Friday 19 February 2016

പാത്രമറിയാതെ വിളമ്പുമ്പോൾ


ഓഫീസിലേയ്ക്കുള്ള യാത്രാ മധേൃ മിസ്സിരികളെന്നു തോന്നിക്കുന്ന രണ്ടജാനബാഹുക്കൾ വണ്ടിക്കു കൈകാണിച്ചു. സാധരണ ഇത്തരക്കാരെ ഒഴിവാക്കാറാണ് പതിവ് പക്ഷെ എന്തോ അന്നെന്റെ കാൽ ബ്രേക്കിലമർന്നു. രണ്ടു പേരും അബുദാബിയിൽ നിന്നാണ് വരുന്നത് അവരുടെ കാറ് മുൻപെപ്പഴോ ഷാർജായിൽ വെച്ച് റെഡ് സിഗ്നൽ കട്ടു ചെയ്തു, വണ്ടി പതിനഞ്ചു ദിവസം കണ്ടു കെട്ടണം അതിനായാണ് അവരുടെ വരവ് പക്ഷെ അതെവിടെയാണെന്ന് അറിയില്ല ഒന്നു സഹായിക്കണം. ഒരു ചേതമില്ലാത്ത ഉപകാരം ഞാൻ അറിയാവൂന്ന അറബിയിൽ വഴി പറഞ്ഞു കൊടുത്തു. പക്ഷെ കഞ്ചാവടിച്ച പൊട്ടൻമാരെപ്പോലെ രണ്ടും മുഖത്തോട് മുഖം നോക്കി വാ പൊളിച്ചു നിൽക്കുന്നു. വേറെ ആരോടെങ്കിലും അന്വേഷിക്കൂ, എനിക്കു വേറെ പണിയുണ്ട് ഞാൻ കാറിൽ കയറി ,അതിലൊരാൾ പിറകെ വന്നു യാചിക്കുന്നു ദയവായി ഞങ്ങളെ സഹായിക്കൂ. രാവിലെ മുതൽ ഞങ്ങളലയുകയാണ്.എനിക്കു സഹതാപം തോന്നി, എനിക്കു പോകേണ്ട വഴിയേ അല്ല എങ്കിലും അവരുടെ ദയനീയ അവസ്ഥയിൽ അവരെ സഹായിക്കാൻ തന്നെ തീരുമാനിച്ചു ഞാൻ വണ്ടി തിരിച്ചു എന്റെ പിന്നാലെ അവരുടെ വണ്ടിയിൽ അവരും, 20 കിലോമീറ്ററോളം പിന്നോട്ടോടി ആ ഓഫീസിനു മുന്നിൽ വണ്ടി നിർത്തി ഞാനിറങ്ങി പിന്നാലെയവരും.ആ ഓഫീസ് കണ്ടയുടൻ അവരിലൊരാൾ വലിയവായിൽ ചീത്ത പറഞ്ഞു കൊണ്ട് എന്റെ നേരെ പാഞ്ഞടുക്കുന്നു എനിക്കു കാരൃമെന്തെന്നു പിടി കിട്ടും മുമ്പ് അവരിലൊരാളുടെ ഉരുക്കു പോലുള്ള കൈ എന്റെ കരണത്തു ആഞ്ഞു പതിച്ചു . കണ്ണിലൂടെ നൂറു പൊന്നീച്ചകൾ പാറി പറക്കുന്നു ഒരുപകാരം മാത്രമേ ഞാൻ ചെയ്തുള്ളു എന്നിട്ടും. ഞങ്ങൾക്കു ചുറ്റും ആളുകൾ കൂടി, കൂടിയവർ എന്റെ മൂക്കിൽ നിന്നും ചോര വരുന്നതു കണ്ട് പോലീസിനെ വിളിക്കാൻ ഒരുങ്ങി, ഞാൻ വിലക്കി കഴിഞ്ഞതു കഴിഞ്ഞു ഇന്നത്തെ നിയോഗങ്ങളിൽ ഒരു തല്ലിനു യോഗമുണ്ടായിരുന്നു എന്നാലും എന്തിനാവും അവർ തല്ലിയത്. അവരുടെ അടുത്തു കൂടി നിന്നവരിൽ നിന്നും വന്ന മലയാളിയാണതു പറഞ്ഞത് വാഹനങ്ങൾ കണ്ടു കെട്ടുന്ന ഓഫീസ് ഇവിടെ നിന്നും 35 കിലോമീറ്റർ അകലേയ്ക്ക് മാറ്റിയത്രേ, രാവിലെ ഇവർ രണ്ടു പേരും ഇവിടെ വന്നിട്ടാണത്രേ തിരിച്ചു പോയത് അങ്ങനെ കറങ്ങുന്നതിനിടയിലാണ് ഞാൻ കാണുന്നത്എനിക്കതറിയില്ലായിരുന്നു . ആൾക്കൂട്ടം പിരിഞ്ഞു പോയി മിസിരികൾ കാറെടുത്തു മുന്നോട്ടു പോയി തലയുടെ പെരുപ്പ് മാറിയപ്പോൾ ഞാനും വണ്ടിയെടുത്തു. പകുതി വഴിയായപ്പോൾ ആ മിസിരി വണ്ടി വഴിയിൽ ഹസാർഡിട്ടു നിർത്തിയിരിക്കുന്നു, രണ്ടും പുറത്തിറങ്ങി നിന്ന് എന്റെ കാറിനു കൈകാട്ടുന്നു ഇനിയും അടിക്കാനാണോ നിർത്താതെ പോയാലോ വേണ്ട, വരുന്നത് വരട്ടെ ഞാൻ വണ്ടി സൈഡീലൊതുക്കിയതും രണ്ടുപേരും ഓടി വന്നു കാറിൽ നിന്നും എന്നെ പിടിച്ചിറക്കി എന്റെ രണ്ടു കൈകളും എന്നെ തല്ലിയയാൾ അയാളുടെ നെഞ്ചോട്‌ ചേർത്തു വെച്ചു കരഞ്ഞു കൊണ്ട് പറഞ്ഞൂ, അള്ളാഹുവിനെ പ്രതി ഞങ്ങളോട് ക്ഷമിക്കണം അപ്പോഴത്തെ ദേഷൃത്തിൽ ഞാനറിയാതെ ചെയ്തതാണ് നീ ക്ഷമിക്കില്ലേ ? ശരി എനിക്കു പരാതിയോ പരിഭവമോ നിങ്ങളോടില്ല എന്നെ പോകാൻ അനുവദിക്കൂ ഞാൻ വണ്ടിയിൽ കയറി ഇരുന്നു അതിലൊരാൾ പോക്കറ്റിൽ നിന്നും ഒരു കവറെടുത്ത് എന്റെ പോക്കറ്റിൽ നിർബന്ധപൂർവ്വം തിരുകി വേഗം തിരികെ കാറിൽകയറി ഓടിച്ചു പോയി. ഞാൻ ആ കവർ തുറന്നു നോക്കി അഞ്ഞുറിന്റെ രണ്ടു പിടയ്ക്കുന്ന നോട്ടുകൾ. സംഭവ ബഹുലമായ മണിക്കൂറിന് അതിശയിപ്പിക്കുന്ന അന്തൃമായിരിക്കുന്നു .വേദനിക്കുന്ന കോടീശ്വരൻമാരുടെ കോപത്തിൽപ്പെടാൻ കഴിയുന്നവരെ നിങ്ങൾ ഭാഗ്യവാൻമാർ എന്തുകൊണ്ടെന്നാൽ നഷ്ടപരിഹാരം അതു കനത്തിലായിരിക്കും

No comments: