ സീറ്റുകളിലേയ്ക്കും  മാറി മാറി നോക്കി . ഒന്നിൽ പോലും അവൻ പ്രതീക്ഷിച്ച സാധനം കാണാത്തതിനാൽ നിരാശനായി  അകത്തേയ്ക്കു കയറിപ്പോയി .

റൂമിൽ ഐ പി എൽ തകൃതിയായി നടക്കുന്നു .സഞ്ജു സാംസൺ ലോങ്ങ് ഓഫിലേയ്ക്ക് ഉയർത്തിയടിച്ച സിക്സറിൽ ആഹ്ലാദിച്ചവൻ നിൽക്കെ ഞാൻ ആ സാധനം പുറത്തേയ്‌ക്കെടുത്തു.

വിലയൽപ്പം കൂടുതലാ മാർക്കറ്റു മുഴുവൻ കറങ്ങി എന്നിട്ടാ ഒന്നു തരമായെ !
ഞാനതു ഡൈനിങ്ങ് ടേബിളിൽ അതു വെച്ചതും അവൻ ചാടിയെഴുന്നേറ്റു  തുള്ളി . ശത്രു സംഹാരത്തിനു ബ്രഹ്മാസ്ത്രം കിട്ടിയവനെപ്പോലെ ഉച്ചത്തിലവൻ അട്ടഹസിച്ചു .

എവിടെ വെക്കുമിത്  ??

വാങ്ങുന്നതു വരെയേ നിനക്കു ജോലി ഉണ്ടായിരുന്നുള്ളു ബാക്കി ഞാൻ നോക്കിക്കൊള്ളം . എന്നെ വകഞ്ഞു മാറ്റിയതുമായവൻ അകത്തേയ്ക്കു നടന്നു .

രാത്രിയുടെ മൂന്നാം യാമം , കട്ട പിടിച്ച ഇരുട്ട് ! ഇന്നു  രാത്രിയോടെ അവന്റെ അന്ത്യമുണ്ടാവും .

കർത്താവെ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് പലപ്പോഴും ചെയ്തു പോകുന്നത് . അറിയാതെയെങ്കിലും  ഉത്തിരിപ്പു കടമുള്ള പാപങ്ങളിൽ ചെന്നു ചാടുകയാണ് ,നീ പൊറുക്കണേ കർത്താവേ !

ടപ്പ്‌ !!!!

കുടുങ്ങിയെടാ കുടുങ്ങി , ഞാൻ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .

നീയൊന്നു മിണ്ടാണ്ട് കിടന്നുറങ്ങെടാ ,നാളെ രാവിലെ വരെ അതവിടെ കിടക്കട്ടെ , അവൻ ഉറക്കച്ചടവിൽ അപ്പുറത്തെ കട്ടിലിൽ കിടന്നവൻ  വിളിച്ചു പറഞ്ഞു .

പാപമാണീ കാട്ടികൂട്ടുന്നതൊക്കെ ,ഒരു മനസാക്ഷിക്കുത്തു പോലുമില്ലാതെ എങ്ങനെ എനിക്കുറങ്ങാൻ കഴിയുന്നു . ഞാൻ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു . ഒരു കരച്ചിൽ , ഒരു ദയനീയ നിലവിളി ഇതൊക്കെ എന്റെ  കാതുകളിലിപ്പോൾ മുഴങ്ങി കേൾക്കുന്നു .

വലിയ സന്തോഷത്തോടെയാണ് അവൻ ഉണർന്നത് , ഉണർന്നതും അടുക്കളയിലേയ്ക്കോടി അതുമായി തിരികെ വന്നു . വലിയ വിളവു നൽകി അനുഗ്രഹിച്ചപ്പോൾ യാക്കോബിന്റെ മക്കൾ ആനന്ദ നൃത്തം ചവിട്ടിയപോലെ ആ എലിപ്പെട്ടി  തലയിലേറ്റി അവൻ ആനന്ദ നൃത്തം ചവിട്ടി . അതിനുള്ളിൽ തലേന്നു  മുതൽ രക്ഷപെടാൻ ഉപായം ആലോചിച്ചു തളർന്ന ഒരു പെരുത്ത മൂഷികൻ കമ്പികൾക്കിടയിലൂടെ പുറത്തേയ്ക്കു മുഖമിട്ടു ദേഷ്യത്തിൽ  തലയിട്ടുരച്ചു .

അവനൊരു കുടുക്കുണ്ടാക്കി പെട്ടിക്കിടയിലൂടെ മൂഷികന്റെ കഴുത്തിൽ കുരുക്കി വലിച്ചു . വിധി നടപ്പാക്കുമ്പോൾ അവന്റെ മുഖം പ്രതികാര ദാഹത്താൽ തിളയ്ക്കുന്നുണ്ടായിരുന്നു .മരണ ദണ്ഡന ഏറ്റു വാങ്ങിയ മൂഷികന്റെ മൃത ശരീരം ഏതെങ്കിലും മുനിസിപ്പാലിറ്റി വീപ്പയിലേയ്ക്കു എറിയാൻ ഞാൻ തുനിഞ്ഞപ്പോൾ അവൻ തടഞ്ഞു .

അകത്തു പോയി യശഃ ശരീരനായ ഈ പെരുച്ചാഴി കടിച്ചു മുറിച്ച അവന്റെ ഒരു ഡസനോളം  അടിവസ്ത്രങ്ങൾ എടുത്തു കൊണ്ട് വന്നവൻ നിലത്തു വിരിച്ചു. അതിനു മുകളിൽ മൂഷികനെ കിടത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു . ഉയർന്നു പൊന്തിയ തീനാളങ്ങൾക്കിടയിൽ നിന്നും മൂഷികരുടെ രാജാവ് ഉയർത്തെഴുന്നേറ്റു വന്നു ശേഷം അവിടെ അവശേഷിച്ചിരുന്ന അവന്റെ അടിവസ്ത്രങ്ങളുമായി പുഴക്കരയിലേയ്ക്കൂ നടന്നു ..................

Friday 12 May 2017

ഉത്തമ പൊരുത്തം




അവൾ സംസാരിക്കുമ്പോൾ
അവൾ ക്ഷോഭിക്കുമ്പോൾ
അവൾ കത്തിക്കയറുമ്പോൾ
അവൾ ആജ്ഞാപിക്കുമ്പോൾ
അവൾ ഭരിക്കുമ്പോൾ
അവൾ വാങ്ങുമ്പോൾ
അവൾ ഭക്ഷിക്കുമ്പോൾ
അവൾ ചാറ്റുമ്പോൾ
അവൾ ആഗ്രഹിക്കുമ്പോഴെല്ലാം
ഞാൻ നിശബ്ദനായിരിക്കുന്നതു കൊണ്ടു
നക്ഷത്രങ്ങളെല്ലാം ഞങ്ങൾക്കു കാവലുണ്ട്
കാണിപ്പയ്യൂരിന്റെ കവടിയിൽ പോലും
കാണിക്കാത്തത്ര ഉത്തമ പൊരുത്തവുമായി .

Monday 8 May 2017

കുത്തുന്ന മുള്ളുകളുള്ള റോസാ പുഷ്പങ്ങൾ (ചെറുകഥ)



ഗോവിന്ദൻ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി , മുകളിലും താഴെയുമായി മൂന്നുപേർ കൂർക്കം വലിച്ചുറങ്ങുന്നു
വാതിൽ തുറന്നു അകത്തു കയറാതെ അവർ അകത്തേയ്ക്കു കൈയ്യിട്ടു  കൊണ്ടവൾ കൈകാട്ടി വിളിച്ചു വാ ഗോവിന്ദാ വാ  . പാതിരാത്രി കഴിഞ്ഞിരിക്കുന്നു ഇനി വല്ല സ്വപ്നവുമാണോ ഗോവിന്ദൻ   വലത്തെ കൈത്തണ്ടയ്ക്കു മുകളിലായി നുള്ളി നോക്കി. ഇല്ല കണ്ണുകളെ അവിശ്വസിക്കാൻ കഴിയുന്നില്ല . പെണ്ണിന്റെ മണമോ സ്പർശമോ ഏറ്റിട്ടു  കൊല്ലം രണ്ടായിരിക്കുന്നു ഗോവിന്ദൻ ഒന്നു  കൂടി സൂക്ഷിച്ചു നോക്കി, നിറ  കുംഭം പോലെ വിടർന്നു നിൽക്കുന്ന മാറിടങ്ങൾ . ഫിലിപൈനീ അല്ല റഷ്യൻ അവർക്കാണ് വെള്ള മുടിയുള്ളത് അവരാണിവിടെ കൂടുതൽ കച്ചവടത്തിനായി വരുന്നവരും  തിരക്കുള്ള നഗരത്തിനു ഒരാത്തൊരു കുടുസ്സുമുറിയിൽ താമസിക്കുന്നതിന്റെ ഗുണവും ദോഷവുമിതാണ് .ഇത്തരം പ്രലോഭനങ്ങൾ ഒരു പാടു തരണം ചെയ്തിട്ടാണ് ഈ നഗരത്തിലെ ഒരു ദിവസം കഴിച്ചു കൂട്ടുന്നതു തന്നെ ആരാണെങ്കിലും വന്ന വഴി പൊക്കോട്ടെ . വീണ്ടു കട്ടിലിലേയ്ക്ക് മറിയുന്നതിനു മുൻപു മുകൾത്തട്ടിൽ കിടന്നു കൊണ്ടു താഴെ ഉറങ്ങുന്ന സഹമുറിയന്മാരെ നോക്കി . ഉറക്കത്തിന്റെ ഏഴാം യാമത്തിനും അപ്പുറമെവിടെയോ ആണു മൂവരും .  രാവന്തിയോളം വെയിലിൽ വാടി തളരുന്നവർക്കു അന്നന്നേപ്പത്തിനായി അലയുന്നവർക്കും ഇതാണൊരു ആകെയുള്ള സമാധാനം. കട്ടിലു  കാണണ്ട താമസം ഉറക്കം ഓട്ടോറിക്ഷപിടിച്ചു വരുമെന്നാണ് സഹമുറിയൻ ഗഫൂർ തമാശയായി പറയുന്നത് .

കണ്ണുകൾ ഇറുക്കിയടച്ചു മുത്തശ്ശി ചെറുപ്പത്തിൽ പഠിപ്പിച്ച അർജുനൻ ഭാർഗവൻ പാർത്ഥൻ ... മനസ്സിൽ ചൊല്ലിക്കൊണ്ടു  പുതപ്പു തലയിലേയ്ക്കു വലിച്ചിട്ടു . മയക്കം ക്ഷണിക്കപ്പെട്ടു വന്ന അതിഥിയെപ്പോലെ കൺപോളകളെ ആലസ്യത്തിലേയ്ക്കു വഴുതി മാറ്റിയതും ആരോ മുഖത്തെ മൂടിയ പുതപ്പു വലിച്ചു താഴേയ്‌ക്കെറിഞ്ഞു . രണ്ടു തട്ടുള്ള കട്ടിലിലെ മുകൾത്തട്ടിലെ വാസം സർക്കസിലെ ട്രിപ്പീസു കളിക്കാരന്റെതിനു തുല്യമാണ് .ഒന്നിടറിയാൽ മൂക്കും കുത്തി താഴേയ്ക്കു  വീഴും അങ്ങനെ ഒന്നു  രണ്ടു തവണ വീണിട്ടുമുണ്ട് . ഗോവിന്ദൻ വീണ്ടും കണ്ണു  തുറന്നു നോക്കി ആ സ്ത്രീ  അവിടത്തന്നെ നിൽപ്പുണ്ട് . താൻ  കാണുന്നു എന്നറിഞ്ഞ നിമിഷം അവൾ വീണ്ടുമായാളെ  നോക്കി കൈ വീശി  താഴേയ്ക്കു ക്ഷണിച്ചു .

ഇതെന്തു പാടാണിത് ! രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു എന്നിട്ടും തേടി വരുന്നവരെ സ്വീകരിക്കാതെ
 റൂമിൽ കിടന്നുറങ്ങുന്ന ആവശ്യമില്ലാത്തവരെ പ്രലോഭിപ്പിക്കുന്നു . കർശനമായ നിയമങ്ങളുള്ള ഈ നാട്ടിൽ ഇതെന്തൊരാഭാസമാണ് . ഗോവിന്ദൻ സ്റ്റീൽ കട്ടിലിന്റെ കിറു കിറെ ശബ്ദം കേൾപ്പിക്കാതെ കോണിപ്പടി പതിയെ ചവിട്ടി താഴെ ഇറങ്ങി വാതിലിനടുത്തേയ്ക്കു  നീങ്ങി . വെള്ളാരം കണ്ണുള്ള സുന്ദരി പുറത്തെ ഭിത്തിയോടു ഉടലമർത്തി ഗോവിന്ദൻ  പുറത്തു  വരുന്നതും നോക്കി നിന്നു . പുറത്തു ഹാലജൻ ബൾബുകൾ പകൽ പ്രഭവിതറി നിൽക്കുന്നു . മുട്ടറ്റമെത്തുന്ന ചുവന്ന ഗൗണണിഞ്ഞ വെള്ളാരം കണ്ണുള്ളവൾ  സുന്ദരിയും ഏതൊരാണിനെയും പ്രലോഭിപ്പിക്കാൻ പോന്ന ശരീര വടിവുമുള്ളവളാണ്. സുന്ദരി അന്ന നട ചവിട്ടി   മുന്നോട്ടു നടന്നു ഗോവിന്ദൻ ഒരു കുഞ്ഞാടിനെപ്പോലെ പിന്നാലെയും .

കരിങ്കല്ലിൽ തീർത്ത ബെഞ്ചുകളിൽ ഒന്നിൽ അവളിരുന്നു . എന്തെങ്കിലും അങ്ങോട്ടു ചോദിക്കും മുൻപവൾ ഇരിക്കാൻ ആവശ്യപ്പെട്ടു കൊണ്ടു ആംഗ്യം കാട്ടി .
ഗോവിന്ദൻ എന്നെ അറിയുമോ ? അവളുടെ ചോദ്യം കേട്ടയാൾ അമ്പരന്നു . ജോലി ചെയ്യുന്ന ഹോട്ടലിന്റെ ഡെലിവറിയുമായി ഒരു പാടു വീടുകൾ കയറി ഇറങ്ങുന്നുണ്ട് പക്ഷെ ഇങ്ങനെ ഒരു മുഖം എവിടെയും കണ്ടതായി ഓർക്കുന്നില്ല . ഓർമ്മകളിലേക്ക് ചികഞ്ഞിറങ്ങിയ അയാളെ അവൾ തന്നെ അവിടെ നിന്നും മടക്കി കൊണ്ടു  വന്നു .

നിങ്ങൾ ഭക്ഷണം വിതരണം ചെയ്തിരുന്ന കനാൽക്കരയിലെ ആഡംബര വില്ലയിലെ അന്തേവാസിയായിരുന്നു ഞാൻ ! ഒരിക്കലും ഉറങ്ങാത്ത നഗരമാണിത് കാശുള്ളവന്റെ പറുദീസാ, തലങ്ങും വിലങ്ങും ചീറിപ്പായുന്ന കാറുകളിലേയ്ക്കു  നോക്കിയവൾ സംസാരിച്ചു തുടങ്ങിയപ്പോൾ ഗോവിന്ദന്റെ  ശ്വാസമിടിപ്പിന്റെ വേഗത കൂടി . ആ വില്ല അയാൾക്കൊരു സമസ്യയായിരുന്നു . മുന്തിയ ഇനം ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും അതാരാണ് കഴിക്കുന്നതെന്നോ ആർക്കു വേണ്ടിയാണ് വാങ്ങുന്നതെന്നോ ഗോവിന്ദനജ്ഞാതമായിരുന്നു. ഏതോ വലിയ വ്യക്തികൾ താമസിക്കുന്നയിടം എന്നതിൽ കവിഞ്ഞൊന്നും അയാൾ അറിയാനും ശ്രമിച്ചില്ല . കഴിഞ്ഞ ആറു മാസമായി വെള്ളാരം കണ്ണുള്ള താത്യാന എന്ന  അസർബൈജാൻകാരി ഏതോ വലിയ പെൺ മാംസ കച്ചവടക്കാരുടെ തടവിലായിരുന്നു .
സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത് ? ഒരു പാവപ്പെട്ട ഹോട്ടൽ തൊഴിലാളിയായ ഗോവിന്ദൻ എന്ന ഞാനും നക്ഷത്ര വേശ്യാലയങ്ങളിൽ അകപ്പെട്ടു പോയ നീയുമായി...... ഗോവിന്ദൻ ശങ്കിച്ചു നിന്നു .

അസർ ബൈജാനിലെ ആരും തുണയില്ലാത്ത വൃദ്ധ മാതാപിതാക്കൾക്കു തുണയാകുമെന്നു കരുതിയാണ് . ഹോട്ടലിലെ  പരിചാരിക എന്നു  കേട്ടതും ചാടി പുറപ്പെട്ടത് . വന്നിട്ടിന്നോളം അങ്ങനെ ഒരു തൊഴിൽ ചെയ്തിട്ടില്ല ആരുടെയൊക്കയോ അത്തറു പൂശിയ ഉടലുകൾക്കു സുഖം പകരാൻ ഇന്നേ വരെ അവർ എന്നെ ഉപയോഗിക്കുകയായിരുന്നു . ഞങ്ങൾ ബാൽക്കൺ രാജ്യത്തെ പെണ്ണുങ്ങളെല്ലാം കാശിനു വേണ്ടി മാനം വിൽക്കുന്നവരാണെന്നാണ്  എല്ലാവരുടെയും വിചാരം എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ട് .ജീവിക്കാനാണെങ്കിൽ ക്കൂടി  ഇനിയെനിക്കാ തൊഴിൽ വയ്യ എനിക്കു രക്ഷപ്പെടണം രക്ഷപെട്ടേ മതിയാകൂ .

ഗോവിന്ദനിപ്പോഴും വെള്ളാരം കണ്ണുള്ള സുന്ദരിയുടെ ആഗമനോദ്ദേശം എന്താണെന്നു മനസ്സിലായിട്ടില്ല . നാട്ടിലേയ്ക്ക് രക്ഷപെടാനോ എംമ്പസിയിൽ എത്തിക്കാനോ എന്തിനു പത്തു ദിർഹം കൊടുത്തു സഹായിക്കാനോ നിവർത്തിയില്ലാത്ത തന്റെ മുന്നിൽ  ഇതൊക്കെ പറഞ്ഞിട്ടു ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നിട്ടുമവൾ എന്തിനെന്നെത്തേടിയെത്തി എന്നതായിരുന്നു അയാളുടെ സംശയം .

നിങ്ങളുടെ നാട്ടുകാരണവിടെ കൂടുതൽ ! ഒരു ഇന്ദിരയെ നീ അറിയും , നിങ്ങൾ ഒരുമിച്ചു കളിച്ചു വളർന്നവരാണ്, അവൾ പറഞ്ഞാണ് എനിക്കു നിന്നെ അറിയാവുന്നത് , അവൾ അവിടെയുണ്ട് നിനക്കവളെ രക്ഷിക്കാൻ കഴിയും അല്ലെങ്കിൽ, അവളുടെ വാക്കുകൾ തൊണ്ടയിൽ  കുടുങ്ങി .സംസാരിച്ചിരുന്നു സമയം വളരെ വൈകിയിരിക്കുന്നു സുബഹി വിളിക്കും മുൻപ്  ഹോട്ടലിൽ കയറണം. ഇന്ദിര ആ വില്ലയിൽ ഉണ്ടെങ്കിൽ തീർച്ചയായും അവരെ രക്ഷിക്കണം ചിന്തകളുടെ ലോകത്തു നിന്നും ഇറങ്ങിയപ്പോൾ കൽബെഞ്ചിലിരുന്ന അസർബൈജാനി സുന്ദരി താത്യാന എങ്ങോട്ടോ പോയിരിക്കുന്നു.

മരോട്ടി പറമ്പിലെ തഹസിൽദാരുടെ  മകൾ ഇന്ദിര എങ്ങിനെയായിരിക്കും പെൺവാണിഭ  സംഘത്തിൽ ഉൾപെട്ടിട്ടുണ്ടാവുക  ? നല്ലോണം പഠിച്ച കുട്ടിയായിരുന്നല്ലോ അവൾ! പണ്ടൊക്കെ പഠിക്കാത്ത പെണ്ണുങ്ങളെ ചതിയിൽപ്പെടുത്തി  കൊണ്ടു  വന്നു എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോൾ അതും മാറിയിരിക്കുന്നു .
ഹോട്ടലിൽ  വരുത്തുന്ന ഇംഗ്ളീഷ്  പത്രത്തിലെ  യുവതിയുടെ മൃതദേഹത്തിന്റെ മുഖം കണ്ടതും  ഗോവിന്ദൻ ഞെട്ടി പിറകോട്ടിരുന്നു . ഇന്നലെ വെളുക്കും വരെ തന്നോടു സംസാരിച്ചിരുന്ന തത്യാന എന്ന അസർബൈജാനി സുന്ദരി കഴിഞ്ഞ രണ്ടു ദിവസമായി  ദുബായ് പോലീസ് മോർച്ചറിയിൽ വിറച്ചു വിറങ്ങലിച്ചു അവകാശികളെ തേടി  ഇരിക്കുകയാണത്രെ .

ഗോവിന്ദൻ ഹോട്ടലിനു പുറത്തിറങ്ങി മുന്നോട്ടു  നടന്നു , വെള്ളാരം കണ്ണുള്ള ഒരു കൊച്ചു പെൺകുട്ടി   അയാൾക്ക്‌ പിന്നാലെ  വന്നൊരു കാട്ടു  റോസാ തണ്ടോടു കൂടി ഗോവിന്ദനു നേരെ നീട്ടി .അതു  വാങ്ങി ഇടത്തെ നെഞ്ചോട് ചേർത്തശേഷം അയാൾ അതി വേഗം മുന്നോട്ടു നടന്നു ...........

Sunday 7 May 2017

അമ്പിളി മാമൻ


അമ്പിളി മാമൻ പിണക്കത്തിലാണ്
ഒരമ്മ പോലുമിപ്പോൾ മക്കൾക്കു വേണ്ടി
തന്നെ പിടിക്കാൻ മെനക്കെടുന്നില്ല
മൊബൈലിലെ  ഗെയിം സ്റ്റോറിലേയ്ക്കു
താമസം മാറ്റിയാലോയെന്നു
ക്ഷീരപഥത്തിലിരുന്നു കൊണ്ടു മാമൻ
കൂലങ്കഷമായ ആലോചനയിലാണ് . 

ചുംബനം


രണ്ടുപേർ തമ്മിൽ ചുംബിക്കുമ്പോൾ
ലോകം കീഴ്‌മേൽ മറിയുന്നുവെന്ന
കവിവചനത്തിൽ ഭ്രമിച്ചാണു
ഞാനൊരു അധരം  തേടിയലഞ്ഞത്
ഊഷരമായിരുന്നയെന്റെ
ഉമിനീർ ഗ്രന്ധികളിലിപ്പോൾ പുത്തൻ
ഉറവകളുണ്ടായികൊണ്ടേയിരിക്കുന്നു
ജെറുസലേം പുത്രീ
നീയെന്നെ ഉമ്മകൾകൊണ്ടു മൂടുക 

Saturday 6 May 2017

പരുന്തുകൾ പറക്കാത്തയിടം (ചെറുകഥ)



അത്യാഹിത വിഭാഗത്തിന്റെ മുൻപിൽ ഒരു മധ്യ വയസു കഴിഞ്ഞൊരു സ്ത്രീ ഉച്ചത്തിൽ ആരോടോ സംസാരിക്കുന്നതു കണ്ടാണ് ഞാൻ അങ്ങോട്ടു കയറി ചെല്ലുന്നത് .എന്തിനാണവർ കലഹിക്കുന്നതെന്നോ ആരോടാണവർ കയർക്കുന്നതെന്നോ എനിക്കറിയില്ലായിരുന്നു കാരണം അത്യാഹിത വിഭാഗത്തിന്റെ മുറ്റത്തെ ബെഞ്ചുകളിൽ നിറയെ ആളുകളുണ്ടായിരുന്നു. അവരുടെ ആരോ അത്യാഹിതം സംഭവിച്ചു അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവണം അതിന്റെ വികാര പ്രകടനമാവണം . ഏറ്റവും കൂടുതൽ ആത്മാർത്ഥമായ പ്രാർത്ഥനകൾ നടക്കാറുള്ളത് ദേവാലയത്തിലല്ല ആശുപത്രികളിലാണ് .എന്തെങ്കിലും പൂർണഹൃദയത്തോടെ ദൈവത്തോട് മനുഷ്യർ ആവശ്യപ്പെടുന്നതും ഇവിടെ വെച്ചാണ് .

അത്യാഹിതത്തിന്റെ  ബെഞ്ചുകളിൽ ഒന്നിൽ ഒഴിഞ്ഞയിടം നോക്കി ഞാനിരുന്നു . വിവിധ ദേശക്കാരായ ഒരു പാടു  പേർ  അകത്തു മരണാസന്നരായോ അത്യാഹിതം സംഭവിച്ചോ കഴിയുന്നവരുടെ അവസ്ഥ അറിയാൻ അക്ഷമരായി പുറത്തു കാത്തു നിൽക്കുന്നു .അടുത്തിരുന്ന ബംഗാളി പയ്യന്റെ മൊബൈൽ ഏതോ സൂപ്പർ ഹിറ്റ് തട്ടു  പൊളിപ്പൻ ബംഗാളി പാട്ടുമായി ചിലച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി മൊബൈൽ നിരോധിത മേഖലയാണവിടം . ബംഗാളി പയ്യൻ ജാള്യത മറച്ചു കൊണ്ടു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ചെവിയിലേയ്ക്കു ചേർത്തു വെച്ചു കൊണ്ടു പുറത്തേയ്ക്കു നടന്നു . ഞാൻ പതിയെ എന്റെ പോക്കറ്റിൽ പരതി എന്റെ മൊബൈൽ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തി . വേഗം തന്നെ അയാൾ തിരികെ വന്നു കസേരയിലിരുന്നു . കസേരയിലിരുന്നതും വീണ്ടും ആ ഫോൺ ശബ്ദിച്ചു  ദേഷ്യത്തോടെ അയാൾ ആ ഫോൺ കട്ടു ചെയ്ത ശേഷം മൊബൈൽ  സ്വിച്ച് ഓഫ് ചെയ്തു .

ക്യാ ഹോഗയാ ഭായ് ?
എന്റെ കൂടെപ്പിറപ്പായ ഞിഞ്ജാസ തല കുലുക്കിയെഴുന്നേറ്റു .
എന്റെ ചോദ്യം പിടിക്കാത്ത വണ്ണം അവൻ തല വെട്ടിച്ചു അകത്തേയ്ക്കു നോക്കി . ആരോടോ ഉള്ള വാശിയിൽ നഖം  മുഴുവൻ കടിച്ചു വലിച്ചു പുറത്തേയ്ക്കു തുപ്പുന്നുണ്ടായാൾ . ബംഗാളികൾ ഭൂരിപക്ഷവും ഇങ്ങനെയാണ് ആർക്കും അവരെ മെരുക്കുക സാധ്യമല്ല കാരണം അവരുടെ  തലച്ചോറുകളിൽ അവർക്കു മീതെ  ആർക്കും അവർ ആപ്രമാദിത്യം നൽകില്ല എന്നതു  തന്നെ . പിന്നെയവനെ ഞാൻ ശല്യപ്പെടുത്താൻ പോയില്ല . പുതിയ പുതിയ  അപകട കേസുകൾ വന്നു കൊണ്ടേയിരിക്കുന്നു എന്റെ ശ്രദ്ധ മുഴുവൻ പുതിയതായി വന്ന ഫിലിപ്പീനോയിലും സുഹൃത്തിലുമാണ്  . എന്തോ അപകടമാവണം ഒരു ഫിലിപ്പീനോയുടെ കാൽ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്  എന്നിട്ടുമയാൾ വേദനയുടെ ലാഞ്ചന പോലുമില്ലാതെ ചിരിക്കുന്നു . നേഴ്‌സ് ചക്ര കസേര കൊണ്ടു വന്നു അയാളെ ഇരുത്തിയതും കൂടെ വന്നയാൾ കുനിഞ്ഞയാളുടെ ചുണ്ടുകളെ കടിച്ചു വലിച്ചു .
ഇംഗ്ളീഷ് സിനിമകളിൽ കാണുന്ന ഫ്രഞ്ച് കിസ് കണ്മുന്നിൽ കണ്ട ബംഗാളി പയ്യന്റെ കണ്ണ് തള്ളി പുറത്തേയ്ക്കു വരുന്നത് ഞാൻ കണ്ടു . സ്വവർഗ രതിക്കാരാവണം അവർ, ഫിലിപ്പിനോകളിൽ ഇങ്ങനെ ഒരു പാടു പേരുണ്ട്  .
ചക്ര കസേരയുമായി വന്ന മധ്യ വയസ്കയായ നേഴ്‌സ് എന്തോ വലിയ അശ്ലീല കാഴ്ച കണ്ടതു പോലെ മുഖം കോക്രിച്ചു കൊണ്ടു വേഗം ചക്രകസേരയുന്തി കാലൊടിഞ്ഞ ഫിലിപ്പീനോയുമായി അകത്തേയ്ക്കു കയറി .

ഭായി ദോ  ദിർഹം കാ കോയിൻ ഹൈ ?

നേരത്തെ പോസു കാണിച്ച ബംഗാളി പയ്യൻ എനിക്കു നേരെ യാചനാ സ്വരവുമായി തിരിഞ്ഞിരുന്നു . അവന്റെ വണ്ടിയിലെ  പാർക്കിംഗ് കാർഡ് തീർന്നിരിക്കുന്നു .അതു  മാറ്റിയിടാൻ ചില്ലറ വേണം . ഞാൻ പോക്കറ്റിൽ പരതി എനിക്കു പാർക്കിംഗ് കാർഡാണുള്ളത് അതെടുത്തു അവനു നേരെ നീട്ടി .സന്തോഷത്തോടെ അവൻ അതു  വാങ്ങി  പാർക്കിംഗ് ടിക്കറ്റ് ഇട്ടിട്ടു കാർഡുമായി തിരികെ വന്നടുത്തിരുന്നു .

മേരാ ഭായ് കൽ സെ ഇദരീ ഹൈ ! എന്റെ സഹോദരൻ ഇന്നലെ വൈകിട്ടു മുതൽ ഇവിടെ അഡ്മിറ്റാണ് ,ബംഗാളി ഒരു കുമ്പസാരം പോലെ എന്നോടു സംസാരിച്ചു തുടങ്ങി . ഇന്നലെ വൈകിട്ടു വീട്ടിൽ വിളിച്ചു ഭാര്യയുമായി  വഴക്കിട്ട ശേഷം എന്തോ അബദ്ധം കാണിച്ചത്രേ .

 ബംഗാളിയിൽ ഒരു ചീത്ത പറഞ്ഞു കൊണ്ടയാൾ തുടർന്നു
 ഈ പെണ്ണുങ്ങൾ ഇങ്ങനെയാ, സംസാരിക്കുമ്പോൾ അവർക്കു ബെല്ലും ബ്രെക്കും ഇല്ല അവൻ ഈ ചൂടത്തു പണിയെടുക്കുന്നത് ആർക്കു വേണ്ടിയാണ് എന്നെങ്കിലും ഓർക്കാനുള്ള കഴിവില്ലാത്ത  കഴുതകൾ!
ബംഗാളി ആ തെറി ആവർത്തിച്ചു . ഞാൻ നിശബ്ദനായി  ഈ ലോകത്തു എന്തെല്ലാം പ്രശ്‍നങ്ങൾക്കു നടുവിലാണ് മനുഷ്യരെല്ലാം  ജീവിക്കുന്നത് .പുറമെ ചിരിച്ചും കളിച്ചും നടക്കുന്ന മനുഷ്യർക്ക് എന്തെല്ലാം വ്യഥകളാണ് ഉള്ളിൽ ഉണ്ടാവുന്നത്. ഒന്നിനും ഒരു ഗ്യാരണ്ടിയില്ല  അല്ലെങ്കിൽ ഇന്നലെ കൂടി ഓഫീസിൽ  വന്ന കേശുഭായി പട്ടേൽ എന്ന എന്റെ മാനേജർ ഇന്നു ജീവനും മരണത്തിനുമിടയിലുള്ള   നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുമോ .

ഐസിയുവിൽ നിന്നും കരഞ്ഞു കൊണ്ടൊരു സ്ത്രീ പുറത്തേയ്ക്കിറങ്ങി വന്നു . മുൻപ് ഞാനിവരെ എവിടെയോ കണ്ടിട്ടുണ്ട് കേശുഭായിയുടെ ഭാര്യ! അതെ കല്യാണം കഴിഞ്ഞിട്ടു ആറു മാസം പോലുമായിട്ടില്ല .
കേശുഭായി പട്ടേൽ മരിച്ചിരിക്കുന്നു . നേരത്തെ ഒച്ചയിട്ടു സംസാരിച്ച മധ്യവയസ്‌ക കേശുഭായിയുടെ അമ്മയായിരുന്നു  . വന്നു കയറിയ മരുമകളുടെ ജാതക ദോഷം കൊണ്ടാണ് തന്റെ മകനീ ഗതി വന്നതെന്നു അവർ ഉച്ചത്തിൽ അലമുറയിട്ടു കരയുന്നു . ഞാൻ ഫോണെടുത്തു ഓഫീസിലേയ്ക്ക് മരണ വാർത്ത അറിയിച്ചു കൊണ്ടു പുറത്തേയ്ക്കിറങ്ങി .

സാർ  ഒന്നു  നിൽക്കാമോ ?
ഞാൻ തിരിഞ്ഞു നിന്നു പിന്നിൽ മരണപ്പെട്ട കേശുഭായി പട്ടേലിന്റെ പുതു മണവാട്ടിയാണ് . അവർ തിടുക്കപ്പെട്ടു എന്റെ അടുക്കൽ വന്നു സംശയത്തിൽ ചോദിച്ചു .
സാർ ഇനിയുള്ള നടപടികൾ ?
മൃതദേഹം നാട്ടിലെത്തിക്കുന്നതു വരെയുള്ള എല്ലാ ജോലികളും കമ്പനി ചെയ്തു തരും നിങ്ങൾ വിഷമിക്കാതിരിക്കൂ !
ഞാൻ അവർക്കു ഉറപ്പു കൊടുത്തു .
അതല്ല സാർ !!!
ചോദ്യം പിടികിട്ടാത്തവണ്ണം ഞാനവരുടെ മുഖത്തേയ്ക്കു നോക്കി
കമ്പനിയിൽ നിന്നും കിട്ടാനുള്ള സർവീസ് ആനുകൂല്യങ്ങൾ എന്റെ പേരിൽ കിട്ടുമോ ?
പട്ടേലിന്റെ ശരീരത്തിൽ ജീവന്റെ ചൂടു വറ്റിയിട്ടുണ്ടാവില്ല അതിനു മുൻപു ജീവന്റെ വിലയ്ക്കായി കഴുകൻ കണ്ണുകളുമായി വന്നിരിക്കുന്നു . എന്റെ മുഖത്തു ഞാനറിയാതെ വന്ന പുശ്ച സ്വരം വായിച്ചിട്ടെന്നോണം അവൾ തുടർന്നു .

ആ തള്ള അവരൊരു രാക്ഷസിയാണ് സാർ ! എനിക്കിനിയും ജീവിക്കണം അവരുടെ പേരിൽ കൊടുത്താൽ അവരെനിക്ക് ഒരു രൂപ പോലും തരില്ല സാർ !
ഞാൻ അലക്ഷ്യമായി മുന്നോട്ടു നടന്നു അവരെന്റെ പിന്നാലെ കൂടി ഓരോന്നും പറയുകയാണ് .
സർജീ ആപ്കോ ജോ ചാഹിയെ വോ പൂച്ചോ മേ  ദൂങ്ക!
സാർ നിങ്ങൾ പകരമായി എന്താവശ്യപ്പെട്ടാലും ഞാൻ തരാം  അതു  പറഞ്ഞവർ  ചുരിദാറിനു മുകളിലുള്ള ഷാൾ ഉയർത്തി തന്റെ വക്ഷസിന്റെ കനം എനിക്കു വ്യക്തമായും കാണത്തക്ക വണ്ണം എന്റെ വിലങ്ങനെ  നിന്നു.
അപ്പോൾ ഭീകരമായ ശബ്ദമുണ്ടാക്കികൊണ്ടൊരു ആംബുലൻസ് ഞങ്ങൾക്കിടയിലൂടെ അത്യാഹിതത്തിനു മുന്നിലേയ്ക്ക് വന്നു നിന്നു . അതിൽ നിന്നിറക്കിയ രോഗിയ്ക്കു പിന്നാലെയും ഒരു സ്ത്രീ കരഞ്ഞു കൊണ്ടു അകത്തേക്കോടി ..............................

Wednesday 3 May 2017

രത്നങ്ങളാകുന്ന വെറും കല്ലുകൾ



ഐ ടി ഐ പഠിക്കാൻ ബഹറിനിൽ നിന്നും കൊച്ചാപ്പയുടെ കത്തു വന്നതിനു ശേഷമാണ് എന്റെ ജീവിതം വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നത് .  ഏ സി റെഫ്രിജറേഷൻ കോഴ്‌സിനായിരുന്നു അന്ന് ഡിമാൻഡ് ഉണ്ടായിരുന്നത് .ലക്ഷ്യം ഗൾഫായിരുന്നതിനാലും ചെന്നാലുടൻ റിയാൽ എണ്ണി  വാങ്ങാൻ പറ്റുന്ന തൊഴിലെന്നു ഖ്യാതി ഉണ്ടായിരുന്നതിനാലും വാപ്പ ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രിൻസിപ്പാളിന്റെ വാചകമടിയിൽ മൂക്കും കുത്തി വീണു . പതിനായിരം രൂപ റൊക്കമോ തവണകളായോ അടച്ചാൽ ആറു  മാസം കൊണ്ടു ഏ സിയും ഫ്രിഡ്ജും തന്നെ ഉണ്ടാക്കാൻ കഴിയുമത്രേ . ഗൾഫിൽ പോകാൻ പറ്റിയില്ലെങ്കിൽ നാട്ടിൽ തന്നെ ഒരു ഫ്രിഡ്ജ് കമ്പനി തുടങ്ങണം .വാപ്പ പണമെണ്ണി തരുമ്പോൾ ഇതൊരു നിക്ഷേപമാണെന്നു മുഖത്തു നോക്കി പറഞ്ഞു .പഠിച്ചു പണിക്കാരനാകുമ്പോൾ മുതലും പലിശയും ചേർത്തു തിരികെ കൊടുക്കാനുള്ള നിക്ഷേപം . ബാപ്പ 16 ആം വയസു മുതൽ കള്ള സർട്ടിഫിക്കറ്റുണ്ടാക്കി പാസ്പോർട്ടെടുത്തു വെച്ചു കാത്തിരിപ്പു തുടങ്ങിയതാണ് പക്കെയെങ്കിലു പടച്ചോന്റെ കൃപകൊണ്ടു ഈ  പ്രായത്തിലും ഒട്ടകങ്ങളുടെ നഗരത്തെ കനവു കാണാനേ മൂപ്പർക്ക് യോഗമുണ്ടായിട്ടുള്ളു . തനിക്കു കാണാൻ പറ്റാത്ത ഭൂമിക  മകനെങ്കിലും കാണണമെന്നു ബാപ്പ ആഗ്രഹിക്കുന്നു . തോക്കുകാരൻ ഹംസ ബാപ്പയെം  ഉമ്മയേം കൊണ്ടു പോയതും . മുരിക്കു പുരയ്ക്കലെ കുൽസുമ്മാ മസ്കറ്റിലും ദുബായിലും ജിദ്ധയിലുമുള്ള മക്കളുടെ കൂടെ മാറി മാറി നിൽക്കുന്നതും ഒക്കെ ബാപ്പയും  കൊതിയോടെ വിവരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട് . ജോലി നേടി വിദേശത്തേയ്ക്ക് പറന്നാൽ  ബാപ്പടെ ആഗ്രഹം നടത്തി കൊടുക്കണം   അതിനിനി  എത്ര കഷ്ട്ടപെടണ്ടി വന്നാലും .



പറഞ്ഞതുപോലെ  കൊച്ചാപ്പ വിസ കൊണ്ട് വന്നു ,  മീശമുളയ്ക്കും മുൻപ് ഞാൻ ബാപ്പയ്ക്കു ബാലികേറാ മലയോ കാനാൻ ദേശമോ ആയ  മരുഭൂമിയുടെ ചൂടിലേയ്ക്കു കാലെടുത്തിറങ്ങി . കൊച്ചാപ്പ പോരും മുൻപ് എന്നെ തനിച്ചു മാറ്റി നിർത്തി പറഞ്ഞു  പഠിച്ച പണിയൊന്നും കിട്ടണമെന്നില്ല കിട്ടുന്നതു ചെയ്തോണം. കഷ്ടപ്പാടും ചൂടും ഉണ്ടാകുമ്പോൾ ഇട്ടിട്ടു പോന്നാൽ  നഷ്ട്ടം ഇനിക്കു   തന്നെ ആണെന്നോർക്കണം. തലകുനിച്ചു നിന്നു കേട്ടു സമ്മതം മൂളി  രണ്ടും കൽപ്പിച്ചാണ് ഞാനും പുറപ്പെടുന്നത് രക്ഷപ്പെടണം എന്നൊരു  വിചാരം മാത്രമാണ് ഉള്ളു നിറയെ.

കൊച്ചാപ്പയുടെ പരിചയത്തിലുള്ള അറബിയുടെ കീഴിലേക്കാണ് ഞാൻ ആദ്യമായി ജോലിക്കു കയറുന്നത് . സർട്ടിഫിക്കറ്റ് വാങ്ങി  തിരിച്ചും മറിച്ചും വാങ്ങി നോക്കിയിട്ടു എന്നോടായാൾ എന്തൊക്കയോ അറബിയിൽ ചോദിച്ചു . ഒന്നും മനസിലാകാഞ്ഞതിനാൽ    ഞാൻ എല്ലാത്തിനും യെസ്  യെസ് എന്നു തലയാട്ടിക്കൊണ്ടിരുന്നു. കൊച്ചാപ്പ നാട്ടിൽ വെച്ചു പറഞ്ഞു വിട്ട പ്രധാന കാര്യമാണത് അറബികളുടെ നിഘണ്ടുവിൽ നമ്മുടെ ഇന്ത്യക്കാർക്കു നോ എന്ന പദം ഉപയോഗിക്കാൻ അനുവാദമില്ല .അടിമകച്ചവടത്തിന്റെ കാലം കഴിഞ്ഞിട്ടും ഞങ്ങളെ അടിമകളാക്കിക്കോളൂ എന്ന് പറഞ്ഞൊരു സമൂഹം വന്നു അട്ടിപ്പേറു കിടന്നാൽ ഇങ്ങനെയൊക്കയോ  സംഭവിക്കാവൂ .

താൾ താൾ അറബി വീട്ടിൽ നിന്നുമിറങ്ങി  എന്റെ മുന്നേ നടന്നു ,കുഞ്ഞാടിനെപ്പോലെ ഞാൻ പിന്നാലെയും നിസ്സാൻ പെട്രോളിന്റെ ശീതളിമ നിറഞ്ഞ സീറ്റിലേയ്ക്കയാളെന്നെ ആനയിച്ചിരുത്തി .വണ്ടി നീങ്ങുന്നത് ഏതോ മരുഭൂമിയിലേയ്ക്കാണോ  എന്നു  ഞാൻ ന്യായമായും സംശയിച്ചു . ആടു ജീവിതങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടോ എന്നെന്റെ ഹൃദയം പെരുമ്പറ മുഴക്കി ചോദിക്കുന്നു  . വണ്ടി മണലാരണ്യങ്ങൾ കടന്നു മുന്നോട്ടു പോകുമ്പോൾ അയാൾ എന്നെ നോക്കി വീണ്ടും ആ ചോദ്യം ആവർത്തിച്ചു .

ഇന്ത മുഹന്തിസ് ?

യെസ് ,യെസ്  ഞാനെന്റെ ഹൈപ്പോതലാമസിൽ തയ്യാറാക്കി വെച്ചിരുന്ന ഉത്തരം ഒന്നൊന്നായി ആർജ്ജവത്തോടെ തൊടുത്തു വിട്ടു  .

അറബി മനസു നിറഞ്ഞു ചിരിക്കുന്നത് ഞാൻ കണ്ടു . എല്ലാ അറബികളും ദുഷ്ടരും മനഃസാക്ഷിയില്ലാത്തവരുമല്ല .നല്ലയിനം അറബികളിൽ പെട്ടവനാണ് എന്റെ കഫീൽ .വണ്ടി മൊട്ടക്കുന്നുകളും  മലമ്പാതകളും കടന്നു വിശാലമായ ഒരു കടൽത്തീരത്തേയ്ക്കു നീങ്ങി . സുന്ദരമായ നൗകകൾ  നിരനിരയായി കിടക്കുന്ന തീരത്തയാൾ കാർ നിർത്തി എന്നോടിറങ്ങാൻ ആവശ്യപ്പെട്ടു .

മുഹന്തിസ് ആദാ കുല്ലു മല്ലാനാ  ,മിൻ യോം ഇന്ത മൽ മുഹന്തിസ് മൽ ഹാത !!
അറബി നീട്ടി ഒരു വിസിലടിച്ചു ഒരു നൗകയുടെ ഡെക്കിലിരുന്ന കറുത്തു കുറുകിയ മൊട്ട ചാടി താഴേയ്ക്കിറങ്ങി വന്നു  .

സുന്ദരം ,ആദ മുഹന്തിസ് ജദീദ് ,കുല്ലീന ഷൂഫ് മക്കാൻ മൽ ഹുവാ !

സുന്ദരത്തെ എന്തോ പറഞ്ഞേൽപ്പിച്ചിട്ടു അറബി എന്നെ അവിടെ ഉപേക്ഷിക്കുകയാണ് . പോകും മുൻപ്  എന്തൊക്കെയോ കൂടി എന്നോടു പറയുന്നുണ്ടായിരുന്നു .കാറിൽ കയറി ഇരുന്നതും അറബി നീട്ടിയൊരു ഹോൺ അടിച്ചു ഞാനോടി അടുത്തേയ്ക്കു ചെന്നു . അയാൾ കന്തൂറയുടെ പോക്കറ്റിൽ നിന്നും ഒരു കെട്ടു നോട്ടെടുത്തു എനിക്കു നേരെ നീട്ടി 1000 ദിർഹമോളം ഉണ്ടാവണം .കറുത്തു കുറുകിയ സുന്ദരം എന്നെ അസൂയയോടെ നോക്കി  .

വരണം സാർ വരണം അയാളെന്നെ തമിഴ് കലർന്ന മലയാളത്തിൽ പുതിയ സ്ഥലത്തേയ്ക്ക് ക്ഷണിച്ചു .

എന്റെ  സംശയം അവസാനിക്കുന്നില്ല , ഞാൻ സുന്ദരത്തിനെ  അടുത്തു വിളിച്ചു ചോദിച്ചു
അല്ല തമ്പി ഇവിടെ എന്റെ ജോലി എന്നതാ ?
അയാളുറക്കെ ചിരിച്ചു ,
എന്ന സാർ കിണ്ടൽ പണ്ണത്
സുന്ദരം തമാശയല്ല ,എന്റെ ജോലിയെപ്പറ്റി ഒന്നും അറബി പറഞ്ഞില്ല
നിങ്ങൾ എഞ്ചിനീയർ അല്ലേ ,ഒരു എൻജിനീയറുടെ ജോലി ഞാൻ പറഞ്ഞു തരണോ ?
ആയിരം പകൽ നക്ഷതങ്ങൾ തലയ്ക്കു ചുറ്റും ഭ്രമണം ചെയ്യുന്നു . ഡൂക്കിലി ഇന്സ്ടിട്യൂട്ടിൽ നിന്നും ഏ സിയും  ഫ്രിഡ്ജും നന്നാക്കാൻ പഠിച്ച ഞാൻ കടലിൽ ഒഴുകുന്ന നൗകയുടെ റിപ്പയറിംഗ് പണി ചെയ്യണമെന്ന് .

നീങ്ക ഫ്രഷ് ഡിഗ്രി താനെ അതിനാലെ കൊഞ്ചം വെക്കം ,പറവയില്ല സാർ നമ്മ മെക്കാനിക്ക് ഒക്കെ സൂപ്പർ പശങ്ങൾ അവർ പണിയെല്ലാം എടുത്തോളും നീങ്ക സൂപ്പർവൈസ് മട്ടും ചെയ്‌താൽ മതി .
സുന്ദരം എന്നെ സമാശ്വസിപ്പിച്ചു തമിഴന്മാർ ഹൃദയമുള്ളവരാണ് .

ശ്വാസം നേരെ വീണു ,അരിയും മണിയും  അറിയാത്ത ഞാൻ ആഡംബര നൗകകൾക്കിടയിൽ എന്റെ പുതു  ജീവിതം ആരംഭിച്ചിരിക്കുന്നു . സർട്ടിഫിക്കറ്റുകൾ നൽകുന്ന അറിവിനേക്കാൾ പതിന്മടങ്ങു ആത്മവിശ്വാസം എന്ന ഒന്നാണെന്നു ഞാൻ പതിയെ പതിയെ തിരിച്ചറിയുന്നു . ചില നിരീക്ഷണങ്ങൾ , പ്രായോഗിക ബുദ്ധി പതിയെ പതിയെ കുഞ്ഞൻ കപ്പലുകളുടെ മെക്കാനിസത്തിലേയ്ക്ക്  വഴിതെറ്റിയെങ്കിലും ഞാനും നടന്നടുത്തിരിക്കുന്നു .

അറബിക്കടലിന്റെ നെഞ്ചകം പിളർന്നൊരു ആഡംബര നൗക ഇപ്പോൾ ഒഴുകുന്നു അതിന്റെ ഡെക്കിൽ ആകാശം നോക്കിയിരിക്കുന്നത് എന്റെ ബാപ്പയാണ് .ആ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീരിനിപ്പോൾ ഉപ്പുരസമല്ല തേൻ മധുരമാണ് .മക്കൾ വിചാരിച്ചതിലും വലിയ ഇടങ്ങളിൽ വിരാചിക്കുന്നതു കാണുമ്പോഴാണ്  എല്ലാ ബാപ്പമാർക്കും ഉമ്മമാർക്കും സ്വർഗം ലഭിക്കുന്നത് .

അബ്ദുള്ളാ അസോസിയേറ്റിന്റെ അൻപതാമത്തെ നൗക നീറ്റിലിറക്കിയപ്പോൾ അറബി എന്നെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു
മുഹന്തിസ് മുഖ് മൽ ഇന്ത ഖൈസ് !
ഇപ്പോൾ അറബി പറഞ്ഞതിന്റെ അർഥം അതിന്റെ പൂർണ അർത്ഥത്തിൽ എനിക്കു മനസിലാക്കാൻ കഴിയുന്നു മണലാരണ്യത്തിൽ ജീവിതം നട്ടു വളർത്തി വൻവൃക്ഷമായ ഭൂരിപക്ഷവും തെളിഞ്ഞ ബുദ്ധി മാത്രമുള്ളവരായിരുന്നു ...

Tuesday 2 May 2017

പരിശുദ്ധ പ്രണയം






മക് ഡൊണാൾസിലെ ബർഗർ
പിസ്സ ഹട്ടിലെ ഇറ്റാലിയൻ പിസാ
റോളാ മാളിനു മുന്നിലെ തന്തൂരി കട
കറാച്ചി ദർബാറിലെ മട്ടൻ പായ

എന്റെ പ്രണയത്തിനു ഞാൻ
പകരം കൊടുക്കേണ്ടി വന്ന
പണയപണ്ടങ്ങളായിരുന്നു
മേൽപറഞ്ഞവയൊക്കെ

ഡാർലിംഗ് ഇന്നെങ്ങോട്ടാണെന്നു
ചോദിക്കുമ്പോഴേ എന്റെ ഉള്ളം
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ
ഒരിറ്റു ദാഹ ജലത്തിനും
ശ്വാസത്തിനുമായി
പിടഞ്ഞു തുടങ്ങിയിട്ടുണ്ടാവും

പ്രണയത്തിലും യുദ്ധത്തിലും
എന്തും ആവാമെന്ന പഴമൊഴി
അവൾക്കു നന്നായി അറിയാമെന്നു
അവളുടെയാ  കഴിപ്പും നോക്കിയിരുന്നു
പലതവണ ഞാൻ മനസ്സിലാക്കിയതാണ്

പ്രിയതമേ നമുക്കു അതിരാവിലെ
എഴുന്നേറ്റു മുന്തിരി തോപ്പുകളിലേക്കും
മാതള നാരക പൂവിങ്കലേയ്ക്കും
ഓരോരോ സങ്കൽപ്പീക യാത്ര
പോയാൽപ്പോരേയെന്നത്ര തവണ
ഞാൻ നിന്നോടു ചോദിച്ചതാണ്

ഇനി നിന്റെ പ്രണയത്തിനു
മറുവിളി കേൾക്കാൻ ഞാനില്ലപെണ്ണെ  
ഫാസ്റ്റ് ഫുഡ്‌കാരനു
തീറെഴുതാൻ എന്റെ
കയ്യിൽ കടം പരമാവധി
കഴിഞ്ഞ   കാർഡുകൾ
മാത്രമാണവശേഷിക്കുന്നത്

പരിശുദ്ധ പ്രേമമെന്നതു
മിഥ്യാ സങ്കൽപമാണ്
പോക്കറ്റിലെയും
ക്രെഡിറ്റ് കാർഡിലെയും
ലിമിറ്റ് തീരും വരെ മാത്രമുള്ള
സുഖമുള്ള സ്വപ്നം .

Sunday 30 April 2017

കുഞ്ഞച്ചൻ കത്തിയാടുന്നു (ചെറുകഥ)




കഥകളി കുഞ്ഞച്ചൻ വിഭാര്യനായിരുന്നു , ബ്രഹ്മചര്യം ആഘോഷമാക്കിയ പരമ സ്വാതികൻ ,പരോപകാരി ,നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിലുണ്ടാവും . ആശുപത്രി കൂട്ടിരിപ്പിനു ആളില്ലാത്തവർക്കു ഏതു സമയവും സമീപിക്കാവുന്ന പരാശ്രയ സ്ഥാപനമായിരുന്നു കുഞ്ഞച്ചൻ .കഥകളി എവിടെയുണ്ടെങ്കിലും കുഞ്ഞച്ചൻ പോകും കുട്ടിക്കാലത്തെപ്പോഴേ അമ്മവീടായ ചേർത്തലയിലെ മരുത്തൂർവട്ടം ധന്വന്തിരി ക്ഷേത്രത്തിലെ കളി കണ്ടാണ് കുഞ്ഞച്ചനു കഥകളി ഭ്രമമുണ്ടാകുന്നത് .അതിനുശേഷം പിന്നെ എവിടെ കഥകളി എന്നു കേട്ടാലും കുഞ്ഞച്ചൻ ചാടി പുറപ്പെടും . ഷർട്ട് കുഞ്ഞച്ചന് അലർജിയാണ് എത്ര ദൂരം പോയാലും കുഞ്ഞച്ചൻ ഷർട്ട് ഉപയോഗിക്കില്ല .വെള്ള മുണ്ടും ഇടത്തെ തോളിലൊരു മേൽമുണ്ടുമായിരുന്നു കുഞ്ഞച്ചന്റെ പ്രഖ്യാപിത യൂണിഫോം . കാലമിത്ര പുരോഗമിച്ചിട്ടും ഉടുപ്പിടായ്‌ക എന്നതൊരു കുറവായി കുഞ്ഞച്ചൻ കണ്ടില്ല .ഒഴുക്കിനൊത്തു നീന്താൻ അയാൾക്കറിയില്ലായിരുന്നു അല്ലാ അയാളതിനു ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാവും കൂടുതൽ ഉചിതം .

കുഞ്ഞച്ചൻ രക്ഷപ്പെടുത്തിയ ഒരുപാടു  കുട്ടികളുണ്ടാ നാട്ടിൽ , നല്ല മഴക്കാലത്തു കുളത്തിലും വെള്ളക്കെട്ടിലും പുഴയിലും വീഴുന്ന ആബാലവൃദ്ധം ജനങ്ങളെ കുഞ്ഞച്ചൻ സ്വന്തം ജീവൻ തൃണവൽഗണിച്ചു  രക്ഷിച്ചിട്ടുണ്ട് .മലപ്പുറത്തു നിന്നും വന്നു താമസിച്ചിരുന്ന ഷാഹുലിന്റെ മകൻ ഷെരിഫ് പൊട്ടികിടന്ന കക്കൂസിന്റെ സെപ്റ്റിക് ടാങ്കിൽ മുങ്ങി പൊങ്ങിയപ്പോൾ  ഇച്ചീച്ചി മണം പോലും അവഗണിച്ചവനെ  മുങ്ങിയെടുത്തതു കുഞ്ഞച്ചനായിരുന്നു . ആ സാഹസീക പ്രകടനത്തിന് ശേഷമാണു  കുഞ്ഞച്ചൻ നാട്ടിലാകെ അറിയപ്പെടുന്ന പരോപകാരിയായി ബ്രാൻഡ് ചെയ്യപ്പെടുന്നത് . അന്ന് രക്ഷപ്പെടുത്തിയ നരുന്തു പോലിരുന്ന പയ്യനിപ്പോൾ അറബിപ്പൊന്നിന്റെ നാട്ടിൽ ഷേക്കിന്റെ  പി ഏ യാണ് . കാറ്റടിച്ചാൽ തകർന്നു വീഴാറായി നിന്ന അവന്റെ കൂരയിപ്പോൾ നാട്ടിലെ ഏറ്റവും വലിയ കൊട്ടാരമാണ് . അവനെ രക്ഷപെടുത്തിയത് കുഞ്ഞച്ചനാണെന്ന ബോധ്യം അവനിപ്പോഴും നല്ലോണമുണ്ട്  .എപ്പോൾ വന്നാലും കുഞ്ഞച്ചനു ആയിരത്തിന്റെ രണ്ടു നോട്ടു കൊടുക്കാതെയാവൻ തിരിച്ചു വിമാനം കയറില്ല .ഇക്കുറി അവന്റെ നിക്കാഹാണ് വിദേശത്തു നിന്നും വരുന്ന വിശിഷ്ടാതിഥികളുടെ കൂടെ കഥകളി കുഞ്ഞച്ചനെയും  ക്ഷണിക്കാനാണവൻ വന്നിരിക്കുന്നത് .സ്‌നേഹപൂർവമായ ക്ഷണത്തോടൊപ്പം പതിവു പടികൂടാതൊരു  പൊതികെട്ടുമവൻ കുഞ്ഞച്ചനു  നേരെ നീട്ടി.
ഒരു പാടു വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന കല്യാണമാണ് കുഞ്ഞച്ചൻചേട്ടൻ  ഷർട്ടിട്ടേ വരാവൂ. ഒരു പാടു വില കൂടിയ വെള്ള ഷർട്ടാണ് കളർ വാങ്ങിയാൽ കുഞ്ഞച്ചൻ ചേട്ടൻ ഇടുമോ എന്നു സംശയിച്ചു .ബാപ്പയുടെ അളവാണ്   കുഞ്ഞച്ചൻ ചേട്ടനു പാകമാകും .
രണ്ടാം ജന്മം നൽകിയ മകൻ ,പിതൃ തുല്യനായ ഒരു വ്യക്തിക്കു നൽകുന്ന വിലപിടിപ്പുള്ള സമ്മാനമാണ് . എന്തു സംഭവിച്ചാലും ഇതിട്ടേ ഷെരീഫിന്റെ കല്യാണത്തിനു പോകൂ കുഞ്ഞച്ചൻ മനസ്സിലുറപ്പിച്ചു . കുഞ്ഞച്ചൻ ഷർട്ടിടാൻ പോകുന്ന വാർത്തയെ  സന്തോഷത്തോടെയാണ്  ഗ്രാമവാസികൾ വരവേറ്റത് . അണിഞ്ഞൊരുങ്ങി നടന്ന നാട്ടുകാരിൽ നിന്നും വിഭിന്നമായി ഉടയാടകളുടെ അവരണമില്ലാതിരുന്നിട്ടും കുഞ്ഞച്ചൻ തന്റെ ഹൃദയത്തെ എല്ലാവിധ അഴുക്കിൽ നിന്നും അകറ്റി സൂക്ഷിച്ചിരുന്നു.

ഷെരീഫിന്റെ നിക്കാഹിന്റെ ദിനം വന്നെത്തി ,വമ്പൻ കല്യാണമാണ് നാനാ ദേശത്തു നിന്നും വിദേശങ്ങളിൽ നിന്നു  പോലും  അതിഥികൾ എത്തികൊണ്ടിരിയ്ക്കുന്നു .ആട് ,പോത്ത് ,കോഴി എന്നു  വേണ്ട ഹലാലായ എല്ലാ ജന്തുക്കളെക്കൊണ്ടും  ബിരിയാണി വെച്ച ചെമ്പുകൾ നിറഞ്ഞിരിക്കുന്നു . കുഞ്ഞച്ചൻ പള പളാ തിളങ്ങുന്ന വെള്ള  ഷർട്ടുമിട്ടുകൊണ്ടു റോഡിലേയ്ക്ക് വന്നു . ജനിച്ചിട്ടിന്നോണമിതു നടാടെയാണിയാൾ ഷർട്ട് എന്നൊരാവരണത്തിനുള്ളിൽ  കയറികൂടുന്നത് . അതിന്റെതായ അസ്കിതകളുണ്ടെങ്കിലും ഷെരിഫ് മോന്റെ മാനത്തെ പ്രതി  കുഞ്ഞച്ചൻ അതവഗണിച്ചു . എല്ലാവരും ഒരു കൗതുക വസ്തുവിനെ കാണുന്നപോലെ തന്നെ നോക്കുന്ന കണ്ടു കുഞ്ഞച്ചനു സത്യമായും ജാള്യത വന്നു .

നിക്കാഹു നടക്കുന്ന ഓഡിറ്റോറിയത്തിലേക്കിറങ്ങിയതും കെ എസ് ആർ ടി സി യുടെ  ഒരു ആനവണ്ടി കുഞ്ഞച്ചനെ കടന്നു പോയി . അതിന്റെ പിൻ സീറ്റിലിരുന്ന ആരോ ഒരാൾ മുറുക്കി പുറത്തേയ്ക്കു തുപ്പി . കുഞ്ഞച്ചന്റെ വിലകൂടിയ വെള്ള ഷർട്ടിലാകെ  മുറുക്കാൻ കറ ചെഞ്ചായം പോലെ പടർന്നു കയറി . ഒരു നിമിഷം എന്തു  ചെയ്യണം എന്നറിയാതെ  കുഞ്ഞച്ചൻ നിന്നു വട്ടം തിരിഞ്ഞു . പെട്ടന്നു തന്നെ കട വാതിൽക്കലിരുന്ന വാടക സൈക്കളിൽ കെ എസ് ആർ ടി സി യുടെ ആന വണ്ടിക്കു പിന്നാലെ കുഞ്ഞച്ചൻ ആഞ്ഞു ചവിട്ടി . അടുത്ത സ്റ്റോപ്പിൽ വണ്ടി നിന്നതും  സൈക്കിൾ ഉപേക്ഷിച്ചതിൽ ചാടിക്കയറി കുഞ്ഞച്ചൻ പിന്നിലിരുന്നു  മുറുക്കാൻ ചവച്ചയാളെ തലങ്ങും വിലങ്ങും തല്ലി .
ചോരയാണോ മുറുക്കാനാണോ തല്ലു കൊല്ലുന്നയാളുടെ വായിൽ നിന്നൊഴുകുന്നതെന്നറിയാതെ യാത്രക്കാരെല്ലാം അസ്ത്രപ്രജ്ഞരായി ഇരുന്നു  . ആരും ഒന്നും ചോദിക്കാനോ തടയാനോ പോയില്ല മുറുക്കി തുപ്പിയ ആൾ  സമസ്താപരാധം ഏറ്റു  പറഞ്ഞു കൈകൂപ്പിയതും കുഞ്ഞച്ചൻ അയാളെ കോളറിൽ തൂക്കി നിലത്തേക്കെറിഞ്ഞിട്ടു പുറത്തേയ്ക്കിറങ്ങി .

മുറക്കാനിലാണോ ചോരയിലാണോ കുഞ്ഞച്ചൻ കുളിച്ചു വരുന്നതെന്നറിയാതെ അന്തം വിട്ടു നിന്ന  ഗ്രാമവാസികളുടെ ആശ്വാസ വാക്കുകൾക്ക്  നിൽക്കാതെ കുഞ്ഞച്ചൻ വീട്ടിലേയ്ക്കു കയറിപ്പോയി . ഷെരീഫിന്റെ കല്യാണം കുഞ്ഞച്ചനു  കൂടാൻ പറ്റിയില്ല ആഗ്രഹിച്ചു മോഹിച്ചിട്ട ഷർട്ട് അങ്ങനെ മുറുക്കാൻ കറ മൂടി നാശമായിരിക്കുന്നു . കല്യാണത്തിനു പോയി വന്നവരെല്ലാം  സദ്യയുടെ മാഹാത്മ്യത്തെപ്പറ്റി വിവരിക്കുന്നു. ഒന്നിലും ശ്രദ്ധിക്കാതെ  ഉമ്മറപ്പടിയിലിരുന്ന കുഞ്ഞച്ചന്റെ മുന്നിൽ ഒരു ഇന്നോവ വന്നു നിന്നു അതിൽ നിന്നും മാങ്കുളം വിഷ്ണു നമ്പൂതിരി ആദ്യമിറങ്ങി പിറകെ  ചെന്നിത്തല ചെല്ലപ്പൻ പിള്ളയും കീഴ്പടം കുമാരൻ നായരുമിറങ്ങി . പുതു മണവാളനും മണവാട്ടിയും വിശിഷ്ടതിഥികളും  മറ്റു കാറുകളിൽ പിന്നാലെ പിന്നാലെ വന്നിറങ്ങി .ചെണ്ട , മദ്ദളം ,ചേങ്ങില , ഇലത്താളം ഇവ സമന്വയിപ്പിച്ചു കൊണ്ടുള്ള കേളി കെട്ടുയർന്നു  . കുഞ്ഞച്ചനു ജീവിതത്തിൽ കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ സമ്മാനം . ഓഡിറ്റോറിയത്തിൽ  നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വിശിഷ്ട്ടാതിഥിതിയെ തേടി വീട്ടിലെത്തുകയായിരുന്നു  .

മേളം മുറുകി കീഴ്പ്പടം കുമാരൻ നായരും ചെന്നിത്തല ചെല്ലപ്പൻ പിള്ളയും മാങ്കുളം വിഷ്ണു നമ്പുതിരിയും വീട്ടു മുറ്റത്താടി തിമിർക്കുമ്പോൾ കുഞ്ഞച്ചൻ ഉച്ചത്തിൽ കരഞ്ഞു . കുറച്ചു മുൻപ് ബസിൽ വെച്ചു ജീവിതത്തിലാദ്യമായി  തന്നാൽ വേദനയേൽക്കേണ്ടി വന്ന അപരിചിതനെയോർത്ത് . സ്നേഹം മഴയായ് പെയ്തിറങ്ങുമ്പോൾ  അയാളുടെ കണ്ണുനീർ ആനന്ദാശ്രുവാണെന്ന് അവിടെ കൂടിയിരുന്നവർ വെറുതെ തെറ്റിദ്ധരിച്ചു ...............  

വൃദ്ധ സദനം


നാലു മക്കളുണ്ടായിരുന്നതിനാലും 
നാലായിരത്തോളം ശിഷ്യരുണ്ടായിരുന്നതിനാലും 
നാളെ എന്നതിനെയോർക്കാഞ്ഞതിനാൽ 
നാലുമണിക്കുള്ള ബെല്ലു കേൾക്കുമ്പോൾ 
നാണമൊട്ടുമില്ലാതെ ഞങ്ങൾ വരി നിൽക്കുന്നു 
നല്ല വീടാണിത് ഒരു പാടു വൃദ്ധരുള്ള വീട് 

ബലൂൺ














കളിപ്പാട്ട കച്ചവടക്കാരന്റെ 
റാക്കിൽ തൂക്കിയിട്ടിരുന്ന 
ബലൂണിലായിരുന്നു 
എന്റെ മോഹം ആരംഭിച്ചത് 
വല്ലാണ്ടു വീർത്തു 
വീർത്തതിപ്പോൾ  
ആകാശ ചെരുവുകളിൽ 
അലക്ഷ്യമായി 
അലയുകയാണ് 

Saturday 29 April 2017

ദുർബലൻ

വാരിയെല്ലു കടമെടുക്കപ്പെട്ട
ആദാമാണ് ഞാൻ
നേരെ നോക്കിയാൽ
സർവ്വതുംനഷ്ട്ടപെട്ടു
പോകുന്ന ദുർബലൻ
ദയവായി എന്നി നോക്കി
ചിരിക്കാതിരിക്കുക സുന്ദരീ 

മുപ്പതു വെള്ളി കാശ്

മുപ്പതു വെള്ളികാശുമായി 
മുങ്ങിയ യൂദാസേ 
മരക്കൊമ്പിൽ തൂങ്ങിയാടുമ്പോൾ 
മലങ്കാക്കകൾ 
മൂളിപാടിയ   പാട്ടിന്റെ 
മാധുര്യം നീ കേട്ടിരുന്നുവോ 

പൂവൻ കോഴി

പത്തുകല്പനകളും 
പാലിച്ചിട്ടും 
പത്രോസിനാൽ 
പ്രവേശനം 
നിഷേധിക്കപ്പെട്ടവനാണു  ഞാൻ 
പറയപ്പെടുന്ന കാരണമിതാണ് 
പുലരുവോളം കൂവാതിരുന്ന 
പൂവൻ കോഴി എന്റേതായിരുന്നു  

മുല്ല


മുറ്റത്തു നിന്നും പറിച്ചു 
മറ്റെങ്ങോ നട്ടപ്പോഴാണ് 
മുല്ലയ്‌ക്ക് നിറവും 
മണവുമുണ്ടായത് 
മുറ്റത്തു നിന്നിരുന്നെങ്കിലിപ്പോഴും 
മടുപ്പുളവാക്കുന്ന വെറും ചെടി 
മാത്രമായി നീയവശേഷിച്ചേനെ  .
   

കഴുത കാമം (കവിത )


ഉത്തരത്തിലുള്ളതിനു വേണ്ടി കൈ
ഉയർത്തിയപ്പോഴാണ് കക്ഷത്തിലുള്ളതു
കളഞ്ഞു പോയതെന്നാണെന്റെ ഓർമ്മ
കൈയ്യിലുള്ളതു കൊണ്ടു കളിച്ചിരുന്നെങ്കിൽ
കുറഞ്ഞപക്ഷം അനന്ത പദ്മനാഭനെയെങ്കിലും
കാണാൻ കഴിയുമായിരുന്നെന്നൊരു തോന്നൽ
കുറെ നാളായി ഉള്ളിൽ കിടന്നു തിളയ്ക്കുന്നു
ഈ തിളപ്പിന്റെ വേഗത ഇച്ചിരി കൂടിയിരുന്നേൽ
ഇതിൽ നിന്നുയരുന്ന നീരാവി വെച്ചു
കുറഞ്ഞപക്ഷം രണ്ടു തീവണ്ടിയെങ്കിലും
കൊച്ചിനിൽ നിന്നും കുർളാ  വരെ
കലക്കനായിട്ടു ഞാൻ ഓട്ടിയേനെ
കളഞ്ഞു പോയ കൈയിലുള്ളതിനെ
കളയാൻ മനസ്സു സമ്മതിക്കാത്തതിനാൽ
കരഞ്ഞു കരഞ്ഞു ഞാനെന്റെ ജന്മം തീർക്കുന്നു
കഴുത കാമം കരഞ്ഞല്ലേ തീർക്കേണ്ടത് 

ഉഷ്‌ണം ഉഷ്ണേന ശാന്തി


കവിതയിൽ കുടൽകുരുങ്ങിയെപ്പോഴും
ഛർദിലുണ്ടാകുന്നു വൈദ്യരേ
അഷ്ട്ടാഗ  ഹൃദയത്തിലിതിനൊരു
ഒറ്റമൂലിയുണ്ടോ ?
ആടലോടകത്തിൻറെ വേര്
പാലിൽ തങ്ക ഭസ്മം സമം ചേർത്തു
കാലത്തു ചാലിച്ചു കഴിക്കുക
 കുഴപ്പിക്കുന്ന ചിന്തകളെ
കവിതയെന്നു തെറ്റിദ്ധരിക്കാതിരിക്കുക .
എന്നിട്ടും മാറിയില്ലെങ്കിൽ
ആധുനിക കവിതകൾ
തലങ്ങും വിലങ്ങും വായിക്കുക
ഉഷ്‌ണം ഉഷ്ണേന ശാന്തി എന്നാണല്ലോ !!!

എന്റെ ചാച്ചൻ (കവിത )



പൊതികെട്ടുമായി
വരുന്നൊരെൻചാച്ചനെ
നോക്കിയുറങ്ങിയ
നിറമുള്ള രാത്രികൾ

കുലുക്കി വിളിച്ചെന്റെ
കണ്ണും മനസും
നിറച്ചുകൊണ്ടെൻ ചാച്ചൻ
വാരിപ്പുണരുന്നതിപ്പോഴുമോർക്കുന്നു

ചാച്ചനൊരു  മണമുണ്ട്
അത്തറിൽ മുക്കിയ
വാസനപ്പൊടിയുടെ
മനം മയക്കും മണം

ചാച്ചനൊരു ബാഗുണ്ട്
ചില്ലറകൾ കുലുങ്ങുന്ന
കുറിപ്പടികളാൽ നിറയുന്ന
ഞങ്ങളുടെ ആദ്യത്തെ ബാങ്ക്

മുന്നേ നടന്നില്ല ചാച്ചൻ
പിൻപേ ഗമിച്ചില്ല ചാച്ചൻ
നടക്കാതിരുന്നില്ല ചാച്ചൻ
കൂടെ നടന്നെന്റെ
കൈയ്യും പിടിച്ചെന്റെ ചാച്ചൻ


ഒരു പാടു കുറവുള്ള
ഏറ്റവും വലുതായ ചാച്ചൻ
ചാച്ചനൊരു ഗുരുവാണ്
ചാച്ചനൊരു സുഹൃത്താണ്

ഇപ്പോൾ ഞാനറിയുന്നു
ഞാനാണ് ചാച്ചൻ
ചാച്ചൻ എന്തായിരുന്നവോ
അതൊക്കെ ഞാനുമാണ് .

Friday 28 April 2017

റാം കിഷോർ ത്രിപാഠിയുടെ കുണ്ഡലീ


റാം കിഷോർ ത്രിപാഠി അന്നു പതിവില്ലാതെ അവധിയെടുത്തു . ജോലിക്കു ജോയിൻ ചെയ്തിട്ടു പന്ത്രണ്ടു കൊല്ലമായെങ്കിലും നാട്ടിൽ പോകുമ്പോഴല്ലാതെ ഒരു അവധി അയാളെടുത്തു കണ്ടിട്ടില്ല . ഫാക്റ്ററിയിൽ മുടങ്ങാതെ വരുന്നവരെ മാത്രം ഏൽപ്പിക്കുന്ന സുപ്രധാന ചുമതലകൾ അയാൾക്കുണ്ടായിരുന്നതു കൊണ്ടാണ് ഞാനയാളെ ഫോണിൽ വിളിക്കുന്നത് , മൊബൈൽ റേഞ്ച് ഇല്ലാത്തവിധം കീ കീ ശബ്ദം ഉണ്ടാക്കിയതോടെ എന്തോ അപകടം ഭയപ്പെട്ടാണ് ഞാനയാളെ തിരക്കി റൂമിൽ ചെന്നത് . മുറി പുറത്തു നിന്നും പൂട്ടിയിരുന്നു അയാൾ രാവിലെ എങ്ങോട്ടോ പുറപ്പെട്ടു പോയെന്നാണ്‌ അടുത്തുള്ള മുറിയിലുള്ള സുഹൃത്തുക്കൾ പറഞ്ഞത് .

അയാളുടെ നേപ്പാളി സഹമുറിയൻ ജോലി ചെയ്യുന്ന ഹോട്ടൽ തൊട്ടു താഴെ തന്നെയുണ്ട് .ഞാനതിൽ കയറി ഒരു ചായ ഓർഡർ ചെയ്തിരിക്കുമ്പോൾ സംശയം തീർക്കാനെന്നവണ്ണം ത്രിപാഠിയുടെ സുഹൃത്തിനോടു ത്രിപാഠിയെപ്പറ്റി തിരക്കി . അയാൾ അറിയില്ലെന്ന മട്ടിൽ കൈ മലർത്തി അകത്തേയ്ക്കു പോയെങ്കിലും പെട്ടന്നു തന്നെ തിരികെ വന്നു എന്നെ സംശയത്തോടെ നോക്കി .

നിങ്ങളയാളുടെ ആരാ ?
ചൂടു ചായ ഒരു കവിൾ ഇറക്കിയിട്ടു ഞാൻ മുഖമുയർത്തി അയാളെ നോക്കി .എന്റെ നോട്ടത്തിന്റെ തീഷ്ണതയിൽ പേടിച്ചിട്ടെന്നോണം അയാൾ കണ്ണുകൾ താഴ്ത്തി .
അയാളെന്റെ തൊഴിലാളിയാണ് ? എന്റെ കമ്പനിയിലാണയാൾ കഴിഞ്ഞ 12 കൊല്ലമായി ജോലി നോക്കുന്നത് !

ത്രിപാഠിയുടെ സുഹൃത്തിന്റെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമറയുന്നതു ഞാൻ കണ്ടു .

അയാളാരോടും സംസാരിക്കാറില്ലായിരുന്നു സാർ ? ഇന്നലെ രാത്രി മുഴുവൻ അയാൾ കരയുന്നതു ഞാൻ കണ്ടു എന്തിനെന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്നതിനാൽ ഞാനൊട്ടു ചോദിക്കാനും പോയില്ല . അയാൾക്കെന്തെങ്കിലും സംഭവിച്ചോ സാർ ?

ഇല്ല , ഞാൻ വെറുതെ തിരക്കിയെന്നു മാത്രം ഒരു പക്ഷെ അയാൾ ഇപ്പോൾ ഫാക്റ്ററിയിൽ എത്തിയിട്ടുണ്ടാവണം .
കൂടുതൽ ചോദ്യങ്ങൾക്കു നിൽക്കാതെ ഞാനിറങ്ങി കാറു വരെ നടന്നതേയുള്ളു. ത്രിപാഠിയുടെ സഹമുറിയൻ നേപ്പാളി ഇരു കൈകളും കൂട്ടിയിടിച്ചു എന്നോടു ഒന്നു നിൽക്കാൻ ആവശ്യപ്പെട്ടു . അയാൾ വേഗത്തിൽ ഓടിവന്നു എന്റെ അടുക്കൽ വന്നു നിന്നും കിതച്ചു .അയാളെന്തോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അയാളുടെ കിതപ്പിന്റെ ഗതിവേഗമായാളെ അതിനു സമ്മതിക്കുന്നില്ല .
സാർ, സാർ 'രണ്ടു തവണ ആ വിളി അയാൾ ആവർത്തിച്ചു .

നിങ്ങളുടെ കമ്പനിയിൽ എന്തെങ്കിലും ജോലി ഒഴിവുണ്ടോ ? നാട്ടിൽ അനുജൻ തൊഴിലില്ലാതെ നടക്കുകയാണ് !
ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല കാറിലേയ്ക്ക് കയറി എന്റെ വിസിറ്റിങ് കാർഡിലൊരെണ്ണമെടുത്തു അയാൾക്കു നേരെ നീട്ടി .
സാവകാശം എന്നെ ഓഫീസിൽ വന്നു കാണുക !
കാർ മുന്നോട്ടു നീങ്ങി ഒരത്ഭുത വസ്തു കയ്യിൽ കിട്ടിയപോലെ അയാൾ ആ കാർഡ് തിരിച്ചും മറിച്ചും നോക്കുന്നത് ഞാൻ റിയർ മിററിലൂടെ കണ്ടു .

ഓഫീസിൽ എത്തുമ്പോൾ പുറത്തു കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ത്രിപാഠിയുമുണ്ടായിരുന്നു .എന്നെ കണ്ടതും ആദരവോടെ അയാൾ എഴുന്നേറ്റു നിന്നു വണങ്ങി .
സാർ എനിക്കു കുട്ടിയുണ്ടായി മൂന്നാമത്തതും പെൺകുഞ്ഞാണ്‌ ! അയാളുടെ മുഖത്തപ്പോൾ കറുത്തവാവിലെ ചന്ദ്രനെപ്പോലെ ഇരുട്ടു കയറി എന്നെനിക്കു തോന്നി .ഇന്ത്യയിൽ മാത്രമല്ല നേപ്പാളിലും പെൺകുട്ടികളുണ്ടാവുന്നതു അസുഖകരമായ അനുഭവമാണ്‌ . ലീവ് പറഞ്ഞയാൾ പോകും മുൻപ് ഓഫീസിന്റെ പടി വാതിൽക്കൽ തിരിഞ്ഞു നിന്നു ചോദിച്ചു .
നമുക്ക് ഇൻഷുറൻസ് ഉണ്ടോ സാർ ?

തീർച്ചയായും ഉണ്ട് ,തരാ തരം ,ഫാക്ടറിയിൽ, ഓഫീസിൽ, ആളാം വീതം എല്ലാവർക്കുമുണ്ട് എന്തേ ?

രണ്ടു കണ്ണുകളും ഇറുക്കിയടച്ചു ഒന്നുമില്ല എന്ന ആംഗ്യം കാണിച്ചയാൾ പുറത്തേയ്ക്കു പോയി .

കമ്പനിഅതിന്റെ ഏറ്റവും വലിയ കാരാർ ഒപ്പിടാൻ പോകുകയാണ് . ഈ ഡീൽ നടന്നാൽ ഞാൻ മാത്രമല്ല എന്നെ ആശ്രയിച്ചു ജീവിക്കുന്ന അൻപതോളം പേരും രക്ഷപെടും . താരിക്ക് മെക്കി എന്ന കൃത്യ നിഷ്ഠയിൽ കടുംപിടുത്തകാരനായ പോർട്ടുഗീസുകാരനുമായാണ് കരാർ ഒപ്പിടുന്നത് .പതിനൊന്നു മണിക്കു അയാളുടെ ഓഫീസിൽ എത്തണം . റോഡരികിൽ ചിരിച്ചിരിക്കുന്ന റഡാറുകളെ ഭയക്കാതെ ഞാൻ ആക്സിലേറ്ററിൽ കാൽ കൊടുത്തു . ഫോൺ ബെല്ലടിക്കുന്നു ഓഫീസിൽ നിന്നാണ് .

സാർ ഫാക്റ്ററിയിൽ ഒരപകടം ! നമ്മുടെ ത്രിപാഠി ബ്ലെൻഡിങ് മെഷിനു ഇടയിൽപ്പെട്ടു വേഗം വരണം .

പത്തു മിനിട്ടു തെറ്റിയാൽ കരാർ വേറെ ആൾക്കു കൊടുക്കുന്ന താരിക്ക് മെക്കി എന്ന പോർട്ടുഗീസുകാരൻ !
അപകടത്തിൽ പെട്ട സ്വന്തം തൊഴിലാളി ! ഏതിനാണ് ഞാൻ മുൻഗണന നൽകേണ്ടത് . ബിസിനെസ്സുകാരൻ എന്നതിനേക്കാളുപരി ഞാനൊരു മനുഷ്യനാണ് .ദൈവനിശ്ചയം ഉണ്ടെങ്കിൽ ബിസിനസ് പിന്നാലെ വരും . ഞാൻ വണ്ടി തിരിച്ചു ഫാക്റ്ററിയിലേയ്ക്കു പറന്നു .

ബ്ലെൻഡിങ് മെഷിൻ ത്രിപാഠിയെ ശരിക്കും ബ്ലെൻഡ് ചെയ്തിരിക്കുന്നു . ഞാൻ ബിസിനസ് തുടങ്ങിയിട്ടുള്ള ആദ്യത്തെ അപകടം .ത്രിപാഠി നാട്ടിൽ കാത്തിരിക്കുന്ന നാലു പെണ്ണുങ്ങളെ ഈ ലോകത്തു തനിച്ചാക്കിയിരിക്കുന്നു . എല്ലാ ഫോർമാലിറ്റിക്കും ശേഷം മൃതദേഹം നാട്ടിലേയ്ക്കയക്കണം .അതിനായി മുൻപന്തിയിൽ നിൽക്കുന്നത് ത്രിപാഠിയുടെ ബന്ധു കൂടിയായ ബഹാദൂർ റാണയാണ് . എപ്പോഴേ എന്നെ തനിച്ചു കിട്ടിയപ്പോൾ ബഹാദൂർ എന്നോടിങ്ങനെ ചോദിച്ചു .
സാർ കുണ്ഡലിയിൽ വിശ്വസിക്കുന്നുണ്ടോ ?
അത്ഭുതത്തോടെ ഞാൻ ബഹദൂറിനെ നോക്കി !

എന്നാൽ വിശ്വസിക്കണം സാർ , ഈ മരണം നമ്മോടു പറയുന്നതതാണ് .
ത്രിപാഠിയുടെ മൂന്നാമത്തെ മകളുടെ ജാതകത്തിൽ തന്തക്കാലുണ്ടായിരുന്നത്രെ .
അതു ത്രിപാഠിക്കറിയാമായിരുന്നോ ?
എന്റെ ആശ്ചര്യം സംശയത്തിനു വഴിമാറി .
അറിയാമായിരുന്നു സാർ അതിലവൻ അതീവ ദുഃഖിതനുമായിരുന്നു .

ത്രിപാഠിയുടെ മരണമൊരു അപകടമല്ല , എന്നോ സംഭവിക്കാനിരിക്കുന്ന മരണമെന്ന അനിവാര്യതയെ തന്ത്രപൂർവ്വമായാൾ വഴി തിരിച്ചു വിടുകയായിരുന്നു .കുട്ടികളുടെ നേട്ടത്തിനു വേണ്ടി തന്റെ പ്രവാസത്തെ അയാൾ സമർത്ഥമായി താഗ്യം ചെയ്തിരിക്കുന്നു . മൃതപേടകം വഹിച്ച വിമാനം കാഠ്മണ്ഡുവിലേയ്ക്ക് ഉയരും വരെ ഞാനയാളുടെ പിന്നാലെയുണ്ടായിരുന്നു . എല്ലാ ജോലികളും പൂർത്തിയാക്കി ഓഫീസിൽ എത്തുമ്പോൾ അന്നു ചായക്കടയിൽ വെച്ചു വിസിറ്റിങ്ങ് കാർഡ് വാങ്ങിയ നേപ്പാളി എന്നെ പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു . അയാളൊരു പാസ്‌പോർട്ട് കോപ്പി എനിക്കു നേരെ നീട്ടി ആ പാസ്‌പോർട്ടിൽ കണ്ട ചെറുപ്പക്കാരന്റെയും പേർ കിഷോർ ത്രിപാഠിയെന്നായിരുന്നു .

ഒന്നു കൊഴിയുമ്പോൾ വളരെ വേഗം മറ്റൊന്നു വന്നു ചേരുന്നു പഴയതിനെ നാമെല്ലാവരും വേഗം മറക്കുന്നു അതാണ് ലോകം . പോർട്ടുഗീസുകാരൻ ഒപ്പിട്ടയച്ച കോൺട്രാക്റ്ററുമായി സെക്രട്ടറി വരുമ്പോൾ പുതിയ ത്രിപാഠിയുടെ പാസ്പോർട്ട് എന്റെ കൈകളിലിരുന്നു വിറയ്ക്കുകയായിരുന്നു .....

Wednesday 26 April 2017

ഇമ്മാനുവലിന്റെ പപ്പാ (ചെറുകഥ )



ഇമ്മാനുവൽ ആ രാത്രി ഉറങ്ങിയില്ല ,നാളെയാണ് ആ ദിവസം അപ്പുറത്തെ വീട്ടിൽ പുതിയ വാടകക്കാർ വരുന്നു പട്ടാളക്കാരനും കുടുംബവുമാണത്രെ താമസിക്കാൻ വരുന്നത് .ഇമ്മാനുവൽ ഇതുവരെ ഒരു പട്ടാളക്കാരനെ നേരിട്ടു കണ്ടിട്ടില്ല എന്നാൽ ഒരുപാടു കേട്ടിട്ടുണ്ട് .ഇമ്മാനുവൽ ചോറുണ്ണാതിരുന്നാൽ ,കുസൃതികാട്ടിയാൽ ,അനുസരണയില്ലാത്ത പെരുമാറിയാൽ ഒക്കെ ആശമ്മ ആ പട്ടാളക്കാരനെപ്പറ്റി പറയും കപ്പടാ മീശയും വെച്ചു  വരുന്ന ആജാനുബാഹുവായ തോക്കു ധാരി .അയാൾ വരുന്നത് കുരുത്തം കെട്ട കുട്ടികളെ പിടിക്കനാണ്.പിടിച്ചു കൊണ്ടു  പോയി അതിർത്തിയയിൽ എവിടെയോ ഉള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ ഇരുട്ടുമുറിയിൽ അടച്ചിടും എന്നിട്ടു കൈയ്യിലുള്ള തോക്കു കൊണ്ടു തലങ്ങും വിലങ്ങും വെടി  വെക്കും . ആശമ്മയ്ക്കു തുണയായി ഇമ്മാനുവൽ മാത്രം ഉള്ളതു കൊണ്ടാണിതുവരെ പട്ടാളക്കാരൻ വാതിൽക്കൽ വരെ വന്നിട്ടും അകത്തു കയറാതെ തിരികെ പോയത് .ഇനി ഒരു പക്ഷെ ഇത്ര അടുത്തു വന്നു താമസിക്കുമ്പോൾ തന്നെ പിടിച്ചു കൊണ്ടു പോകാനും എളുപ്പമാകും .

ആശമ്മ ഉറക്കമാണ് ഇറങ്ങി എങ്ങോട്ടെങ്കിലും പോയാലോ ! അല്ലെങ്കിൽ വേണ്ട താൻ പോയാൽ ആശമ്മ തനിച്ചാകും പപ്പാ ഗൾഫിൽ നിന്നും വരുന്നതു അടുത്ത മെയ്യിലാണ് അതുവരെ ആശമ്മ എങ്ങനെ തനിച്ചു ജീവിക്കും .തന്നെ കാണാതായാൽ അശമ്മ കരഞ്ഞു നിലവിളിക്കും എന്നെ അത്ര കണ്ടു ജീവനാണ് ആശമ്മയ്ക്ക് .പട്ടാളക്കാരൻ വരട്ടെ ഇനി കുസൃതിയും കുന്നായ്മയുമൊന്നും  കാട്ടാതിരുന്നാൽ പോരെ അയാൾ അയാളുടെ പാട്ടിനു പൊയ്ക്കോളും .ഇമ്മാനുവൽ ഈ രാത്രി മുതൽ ആശമ്മ ആഗ്രഹിക്കുന്നതു  പോലെ നല്ല കുട്ടിയാകുകയാണ് .

വീട്ടു സമാനങ്ങൾ ഇറക്കാൻ വന്ന ലോറിയാണ് ആദ്യം വന്നത് .ഇമ്മാനുവൽ ടെറസ്സിൽ നിന്നും താഴേയ്ക്കു നോക്കിയിരുന്നു .അതിലെവിടെയെങ്കിലും പട്ടാളക്കാരന്റെ തോക്കുണ്ടാവുമെന്നവനറിയാം . കസേര ,കട്ടിൽ ,തീൻ മേശ എന്ന് വേണ്ട ഒരു വീട്ടിലേയ്ക്കു വേണ്ട എല്ലാ സാധനങ്ങളും ഇറക്കി കഴിഞ്ഞിട്ടും ഇമ്മാനുവൽ കാത്തിരുന്ന സാധനം മാത്രം കണ്ടില്ല . ഇമ്മാനുവലിനുമുണ്ടായിരുന്നു ഒരു തോക്ക്. കഴിഞ്ഞ തവണ പപ്പാ ലീവിനു വന്നപ്പോൾ കൊണ്ടു  വന്ന എ കെ 47 ന്റെ ഈച്ചക്കോപ്പി .അന്ന് പപ്പാ പറഞ്ഞതോർക്കുന്നു സോവിയറ്റ് യൂണിയനു വേണ്ടി മിഖായേൽ കലാഷ്‌നിക്കോവ് എന്നയാൾ ഉണ്ടാക്കിയതാണത്രേ ഈ തോക്ക് . ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും ഏറ്റവും കൂടുതൽ സൈന്യ സൈന്യേതര ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതും ഈ മോഡൽ തോക്കാണത്രെ . അശാമ്മയുടെ വിളികേട്ടാണ് ഇമ്മാനുവൽ താഴേയ്ക്ക് വന്നത് .ശകാരത്തിന്റെ അകമ്പടിയോടെയാണ് ആശാമ്മ അവനെ വരവേറ്റത് .നാലാം ക്ളാസിലേക്ക് കയറിയതു മുതൽ ആശമ്മയ്ക്ക് കൂടുതൽ നിഷ്ഠകളാണ് എപ്പോഴും പഠിക്കണം പഠിക്കണം എന്നൊരു പിന്നാലെ കൂടിയുള്ള പറച്ചിൽ മാത്രം.

കഷ്ട്ടം !!! കുടുംബത്തിൽ വരായ്കയൊന്നുമില്ലാത്ത പെങ്കൊച്ചായിരിക്കണം . ജാനുവേടത്തി ആശമ്മയോടതു പറയുമ്പോൾ ഇമ്മാനുവൽ കാതു കൂർപ്പിച്ചിരുന്നു.
അല്ലെങ്കിൽ ഈ കിളവനാരാ കിളിപോലിരിക്കുന്ന ഈ പൊങ്കൊച്ചിനെ പിടിച്ചു കൊടുക്കുന്നെ !
പട്ടാളക്കാരൻ കിളവനാകുമോ? ആശമ്മ പറഞ്ഞ കഥകളിലെ പട്ടാളക്കാരൻ ആരോഗ്യ ദൃഢഗാത്രനും പത്തു പേരെ ഒരുമിച്ചു കീഴ്പെടുത്തുന്നവനുമായ സൂപ്പർമാനാണ് . അങ്ങനെ ഉള്ളവരെയെ പട്ടാളത്തിൽ എടുക്കു അല്ലെങ്കിലും  പാകിസ്ഥാൻ പട്ടാളം യുദ്ധത്തിനു വരുമ്പോൾ പേടിച്ചു തൂറി ഓടുന്ന കിളവന്മാരെ ആരാണ് പട്ടാളത്തിൽ എടുക്കുക . കഴിഞ്ഞ തവണ ലീവിനു വന്നപ്പോഴും പാപ്പയോടു പറഞ്ഞതാ  ഞാൻ പപ്പയെപ്പോലെ ഗൾഫിലേയ്ക്കൊന്നും പോവില്ല .വലുതായാൽ പട്ടാളക്കാരനാവുമെന്ന് , രാജ്യം കാക്കുന്ന ധീരനായ പട്ടാളക്കാരൻ .

ഇമ്മാനുവൽ ടെറസ്സിൽ കയറി അയലത്തെ വീടിനെ വലം വെച്ചു നോക്കി പുതിയ താമസക്കാർ വന്നിട്ടു ആഴ്‌ച ഒന്നു കഴിയുന്നു . ഇന്നുവരെ ഒരാളുടെ മുഖവും കണ്ടിട്ടില്ല കാത്തു കാത്തിരുന്ന പട്ടാളക്കാരനെ ഒരു നോക്കു കാണാൻ ഇമ്മാനുവൽ ഒരുപാടു കൊതിച്ചു .ജാനുവേച്ചി പട്ടാളക്കാരന്റെ വീട്ടിലും ജോലിക്കു പോയി തുടങ്ങിയതു മുതൽ അവിടുത്തെ വാർത്തകൾ കൃത്യമായി വീട്ടിലുമെത്തി തുടങ്ങി . പട്ടാളക്കാരന്റെ രണ്ടാം വിവാഹമാണത്രെ ഇപ്പോഴത്തേത് .ആദ്യത്തെ ഭാര്യ മരിച്ചു കുട്ടികൾ നോക്കാതെ ആയപ്പോൾ എങ്ങു നിന്നോ പോയി ധർമ്മ കല്യാണം കഴിച്ചു കൂടെ കൂട്ടിയതാണത്രേ ഇപ്പോഴത്തെ ഭാര്യയെ .
അങ്ങോരുടെ മോളാകാൻ പോലും പ്രായമില്ല  കണ്ടിട്ടു കഷ്ട്ടം വരുന്നു ആശേ !
ജാനേച്ചീ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞപ്പോൾ ആശമ്മയ്ക്കും  ഇമ്മാനുവേലിനും ആ പെൺകൊച്ചിനോടു എന്തെന്നില്ലാത്ത സഹതാപം തോന്നി .

ചേച്ചിയേ അഴ കെട്ടാൻ കുറച്ചു കയറു കിട്ടുമോ ?
മതിലിനിപ്പുറത്തു നിന്നും അന്നാദ്യമായി ഇമ്മാനുവൽ ആ സ്ത്രീയെ കണ്ടു . മണ്ണഞ്ചേരിയിലുള്ള അപ്പാപ്പന്റെ മകൾ ജെൻസിയെപ്പോലെയുണ്ട് അല്ല അതിലും സുന്ദരിയാണ് . ആദ്യമായി സഹായം ചോദിച്ചു വന്ന അയൽക്കാരിയെ ആശമ്മ  വട്ടം പിടികൂടി .അല്ലെങ്കിലും ആശാമ്മ അങ്ങനെയാണ് ആരെയെങ്കിലും കിട്ടിയാൽ പിന്നെ വിടൂല്ല മാത്രമല്ല ജാനുവേച്ചി പറഞ്ഞു ഒരുപാടു സഹതാപം അയലത്തെ ചേച്ചിയോടുണ്ടും താനും .ആശമ്മ അവരുടെ മുടിയിഴകളിൽ തഴുകി, എന്റെ പൊന്നുമോളെ എന്നു ചേർത്തു പിടിച്ചു സഹതപിച്ചു . ആശമ്മയുമായി സംസാരിച്ചു നിൽക്കെ അങ്ങേ വീടിനകത്തു നിന്നും ഗാംഭീര്യമുള്ള ആ സ്വരം ഉയർന്നു പൊന്തി .
എടിയേ ,എടിയേ നീയിതെവിടെ അവരാതിക്കുവാൻ പോയിരിക്കുവാ ....
പിന്നെ പറഞ്ഞതൊരു മുട്ടൻ ചീത്തയായിരുന്നു . ഇമ്മാനുവൽ മുൻപൊരിക്കലും അങ്ങനെയൊരു ചീത്ത കേട്ടിട്ടുപോലുമില്ല . വിളി കേട്ടതും വെകളി പിടിച്ചതു പോലാ ചേച്ചി ഓടി വീടിനകത്തേയ്ക്കു കയറി .

ദുഷ്ടനാ ആശേ , പരമ ദുഷ്ടൻ ,വയസാം കാലത്തു പെണ്ണു കെട്ടിയിട്ടു ആ പെണ്ണിനെ തൂറാനും മുള്ളാനും വിടില്ല .എവിടെ തിരിഞ്ഞാലും സംശയം തന്നെ സംശയം .വേറൊരു ഗതിയില്ലാത്തതു കൊണ്ടാ പാവം  ആ വീട്ടിൽ കഴിയുന്നത് .ഇതിപ്പോൾ പതിനാറാമത്തെ വീട്ടിലേക്കാണത്രെ അയാൾ ഈ കൊച്ചുമായി മാറി താമസിക്കുന്നത് എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും സംശയം മാത്രം . എനിക്കും വളർന്നു വരുന്നു രണ്ടെണ്ണം ഞാനതുങ്ങളോടു ഒന്നേ പറയുന്നുള്ളു വല്ല വീട്ടുജോലി എടുക്കാൻ പഠിച്ചാലും എവത്തുങ്ങളുടെ കൂടെയൊന്നും ജീവിക്കരുത് .
ജാനേച്ചി രോഷം കൊണ്ടു തിളയ്ക്കുകയായിരുന്നു .ആശമ്മ മൂക്കത്തു വിരൽവെച്ചിരിക്കുന്നതു കണ്ടു ഈ സംശയം അത്ര വലിയ കാര്യമാണോയെന്നു ഇമ്മാനുവൽ ശങ്കിച്ചു നിന്നു  .

രാത്രികളിൽ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ കരച്ചിൽ കേൾക്കുന്നതൊരു പതിവായിരിക്കുന്നു  .പട്ടാളക്കാരൻ മാതൃക പുരുഷനാണ് എന്ന ഇമ്മാനുവലിന്റെ സങ്കൽപ്പത്തിനു കുറേശ്ശേയായി കോട്ടം തട്ടിയിരിക്കുന്നു . ഇന്നുവരെ അപ്പുറത്തു വീട്ടിൽ താമസിക്കുന്ന പട്ടാളക്കാരനെ ഇമ്മാനുവേലിനു കാണാൻ കഴിഞ്ഞിട്ടില്ല അയാൾ പുറത്തിറങ്ങുന്നതെപ്പോഴാണെന്നു നോക്കി പലവട്ടം ഇരുന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നും അയാളെ കണ്ടിട്ടില്ല .പതിവില്ലാതെ അന്നയാൾ  പുറത്തേയ്ക്കു പോയി ,പുറത്തേയ്ക്കിറങ്ങി കഴിഞ്ഞാണ് ഇമ്മാനുവൽ അയാളെ കാണുന്നത് മുഖം കാണാൻ കഴിയുന്നില്ല എങ്കിലും  മനസ്സിൽ ഉണ്ടായിരുന്ന പട്ടാള ക്കാരന്റെ രൂപമേയല്ല .പൊക്കം കുറഞ്ഞു കുറുകിയ ഒരു മനുഷ്യൻ .ആശമ്മ പറഞ്ഞ കഥകളിലെ നായകനു വേണ്ട ഒരു ഗുണവും ഇല്ലാത്തയാൾ .അയാൾ കണ്ണിൽ നിന്നും മറയുന്നതു വരെ ഇമ്മാനുവൽ പുറത്തേയ്ക്കു നോക്കിയിരുന്നു .

പിറ്റേന്നു രാവിലെ സാധാരണമല്ലാത്ത ഒരു പട്ടി കുര കേട്ടാണ് ഇമ്മാനുവൽ ഉണർന്നത് . നാട്ടിലുള്ള ചാവാലിപ്പട്ടികൾ  കുരയ്ക്കുന്നതിന്റെ നാലിരട്ടി ശബ്ദമുണ്ട് ഈ  കുര ശബ്ദത്തിന് . പേടിച്ചെഴുന്നേറ്റു പുറത്തേയ്ക്കു നോക്കി അപ്പുറത്തെ വീട്ടിൽ വലിയ ആൾക്കൂട്ടം .പോലീസുകാരും പട്ടിയും ഒക്കെ ഇമ്മാനുവേൽ പേടിച്ചു അകത്തേയ്ക്കു കയറി .
എന്നാലും ആ പാവം കൊച്ചിനെ , പട്ടാളത്തോക്കുകൊണ്ടു തലയ്ക്കടിച്ചാണത്രെ കൊലപ്പെടുത്തിയത് എന്നെ ചോദ്യം ചെയ്യുമ്പോൾ ഞാൻ എല്ലാം പറയും ആ ദുഷ്ടൻ ഇനി ജീവിതകാലം പുറത്തിറങ്ങരുത് .
ജാനുവേച്ചി അര പ്രൈസിന്റെ കോന്തലയിൽ ഒറ്റ ചന്തിയമിർത്തി അപ്പുറത്തു നടക്കുന്ന സംഭവങ്ങൾ  സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു .

ഇമ്മാനുവൽ പുറത്തേക്കിറങ്ങിയപ്പോൾ ആശമ്മ വിലക്കി അങ്ങോട്ടു പോകണ്ട . കുട്ടികൾ കാണാനുള്ള കാഴ്ചയല്ലത്‌ .ആശമ്മയുടെ മൊബൈലിൽ പപ്പാ ഗൾഫിൽ നിന്നും സ്കൈപ്പിൽ വിളിച്ചു .ആശമ്മ ഫോണുമായി അകത്തേയ്ക്കു കയറിപ്പോയി. ഇമ്മാനുവൽ സിറ്റ് ഔട്ടിൽ തന്നെ നിന്നു. പോലീസ് കൊലയ്ക്കുപയോഗിച്ച തോക്കുമായി പുറത്തേയ്ക്കിറങ്ങിയപ്പോൾ ഇമ്മാനുവൽ അര പ്രൈസിനു മുകളിൽ കയറി പെരുവിരലിലൂന്നി എത്തി നോക്കി .അന്നാദ്യമായാണ് അവനൊരു  എ കെ 47 നേരിൽ കാണുന്നത് .
എന്തിനാ ജാനുവേച്ചി പട്ടാളക്കാരൻ ചേച്ചിയെ തച്ചു കൊന്നത് ?
ഇമ്മാനുവലിന്റെ അങ്കുശമില്ലാത്ത ചോദ്യത്തിനെന്തു മറുപടി പറയുമെന്നറിയാതെ കുഴങ്ങിയ ജാനുവേടത്തി ഒന്നു പരുങ്ങി നിന്ന ശേഷം പറഞ്ഞു .
സംശയം , പെരുത്ത സംശയം അത്ര തന്നെ !
ഒരാൾക്കൊരാളെ സംശയം തോന്നിയാൽ ഉടൻ കൊല്ലുമോ ?

ആശമ്മയുടെ   ചൂടുപറ്റിയിരുന്ന ഇമ്മാനുവൽ  പുറത്തേയ്ക്കു പോയപ്പോൾ ആശമ്മ ആ ചോദ്യം ഇമ്മാനുവലിന്റെ പാപ്പയോടു ചോദിച്ചു .

ഞാനിവിടെ തനിച്ചു കഴിഞ്ഞിട്ടും തനിക്കെന്നെ സംശയം ഒന്നുമില്ലെടോ ??

ആ ചോദ്യം കേട്ട ഇമ്മാനുവലിന്റെ പപ്പാ പൊട്ടി പൊട്ടി ചിരിച്ചു .കല്യാണം കഴിഞ്ഞിട്ടിതുവരെ ആശമ്മയും ഇമ്മാനുവലും കാണാത്തത്ര മനോഹരമായ ചിരി .