Saturday 16 January 2016

നൊമ്പരപ്പൂവ്

കടുത്ത ദീനി ബോധമുള്ള ആളായിരുന്നു ഷഫീഖ് , വിശ്വാസങ്ങളിൽ നിന്നും കടുകിട ചലിക്കാത്ത അത്ര യഥാസ്ഥിതികൻ തുമ്പപൂ പോലെ നിർമ്മലമായ ഹൃദയമുള്ള സ്വാതികൻ പക്ഷെ അയാളൊരു അന്തർ മുഖനായിരുന്നു അധികം ആരോടും അടുക്കാത്ത അടുത്താൽ പിരിയാത്ത കൂട്ടുകാരൻ. ഷഫീഖിൽ നിന്നും പ്രചോദിതനായി റമദാൻ മാസങ്ങളിൽ ലൈലത്തുൽ ഖദർ മുതലുള്ള ദിവസങ്ങളിൽ ഞാനും നോമ്പ് എടുത്തു തുടങ്ങി. നന്മയല്ലാതെ ഒന്നും ഞാൻ അയാളിൽ നിന്നും കേട്ടില്ല കണ്ടില്ല . രണ്ടു കൊല്ലം കഴിഞ്ഞൊരു ചെറിയ പെരുനാളിനായി റമദാൻ തുടങ്ങും മുൻപ് അയാൾ ലീവിന് പോയി ഷഫീഖ് ഇല്ലങ്കിലും അയാൾ പകര്ന്നു നൽകിയ നോമ്പ് അയാളുടെ അസാനിധ്യത്തിലും തുടരാൻ ഞാൻ ഉറപ്പിച്ചു . നോമ്പ് തീരാറായി ചെറിയ പെരുനാളിനു തലേ നാൾ രാവിലെ നാട്ടിൽ നിന്നും തോമസ്‌ വിളിച്ചു, അയാൾ വലിയ വായിൽ കരയുകയാണ് നമ്മുടെ ഷഫീഖ് പോയി !!!! ഒരു നിമിഷം എന്റെ ഞരമ്പുകളിലൂടെ രക്തം പ്രകാശ വേഗത്തിൽ പമ്പ് ചെയ്യുന്നത് പോലെ ,കനത്ത നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് തോമസിന്റെ ഏങ്ങലടികൾ എന്റെ കർണ പുടങ്ങളിൽ മുഴുകി . അതൊരു ആത്മഹത്യയായിരുന്നു ഏതോ നഷ്ട്ട പ്രണയത്തിന്റെ വിങ്ങലുകൾ ആ അന്തർമുഖനെ കീഴ്പെടുത്തിയ ദുർബല നിമിഷത്തിൽ സംഭവിച്ചത് , എങ്കിലും ഷഫീഖിനെ പോലൊരു വിശ്വാസി റമദാനിൽ ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്നു ഞങ്ങൾക്ക് വിശ്വസിക്കാൻ ആവുമായിരുന്നില്ല . പിന്നീട് ഒരു റമദാൻ പോലും അവനെ ഓർക്കാതെ കടന്നു പോയിട്ടില്ല. നവംബറിന്റെ അവസാന നാളുകളിയായിരുന്നു അവൻ ആ ബുദ്ധി ശൂന്യത കാട്ടിയത്. ഒരു നിമിഷം അവൻ അവന്റെ വിശ്വാസത്തെ ഉപേക്ഷിക്കാതിരുന്നെങ്കിൽ നന്മയുടെ സുഗന്ധം പരത്തുന്ന പൂവായി ഞങ്ങൾക്കിടയിൽ
ഇന്നുമുണ്ടായേനെ .........................

No comments: