Saturday 23 June 2012

പ്രചോദിതരുടെലോകം


ദൈവം ലോകത്തെ സ്നേഹിച്ചത് കൊണ്ടു കഥകള്‍ ഉണ്ടായി എന്നൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് അങ്ങനെയെന്കില്‍ ദൈവം നമ്മളില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരല്ലേ എഴുത്തുകാര്‍ ,തീര്ച്ചയായും  എന്നാല്‍ ഇവിടെ ചിലര്‍ സ്വയം കാളിദാസന്‍മാര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ കള്ളന്‍ ദാസന്മാരാകുന്നു അതിന് പുതിയൊരു ഭാഷ്യവും പ്രചോദിതം.മറ്റൊരുവന്റെ കൃതി വള്ളി പുള്ളി വിടാതെ സ്വന്തം പേരില്‍ പടച്ചു പ്രചോധിതര്‍ ആകുന്നവരെ ദൈവം എത്രമേല്‍ സ്നേഹിക്കുന്നുന്ടാവണം.മലയാളം കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ പ്രചോദിതന്‍ ഒരു പക്ഷെ സംവിധായകന്‍ പ്രിയദര്‍ശന്‍ ആകാനെ വഴിയുള്ളൂ പക്ഷെ തന്‍റെ സൃഷ്ടികള്‍ക്ക് സുന്ദരവും ശക്തവുമായ ആഖ്യാനം കൊണ്ടു തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു എന്നത് വാസ്തവം .തന്‍റെ സൃഷ്ടികള്‍ ഒട്ടുമിക്കവയും പ്രചോദിതങ്ങള്‍ ആണെന്ന് പരസ്യമായി സമ്മതിച്ച ഒരു വ്യക്തികൂടിയാണ് അദ്ദേഹം .ഞങ്ങളുടെ നാട്ടില്‍ ഒരു കേട്ടു കേള്‍വിയുണ്ട് തകഴി ശിവശങ്കര പിള്ളക്ക് ആരോ ഒരു കൊച്ചു കഥാകാരന്‍ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാന്‍ കൊടുത്ത കഥയാണത്രേ പില്‍കാലത്ത് ചരിത്രം സൃഷ്ടിച്ച ചെമ്മീന്‍ . ഇതില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു പറയുക വയ്യ എന്തുകൊണ്ടെന്നാല്‍ കയര്‍ പോലെ അനേകം അമൂല്യകൃതികള്‍ അദ്ധേഹത്തിന്റെ തൂലിക തുമ്പില്‍ നിന്നു പിറന്നവ തന്നെ.സിനിമയിലും സംഗീത ലോകത്തുമാണ്  ഏറ്റവും കൂടുതല്‍ പ്രചോദനങ്ങള്‍ ഉണ്ടായിട്ടുള്ളതതും ഉണ്ടായികൊണ്ടിരിക്കുന്നതും .സിനിമയും സംഗീതവും  ഉണ്ടായ കാലം മുതല്‍ക്കേ പ്രചോദന സൃഷ്ടികളും ഉണ്ടായിട്ടുന്ടെന്നത് ചരിത്രം . എന്തെങ്കിലും ഒക്കെ സൃഷ്ടിക്കനമെന്ന് അദമ്യമായ മോഹം ഉണ്ടാവുകയും സ്വന്തം മണ്ടയില്‍ മഹാത്തയവ ഒന്നു പിറക്കാതെ വരുകയും ചെയ്യുമ്പോള്‍ ആവാം കൂടുതല്‍ പേരും പ്രചോദിതര്‍ ആവുക .ആദ്യം ഹിന്ദിയില്‍ നിന്നും പിന്നീടു തമിഴില്‍നിന്നും പതിയെ ഇനഗ്ലീഷ്   സിനിമയിലെയോ  പാട്ടോ പശ്ചാത്തല സംഗീതമോ മാത്രം കോപ്പി അടിച്ചിരുന്നവര്‍ അനന്ത  സാദ്ധ്യതകള്‍ തേടി റഷ്യന്‍ കൊറിയന്‍ അറബിക് ഭാഷകളിലേയ്ക്കു വരെ കടന്നു ചെന്ന് മഹത്തായ പലചൂണ്ടലുകളും നടത്തി സ്വന്തം പേരില്‍ പുതിയത് പടച്ചു ഇറക്കുന്നത്‌ നാം നിത്യേന കാണാറും കേള്‍ക്കാരും ഉള്ളതല്ലേ. പക്ഷെ ഗൂഗിളിലും ട്വിട്ടെരും  ഫേസ് ബുക്കും പോലുള്ള നവയുഗ മാധ്യമങ്ങള്‍ കൈയെത്തും ദൂരത്തു കള്ളിവെളിച്ചത്തു കൊണ്ട് വരാന്‍ മത്സരിക്കുമ്പോള്‍ മോഷണം കലാപരമായി നടത്തേണ്ടതിന്റെ ഉത്തരവാദിത്തം കൂടി മോഷ്ടാവിനു അല്ലെങ്കില്‍ പ്രചോദിതരുടെ മേല്‍ അടിച്ചേല്‍പ്പിക്കപെടുന്നു.


ഒരേ സമയം ലോകത്തിന്റെ രണ്ടു കോണില്‍ ഇരിക്കുന്ന ആളുകള്‍ ഒരു പോലെ ചിന്തിച്ചാല്‍ അബദ്ധവശാല്‍ രണ്ടു സൃഷ്ടികളും സാമ്യം  ഉണ്ടയിക്കുടായ്കയില്ല എന്നാല്‍ ചോരണം ലക്ഷ്യമാക്കി ഉറക്കംഒളിച്ചു കണ്ടു തീര്‍ക്കുന്ന ഉട്ടോപിയന്‍ കലാ സൃഷ്ടികളിലെ നല്ലത് സ്വാംശീകരിക്കാന്‍ ആകാതെ വള്ളി പുള്ളി വിടാതെ അടിച്ചു മാറ്റി സ്വന്തം പേരില്‍ പടച്ചു വിടുമ്പോഴാണ്‌ കലാകാരന്മാര്‍ കള്ളന്‍ മാരാകുന്നത് . കഴിവ് ജന്മസിദ്ധമാണ് വായിച്ചും പരിപോഷിപിച്ചും വളര്‍ത്തേണ്ട ഒരു സ്പാര്‍ക്ക് .വായിക്കുമ്പോള്‍ സ്വാധീനിക്കപെടാം  ആ സ്വാധീനം രചനകളില്‍ പ്രത്യക്ഷ പെട്ടേക്കാം നീയെന്തു ഭക്ഷിക്കുന്നുവോ അത് നീയായി തീരുമെന്ന  പഴമൊഴിപോലെ, എന്നാല്‍ കല സ്പാര്‍ക്കിന്റെ കണികപോലും ഇല്ലത്തവനുമേല്‍ കേട്ടിയെല്‍പ്പിക്കപെടുന്ന അവസ്ഥയില്‍ മോഷണമല്ലാതെ മറ്റൊരു പോം വഴിയില്ല അങ്ങനയൂള്ള സൃഷ്ടികള്‍ തിരിച്ചറിയപെടുകയും സമൂഹമധ്യെ വിചാരണക്ക് വിധേയമാക്കപെടുകയും വേണം അല്ലാതെ അതിവിദൂര സാമ്യം ആക്ഷേപിച്ചു ദിനരാത്രങ്ങള്‍ പണിപെട്ട് തയ്യാറാക്കുന്ന ആശയങ്ങളെ താറടിക്കുകയല്ല വേണ്ടത് . ആശയങ്ങളില്ലത്തവ്നും കുടുംബവും ആമാശയവും ഉണ്ടെന്നും  കരുതി ഉദര പൂരണത്തിനായി ചെയ്യുന്ന നിര്ദോഷ ചോരണങ്ങളെ നമുക്ക് വെറുതെ വിടാം .പ്രചോദനം ഒരു കള്ളനാണയം ആണെന്ന് സുകുമാര്‍ അഴിക്കോട് എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു . ആരുടെ കൃതി കണ്ടിട്ടാണോ എപ്പോഴാണോ ഇക്കൂട്ടര്‍ക്ക് പ്രചോദനം ഉണ്ടാവുകയെന്ന് പറയുക വയ്യ . വെറുമൊരു മോഷ്ടാവാം ഇവരെ ദയവായി ഇനിമേല്‍ പ്രചോദിതര്‍ എന്ന് വിളിക്കുക .

No comments: