Wednesday 30 July 2014

പിൻവാതിലുകൾ

 റോയൽ അങ്ങനെ ആണ് അയാളുടെ പേരു  പോലെ തന്നെ റോയലായ ജീവിതം നയിക്കുന്ന പ്രകൃതി ക്ഷോഭാങ്ങളുടെ നാടായ ഫിലിപ്പിന്സിലെ മിണ്ടാനോ എന്നാ ദ്വീപു നിവാസി. ജീവിതത്തിന്റെ നശ്വരതയെ പല തവണ കണ്‍ മുന്നിൽ കണ്ടത് കൊണ്ട് അയാളുടെ സിദ്ധാന്തങ്ങൾ പലപ്പോഴും ഒരു അരാജകവാദിയുടെതായിരുന്നു. കാറ്റും പ്രളയവും മിണ്ടാനോയെ തകർത്തെറിഞ്ഞ പാതിരാത്രിയിൽ മരണത്തെ മുഖാമുഖം കണ്ടുഎല്ലാം നഷ്ട്ടപെട്ടവനായി ജീവിതത്തിലേയ്ക്ക്   തിരിച്ചു വന്നത് മുതൽ ആണ് താൻ ഇങ്ങനെ ആയെതെന്നാണ് അയാൾ പറയാറ്. ഒരു പാട് ജോലികൾ മാറി മാറി ചെയ്തു അവസാനം ആരോ നല്കിയ വിസിറ്റിൽ ആണ് അയാൾ ദുബായിൽ എത്തുന്നത്. അപഥ സഞ്ചാരികളുടെ പറുദീസയായ പാരിസിനെ സ്നേഹിച്ച റോയൽ യുറോപ്പിലോട്ടു കടക്കാനുള്ള ഇടത്താവളം എന്ന നിലയിലാണ് ദുബായിയിൽ എത്തപെട്ടത്‌.


ഇന്റർവ്യൂ ബോർഡിൽ ഇരുന്ന ഞങ്ങൾ മൂന്ന് പേരയും അതിശയിപ്പിക്കുന്ന  ലോക പരിജ്ഞാനവും അക്കാദേമിക് പിൻ  ബലവുമാണ് രണ്ടാമതൊന്നു ആലോചിക്കാതെ അദ്ദേഹത്തെ കമ്പനിയിൽ നിയമിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ സ്വത സിദ്ധമായ തമാശയും ജോലിയിലുള്ള ആത്മാർഥതയും അയാളെ  ഞങ്ങള്ക്ക് പ്രിയങ്കരനായ ഓഫീസ് സ്റ്റാഫക്കി മാറ്റിയിരുന്നു. ഡ്യൂട്ടി സമയം കഴിഞാലുടാൻ തുടങ്ങുന്ന മദ്യസേവയെപറ്റി ഞങ്ങള്ക്ക് പല കോണുകളിൽ നിന്നും അറിവ് കിട്ടിയെങ്കിലും അത് അദ്ദേഹത്തിന്റെ സ്വകാര്യ വിഷയമാക്കി ഞങ്ങൾ അവഗണിച്ചു പോന്നു. ഒരു ദിവസം അയാൾ മദ്യപിച്ചു കൊണ്ട് ഓഫീസിൽ എത്തി പെരുമാറ്റവും ജോലിയും ഒക്കെ സാധാരണ പോലെ തന്നെ പക്ഷെ കൂടെ ഇരിക്കുന്ന കാഷിയെർ ലളിതമ്മയുടെ കൈയ്യിൽ കടന്നു പിടിച്ചു    എന്ന കമ്പ്ലയിന്റ് ഇന്റർകോമിൽ വന്നപ്പോഴാണ് ഞാൻ അയാളെ  കാബിനിലെയ്ക്ക് വിളിപ്പിച്ചത് . എന്താണ് റോയൽ ഓഫീസിൽ വരുമ്പോൾ മിനിമം ചില മര്യാദകൾ പാലിക്കാൻ താങ്കൾ ബാധ്യസ്ഥൻ അല്ലേ ? കുറച്ചു ശബ്ദമുയര്ത്തി തന്നെയുള്ള എന്റെ ചോദ്യത്തിന് സർ ഞാൻ ഇന്ന് ഒരു പെഗ് പോലും കുടിച്ചില്ല എന്നാൽ ഇന്നലെ കുറച്ചു അധികമായി പോയി.മനപൂർവ്വം ലളിതമ്മയെ അപമാനിച്ചില്ല   കാബിനിൽ വിളിച്ചു ലളിതമ്മയോടു മാപ്പ് പറയിപ്പിച്ച ശേഷം റോയൽ ജോലികളിലെയ്ക്ക് മടങ്ങി പോയി .

റോയലിന്റെ മദ്യപാനവും കുത്തഴിഞ്ഞ ജീവിതവും ഓഫീസിൽ അടക്കം പറഞ്ഞു കേട്ട് തുടങ്ങി മാസം പകുതി ആകുമ്പോഴേയ്ക്കും സാലറി  അഡ്വാൻസിനായി   വൌചെറുമായി എത്തുമ്പോഴെല്ലാം എന്നാൽ കഴിയും വിധം ഉപദേശിക്കാൻ തുടങ്ങും അപ്പോൾ അയാൾ ജീവിതത്തിന്റെ നശ്വരതെയെ പറ്റി വാചാലനാകും ഇന്ന് ഞാൻ മരിച്ചു പോയാൽ എന്ത് നേടും സർ എനിക്ക് കുടുംബം ഇല്ല കുട്ടികൾ ഇല്ല ഞാൻ ആർക്കു വേണ്ടി സമ്പാദിക്കണം.എന്റെ സമ്പാദ്യം വേശ്യകല്ക്കും മദ്യത്തിനും ഭക്ഷണത്തിനും വേണ്ടി മാത്രമാണ് എന്ന് പറഞ്ഞു ഒരു കള്ള ചിരിയോടെ അയാൾ കാബിൻ വിട്ടൊഴിയും.


രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു റോയൽ വന്നിട്ട് വിസ പുതുക്കാൻ പാസ്പോർട്ടും ഐ ഡി കാർഡും വാങ്ങുന്ന വേളയിൽ തെല്ലൊരു പരിഭ്രമത്തോടെയാണ് അയാൾ അത് തന്നത് സർ മെഡിക്കലിൽ 
  ഫെയിൽ ആകുമോ എന്നൊരു പേടി ഇല്ലാതില്ല. മെഡിക്കൽ ടെസ്റ്റിനു ക്ലിനിക്കിലെയ്ക്ക് പോകും വഴിയെല്ലാം നെടുങ്കൻ സംശയങ്ങളായിരുന്നു രണ്ടു കൊല്ലം പതിനായിരത്തിൽ ഏറെ ശമ്പളം വാങ്ങിയിരുന്ന അയാളുടെ ബാങ്ക് അക്കൌണ്ടും എന്തിനു പെർസു പോലും ശൂന്യമായിരുന്നു. ടെസ്റ്റ്‌ കഴിഞ്ഞു റോയൽ അന്ന് ഉറങ്ങി കാണില്ല മിനിമം രണ്ടു ദിവസം കഴിഞ്ഞാലെ റിപ്പോർട്ട്‌ വരികയുള്ളു.


രണ്ടാം ദിവസം രാവിലെ 11 മണിയോടെ എന്റെ മൊബൈലിൽ ഒരു കാൾ വന്നു ഞങ്ങൾ ഹെൽത്ത്‌ സെന്ററിൽ നിന്നും വിളിക്കുന്നു നിങ്ങൾ റോയലുമായി ഉടൻ സെന്ററിൽ എത്തുക ഇന്ന് വൈകിട്ടത്തെ ഫ്ലൈറ്റിൽ ഒരു ടിക്കെട്ടും എടുത്തു വേണം വരാൻ. എന്ത് പറ്റി മാഡം എന്താണവന്റെ  പ്രോബ്ലം ? "ഹി ഈസ്‌ എച് ഐ വി പോസിറ്റീവ് " ഒരു ഇടിമുഴക്കം പോലെ എന്റെ കാതുകളിൽ ആ വാക്കുകൾ പ്രതിധ്വനിച്ചു കൊണ്ടേ ഇരുന്നു. എങ്ങനെ ഈ കാര്യം റോയലിനോട് അവതരിപ്പിക്കും. വൈകിട്ടത്തെ സെബു പസഫിക്കിൽ ടിക്കറ്റ് സ്വന്തം പോക്കറ്റിൽ നിന്നും കാശ് കൊടുത്ത് വാങ്ങി കമ്പനി അക്കൌണ്ടിൽ നിന്നും വാങ്ങിയാൽ കാഷിയെർ ലളിതമ്മ അറിയും പിന്നെ വാര്ത്ത കാട്ടു തീ പോലെ  പരക്കും. റോയൽ നാട് വിടും വരെ ഈ വിവരം ഞാനും ബോസ്സും മാത്രം അറിഞ്ഞാൽ മതി പതിയെ റോയലിനെ കാബിനിലെയ്ക്ക് വിളിപ്പിച്ചു .
അത്യാവശ്യം എടുക്കേണ്ട വസ്തുക്കൾ ഫ്ലാറ്റിൽ നിന്നും എടുത്തിട്ടു വരാൻ പറഞ്ഞപ്പോഴേ അയാൾക്കു സംഗതി പിടികിട്ടി മുഖത്ത് നോക്കാൻ  കഴിയാത്തവനെ പോലെ ഞാൻ ഫയലിലേയ്ക്ക് തല പൂഴ്ത്തി ഇരുന്നു.  ഫ്ലാറ്റിനു താഴെ വണ്ടിയിൽ കാത്തിരുന്ന എന്റെ വണ്ടിയിലേയ്ക്ക് ബാഗുമായി കയറുമ്പോൾ അയാൾ വിതുംബുന്നുണ്ടായിരുന്നു .ഞാൻ സുഖം തേടി പോയതിന്റെ ശിക്ഷയാണ്  സർ ഇനി ഞാൻ ജീവിക്കില്ല ഒരു മാറാ രോഗിയായി എനിക്കിനി  ജീവിക്കേണ്ട നാട്ടിൽ എത്തിയാലുടാൻ ഞാൻ ആത്മഹത്യ ചെയ്യും സർ. എന്ത് പറഞ്ഞു സമാധാനിപ്പിക്കും ഞാൻ ഇയാളെ, പാടില്ല റോയൽ ദൈവത്തിനു ഒരു പ്ലാൻ ഉണ്ട് അത് നടപ്പാകട്ടെ അല്ലാതെ ദൈവം തന്ന ജീവനെ എടുക്കാൻ നമുക്ക് അവകാശമില്ല. വണ്ടി ഹെൽത്ത്‌ സെന്ററിൽ എത്തി വാണ്ടഡു പുള്ളികൾക്കയുള്ള സെക്ഷനിൽ ഫയൽ കൊടുത്തതും "യെല്ലാ രൂഹ് ധാക്കൽ" എന്ന അലർച്ചയോടെ ഒരു പോലീസുകാരൻ റോയലിനെ നോക്കി കണ്ണിറുക്കി ജയിലു പോലുള്ള ഇരുണ്ട ഇടനാഴി അവസാനിക്കുന്നത്‌ വരെ അവൻ നടക്കുന്നത് നോക്കി നിന്നു. തിരിച്ചു ഓഫീസിൽ എത്തിയപ്പോൾ വാർത്ത അവിടമാകെ പരന്നിരുന്നു അല്ലേലും അമ്മേം പെങ്ങളേം തിരിച്ചറിയാൻ പാടില്ലാത്തവനോക്കെ ഇങ്ങനെ ചാകത്തുള്ളൂ ലളിതമ്മ കമെന്റു പാസാക്കി.
റോയൽ പോയി ഒരു മാസം കഴിഞ്ഞു ഫിലിപ്പിൻസിൽ നിന്നും  ഒരു കാൾ എന്നെ തേടിയെത്തി. സർ നിങ്ങൾ എന്നെ മറന്നുവോ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു ഞാൻ സ്വയം മരിക്കില്ല മരിച്ചാൽ എന്നെ പോലെ നശിക്കുന്നവർക്ക് ഉദാഹരണമായി ജീവിച്ചു കാണിക്കാൻ പറ്റില്ലല്ലോ ഞാൻ ഈ നശിക്കുന്ന യുവത്വത്തിനു പേടിപ്പിക്കൂന്ന മാതൃകയായി
എന്റെ ജീവിതം ജീവിച്ചു തീർക്കും.   സർ ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും ഒരായിരംനന്ദി. ഫോണ്‍ കട്ട്‌ ചെയ്തിട്ട് ഞാൻ ഒരു നിമിഷം ആലോചിച്ചു കുഴിയിൽ വീഴും വരെ നമ്മൾ ഒന്നും പഠിക്കുന്നില്ല ചിലതൊക്കെ അപകടമാണെന്ന് അറിയുമെങ്കിലും ............