Wednesday 27 June 2012

വിഷ ബീജങ്ങള്‍

ഒരു മാസമായി സാജന്‍ നേരെ ചൊവ്വേ ഒന്ന് ഉറങ്ങിയിട്ട് , നാളെയാണ് റിസള്‍ട്ട്‌ കിട്ടുന്നത് അതിന്റെ പിരിമുറുക്കം രണ്ടു പേരിലും  ഉണ്ട് ,കണ്ണടച്ചാല്‍ വിലങ്ങണിഞ്ഞു പോകുന്ന ഡോക്റ്റര്‍ ജോണ്‍ സാമുവേലിന്റെ  മുഖവും ഒരായിരം ചോദ്യങ്ങളും മനസ്സില്‍ ഉണരുകയാണ് .അഞ്ചു കൊല്ലത്തെ നീണ്ട വിരസ ദാമ്പത്യത്തിനു ശേഷം നേര്‍ച്ചയും കാഴ്ചയും വെച്ചിട്ടാണ് ഉണ്ണി മോന്‍ ഉണ്ടായത്  .ഒന്നും ആയില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തെ ഭയന്ന് താനും ജിജിയും ജീവിച്ച അഞ്ചു വര്‍ഷങ്ങള്‍ ആയിരുന്നു ജീവിതത്തിലെ ഓര്‍ക്കാന്‍ മറക്കുന്ന കാലഘട്ടം .കുടുംബത്തിലെ മൂത്തവരും അടുത്ത പരിചയക്കാരും പറയുന്നത് കേട്ട്  കയറി ഇറങ്ങാത്ത  ദേവാലയങ്ങലോ കഴിക്കാത്ത മരുന്നുകളോ ഇല്ല .തെക്കേ ഇന്ത്യയിലെ ഒരു വിധപെട്ട എല്ലാ ആരാധനാലയങ്ങളും താനും ഭാര്യ ജിജിയുമായി  സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു . കോളജു കലഗട്ടത്തില്‍  കടുത്ത നിരീശ്വര വാദി ആയിരുന്ന സാജന്‍ ഒരു കുഞ്ഞിനു വേണ്ടി സര്‍വ ദൈവങ്ങള്‍ക്കും മുന്‍പില്‍ തലകുനിച്ചത് ജിജിയുടെ സമ്മര്‍ദം കൊണ്ട് കൂടി ആയിരുന്നു.ജിജിയുടെ അമ്മാവന്‍ ഡോക്റ്റര്‍ ആണ് ഒരു അടിമാലിക്കാരന്‍ ഡോക്റ്റര്‍ രാജു അദ്ദേഹം  പറഞ്ഞിട്ടാണ് മേരി മാതാ ഇന്ഫെര്‍ട്ടിലിട്ടി  സെന്റെറില്‍ ചികിത്സക്ക് എത്തുന്നത് .എത്തുന്ന ദമ്പതികളില്‍ തൊണ്ണൂറ്റി ഒന്‍പതുശതമാനം ചികിത്സ വിജയിച്ചു കുട്ടികളുമായി മടങ്ങി പോകുന്ന ചരിത്രമാണ് ഞങ്ങളെ വേഗം അങ്ങോട്ട്‌ എത്തിച്ചത് .

സാജന്‍ കട്ടിലില്‍ എഴുനേറ്റു ഇരുന്നു ഉണ്ണിമോനെ നോക്കി അവന്‍ നല്ല ഉറക്കത്തിലാണ് , അപ്പ അവന്റെ ജീവനാണ് അപ്പയ്ക്ക്‌ അവനും കൂടുതല്‍ കാത്തിട്ടു കിട്ടിയത് കൊണ്ടാണോ എന്തോ ജനിച്ച അന്ന് മുതല്‍ നിലത്തു വെച്ചിട്ടില്ല .അവന്റെ മുഖം ഒന്ന് വാടി കണ്ടാല്‍ അന്ന് പിന്നെ ഓഫീസില്‍ പോലും ഇരിപ്പ് ഉറക്കില്ല .ജിജി എപ്പോഴും എന്നെ ശാസിക്കാറുണ്ട് എന്തോന്നാ ഇച്ചായാ ഇത് ഇത്രയ്ക്കു പോസ്സസിവ് ആകുന്നതെന്തിനാ അവനു നമ്മള് മാത്രമല്ലല്ലോ രണ്ടു വലിയ കുടുംബങ്ങള്‍ കൂട്ടിനില്ലേ .അതെ രണ്ടു കുടുംബങ്ങളുടെ ദുഖമായിരുന്നു ഉണ്ണിമോന്റെ ജനനത്തോടെ ഇല്ലാതായത് അതുകൊണ്ട് തന്നെ എല്ലാവര്ക്കും അവനെ ജീവനാണ് .കുനിഞ്ഞു അവന്റെ കവിളില്‍ ഒരുമ്മ കൊടുത്ത് തമ്പുരാനെ അഹിതമായതൊന്നും കേള്‍ക്കാന്‍ ഇടവരുത്തരുതേ, കണ്ണ് നിറഞ്ഞു പൊടിഞ്ഞ കണീര്‍ തുള്ളികള്‍ ഉണ്ണിമോന്റെ മുഖത്ത് വീഴാതെ കൈകൊണ്ടു ഒപ്പിയെടുത്തു .എന്താ ഇച്ചായാ കുട്ടികളെ  പോലെ ഇച്ചായന്‍ മനസില്‍ കരുതും  പോലെ ഒന്നും ആവില്ല  തമ്പുരാനില്‍ വിശ്വാസമില്ലേ ജിജി എഴുനേറ്റു അടുത്തിരുന്നു .കഴിഞ്ഞ പത്തു കൊല്ലമായി എന്റെ ആശ്വാസത്തിന്റെ കോട്ടയാണിവള്‍ മുഖത്തു ഒരു വാട്ടം കണ്ടാല്‍ അവള്‍ സഹിക്കില്ല കുട്ടികള്‍ ഉണ്ടാകാതിരുന്ന ആ കാലഗട്ടത്തില്‍ ഒരു മിച്ചു മരിക്കാന്‍ വരെ തീരുമാനം എടുത്തവരാണ് അപ്പോഴെല്ലാം തീരുമാനത്തിന് പിന്നില്‍ ഉറച്ചു നിന്ന് എനിക്ക് സകല പിന്തുണയും ആയവള്‍.ഞങ്ങള്‍ക്കിടയില്‍ ഒരു കെമിസ്ട്രി ഉണ്ട് അവള്‍ കരഞ്ഞാല്‍ എനിക്കും ഞാന്‍ കരഞ്ഞാല്‍ അവള്‍ക്കും സഹിക്കുകയില്ല .ജിജി എന്റെ തോളിലൂടെ കൈകടത്തി തല വലിച്ചടുപ്പിച്ചു നെറുകയില്‍ അമര്‍ത്തി ചുംബിച്ചു നേരം വെളുക്കും വരെ ഇരു കരങ്ങളും പരസ്പരം പിണഞ്ഞു ഉടലോടു ഉടല്‍ ചേര്‍ത്തു ഞങ്ങള്‍ ഉറങ്ങാതിരുന്നു  .

പോലീസ് സ്റ്റെഷനിലെയ്ക്ക്   മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ട് ഡ്രൈവര്‍ കാറ് കഴുകി വൃത്തിയാക്കി .തോമസ് ചേട്ടന്‍ വീട്ടില്‍ പൊക്കോ കാറ് ഞാന്‍ ഓടിക്കാം ഞങ്ങള്‍ക്ക് വേറെ ഒന്ന് രണ്ടു സ്ഥലം വരെ പോകാന്‍ ഉണ്ട് .ഉണ്ണിമോന്‍ റെഡി ആയി ഡ്രൈവര്‍ സീറ്റില്‍ വന്നിരുന്നു അപ്പ വണ്ടി ഓടിക്കുമ്പോള്‍ ഉണ്ണികുട്ടന് സന്തോഷമാണ് അവനും ഡ്രൈവ് ചെയ്യാം.തോമസ്‌ അങ്കിള്‍ ഡ്രൈവ് ചെയ്യുന്നതിലും വേഗം അപ്പ വണ്ടിയോടിക്കും ജിജി വാതില്‍ പൂട്ടി ഇറങ്ങും മുന്‍പ്  മെഴുകു തിരി കത്തിച്ചു വെച്ച് കുറച്ചു നേരം പ്രാര്‍ത്ഥിച്ചു നല്ല വാര്‍ത്തയുമായി ഒരു മടങ്ങി വരവ് ഉണ്ടാകണേ .വാതില്‍ പൂട്ടി പോര്ട്ടികൊവില്‍ കിടന്ന പത്രവുംമായി ജിജി വണ്ടിയില്‍ കയറി ഇന്നും  ആ വാര്‍ത്തകള്‍ ഉണ്ടാവും ഒരു മാസമായി പത്രത്തിന്റെ സെന്‍സേഷനല്‍ കോളം മുഴുവന്‍ ആ വാര്‍ത്തകള്‍ മാത്രം ആയിരുന്നല്ലോ .ആരുടെയോ പരാതിയെ തുടര്‍ന്ന് മേരി മാതാ ഇന്‍ഫെര്‍ട്ടിളിട്ടി  ക്ലിനിക്കില്‍ നടന്ന പോലീസ്   റെയ്ട് ആണ് ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും പുറത്തു കൊണ്ട് വന്നത് .മെഡിക്കല്‍ എത്തിക്സിനു ചേരാത്ത വിധം പല വിധ ഉപചാപ പ്രവര്‍ത്തനങ്ങളും ഡോക്റ്റര്‍ ജോണ് സാമുവേലും കൂട്ടരും ചേര്‍ന്ന് നടത്തുന്നു .ആരോഗ്യ ദൃഡഗാത്തരായ ചെറുപ്പക്കാരുടെ ബീജങ്ങള്‍ ശേഖരിച്ചു കുട്ടികളില്ലാത്ത ദമ്പതികളില്‍ കുത്തി വെക്കുന്നു അതാണത്രേ മേരി മാതാ നൂറും മേനി വിളവു കൊയ്യുന്നതിന്റെ ട്രേഡ് സീക്രറ്റ് .കഴിഞ്ഞ അഞ്ചു കൊല്ലമായി അവിടെ നിന്ന് ചികിത്സ കഴിഞ്ഞു ഫലമുണ്ടായ 97 ദമ്പതികളെയും പോലീസ് ഡി എന്‍  ഏ ചെക്ക് അപ്പിന് വിധേയമാക്കിയതിന്റെ റിസള്‍ട്ട്‌ വാങ്ങുവാനാണ്‌ ഈ യാത്ര .

യാത്രയില്‍ ഉടനീളം ഒരേ ഒരു പ്രാര്‍ത്ഥന മാത്രാമായിരുന്നു ഇത് വരെ സ്വന്തം എന്ന് കരുതിയത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുതെ ഇനി അഥവാ റിസള്‍ട്ട്‌ നെഗറ്റിവ് ആയാല്‍ കൂടി ഉണ്ണിമോന്‍ ഞങ്ങളുടെതാണ് ഞങ്ങളുടേത്  മാത്രം, ചിന്തയേക്കാള്‍ വേഗത്തില്‍ വണ്ടി ഓരോ റോഡും കടന്നു മുന്നേറുകയാണ്. ഉണ്ണിമോന്‍ ഡ്രൈവിംഗ് സീറ്റില്‍ എന്റെ മടിയില്‍ ഇരുന്നു ഉറങ്ങി എന്ന് ഉറപ്പു വന്നപ്പോള്‍ ജിജി എടുത്തു മടിയില്‍ കിടത്തി ഇനി ഒരു കിലോമീറ്റര്‍ കൂടി മതി മനസിന്റെ മിടിപ്പ് കൂടി കൂടി വരുന്നു .ജീവിതത്തില്‍ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനില്‍ കയറുന്നത്  അതിന്റെ സകലവിധ ഭയപ്പാടും എനിക്കും ജിജിക്കും ഉണ്ട് ഉണ്ണിമോന്‍ ഉറങ്ങിയത് നന്നായി അല്ലെങ്കില്‍ അവന്‍ കരഞ്ഞേനെ . ഒരു കുടുംബം കയറി വരുന്നത് കണ്ടിട്ടാവണം പോലീസുകാര്‍ ഭവ്യതയോടെ സ്വീകരിച്ചു പണ്ടത്തെ ഇടിയന്‍ പോലീസിന്റെ മുഖം ഒക്കെ മാറിയല്ലോ ഇപ്പൊ ജനമൈത്രി പോലീസ് അല്ലെ .സബ് ഇന്‍സ്പെക്ടര്‍ ഞങ്ങളെ മുറിയിലേയ്ക്ക് വിളിപ്പിച്ചു . സര്‍ ഞാന്‍ സാജന്‍ ജോസഫ്‌   എടൊ തന്നെ ആരാ ആ തട്ടിപ്പ്   ഡോക്ക്ട്ടറെ കാണാന്‍ പറഞ്ഞു വിട്ടേ ഇന്നാ പിടി തന്റെ ഡി എന്‍ ഏ റിസള്‍ട്ട്‌ ഒരു കവര്‍ എടുത്തു അയാള്‍ മേശമേല്‍ ഇട്ടു   വിറയ്ക്കുന്ന കൈകളോടെ ആ എന്‍വലോപ്  ഞാന്‍ എടുത്തു ജിജി നിസംഗ ഭാവത്തോടെ  ഉണ്ണിമോനെ തോളില്‍ ഇട്ടു ഉറക്കുകയാണ് ഞാന്‍ അവളോട്‌ ചേര്‍ന്ന് ഇരുന്നു പതിയെ കവര്‍ തുറന്നു, ഞങ്ങള്‍ക്ക് നടുവിലായി അവളുടെ തോളില്‍ ഉണ്ണിമോന്‍  സസുഖം ഉറങ്ങുകയാണ്  .ടെസ്റ്റ്‌ റിസള്‍ട്ട്‌  നെഗറ്റീവ്  ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി ഡോക്റ്റര്‍ ജോണ്  സാമുവേല്‍ നിങ്ങള്‍ ഞങ്ങളെയും ചതിച്ചിരിക്കുന്നു .  എസ് ഐ  അര്‍ഥം വെച്ചെന്ന പോലെ  തോളില്‍ കിടന്ന ഉണ്ണിമോനെ നോക്കി ഇതാണോ ആ കുഞ്ഞ്  എന്ന് ചോദിച്ചു .ജിജിക്ക് ആ ചോദ്യം   ഒട്ടും ദഹിച്ചില്ല എന്ന് മുഖ ഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു .ഒരു പരാതി എഴുതി തന്നിട്ട് പോ ബാക്കി ഞങ്ങള്‍ നോക്കി   കൊള്ളാം എസ്  ഐ യുടെ നിര്‍ദേശത്തെ സ്നേഹപൂര്‍വ്വം നിരസിച്ചു ഞങ്ങള്‍ പുറത്തിറങ്ങി .കൈയില്‍ ഇരുന്ന  റിസള്‍ട്ട്‌ കവര്‍ അടക്കം കീറി അടുത്തുള്ള വേസ്റ്റ് ബിന്നില്‍ ഇട്ടു , ഉണ്ണി മോനെ കൈയില്‍  എടുത്തു ഒരുമ്മ കൂടി നല്‍കി  കാറില്‍ കയറി .അപ്പോഴേക്കും  ഉണര്‍ന്ന ഉണ്ണി മോന്‍ ചാടി ഡ്രൈവിംഗ് സീറ്റില്‍ കയറി സ്ടീയരിംഗ്  ഭരണം അവന്‍ ഏറ്റെടുത്തു പിന്നൊരു യാത്രയായിരുന്നു ..  

2 comments:

ഉദയപ്രഭന്‍ said...

സ്നേഹമാണ് പ്രധാനം. നല്ല ആശയം, ആവിഷ്കാരം. ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

നല്ല കഥ...നന്മയുള്ള കഥകള്‍ ഇനിയും ഉണ്ടാകട്ടെ..

ആശംസകള്‍..