Saturday 11 July 2015

ആലപ്പുഴയല്ലിത് പാലപ്പുഴ



ആല എന്നാൽ കരയും പുഴ എന്ന പുഴയും ചേർന്നൊരു നാടുണ്ടായി ദൈവം ഭൂമിയിലേയ്ക്ക്  ഇറങ്ങി വന്നു നട്ടു  പിടിപ്പിച്ചത് പോലെ സുന്ദരമായ ഒരു നാട്.പർവതങ്ങലോ  കുന്നുകളോ കാടുകളോ  ഇല്ലാതെ തന്നെ പ്രകൃതിയുടെ പച്ച പട്ടു ചാർത്തിയ സുന്ദരിയായ ഒരു നാടാണ് ആലപ്പുഴ. സമുദ്ര നിരപ്പിൽ നിന്നും 0.6 മുതൽ 2 മീറ്റർ  വരെ താഴ്ന്നു കിടക്കുന്ന കേരളത്തിന്റെ നെല്ലറ സ്ഥിതി ചെയ്യുന്ന നോക്കെത്ത ദൂരത്തോളം പടർന്നു  കിടക്കുന്ന പച്ചവിരിച്ച പാടങ്ങളുടെ  പ്രശാന്ത  സുന്ദരമായ പ്രദേശമാണ് ആലപ്പുഴ. റോഡും പുഴയും അവയ്ക്ക് കുറുകെ നീണ്ടും വളഞ്ഞും ചരിഞ്ഞും പണിതുയർത്തപെട്ട പാലങ്ങളാൽ സമൃദ്ധമാണ് ആലപ്പുഴയുടെ രാജ വീഥികൾ. നഗര പരിധിക്കുള്ളിൽ തന്നെ ഏതാണ്ട് നൂറോളം വലുതും ചെറുതുമായ പാലങ്ങളാൽ നിറഞ്ഞ വേറൊരു നഗരം ഇന്ത്യയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്.




ആലപ്പുഴ നഗരത്തിലെ ഓരോ പാലത്തിനും ഓരോ കഥ പറയാനുണ്ടാവും രാജാ കേശവ ദാസ് രൂപകൽപന ചെയ്ത നഗര കവാടത്തിനു കുറുകെ കനലുകളെ തമ്മിൽ ബന്ധി പ്പിച്ചൊരു പാലമുണ്ടായിരുന്നത് പിൽകാലത്ത് കോട്ട വാതുൽക്കൽ പാലം എന്നാ പേരില് അറിയപ്പെട്ടു ഇപ്പോഴും വടക്ക് നിന്ന് വരുന്നവർക്ക് കോട്ട വാതിൽക്കൽ പാലം കടന്നല്ലാതെ ആലപ്പുഴ നഗര ഹൃദയത്തിലേയ്ക്ക് എത്തിപെടുക ദുഷ്കരമാണ്. ചെറുതും വലുതുമായ നൂറോളം പാളങ്ങളിൽ നൂറ്റാണ്ടുകൾ പഴയ പാലം മുതൽ പുത്തെൻ കോണ്ക്രീറ്റ് പലാങ്ങൾ വരെ ആലപ്പുഴക്ക് കുറുകെ ഭംഗിയുള്ള ചരടുപോലെ  ഇരുകരകളെയും ബന്ധിപിച്ചു നിർത്തുന്നു. കാൽ നട യാത്രക്കാര്ക്ക് വേണ്ടി പണിത കൊച്ചു പാലങ്ങൾ ഇരുമ്പ് കൊണ്ടും തടി കൊണ്ടും കോണ്ക്രീറ്റ് കൊണ്ടും എന്തിനേറെ  പഴയ പുഴ കട്ട എന്നാ ചെളി കട്ട കണ്ടു പണിതുയർത്തിയവ വരെ കാറ്റും മഴയും പേമാരിയും കടൽക്ഷോഭവും വന്നിട്ട് കൂടി തലയെടുപ്പോടെ സഞ്ചാരികളെ തോളിലേറ്റുന്നു




പല പാലങ്ങൾക്കു പിന്നിലും ഒരു പാട് അധ്വാനത്തിന്റെയും വിയര്പ്പിന്റെയും കഥ പറയുവാൻ ഉണ്ടെങ്കിലും രസകരമായ ഒന്ന് പണ്ട് പാലങ്ങൾ പണി കഴിപ്പിച്ചു കഴിഞ്ഞു അതിന്റെ ഉറപ്പിനു വേണ്ടി മനുഷ്യ രക്തം ചൂടോടെ തളിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന മിത്തിനെ വെല്ലുന്ന യാഥാർത്ഥ്യം അറിയുമ്പോഴാണ്  . നാടോടി ബാലന്മാരെ ആരും അറിയാതെ രാത്രിയുടെ മൂന്നാം  യാമത്തിൽ തലയറുത്ത് ചൂട് രക്തം പാലത്തിന്റെ കൈവരികളിൽ തളിക്കുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു  എന്ന ഞെട്ടിപ്പിക്കുന്ന ചില മുത്തശ്ശി കഥകള്ക്ക് എന്റെ ചെറുപ്പവും വേദിയായിട്ടുണ്ട്.അങ്ങനെ  കേട്ട കഥകളിൽ ഒന്ന് പണ്ട് പാലം പണിക്കു തമിഴ് നാട്ടിൽ നിന്നും   വരുന്ന പണിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളെ പൂജ  വിധി പ്രകാരം അയാൾ അറിയാതെ പാലം പണി പൂർത്തിയാകുന്ന അന്ന് രാത്രി മതിയാവോളം നാടൻ പട്ടയും കോഴിയും കൊടുത്തിട്ട് പൂജ കർമങ്ങൾ ആരംഭിക്കും സൂര്യാസ്തമയത്തിനു മുൻപ് തുടങ്ങുന്ന പൂജകൾ അവസാനിക്കുന്നത്നര ബലി എന്ന ശിരശ്ചെദത്തോടെയാണ്. മുഖ്യ കാർമികൻ ദേവി ശക്തിയാൽ അവാഹിതനാകുമ്പോൾ തിളങ്ങുന്ന കൊടുവാളുമായി കൈ കാലുകൾ ബന്ദിക്കപെട്ട പാവം തൊഴിലാളിയുടെ കഴുത്തിനെ ലക്ഷ്യമാക്കി ആഞ്ഞു വീശുന്നു. ശ്ചെദിക്കപെട്ട ഗളത്തിൽ നിന്നും ചീറ്റി തെറിക്കുന്ന ചുടു രക്തം പാലത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ  തെങ്ങിൻ പൂക്കുലയിൽ മുക്കി പാലത്തെ സർവ വിധ ദോഷങ്ങളിൽ നിന്നും സ്വതന്ത്രമാക്കുന്നു. ഇങ്ങനെ മനുഷ്യ രക്തത്താൽ ബലപ്പെട്ടവയാണ് ആലപ്പുഴയിലെ പുരാതന പാലങ്ങളിൽ പലതും. പിന്നീട്  മനുഷ്യന് പകരം മൃഗബലിയും പൂജ കർമങ്ങളും ഒക്കെ നടന്നു വന്നിരുന്നെങ്കിലും ലാഭ കൊതിയന്മാരായ കങ്കാണിമാരുടെ രംഗപ്രവേശത്തോടെ പല പാലങ്ങളും വഴിപാടു പാലങ്ങൾ മാത്രമാവുകയായിരുന്നു




പല പാലങ്ങൾക്കു പിന്നിലും ഒരു പാട് അധ്വാനത്തിന്റെയും വിയര്പ്പിന്റെയും കഥ പറയുവാൻ ഉണ്ടെങ്കിലും രസകരമായ ഒന്ന് പണ്ട് പാലങ്ങൾ പണി കഴിപ്പിച്ചു കഴിഞ്ഞു അതിന്റെ ഉറപ്പിനു വേണ്ടി മനുഷ്യ രക്തം ചൂടോടെ തളിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന മിത്തിനെ വെല്ലുന്ന യാഥാർത്ഥ്യം അറിയുമ്പോഴാണ്  . നാടോടി ബാലന്മാരെ ആരും അറിയാതെ രാത്രിയുടെ മൂന്നാം  യാമത്തിൽ തലയറുത്ത് ചൂട് രക്തം പാലത്തിന്റെ കൈവരികളിൽ തളിക്കുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു  എന്ന ഞെട്ടിപ്പിക്കുന്ന ചില മുത്തശ്ശി കഥകള്ക്ക് എന്റെ ചെറുപ്പവും വേദിയായിട്ടുണ്ട്.അങ്ങനെ  കേട്ട കഥകളിൽ ഒന്ന് പണ്ട് പാലം പണിക്കു തമിഴ് നാട്ടിൽ നിന്നും   വരുന്ന പണിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളെ പൂജ  വിധി പ്രകാരം അയാൾ അറിയാതെ പാലം പണി പൂർത്തിയാകുന്ന അന്ന് രാത്രി മതിയാവോളം നാടൻ പട്ടയും കോഴിയും കൊടുത്തിട്ട് പൂജ കർമങ്ങൾ ആരംഭിക്കും സൂര്യാസ്തമയത്തിനു മുൻപ് തുടങ്ങുന്ന പൂജകൾ അവസാനിക്കുന്നത്നര ബലി എന്ന ശിരശ്ചെദത്തോടെയാണ്. മുഖ്യ കാർമികൻ ദേവി ശക്തിയാൽ അവാഹിതനാകുമ്പോൾ തിളങ്ങുന്ന കൊടുവാളുമായി കൈ കാലുകൾ ബന്ദിക്കപെട്ട പാവം തൊഴിലാളിയുടെ കഴുത്തിനെ ലക്ഷ്യമാക്കി ആഞ്ഞു വീശുന്നു. ശ്ചെദിക്കപെട്ട ഗളത്തിൽ നിന്നും ചീറ്റി തെറിക്കുന്ന ചുടു രക്തം പാലത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ  തെങ്ങിൻ പൂക്കുലയിൽ മുക്കി പാലത്തെ സർവ വിധ ദോഷങ്ങളിൽ നിന്നും സ്വതന്ത്രമാക്കുന്നു. ഇങ്ങനെ മനുഷ്യ രക്തത്താൽ ബലപ്പെട്ടവയാണ് ആലപ്പുഴയിലെ പുരാതന പാലങ്ങളിൽ പലതും. പിന്നീട്  മനുഷ്യന് പകരം മൃഗബലിയും പൂജ കർമങ്ങളും ഒക്കെ നടന്നു വന്നിരുന്നെങ്കിലും ലാഭ കൊതിയന്മാരായ കങ്കാണിമാരുടെ രംഗപ്രവേശത്തോടെ പല പാലങ്ങളും വഴിപാടു പാലങ്ങൾ മാത്രമാവുകയായിരുന്നു.  




മരത്തിൽ തീർത്തതും കമാനങ്ങൾ ഉള്ളതും കൊണ്ക്രീറ്റിൽ തീർത്തതുമായ ഒരു പാട് പാലങ്ങൾ നിങ്ങൾക്ക് ഈ കിഴക്കിന്റെ വെനീസിൽ കാണുവാൻ കഴിയും. ജില്ലാകോടതി പാലം , കൊമ്മാടി പാലം , ചുങ്കപാലം , കൊട്ടരപാലം, കണ്ണൻ വര്ക്കി പാലം , മുപ്പാലം, തുണിപൊക്കി പാലം, കൊത്തകച്ചുവട് പാലം , ഇങ്ങനെ  പേരുള്ളതും പേരില്ലാത്തവയുമായ പാലങ്ങളുടെ നീണ്ട നിരയും ഓരോ  പാലത്തിനു പിന്നിലുള്ള  കഥകളും  അനന്തവും അവർണനീയവുമാണ്. പുഴകൾ ഞങ്ങളുടെ ജീവ നാഡിയാണെങ്കിൽ അവയ്ക്ക് കുറുകെ പണിയപ്പെട്ട പാലങ്ങൾ നിങ്ങൾ സഞ്ചാരികളുടെ ഹൃദയങ്ങളിലെയ്ക്ക് ചവിട്ടി കയറാനുള്ള ഗോവണികളാണ്. വരുക ദൈവത്തിന്റെ കൈയോപ്പോടുകൂടിയ ചില സുന്ദര ദൃശ്യങ്ങളെ ഓര്മയുടെ ചെപ്പിലെയ്ക്ക് ആവാഹിച്ചു മടങ്ങാൻ കരയുടെയും പുഴയുടെ നാട്ടിലേയ്ക്ക് വരിക .വരൂ പുഴയും പാലങ്ങളും പൂത്ത പുഞ്ച പാടങ്ങളും കൊണ്ട് പുഷ്പിതയായ ഭുമിയുടെ പ്രകാശത്തിലേയ്ക്ക്.... 

Monday 6 July 2015

ഒരു ലോണ്‍ ജനിക്കുന്നു



ആഗ്രഹം അത്യാഗ്രഹത്തിന് വഴിമാറിയ നേരത്താണ് ലോണ്‍ എടുത്തു സ്ഥലം വാങ്ങാം എന്ന തീരുമാനം എടുത്തത്. വിദേശ മലയാളികൾക്ക് വളരെ എളുപ്പത്തിൽ കിട്ടുന്ന ഒന്നായി എല്ലാവരും പറഞ്ഞു കേട്ടപ്പോൾ ഒന്ന് ശ്രമിക്കാൻ ഞാനും തയ്യാറായി.പിറ്റേന്ന് നാട്ടിലുള്ള ഭാര്യയെ  ബാങ്കിലെ ലോണ്‍ ഓഫീസറെ കണ്ടു സംസാരിക്കാൻ ചുമതലപ്പെടുത്തി. സ്ത്രീ സുരക്ഷയെക്കുറിച്ച് ഉത്കണ്ടാ കുലനായിരുന്ന ആ കുലീനൻ അധികം ബുദ്ധി മുട്ടിക്കാതെ ഒരു എ ഫോർ പേപ്പർ നീട്ടികൊണ്ട് പറഞ്ഞു ഇത്രയും പേപ്പർ റെഡി ആക്കി വിദേശത്തുള്ള ഭർത്താവിന്റെ അവസാന ആറുമാസത്തെ അക്കൌന്റ് സ്റ്റെറ്റുമെന്റുമായി വന്നാൽ അടുത്ത ദിവസം ലോണ്‍ റെഡി . പഴയിടം മോഹനൻ നമ്പൂതിരി സദ്യക്കെഴുതിയ കുറിപ്പടിയുമായി മടങ്ങും പോലെ ആ പപ്പേർ കൈയ്യിലെട്ടുവാങ്ങി ശ്രീമതി എന്നെ വിളിച്ചു. ചേട്ടാ ഈ ലോണ്‍ നമുക്ക് വേണോ ഒരു പാട് പേപ്പറുകൾ വേണം ഇതിനെല്ലാം പുറകെ ആര് ഓടും. നീ ഓടണം നിനക്കവിടെ എന്നതാ പണി  എന്തൊക്കയാണ് വേണ്ടത് ഒന്ന് വായിച്ചേ ! സ്ഥിരത സട്ടിഫിക്കറ്റ് ,ബാധ്യതാ സര്ട്ടിഫിക്കറ്റ് , കരം അടച്ച രസീത് ,മുൻ ആധാരം , പണയവസ്തുവിനു എടുക്കാൻ ഉദ്ദേശിക്കുന്ന തുകയേക്കാൾ മൂന്നിരട്ടി മൂല്യം ഉണ്ടായിരിക്കണം.ലൊക്കേഷൻ സ്കെച് ,  അവസാനത്തെ ഒരു വർഷത്തെ ബാങ്ക് ക്രയവിക്രയങ്ങളുടെ രസീതുകൾ  എന്ന് വേണ്ട ലിസ്റ്റുകളുടെ ഒരു നീണ്ട നിര തന്നെ ഒരു നിമിഷം ഞാൻ ശങ്കിച്ചു. ഒരു കുന്നോളം പണി ഇതിനു പിന്നിൽ ഉണ്ട് ഞാൻ ചെല്ലാൻ ഇനിയും ഒരു മാസം കൂടിയുണ്ട് ഇതിനെല്ലാം പിന്നാലെ ഓടാൻ നിനക്ക് കഴിയുമോ ? ഭാര്യ ധൈര്യം തന്നു എന്തായാലും നമ്മൾ തുടങ്ങി ചേട്ടാ ഇനി ഒരു കര കാണുവോളം തുഴയാം ഞാൻ എന്നലാവുന്നവ തുടങ്ങി വെയ്ക്കാം ചേട്ടൻ പൂർത്തിയാക്കിയാൽ മതി. നമ്മള് മോഹിച്ച പറമ്പിൽ അന്യൻ കക്കൂസ് കെട്ടി തൂറുന്നത് നമ്മൾ കാണേണ്ടി വരില്ലല്ലോ ?

 നാട്ടിൽ തകൃതിയായി പേപ്പർ വർക്ക്‌ ആരംഭിച്ചു അക്ഷയ ഒരു വലിയ സംഭവമാണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു സർക്കാർ സംബന്ധിയായ എല്ലാ ഇടപാടുകള്ക്കും അക്ഷയയിലൂടെ നടന്നു കിട്ടി വണ്‍ ടൂ ത്രീ ഓരോന്നായി തീരുമ്പോൾ ലോണി ലേയ്ക്കുള്ള  എന്റെ ദൂരവും കുറയുന്നതായി ഞാൻ കിനാവ്‌ കണ്ടു. അങ്ങനെ  കനവു കണ്ട വാഗ്ദത്ത ഭൂമിക്കായി ഞാൻ വിമാനമിറങ്ങി. സുമുഖനും സർവ്വോപരി മധുരമായി സംസാരിക്കുന്നവനുമായ ഒരു ചെറുപ്പക്കാരൻ എനിക്ക് മാർഗ നിർദേശങ്ങൾ നല്കി ഞാൻ ഒപ്പിട്ട കടപത്ര അപേക്ഷ ഫയലിൽ സ്വീകരിച്ചു.ശേഷം പണയ ഉരുപടികണ്ടുബോധ്യപെടുകഎന്നവലിയകർത്തവ്യ നിർവഹണത്തിലേയ്ക്കാണ് ഞങ്ങൾ പ്രവേശിച്ചത്‌ നിർമിതി പുർത്തിയാക്കിയിട്ട് ഒരു കൊല്ലം പോലും കഴിയാത്തതും മുലകുടി മാറാത്ത കുട്ടിയെ പോലുള്ള കെട്ടിടമായിരുന്നതിനാലും സർവേയർ കണ്ണും പൂട്ടി ഞാൻ അപേക്ഷിച്ചതിന്റെ അഞ്ചു മടങ്ങ്‌ വിലയിട്ടു മടങ്ങി. സർവെയരുടെ റിപ്പോർട്ട്‌ കിട്ടിയതും ലോണ്‍ ഓഫീസര് എന്നെ വിളിച്ചു സുഹ്രെത്തെ ഞങ്ങൾ നിങ്ങൾക്ക് ലോണ്‍ തരാൻ പോകുന്നു. ഒന്ന് കൂടി നിങ്ങൾ ചെയ്യണം ആ ആധാരം ഞങ്ങളുടെ അഡ്വക്കേറ്റ്നെ കൊണ്ട് വെരിഫൈ ചെയ്യണം . ശേഷം വലിയ സഞ്ചിയുമായി വന്നു ലോണ്‍ വാങ്ങി പോകാം.വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം നാല് ചുറ്റും നടന്നു ഞാൻ വെയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ രൂപരേഖ മനതാരിൽ കോറിയിട്ടു.

അഡ്വക്കെറ്റിനെ ഫോണിൽ വിളിച്ചു ,നിറഞ്ഞ സന്തോഷം  വരൂ സുഹൃത്തെ വരൂ നിങ്ങളെ എങ്ങനെയാണ് ഞാൻ സഹായിക്കേണ്ടത്. ആധാരം എല്ലാം പെറുക്കി കെട്ടി ഞാൻ വക്കീലാപ്പിസിനെ ലക്ഷ്യമാക്കി മയിൽവാഹനം പായിച്ചു. പൊടി പിടിച്ചു കിടന്ന വക്കീലപ്പിസിൽ കൂടി കിടന്ന പത്രകെട്ടുകളെ പെറുക്കികൂട്ടുന്ന കച്ചവടക്കാരനോട് വിലപേശുന്ന ശുഭ്ര വസ്ത്ര ധാരിയെ കണ്ടപ്പോഴേ എന്റെ മനസിൽ ലഡ്ഡു പൊട്ടി . സാർ ഞാൻ വിളിച്ചിരുന്നു  ആധാരം സാക്ഷ്യപെടുത്താൻ വന്നതാണ് ഫെഡറൽ ബാങ്കിൽ നിന്നും അരുണ്‍ സാർ പറഞ്ഞിട്ട് ! അയാൾ ആധാരം വാങ്ങി തിരിച്ചും മറിച്ചും നോക്കി ഇതൊന്നും ചുമ്മാ അങ്ങ് നടക്കുന്ന സംഗതി അല്ല കേട്ടോ  എനിക്ക് ഭാഷയുടെ ഉൾവിളി പിടികിട്ടി. ദീപസ്തംബം മഹാശ്ചര്യം വക്കീലിനും വേണം ........... ഒരു ആധാരം നോക്കി ഒറിജിനൽ ആണോ എന്ന് സാക്ഷ്യപെടുത്താൻ കൈമണി വേണമോ ഫീസ്‌ വല്ലതും ഉണ്ടെങ്കിൽ  കൊടുക്കാം എന്നിലെ പൌര ധർമം ഉണർന്നു. സാർ അങ്ങൊന്നു സക്ഷ്യപെടുത്തിയാൽ എന്റെ കാര്യം സുഗമമായി ഞാൻ ആധാരം കൊണ്ട് വന്നിട്ടുണ്ട് നോക്കിയിട്ട് വേഗം ചെയ്തു തരുമോ? ഞാൻ കൊടുക്കുന്ന ഗാന്ധി നോട്ടുകളെ പ്രതീക്ഷിച്ചു നിൽക്കുന്ന കുറുക്കന്റെ കൌശലം അദ്ധേഹത്തിന്റെ ശരിര ഭാഷ എന്നോട് പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ മനപൂർവ്വം അവഗണിച്ചു. കൊടുക്കാനുള്ള മടികൊണ്ടല്ല എങ്കിലും ഒരു വൈക്ലബ്യം ആരോ ഒരാൾ ഉള്ളിലിരുന്നു അരുതെന്ന് പറയുന്നു. എന്നിൽ നിന്നും ഒന്നും കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ വക്കീൽ കളം മാറി ചവിട്ടി. ഞങ്ങൾക്ക് വേണ്ടത് 13 വർഷത്തെ മുൻ ആധാരമാണ് നിങ്ങളുടെ കൈയ്യിൽ 10 കൊല്ലാത്തെതെ ഉള്ളു ബാക്കി മൂന്ന് കൊല്ലത്തെ മുൻ ആധാരം വാങ്ങി വന്നാൽ ഞാൻ വെരിഫൈ ചെയ്തു തരാം. എനിക്ക് മുന്നിൽ അയാൾ വാതിൽ കൊട്ടിയടച്ചു .10 കൊല്ലം മുൻപ്   അഞ്ചു പേർക്കായി വിറ്റ സ്ഥലത്തിന്റെ ആധാരം അഞ്ചു പേർക്കുമായി മുറിച്ചു കൊടുക്കുന്നതെങ്ങനെ വാങ്ങിയ ആരോ ഒരാളുടെ കയ്യിൽ അതുണ്ട് പരിസരവാസികൾ ആരെന്നോ വാങ്ങിയിട്ട് മറിച്ചു വിറ്റോ എന്ന് പോലും അറിയാത്ത ഞാൻ എവിടെ പോയി അലയാൻ. നിയമം പഠിച്ചു തുടങ്ങിയതിന്റെ ഹാങ്ങോവറിൽ ബക്കാർഡി റമ്മിന്റെ രണ്ടു പെഗിൽ എന്റെ നീതി ബോധവും നിയമ പരിജ്ഞാനവും വക്കീലിന്റെ മൊബൈലിൽ വിളിച്ചിട്ട് വെച്ച് കാച്ചി.പിറ്റേന്നും ഞാൻ വക്കീലിന്റെ ഓഫീസിൽ പോയി കേസുകൾ ഒന്നും ഇല്ലാത്ത വക്കീൽ ഓഫീസിൽ ഇരിക്കുന്നതെന്തിന് ! അയാൾ വരുന്നവരെ ഞാൻ എലിയോടുന്ന ഓഫീസ് വരാന്ദയിൽ കുത്തിയിരുന്നു  സാർ എങ്ങനെയെങ്കിലും എന്റെ ലോണ്‍! എനിക്ക് തിരിച്ചു പോകണം. താൻ പതിനഞ്ചു കൊല്ലത്തെ മുൻ ആധാരം ഒറിജിനൽ എന്നെ കാണിക്കുക ഞാൻ നിസ്സഹായനായി . ഒരു ആയിരം രൂപയിൽ തീരുമായിരുന്ന കേസുകെട്ട്‌ എന്റെ മൌഡ്യം ഒന്ന് കൊണ്ട് മാത്രം പാതി വഴിയിൽ നിലച്ചിരിക്കുന്നു. ഞാൻ ഫോണെടുത്തു അരുണ്‍ സാറിനെ വിളിച്ചു  വക്കീൽ ഒരു വിധത്തിലും സമ്മതിക്കുന്നില്ല സാർ ഇനിയെന്ത് ചെയ്യും ? ഒരു വഴിയുമില്ല ബാങ്കിന് കിട്ടുന്ന നിയമ ഉപദേശത്തെ മറികടക്കാൻ എനിക്കാവില്ല നിങ്ങൾ ലോണിനെപറ്റി മറന്നേയ്ക്കുക. രണ്ടു മാസം കൊണ്ട് ഞാൻ ഉണ്ട്ടാക്കിയ സർട്ടിഫിക്കറ്റുകൾ ഞാൻ ഓടിയ ഓട്ടം, കണ്ട കിനാവുകൾ, ഒക്കെ എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി എല്ലാ സ്വപ്നവും നടക്കണമെന്നില്ല അല്ലെങ്കിൽ തന്നെ മൂന്ന് വീടുള്ള എനിക്കിനി എന്തിനാണൊരു പുത്തെൻ വീട് പോകാൻ പറ പുല്ല്. സാർ ഒരു കാര്യം ചെയ്യൂ എന്റെ അപേക്ഷ പൂർണമായും എനിക്ക് മടക്കി തരിക. ക്ഷമിക്കണം ഇത്തവണ ഞങ്ങൾക്ക് താങ്കളെ സഹായിക്കാൻ കഴിഞ്ഞില്ല ഇനിയും ഞങ്ങളോട് ദയവായി സഹകരിക്കണം വെളുക്കെ ചിരിയോടെ അയാൾ അത് പറയുമ്പോൾ ഞാൻ നിർവികാരൻ ആയിരുന്നു.പുറത്തിറങ്ങുമ്പോൾ റോഡിനു അഭിമുഖമായി സുഹൃത്ത് അനി നിൽക്കുന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞ അവൻ പൊട്ടിച്ചിരിച്ചു  നീയെന്തൊരു മണ്ടനാ ഇവിടെല്ലാം കമ്മീഷൻ വ്യവസ്ഥയിൽ അല്ലെ ലോണ്‍ എമൌണ്ടിന്റെ അഞ്ചു ശതമാനം കമ്മീഷൻ കൊടുക്കാമെങ്കിൽ നിനക്ക് ലോണ്‍ വീട്ടിൽ കൊണ്ട് തരാൻ ആളുണ്ട്. അപ്പൊ ഈ കഷ്ട്ടപെട്ടു നേടിയ പേപ്പറുകൾ ! 
വേണ്ട കൈക്കൂലി കൊടുത്തിട്ടൊരു ലോണ്‍ എനിക്ക് വേണ്ട വീട്ടിലേയ്ക്ക് വരുന്ന വഴിയിലെപ്പോഴോ എന്നിലെ നിഷ്കപടൻ അറിയാതെ ആത്മഗതം ചെയ്തു കപട ലോകത്തിൽ ആത്മാർത്ഥമാമൊരു ഹൃദയം ഉണ്ടായതാണെന്റെ പരാജയം ........