Wednesday 12 November 2014

പറുദീസായിലേയ്ക്കു ഒരു ഹുറൂബ്.






ദയവതി കരയുകയായിരുന്നു ഏങ്ങലടി നിർത്താൻ കഴിയാത്തത്ര  വണ്ണം കനത്തപ്പോൾ എനിക്ക് ഇടപെടേണ്ടി വന്നു ഒന്നുകിൽ നിങ്ങൾ കാര്യം പറയുക അല്ലെങ്കിൽ കരഞ്ഞു തീർന്നതിനു ശേഷം എന്നെ വിളിക്കുക.  സാർ എന്നെ എങ്ങനെ എങ്കിലും ഒന്ന് സഹായിക്കണം ഞാൻ എന്തിനു വേണ്ടിയാണോ നാടും വീടും വിട്ടത് അതെനിക്ക് നഷ്ട്ടമായിരിക്കുന്നു. എനിക്ക് നാട്ടിൽ എത്തിയെ തീരു എന്റെ പൊന്നോമന മകന്റെ  മുഖമെങ്കിലും എനിക്ക് കണ്ടേ തീരു സാർ എന്നെ സഹായിക്കണം സാറിനല്ലാതെ മറ്റാർക്കും എന്നെ സഹായിക്കാൻ കഴിയില്ല ദയവു ചെയ്തു എന്നെ സഹായിക്കില്ല എന്ന് മാത്രം പറയരുത്.
 നിങ്ങൾ എന്നെ ഓഫീസിൽ വന്നു കാണു എനിക്കൊന്നും മനസിലാകുന്നില്ല നിങ്ങൾക്ക് നാട്ടിൽ പോകാൻ ഞാൻ എന്ത് സഹായമാണ് ചെയ്തു തരേണ്ടത്‌.
 സാർ ഓഫീസിൽ വരാൻ എനിക്ക് പേടിയാണ് അറബാബ് എന്നെ കണ്ടാൽ പോലീസിനെ വിളിക്കും സാർ ഓർമിക്കുന്നില്ലേ എന്നെ? ഞാൻ ദയവതി ആറു കൊല്ലം മുൻപ് അറബാബിന്റെ വീട്ടിൽ ജോലിക്ക് വന്ന ശ്രിലങ്കക്കാരി. 
ഞാൻ പിന്നിലോട്ടു കുറച്ചു ചിന്തിചു  നോക്കി ഇല്ല ഒരു എത്തും പിടിയും കിട്ടുന്നില്ല ദയവതി എന്നൊരാളെ ഞാൻ ഓർക്കുന്നു പോലുമില്ല ഒരു പക്ഷെ ഞാൻ മറന്നതാവണം.നിങ്ങൾ ഒരു കാര്യം ചെയ്യും ലേബർ ഓഫീസിനു അരികിലുള്ള കാഫ്ടീരിയയിൽ കാത്തു നില്ക്കുക ഒരു അര മണികൂറിനകം ഞാൻ അവിടെ എത്താം.

രാവിലെത്തെ  ആദ്യ ജോലി ലേബർ ഓഫീസിൽ എത്തി ഹുറൂബ് കേസുകൾ ഫയൽ ചെയ്യുക എന്നതാണ്. കണ്സ്ട്രഷൻ കമ്പനി എന്നാൽ ഏതോ പണം കായ്ക്കുന്ന മരമാണെന്നും അതിൽ പിടിച്ചു കുലുക്കിയാൽ അറബി പണം മുച്ചുടും നാട്ടിലേയ്ക്ക് കമിഴ്ത്തമെന്നു ധരിച്ചു വശായി വരുന്ന മണ്ടന്മാർ എവിടെ എത്തി രണ്ടു ദിവസത്തെ ചൂടും പണിയുടെ കാഠിന്യവും സഹിക്കവയ്യാതെ കമ്പനിയെ അറിയിക്കാതെ വേറെ ജോലികളിലെയ്ക്ക് മുങ്ങും . സ്വർഗ്ഗം എവിടെ ആണെന്ന് അന്വേഷിച്ചു അലഞ്ഞു തിരിയുന്നതിനിടയിൽ പോലീസോ ജവസാത്തോ പിടിച്ചാൽ ജോലിക്ക് കൊണ്ടുവന്ന കമ്പനിക്കും പിഴ കിട്ടും .അതൊഴിവാക്കാൻ തൊഴിലാളികളെ കാണാതായാലുടാൻ ലേബർ ഓഫീസിൽ ഹുറൂബ് റിപ്പോർട്ട്‌ ചെയ്യേണ്ടതുണ്ട് മിക്കവാറും തൊഴിലാളികൾ ചാടി പോകുന്നതിനാൽ ഇതെന്റെ ദിനചര്യകളിൽ ഒന്ന് പോലെ ആയിരിക്കുന്നു. വണ്ടി ലേബർ വളവു   തിരിയാനുള്ള സിഗ്നലിൽ കിടക്കുമ്പോൾ ഒരാൾ എനിക്ക് മുന്നേ ക്രോസ് ചെയ്തു. ആര്ക്കെതിരെയാണോ ഞാൻ കാണ്മാനില്ല എന്നാ പരാതിയുമായി ഇന്ന് തൊഴിൽ മന്ത്രാലയത്തെ  സമീപിക്കാൻപോകുന്നത് അയാൾ തന്നെ എന്നെ കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ല.പുറകെ ഓടിച്ചിട്ട്‌ പിടിച്ചാലോ വേണ്ട ആരെങ്കിലും എവിടെ എങ്കിലും പോയി ജീവിക്കട്ടെ, നമ്മൾ നിയമ പരമായ നമ്മുടെ ബാധ്യത ഒക്കെ തീർക്കുന്നുണ്ട് ഇനി പോലീസോ ജവസാത്തോ പിടിച്ചു കയറ്റി വിടട്ടെ സിഗ്നലിൽ പച്ച തെളിഞ്ഞതും വണ്ടി ലേബർ   ലക്ഷ്യമാക്കി പാഞ്ഞൂ.

വണ്ടി പാർക്കു ചെയ്തു വെളിയിൽ ഇറങ്ങുമ്പോൾ തന്നെ സാരി ധരിച്ച മധ്യവയസ്കയായ സ്ത്രീ എന്നെ പിടികൂടി. സാർ ഞാൻ അങ്ങയെ കാത്തു നില്ക്കുവാരുന്നു രാവിലെ ഞാൻ ഫോണിൽ സംസാരിച്ചിരുന്നു, 

എന്നെ രക്ഷിക്കണം എനിക്ക് എന്റെ മകനെ കണ്ടേ പറ്റൂ!  അവരെ തോളിൽ തട്ടി സമാശ്വസിപ്പിച്ചു കൊണ്ട് അവരുടെ കയ്യിലിരുന്ന ഫയൽ വാങ്ങി മറിച്ചു നോക്കി , ഞങ്ങളുടെ കമ്പനിയുടെ മുതലാളിയുടെ വീട്ടിൽ ആറു കൊല്ലം മുൻപ് വേലക്കാരിയുടെ വിസയിൽ എത്തിയവരാണ് . നിങ്ങൾ എന്തിന്നാണ് അവിടെ നിന്നും ഓടിപോയത് ? എന്റെ ചോദ്യത്തിന് രണ്ടു കൈകൊണ്ടും മുഖം തുടച്ചു കൊണ്ട് അവർ മറുപടി പറഞ്ഞു തുടങ്ങി  സാർ ഞാൻ എന്റെ മകന്റെ പഠനചിലവിനു പണം സ്വരുപിക്കനാണ് നാട് വിട്ടു വീട്ടു ജോലിക്കാരിയായത് പക്ഷെ അവിടെ വെച്ച് ഏജൻസി പറഞ്ഞ തുക തന്നില്ല എന്നു മാത്രമല്ല രാവന്തിയോളം കഷ്ട്ടപാടും സഹിക്കവയ്യാതെയാണ്  എന്റെ നാട്ടുകാരി ജോലിചെയ്യുന്ന ഒരു അറബി വീട്ടിലേയ്ക്ക് പാർട്ട്‌ ടൈം ജോലിക്ക് കയറിയത്. ഞാൻ മകനെ പഠിപ്പിച്ചു  പരീക്ഷ എഴുതുന്നതിനു തലേന്ന് അവൻ അപകടത്തിൽ പെട്ടതാണ് ഇന്ന് ആഴ്ച രണ്ടുകഴിഞ്ഞു ആരും നോക്കാനും ശ്രുശൂഷിക്കാനും ഇല്ലാതെ എന്റെ മകൻ നരകിച്ചു മരിക്കും. ഞാൻ എന്തിനു വേണ്ടിയാണോ കഷട്ടപെട്ടത്‌ അതെല്ലാം എനിക്ക് നഷ്ട്ടപെടാൻ പോകുന്നു എനിക്ക് പോയെ പറ്റു സാർ എന്നെ കൈവിടരുത് നിറഞ്ഞൊഴുകുന്ന കണ്ണുകളും കൂപ്പിയ കൈകളുമായി അവർ ഒരു പ്രതിമപോലെ എന്റെ മുന്നിൽ നില്ക്കുകയാണ്.


പരാതിപെട്ട കമ്പനി ടിക്കറ്റുമായി ജവാസത്തിൽ എത്തിയാൽ അന്ന് തന്നെ കയറി പോകാം എന്ന കൃത്യമായ നിയമോപദേശവുമായിട്ടാണ് ദയവതി എത്തിയിരിക്കുന്നത് . എനിക്ക് മാത്രമേ സഹായിക്കാൻ കഴിയു എന്ന തിരിച്ചറിവിൽ നിന്നും അവർ  യാചിക്കുകയാണ്. പക്ഷെ അറബാബ്. അറബാബ് അറിഞ്ഞാൽ കുറഞ്ഞത്  രണ്ടു മാസം ജയിലിൽ കിടത്തിയെ വിടൂ  അത്രയ്ക്ക് ദേഷ്യക്കാരനാണ്അയാൾ. ഞാൻ അര്ബാബിനെ വിളി ക്കട്ടെ പുള്ളി അനുവദിക്കുകയാണെങ്കിൽ ഞാൻ ഇന്ന് തന്നെ ശരിയാക്കിതരാം, അദ്ദേഹം അനുവദിച്ചാൽ മാത്രം . ഞാൻ ഫോണ്‍ എടുത്തു നമ്പർ ഡയൽ ചെയ്യാൻ ആഞ്ഞതും അവർ എന്റെ മൊബൈലിൽ കയറി പിടിച്ചു.

 സാർ എനിക്കറിയാം അയാൾ എന്നെ പോകാൻ അനുവദിക്കില്ല ആറുമാസം ഞാൻ അദ്ധേഹത്തിന്റെ ക്രൂരത അടുത്തറിഞ്ഞവളാണ്എന്നെ മാക്സിമം ദ്രോഹിക്കാതെ അയാൾ വിടില്ല . ഇനി സാർ അറിയാത്ത ഒരു കാര്യം കൂടി ഞാൻ പറയാം നിങ്ങളറിയാത്ത ഒരു മുഖം കൂടി നിങ്ങൾ അറബാബ് എന്നു വിളിക്കുന്ന നിങ്ങളുടെ മുതലാളിക്കുണ്ട് അദ്ദേഹമെന്നെ കായികമായി കീഴ്പ്പെടുത്തിയേക്കും എന്ന ഭയം എന്നെ ബാധിച്ചപ്പോൾ മാത്രമാണ് ഞാൻ ഒളിച്ചോടാൻ തീരുമാനിച്ചത്. അയാൾക്ക്‌ വഴങ്ങാത്ത എന്നെ അയാൾ നാടു കാണിക്കില്ല  എന്നു വരെ ഭീഷിണിപെടുത്തിയിരുന്നു .അയാൾ അറിഞ്ഞാൽ ഒരു പക്ഷെ ഞാൻ ജയിലിൽ പോലും എത്തിപെടില്ല, സാറിനും ഇല്ലേ അമ്മയും സഹോദരിമാരും ഒരു അമ്മയോടെന്നപോലെ എന്നോട് കാരുണ്യം കാണിക്കുമോ ?

എന്നെ ധർമ്മ സങ്കടത്തിലാക്കി അവർ കരയുകയാണ് ഓരോ തുള്ളി കണ്ണിരും എന്റെ ഹൃദയത്തിന്റെ പഴുത്ത പ്രതലത്തിൽ വീഴുന്ന ജലകണം പോലെ ചെറിയ ശബ്ദത്തിൽ ചിതറുന്നു. ഇവരെ സഹായിച്ചാൽ ഞാനും ദൈവമും അല്ലാതെ ആരും അറിയില്ല. മുതലാളിയെ അറിയിക്കാതെ കയറ്റിവിട്ടാൽ ഞാൻ എന്റെ ചോറിനോട് ചെയ്യുന്ന അനീതിയാകും. ,അദ്ധേഹത്തിന്റെ വീട്ടിൽ നിന്നും   കടന്നു കളഞ്ഞ ഒരാളെ ഞാൻ രഹസ്യമായി സഹായിച്ചാൽ അതദ്ദേഹം അറിഞ്ഞാൽ എന്റെ സ്ഥാനം തെരുവിൽ ആയിരിക്കും. ഇല്ല ഞാൻ എന്റെ കമ്പനിയെ വഞ്ചിക്കില്ല. ക്ഷമിക്കുക സഹോദരി എനിക്ക് താങ്കളെ സഹായിക്കാൻ നിർവാഹമില്ല നിങ്ങൾ അറബാബിനെ പോയി കണ്ടു അപേക്ഷിക്കുക അദ്ദേഹത്തിന് വലിയ മാറ്റം വന്നിട്ടുണ്ട് ഒരു പക്ഷെ നിങ്ങളെ അദ്ദേഹം സഹായിക്കും.


ദയവതിയെ  അവഗണിച്ചു നടന്ന എന്റെ ഉടുപ്പിന്റെ വിളുപ്പിൽ പിടിച്ചു അവർ  പുറകോട്ടു വലിച്ചു സാർ എന്റെ മകൻ എന്നെ കാണാതെ മരിച്ചാൽ ഞാൻ ഇവിടെ നിങ്ങളുടെ ഓഫീസിനു മുന്നിൽ വന്നു ആത്മാഹൂതി ചെയ്യും സാറിന്റെ മകനാണ് ഈ ഗതി വരുന്നതെങ്കിൽ സാർ നിയമം പറഞ്ഞു രക്ഷപെടുമോ എനിക്ക് മുന്നിൽ വേറെ വഴികളില്ല സാർ നിങ്ങൾ ആണ് ഇപ്പോൾ എന്റെ മുന്നിലെ ദൈവം പറയു ഞാൻ എന്താണ് നിങ്ങൾക്ക് തരേണ്ടത്‌ പണമോ പൊന്നൊ  പറഞ്ഞു തീരും മുൻപേ ദയവതി തോളിൽ കിടന്ന ബാഗിൽ നിന്നും ഒരു കെട്ടു നോട്ടെടുത്ത് എന്റെ കോട്ടിന്റെ പോക്കറ്റിൽ വെച്ചു. മകൻ പഠിച്ചു കഴിയുമ്പോൾ അവനു നല്ല നിയമനം കിട്ടാൻ കോഴകൊടുക്കാൻ കരുതി വെച്ചിരുന്ന കാശാണിത് സാർ എടുത്തോളു മുഴുവൻ എടുത്തോളു എന്നെ ഒന്ന് ശ്രീലങ്കയിൽ എത്താൻ സഹായിച്ചാൽ മാത്രം മതി. ഒരു മണികൂറിലധികമായി ഒരു വഴിമുടക്കിയെപോലെ എന്റെ മുന്നിൽ നിന്നും അവർ കരയുകയും കാലു പിടിക്കുകയും ചെയ്യകയാണ്, വരൂ നമുക്ക് നോക്കാം അവരുടെ പാസ്പോര്ട്ടിന്റെ കോപ്പി വാങ്ങി ഞാൻ അവരുമായി അകത്തേക്ക് നടന്നു. പൊതു മാപ്പ് കഴിഞ്ഞിട്ട് രണ്ടു മാസം മാത്രം ആയിരുന്നതിനാൽ ഔട്ട്‌ പാസ് സെക്ഷൻ ഒഴിഞ്ഞു കിടന്നിരുന്നു ഞാൻ പസ്പോര്ട്ടുംകോപ്പിയും  ടിക്കെട്ടിനുള്ള പണവും കൌണ്ടറിൽ കൊടുത്ത് ഔട്ട്‌ പാസ്സും പസ്പോര്ടും വാങ്ങി അവരുടെ കൈയിൽ കൊടുത്ത് തിരികെ നടന്നു നന്ദിയുള്ള നോട്ടം കൊണ്ട് അവർ എന്നെ അഭിവാദനം ചെയ്തു. തിരികെ എന്റെ ജോലികളിലെയ്ക്ക് മുഴുകാനുള്ള ശ്രമത്തിനിടെ ആണ് പോക്കറ്റിലെ നോട്ടു കെട്ടുകളെ കുറിച്ച് ഓർത്തത് അവർ നിക്ഷേപിച്ച കെട്ടു അതെ പടി ഞാൻ കൈയിൽ എടുത്തു നൂറിന്റെ  അൻപതിലധികം നോട്ടുകൾ ഒരമ്മ മകന് വേണ്ടി അവന്റെ ഭാവിക്കു വേണ്ടി സ്വരുകൂട്ടിയ സമ്പാദ്യം. തിരികെ കൌണ്ടറിൽ  എത്തി ദയവതിയെ  വിളിച്ചു ആ നോട്ടു കെട്ടുകൾ തിരികെ ഏൽപ്പിച്ചു എന്റെ സന്തോഷത്തിനെങ്കിലും കുറച്ചു കാശു സാർ എടുത്തു കൊള്ളൂ എന്ന   ദയവതിയുടെ സ്നേഹ സമ്രുണമായ നിർദേശത്തെ അവഗണിച്ചു കൊണ്ട് ഞാൻ തിരികെ നടന്നു.

 തിരികെ ഓഫീസിൽ എത്തിയപ്പോൾ അറബാബ് ക്യാബിനിലെയ്ക്ക് വിളിപ്പിച്ചു നീ അറിഞ്ഞോ നമ്മുടെ പഴയ  ഹറാമി ഗദ്ദാമ നാടു വിട്ടു. നീ നാട്ടിൽ ആയിരിക്കുമ്പോൾ  എന്റെ വീട്ടിൽ നിന്നും ലക്ഷങ്ങൾ മോഷ്ട്ടിച്ചു കടന്നുകളഞ്ഞ ശ്രിലങ്കക്കാരി കള്ളിയില്ലേ അവൾ വിട്ടിരിക്കുന്നു  .    ദേ എന്റെ മൊബൈലിൽ മെസ്സേജ് വന്നു, ഇതെങ്ങനെ സംഭവിച്ചു ! ചിലപ്പോൾ ജവാസാത്ത് പിടിച്ചു അവളെ ജയിലിൽ ആക്കിയിരുന്നിരിക്കാം അവിടുന്നാവും അവളെ കയറ്റി വിട്ടിടുണ്ടാവുക എന്തായാലും ഇനി ഓൾക്കീ  നാടു കിനാവ്‌ കാണാൻ മാത്രമേ കഴിയു ഞാൻ അറബാബിനെ സമാശ്വസിപിച്ചു.
  കാബിൻ ഇറങ്ങിയതും ഒരു കാൾ വന്നു സാർ എല്ലാത്തിനും നന്ദി എന്നെ കേസുകളിൽ പെടാതെ നാടു കടത്തിയതിന് എന്നെ തൊണ്ട തൊടാതെ വിശ്വസിച്ചതിന് എന്റെ അഭിനയത്തിൽ മയങ്ങിയതിനു അങ്ങനെ എല്ലാത്തിനും എന്റെ സ്തുതി കൊടാ ഇ സ്തുതി.