Saturday 16 January 2016

സുനാമി തിരകൾ


അപ്പാ ഇക്കുറിയെങ്കിലും ക്രിസ്തുമസ് അമ്മയോടൊപ്പം ആഘോഷിക്കാൻ എന്നെ അനുവദിക്കുമോ ? പന്ത്രണ്ടുകാരനായ നിശാൻ അമ്മയെ കണ്ടിട്ട് നാല് കൊല്ലം കഴിഞ്ഞിരിക്കുന്നു. നാല് കൊല്ലം മുൻപൊരു ക്രിസ്തുമസ് നാളിലാണവൻ അവസാനമായി അമ്മയെയും കുഞ്ഞനിയത്തിയെയും വേർപിരിഞ്ഞത് കടോലോര ഗ്രാമമായ ഗാലെയിലെ കൊച്ചു വീട്ടിൽ നിന്നും അപ്പൻ ചാമില മകനെ തോളിലിട്ടു പടിയിറങ്ങുമ്പോൾ ഇനിയൊരു കൂടികാഴ്ച ഇല്ലാന്ന് ഉറപ്പിച്ച മട്ടായിരുന്നു. ചെറിയ അപകർഷതകൾക്കു വലിയ ജീവിതം പണയം നൽകി കൊണ്ടെടുത്ത തീരുമാനത്തിൽ ചാമിലയ്ക്ക് ഖേദമുണ്ടായിട്ടില്ല പക്ഷെ മക്കൾക്കു നഷ്ട്ടപെട്ട കുടുംബത്തിനു ഞങ്ങളുടെ പിടിവാശി കാരണമായല്ലോ എന്നോർത്തപ്പോൾ ഉള്ളിലൊരു വീണ്ടു വിചാരം മകന്റെ നിർബന്ധങ്ങളും കൂടിയായപ്പോൾ ചാമില ഒരു തീരുമാനമെടുത്തു. ഈ ക്രിസ്തുമസ് ഗാലെയിലെ കടലോരത്ത് വീശുന്ന തണുത്ത കാറ്റിനൊപ്പം തങ്ങളുടെ ഗർവിനെയും പിടി വാശിയെയും ഉപേക്ഷിച്ചു പുതിയ ജീവിതം തുടങ്ങുക. കൊളമ്പോ മുതൽ മകൻ ഗാലെയിലെ കടലിനെപറ്റിയും അമ്മയുടെ കൂടെയുണ്ടായിരുന്ന പഴയ ദിനങ്ങളെയും അനിയത്തി സുജീവയുടെ കുസൃതികളെയും പറ്റി പറയാനേ നേരമുണ്ടായിരുന്നു.ഗാലെ പട്ടണം ആഘോഷത്തിന്റെ ശീതളിമയിൽ കുളിച്ചു നിന്നിരുന്നു .ആകാശത്തു പതിവിലേറെ നക്ഷത്രങ്ങൾ ദൈവപുത്രന്റെ ജനന വാർത്ത അറിയിക്കനെന്നവണ്ണം മിഴിതുറന്നു നിന്നിരുന്നു.ദയവതിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻ നാളം വിരിയിച്ചു കൊണ്ട് ചാമിലയും മകനും വന്നിറങ്ങി. ആ ക്രിസ്തുമസ് മറ്റെന്തിനെക്കാളും അമൂല്യമായിരുന്നു അവർക്ക്. നുരഞ്ഞു പൊന്തുന്ന സന്തോഷ തിമിർപ്പിൽ അവർ ദൈവ സുതന്റെ പിറവി ആഘോഷിച്ചു .പിറ്റേന്ന് അവർ വീടിനു പിന്നാമ്പുറമുള്ള കടലിൽ കുട്ടികളോടൊപ്പം കുളിച്ചു കൊണ്ടിരിക്കെ അസാധരണമാം വിധം കടൽ അകത്തേയ്ക്ക് പിൻവലിഞ്ഞു. കൌതുകം പൂണ്ട കൊച്ചു നിശാൻ തിരയെ പിടിക്കാനെന്ന വണ്ണം പിറകെ ഓടി ആഹ്ലാദത്തിന്റെ അലയൊലികളെ നിശബ്ധമാക്കി കൊണ്ടൊരു രാക്ഷസ തിരമാല കരയിലേയ്ക്ക് ആഞ്ഞടിച്ചു ദയവതിയുടെ കൊച്ചു കൂരയെയും ഗലേ നഗരത്തെ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള രാക്ഷസ സുനാമി. നിശാനും സുജീവയും ചാമിലയും ദയവതിയും അവരുടെ സ്വപ്നങ്ങളെ കടലിന്റെ ആഴങ്ങളിൽ സമർപ്പിച്ചു മടങ്ങി. ഗലെയിലെ കടലായിരുന്നു കൊച്ചു നിശാനെ അമ്മയിലെയ്ക്ക്‌ തിരികെ അടുപ്പിച്ചതെങ്കിൽ തന്നെ അവരെ മരണത്തിലും പിരിയാനാവാത്ത വിധം ഒന്നിപ്പിച്ചിരിക്കുന്നു .ആ രാക്ഷസ തിരമാലകളുടെ ഓർമ്മയ്ക്ക്‌ നിരപരാധികളുടെ രക്തത്തിന്റെ മണം മാത്രമല്ല ഒരു കൂടിച്ചേരലിന്റെ ആത്മ നിർവ്രുതിയുമുണ്ടായിരുന്നിരിക്കണം

No comments: