Wednesday 15 June 2016

സുകുമാര കുറുപ്പ് പിടിയിലായപ്പോൾ


മുഷിഞ്ഞു കീറിയ വേഷവും നീട്ടിവളർത്തിയ താടിയുമായൊരാൾ വഴിയരുകിൽ എന്തിനോ വേണ്ടി തിരയുന്നു പതിയെ ഞാൻ അടുത്തു ചെന്നു, എന്തെങ്കിലും സഹായം വേണോ അമ്മാവാ . ചോദ്യം പിടിക്കാത്തവണ്ണം അയാളെന്നെ രൂക്ഷമായി നോക്കിയ ശേഷം മുന്നോട്ടു നടന്നു. എന്തെങ്കിലും വേദനകൾ ഉണ്ടാവും അതാണ്‌ ഇത്ര ഗൌരവം ഞാൻ പിന്നാലെ ചെന്നു സഹായ വാഗ്ദാനം ആവർത്തിച്ചു ശല്യം സഹിക്കാതെയെന്നോണമയാൾ കയ്യിലിരുന്ന വടി എനിക്ക് നേരെ നീട്ടി പോയ്ക്കോണം എന്നാജ്ഞാപിച്ചു.വിജനമായ വീഥി നേരം അസ്തമിച്ചു വരുന്നു ഇതേതോ കള്ളൻ തന്നെ അല്ലെങ്കിൽ എന്നെ ഇങ്ങനെ ആട്ടിയകറ്റില്ല രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം
ഹൈപോതലമാസിൽ നിന്നും ഓർമ്മകൾ അയവിറക്കി ഞാനാ മുഖത്തേയ്ക്കു നോക്കി എവിടെയോ ഒരു മുഖ ച്ഛായ ഒരു കാലത്ത് മാ പ്രസിദ്ധീകരണങ്ങളിൽ നിറഞ്ഞു നിന്ന കുപ്രസിദ്ധ കുറ്റവാളിയുടെ മുഖം ആ മുഖവുമായി എവിടെയെക്കയോ സാമ്യമുണ്ടെന്നൊരു തോന്നൽ
താൻ സുകുമാര കുറുപ്പല്ലയോടോ ??? ഇടിവെട്ടും പോലാ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി
വൃദ്ധൻ പേടിച്ചരണ്ടു പിന്നിലോട്ടു ഓടി , പിറകെ ഞാനും എൺപതുകളിൽ 25000 രൂപാ വരെ തലയ്ക്കു വിലയുണ്ടായിരുന്ന മനുഷ്യനാ കിട്ടിയാൽ നാളത്തെ പത്രത്തിലെ ലീഡിംഗ് ന്യൂസ്‌ ഞാനും എന്റെ സാഹസികതയുമാകും. അറുപതു കഴിഞ്ഞ വൃദ്ധനും ഇരുപതിനോടടുത്ത ഞാനും, വേട്ടക്കാരൻ ഇരയെ എന്ന പോലെ ഓടിച്ചിട്ടു ഒരു മൂലയിൽ വെച്ച് പിടിച്ചു . പിടി വീണതും കിളവൻ ഇരുകൈയ്യും കൂപ്പി എന്റെ കാൽച്ചുവട്ടിലേയ്ക്ക് ഇരുന്നു.
കേരളാ പോലിസ് ഒരു പുരുഷായുസ് മുഴുവൻ കഷ്ട്ടപെട്ടിട്ടും കിട്ടാത്ത പിടികിട്ട പുള്ളി എന്റെ കാൽ ചുവട്ടിൽ എന്നയൊക്കെ സമ്മതിക്കണം ഹോ ! കുനിഞ്ഞു ഞാനയാളുടെ കോളറിൽ പിടിച്ചു കൈകൂപ്പിയയാൾ എഴുന്നേറ്റു വന്നു, തമ്പീ മന്നിക്കണം എനിക്കു കത്തിരിക്കോൽ അലർജി അതിനാലെ ഞാൻ ഓടിയത് നീങ്ക എന്നെ വളർപ്പ് വീട്ടിലേക്ക് കൂട്ടിടാതെ .ഞാനേതോ വൃദ്ധ സദനത്തിന്റെ നടത്തിപ്പുകാരനാണെന്നയാൾ ധരിച്ചു വശായിരിക്കുന്നു.
ഞാനാ മുഖത്തേയ്ക്കു ഒന്ന് കൂടി സൂക്ഷിച്ചു നോക്കി അപ്പോ നിങ്ങൾ ശരിക്കും തമിഴനാ , കയ്യിലിരുന്ന മുഷിഞ്ഞ ഭാണ്ഡം തുറന്നയാൾ ചില പേപ്പർ കട്ടിങ്ങുകൾ പുറത്തെടുത്തു തമിഴ് നാട്ടിലെ ഏതോ ലോക്കൽ വാരികയിൽ അയാളെ പ്പറ്റി അച്ചടിച്ച്‌ വന്ന ലേഖനങ്ങൾ . പൂർവാശ്രമത്തിൽ അയാളൊരു ഗായകനായിരുന്നത്രേ നാടായ നാടുകൾ തോറും പാട്ടു പാടി അന്നമുണ്ട് ജീവിച്ച ഒരു ഭിക്ഷാം ദേഹി ,എപ്പോഴോ പട്ടം മനസിന്റെ ചരടുകൾക്ക് അന്യമായപ്പോൾ കുറെക്കാലം പേരറിയാത്ത ഭ്രാന്ത സങ്കേതങ്ങളിൽ .തമ്പി ഞാനൊരു പാട്ടു പാടട്ടെ ദയനീയത വിടാതെ അയാൾ ചോദിച്ചു ,ഇരു കൈകളും കൂട്ടിപ്പിടിച്ചു നെഞ്ചിലേയ്ക്ക് ചേർത്തു വെച്ചു ഞാൻ തലകുലുക്കി
പാടറിയെ പഠിപ്പറിയെ പള്ളികൂടം താനറിയേൻ
ആടറിയേൻ എഴുത്തറിയേൻ എഴുത്തുവക നാനറിയേൻ
അയെട്ടുള്ള എഴുദ്ദവില്ല എഴുതി വെച്ചു പഴക്കമില്ല
എലക്കനം പഠിക്കവില്ല തലക്കനവും എനക്കുമില്ല
ജഡ പടർന്ന താടികളിൽ തടവിയയാൾ അയാൾ സ്വയം മറന്നു പാടി ,മുൻ വിധികളില്ലാത്ത കേൾവിക്കാരനായി അസ്തമന സൂര്യൻ കടലിലേയ്ക്ക് പതിഞ്ഞ താളത്തിൽ താഴ്ന്നിറങ്ങി.

No comments: