Wednesday, 27 June 2012

വിഷ ബീജങ്ങള്‍

ഒരു മാസമായി സാജന്‍ നേരെ ചൊവ്വേ ഒന്ന് ഉറങ്ങിയിട്ട് , നാളെയാണ് റിസള്‍ട്ട്‌ കിട്ടുന്നത് അതിന്റെ പിരിമുറുക്കം രണ്ടു പേരിലും  ഉണ്ട് ,കണ്ണടച്ചാല്‍ വിലങ്ങണിഞ്ഞു പോകുന്ന ഡോക്റ്റര്‍ ജോണ്‍ സാമുവേലിന്റെ  മുഖവും ഒരായിരം ചോദ്യങ്ങളും മനസ്സില്‍ ഉണരുകയാണ് .അഞ്ചു കൊല്ലത്തെ നീണ്ട വിരസ ദാമ്പത്യത്തിനു ശേഷം നേര്‍ച്ചയും കാഴ്ചയും വെച്ചിട്ടാണ് ഉണ്ണി മോന്‍ ഉണ്ടായത്  .ഒന്നും ആയില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തെ ഭയന്ന് താനും ജിജിയും ജീവിച്ച അഞ്ചു വര്‍ഷങ്ങള്‍ ആയിരുന്നു ജീവിതത്തിലെ ഓര്‍ക്കാന്‍ മറക്കുന്ന കാലഘട്ടം .കുടുംബത്തിലെ മൂത്തവരും അടുത്ത പരിചയക്കാരും പറയുന്നത് കേട്ട്  കയറി ഇറങ്ങാത്ത  ദേവാലയങ്ങലോ കഴിക്കാത്ത മരുന്നുകളോ ഇല്ല .തെക്കേ ഇന്ത്യയിലെ ഒരു വിധപെട്ട എല്ലാ ആരാധനാലയങ്ങളും താനും ഭാര്യ ജിജിയുമായി  സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു . കോളജു കലഗട്ടത്തില്‍  കടുത്ത നിരീശ്വര വാദി ആയിരുന്ന സാജന്‍ ഒരു കുഞ്ഞിനു വേണ്ടി സര്‍വ ദൈവങ്ങള്‍ക്കും മുന്‍പില്‍ തലകുനിച്ചത് ജിജിയുടെ സമ്മര്‍ദം കൊണ്ട് കൂടി ആയിരുന്നു.ജിജിയുടെ അമ്മാവന്‍ ഡോക്റ്റര്‍ ആണ് ഒരു അടിമാലിക്കാരന്‍ ഡോക്റ്റര്‍ രാജു അദ്ദേഹം  പറഞ്ഞിട്ടാണ് മേരി മാതാ ഇന്ഫെര്‍ട്ടിലിട്ടി  സെന്റെറില്‍ ചികിത്സക്ക് എത്തുന്നത് .എത്തുന്ന ദമ്പതികളില്‍ തൊണ്ണൂറ്റി ഒന്‍പതുശതമാനം ചികിത്സ വിജയിച്ചു കുട്ടികളുമായി മടങ്ങി പോകുന്ന ചരിത്രമാണ് ഞങ്ങളെ വേഗം അങ്ങോട്ട്‌ എത്തിച്ചത് .

സാജന്‍ കട്ടിലില്‍ എഴുനേറ്റു ഇരുന്നു ഉണ്ണിമോനെ നോക്കി അവന്‍ നല്ല ഉറക്കത്തിലാണ് , അപ്പ അവന്റെ ജീവനാണ് അപ്പയ്ക്ക്‌ അവനും കൂടുതല്‍ കാത്തിട്ടു കിട്ടിയത് കൊണ്ടാണോ എന്തോ ജനിച്ച അന്ന് മുതല്‍ നിലത്തു വെച്ചിട്ടില്ല .അവന്റെ മുഖം ഒന്ന് വാടി കണ്ടാല്‍ അന്ന് പിന്നെ ഓഫീസില്‍ പോലും ഇരിപ്പ് ഉറക്കില്ല .ജിജി എപ്പോഴും എന്നെ ശാസിക്കാറുണ്ട് എന്തോന്നാ ഇച്ചായാ ഇത് ഇത്രയ്ക്കു പോസ്സസിവ് ആകുന്നതെന്തിനാ അവനു നമ്മള് മാത്രമല്ലല്ലോ രണ്ടു വലിയ കുടുംബങ്ങള്‍ കൂട്ടിനില്ലേ .അതെ രണ്ടു കുടുംബങ്ങളുടെ ദുഖമായിരുന്നു ഉണ്ണിമോന്റെ ജനനത്തോടെ ഇല്ലാതായത് അതുകൊണ്ട് തന്നെ എല്ലാവര്ക്കും അവനെ ജീവനാണ് .കുനിഞ്ഞു അവന്റെ കവിളില്‍ ഒരുമ്മ കൊടുത്ത് തമ്പുരാനെ അഹിതമായതൊന്നും കേള്‍ക്കാന്‍ ഇടവരുത്തരുതേ, കണ്ണ് നിറഞ്ഞു പൊടിഞ്ഞ കണീര്‍ തുള്ളികള്‍ ഉണ്ണിമോന്റെ മുഖത്ത് വീഴാതെ കൈകൊണ്ടു ഒപ്പിയെടുത്തു .എന്താ ഇച്ചായാ കുട്ടികളെ  പോലെ ഇച്ചായന്‍ മനസില്‍ കരുതും  പോലെ ഒന്നും ആവില്ല  തമ്പുരാനില്‍ വിശ്വാസമില്ലേ ജിജി എഴുനേറ്റു അടുത്തിരുന്നു .കഴിഞ്ഞ പത്തു കൊല്ലമായി എന്റെ ആശ്വാസത്തിന്റെ കോട്ടയാണിവള്‍ മുഖത്തു ഒരു വാട്ടം കണ്ടാല്‍ അവള്‍ സഹിക്കില്ല കുട്ടികള്‍ ഉണ്ടാകാതിരുന്ന ആ കാലഗട്ടത്തില്‍ ഒരു മിച്ചു മരിക്കാന്‍ വരെ തീരുമാനം എടുത്തവരാണ് അപ്പോഴെല്ലാം തീരുമാനത്തിന് പിന്നില്‍ ഉറച്ചു നിന്ന് എനിക്ക് സകല പിന്തുണയും ആയവള്‍.ഞങ്ങള്‍ക്കിടയില്‍ ഒരു കെമിസ്ട്രി ഉണ്ട് അവള്‍ കരഞ്ഞാല്‍ എനിക്കും ഞാന്‍ കരഞ്ഞാല്‍ അവള്‍ക്കും സഹിക്കുകയില്ല .ജിജി എന്റെ തോളിലൂടെ കൈകടത്തി തല വലിച്ചടുപ്പിച്ചു നെറുകയില്‍ അമര്‍ത്തി ചുംബിച്ചു നേരം വെളുക്കും വരെ ഇരു കരങ്ങളും പരസ്പരം പിണഞ്ഞു ഉടലോടു ഉടല്‍ ചേര്‍ത്തു ഞങ്ങള്‍ ഉറങ്ങാതിരുന്നു  .

പോലീസ് സ്റ്റെഷനിലെയ്ക്ക്   മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ട് ഡ്രൈവര്‍ കാറ് കഴുകി വൃത്തിയാക്കി .തോമസ് ചേട്ടന്‍ വീട്ടില്‍ പൊക്കോ കാറ് ഞാന്‍ ഓടിക്കാം ഞങ്ങള്‍ക്ക് വേറെ ഒന്ന് രണ്ടു സ്ഥലം വരെ പോകാന്‍ ഉണ്ട് .ഉണ്ണിമോന്‍ റെഡി ആയി ഡ്രൈവര്‍ സീറ്റില്‍ വന്നിരുന്നു അപ്പ വണ്ടി ഓടിക്കുമ്പോള്‍ ഉണ്ണികുട്ടന് സന്തോഷമാണ് അവനും ഡ്രൈവ് ചെയ്യാം.തോമസ്‌ അങ്കിള്‍ ഡ്രൈവ് ചെയ്യുന്നതിലും വേഗം അപ്പ വണ്ടിയോടിക്കും ജിജി വാതില്‍ പൂട്ടി ഇറങ്ങും മുന്‍പ്  മെഴുകു തിരി കത്തിച്ചു വെച്ച് കുറച്ചു നേരം പ്രാര്‍ത്ഥിച്ചു നല്ല വാര്‍ത്തയുമായി ഒരു മടങ്ങി വരവ് ഉണ്ടാകണേ .വാതില്‍ പൂട്ടി പോര്ട്ടികൊവില്‍ കിടന്ന പത്രവുംമായി ജിജി വണ്ടിയില്‍ കയറി ഇന്നും  ആ വാര്‍ത്തകള്‍ ഉണ്ടാവും ഒരു മാസമായി പത്രത്തിന്റെ സെന്‍സേഷനല്‍ കോളം മുഴുവന്‍ ആ വാര്‍ത്തകള്‍ മാത്രം ആയിരുന്നല്ലോ .ആരുടെയോ പരാതിയെ തുടര്‍ന്ന് മേരി മാതാ ഇന്‍ഫെര്‍ട്ടിളിട്ടി  ക്ലിനിക്കില്‍ നടന്ന പോലീസ്   റെയ്ട് ആണ് ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും പുറത്തു കൊണ്ട് വന്നത് .മെഡിക്കല്‍ എത്തിക്സിനു ചേരാത്ത വിധം പല വിധ ഉപചാപ പ്രവര്‍ത്തനങ്ങളും ഡോക്റ്റര്‍ ജോണ് സാമുവേലും കൂട്ടരും ചേര്‍ന്ന് നടത്തുന്നു .ആരോഗ്യ ദൃഡഗാത്തരായ ചെറുപ്പക്കാരുടെ ബീജങ്ങള്‍ ശേഖരിച്ചു കുട്ടികളില്ലാത്ത ദമ്പതികളില്‍ കുത്തി വെക്കുന്നു അതാണത്രേ മേരി മാതാ നൂറും മേനി വിളവു കൊയ്യുന്നതിന്റെ ട്രേഡ് സീക്രറ്റ് .കഴിഞ്ഞ അഞ്ചു കൊല്ലമായി അവിടെ നിന്ന് ചികിത്സ കഴിഞ്ഞു ഫലമുണ്ടായ 97 ദമ്പതികളെയും പോലീസ് ഡി എന്‍  ഏ ചെക്ക് അപ്പിന് വിധേയമാക്കിയതിന്റെ റിസള്‍ട്ട്‌ വാങ്ങുവാനാണ്‌ ഈ യാത്ര .

യാത്രയില്‍ ഉടനീളം ഒരേ ഒരു പ്രാര്‍ത്ഥന മാത്രാമായിരുന്നു ഇത് വരെ സ്വന്തം എന്ന് കരുതിയത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുതെ ഇനി അഥവാ റിസള്‍ട്ട്‌ നെഗറ്റിവ് ആയാല്‍ കൂടി ഉണ്ണിമോന്‍ ഞങ്ങളുടെതാണ് ഞങ്ങളുടേത്  മാത്രം, ചിന്തയേക്കാള്‍ വേഗത്തില്‍ വണ്ടി ഓരോ റോഡും കടന്നു മുന്നേറുകയാണ്. ഉണ്ണിമോന്‍ ഡ്രൈവിംഗ് സീറ്റില്‍ എന്റെ മടിയില്‍ ഇരുന്നു ഉറങ്ങി എന്ന് ഉറപ്പു വന്നപ്പോള്‍ ജിജി എടുത്തു മടിയില്‍ കിടത്തി ഇനി ഒരു കിലോമീറ്റര്‍ കൂടി മതി മനസിന്റെ മിടിപ്പ് കൂടി കൂടി വരുന്നു .ജീവിതത്തില്‍ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനില്‍ കയറുന്നത്  അതിന്റെ സകലവിധ ഭയപ്പാടും എനിക്കും ജിജിക്കും ഉണ്ട് ഉണ്ണിമോന്‍ ഉറങ്ങിയത് നന്നായി അല്ലെങ്കില്‍ അവന്‍ കരഞ്ഞേനെ . ഒരു കുടുംബം കയറി വരുന്നത് കണ്ടിട്ടാവണം പോലീസുകാര്‍ ഭവ്യതയോടെ സ്വീകരിച്ചു പണ്ടത്തെ ഇടിയന്‍ പോലീസിന്റെ മുഖം ഒക്കെ മാറിയല്ലോ ഇപ്പൊ ജനമൈത്രി പോലീസ് അല്ലെ .സബ് ഇന്‍സ്പെക്ടര്‍ ഞങ്ങളെ മുറിയിലേയ്ക്ക് വിളിപ്പിച്ചു . സര്‍ ഞാന്‍ സാജന്‍ ജോസഫ്‌   എടൊ തന്നെ ആരാ ആ തട്ടിപ്പ്   ഡോക്ക്ട്ടറെ കാണാന്‍ പറഞ്ഞു വിട്ടേ ഇന്നാ പിടി തന്റെ ഡി എന്‍ ഏ റിസള്‍ട്ട്‌ ഒരു കവര്‍ എടുത്തു അയാള്‍ മേശമേല്‍ ഇട്ടു   വിറയ്ക്കുന്ന കൈകളോടെ ആ എന്‍വലോപ്  ഞാന്‍ എടുത്തു ജിജി നിസംഗ ഭാവത്തോടെ  ഉണ്ണിമോനെ തോളില്‍ ഇട്ടു ഉറക്കുകയാണ് ഞാന്‍ അവളോട്‌ ചേര്‍ന്ന് ഇരുന്നു പതിയെ കവര്‍ തുറന്നു, ഞങ്ങള്‍ക്ക് നടുവിലായി അവളുടെ തോളില്‍ ഉണ്ണിമോന്‍  സസുഖം ഉറങ്ങുകയാണ്  .ടെസ്റ്റ്‌ റിസള്‍ട്ട്‌  നെഗറ്റീവ്  ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി ഡോക്റ്റര്‍ ജോണ്  സാമുവേല്‍ നിങ്ങള്‍ ഞങ്ങളെയും ചതിച്ചിരിക്കുന്നു .  എസ് ഐ  അര്‍ഥം വെച്ചെന്ന പോലെ  തോളില്‍ കിടന്ന ഉണ്ണിമോനെ നോക്കി ഇതാണോ ആ കുഞ്ഞ്  എന്ന് ചോദിച്ചു .ജിജിക്ക് ആ ചോദ്യം   ഒട്ടും ദഹിച്ചില്ല എന്ന് മുഖ ഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു .ഒരു പരാതി എഴുതി തന്നിട്ട് പോ ബാക്കി ഞങ്ങള്‍ നോക്കി   കൊള്ളാം എസ്  ഐ യുടെ നിര്‍ദേശത്തെ സ്നേഹപൂര്‍വ്വം നിരസിച്ചു ഞങ്ങള്‍ പുറത്തിറങ്ങി .കൈയില്‍ ഇരുന്ന  റിസള്‍ട്ട്‌ കവര്‍ അടക്കം കീറി അടുത്തുള്ള വേസ്റ്റ് ബിന്നില്‍ ഇട്ടു , ഉണ്ണി മോനെ കൈയില്‍  എടുത്തു ഒരുമ്മ കൂടി നല്‍കി  കാറില്‍ കയറി .അപ്പോഴേക്കും  ഉണര്‍ന്ന ഉണ്ണി മോന്‍ ചാടി ഡ്രൈവിംഗ് സീറ്റില്‍ കയറി സ്ടീയരിംഗ്  ഭരണം അവന്‍ ഏറ്റെടുത്തു പിന്നൊരു യാത്രയായിരുന്നു ..  

Monday, 25 June 2012

നഗരമേ നന്ദി

നിങ്ങളിങ്ങനെ കിടന്നോ ഇന്ന് മുതല്‍ ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ല ഇല്ലെങ്കില്‍ ഇതെവിടെ എങ്കിലും ഒന്ന് കൊണ്ട് കളയണം പത്തോ പതിനഞ്ചോ കൊടുത്തിട്ടായാലും  തരാതരം തിരിച്ചു വെച്ചിട്ട് ആണേലും ആ കുടുംബശ്രീക്കാര്‍ വന്നപ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു .ആഴ്ച രണ്ടു കഴിഞ്ഞു മൂന്ന് സെന്റ്‌ പുരയിടത്തിനുള്ളില്‍ കുഴിചിടാവുന്നതിന്റെ പരമാവധി കഴിഞ്ഞപ്പോഴാണ് സരസു പരാതിയുമായി നിര്‍ബന്ധപൂര്‍വം എന്നെ സമീപിച്ചത് .രാവിലെ നടക്കാന്‍ ഇറങ്ങുമ്പോള്‍ തലേ നാളത്തെ വേസ്റ്റ് നഗരസഭയുടെ വീപ്പയില്‍ എറിയുകയായിരുന്നു പഴയ പതിവ്  പക്ഷെ മഴക്കാലവും പടരുന്ന പകര്‍ച്ചവ്യാധികളും മൂലം വേസ്റ്റ് ബിന്നുകള്‍ നഗരത്തിനു പുറത്തേക്കു കൊണ്ട് പോയതോടെ വേറെ ഒരു മാര്‍ഗം ഇല്ലാതായി . കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മാസം പണവും മൂന്നു ബാഗുകളില്‍ ജൈവ അജൈവ അവശിഷ്ട്ടങ്ങള്‍ തരാ തരാം  തിരിച്ചു നല്‍കി ആ പ്രശ്നം പരിഹരിച്ചതാണ് എന്നാല്‍ ഇപ്പോള്‍ ഇതാ കുടുംബശ്രീക്കാരും സമരം തുടങ്ങിയതോടെ ശരിക്കും വെട്ടിലായിരിക്കുന്നു .
മോര്‍ണിംഗ് വാക്ക്  ഇന്ന് വേറെ വഴിയിലൂടെ ആകാം എന്ന് തീരുമാനിച്ചു ഇന്നെങ്കിലും ഇവളുടെ പരാതി തീര്‍ക്കണം.ട്രാക്ക് സൂട്ട്  ധരിച്ചു പോര്ട്ടിക്കൊയിലെത്തിയപ്പോള്‍ സരസു വലിയ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കൈയില്‍ എടുത്തു തന്നു .അവിഞ്ഞ മണം കൊണ്ട് തല ചെകിടിക്കുന്നു എങ്കിലും സരസു ഞാനൊരു കോളജു അധ്യാപന്‍ അല്ലേടി ഞാന്‍ ഇങ്ങനെ വിഴുപ്പു ഭാണ്ടവുമായി അലയെണ്ടവനാണോ. എന്നാല്‍ നിങ്ങള് തന്നെ ഇതിനൊരു പോംവഴി കണ്ടെത്തു ഉരുളക്കു ഉപ്പേരി പോലുള്ള സരസുവിന്റെ മറുപടിയില്‍ ഉത്തരമില്ലാതെ ഭാണ്ടവുമായി പുറത്തേക്കു കടന്നു .വടക്കോട്ട്‌ നടന്നാല്‍ പഞ്ചായത്ത് റോഡ്‌ ആണ് അവിടെ എവിടെ എങ്കിലും ഒരു വീപ്പ ഉണ്ടാവും മഞ്ഞു മാറി വരുണന്‍ പതിയെ തെളിഞ്ഞു തുടങ്ങുന്നു .മണ്ഡല കാലം തുടങ്ങിയിരിക്കുന്നു നിര്‍മാല്യം തൊഴാന്‍ പോകുന്നവരുടെ കൂട്ടം എന്റെ അടുത്തു വരുമ്പോള്‍ മൂക്ക് പൊത്തുന്നത്  കാണാം ഒന്നും കാണാത്ത വിധത്തില്‍ ഞാന്‍ ഭാണ്ടവുമായി എന്റെ നടപ്പ് തുടരുകയാണ് . രണ്ടു ഫര്‍ലോങ്ങ്‌ മുന്നോട്ടു നടന്നു കഴിഞ്ഞു ഒരു വീപ്പ എങ്ങും കാണുന്നില്ല ഇതെന്തു നാടാണ് പക്ഷെ പോകുന്ന വഴിയില്‍ അലക്ഷ്യമായി മാലിന്യ വലിച്ചെറിയുന്ന ഒരു പാട് പേരെയും സ്ഥലങ്ങളും കണ്ടു അവരെ പോലെ അവിടേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു ചുമലിലെ ഭാരം ഒഴിവാക്കിയാലോ വേണ്ട കുട്ടികള്‍ക്ക് പൌരധര്‍മ്മം പറഞ്ഞു പഠിപ്പിക്കുന്ന ഞാന്‍ തന്നെ അതിന്റെ നിഷേധകന്‍ ആയി കൂടാ.

കായലില്‍ നിന്നുള്ള തണുത്ത കാറ്റ് പ്ലാസ്റ്റിക്‌ കൂടയിലെ ദുര്‍ഗന്ധത്തിനു രൂക്ഷത കൂട്ടി കൊണ്ടിരിക്കുന്നു ഞാന്‍ ഭാണ്ഡം ഒരു സൈഡില്‍ വെച്ച് അടുത്തു കണ്ട മുച്ചക്ക്ര ചായപീടികയില്‍ നിന്നും ഒരു ചായ വാങ്ങി മുത്തി .അല്ല സാറെവിടുന്നാ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ  അതാ ചോദിച്ചേ കടയിലിരുന്ന  ഒരു നാട്ടിന്‍ പുറത്തുകാരന്‍ നിഷ്കളങ്കമായ ഒരു ചോദ്യം എറിഞ്ഞു .ഞാന്‍ പട്ടണത്തിലാ താമസം രാവിലെ നടക്കാന്‍ ഇറങ്ങിയതാ എന്താ കൂടെയില്  അവിഞ്ഞ ഗന്ധം അവര്‍ക്കും അടിച്ചു തുടങ്ങിയിരിക്കുന്നു .ഞാന്‍ കാര്യം പറഞ്ഞു ഇവിടെ എവിടാ ഒരു വേസ്റ്റ് കുപ്പ .അതെന്തടപ്പ അങ്ങനൊരു സാദനം സാറിനു ടൌണില്‍ കിട്ടാത്ത സാധനം ഈ ഓണം കേറാ മൂലയില്‍ എവിടെ കാണാനാ സാറേ. സാറ് പോണ വഴിയില്‍ ആ പുഴയിലേയ്ക്ക് അങ്ങട് തട്ടിയെരു .അല്ലേലും ഇപ്പ നിങ്ങ പട്ടണക്കാരുടെ അവശിഷ്ട്ടം പേറുന്നത് ഞങ്ങ നാട്ടിന്‍ പുറത്തുകാരുടെ ചുമതല അല്ലെ .ഇനിയും നിന്നാല്‍ സംഗതി പന്തികെടാവും അവര് പറയുന്നതിലും കാര്യമുണ്ട് ചായയുടെ കാശ് കൊടുത്ത് തടിയൂരി .
പുഴവക്കത്തു വെച്ച് ചായക്കടയിലെ വൃദ്ധന്റെ വാക്കുകള്‍ മനസില്‍ പ്രതിദ്വനിച്ചു ആ പുഴയിലോട്ടു അങ്ങ് തട്ട് സാറേ . വേണ്ട മരിക്കുന്ന പുഴകളെയും പ്രകൃതിയെയും പറ്റി പഠിപ്പിക്കുന്ന ഞാന്‍, വേലി തന്നെ വിളവു തിന്നാന്‍ പാടില്ല .നേരം പതിയെ വെളുത്തു തുടങ്ങിയിരിക്കുന്നു ടൂഷ്യന്‍ പഠിക്കുന്ന കുട്ടികള്‍ കൂട്ടത്തോടെ റോഡില്‍ എത്തി തുടങ്ങി കൈയിലെ ഭാണ്ഡം അക്ഷരാര്‍ത്ഥത്തില്‍ തനിക്കൊരു ബാധ്യത ആയിരിക്കുന്നു . ഇതിനെല്ലാം കാരണം മേയറുടെ കടും പിടുത്തമാണ് മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യത്തിലധികം തുക വകയിരുത്തി വാങ്ങിയിട്ടും ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടാതെ കൃത്യവിലോപം നടത്തുന്നത് മാത്രമാല്ല കുടുംബത്തെ പ്രതി മാലിന്യം പേറുന്ന കുടുബശ്രീ പ്രവര്‍ത്തകരെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു .കൈയിലെ പ്ലാസ്ടിക്കു കവറില്‍ നിന്ന് വരുന്ന രൂക്ഷ ഗന്ധം ഇനിയും ശ്വസിച്ചാല്‍ ഓക്കാനം വരും എന്ന അവസ്ഥയില്‍ ആയിരിക്കുന്നു . കടന്നു വന്ന വഴിയിലെ വലിയ വീടിന്റെ ഗേറ്റിന്റെ ഇടതു വശത്തെ നെയിം ബോര്‍ഡ്‌ അപ്പോഴാണ്‌ കണ്ണില്‍ ഉടക്കിയത് എ സി പ്രേമ  കോര്‍പറേഷന്‍ മേയര്‍ .കൈയിലെ ദുര്‍ഗന്ധം ഒരു പ്രതിഷേധം എന്നോണം ആ ഗേറ്റിനു ഉള്ളിലേക്ക്  ആഞ്ഞു വലിച്ചെറിഞ്ഞു പരമാവധി വേഗം  നടന്നു. വീട്ടിലെത്തുമ്പോള്‍ സരസു തിരക്കിലായിരുന്നു അല്ലെങ്കില്‍ നാളെ നിര്‍മാര്‍ജനം  ചെയ്യാനായി മാലിന്യം ശേഖരിക്കുന്ന ധൃതിയില്‍  ആയിരുന്നു .

Saturday, 23 June 2012

പ്രചോദിതരുടെലോകം


ദൈവം ലോകത്തെ സ്നേഹിച്ചത് കൊണ്ടു കഥകള്‍ ഉണ്ടായി എന്നൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് അങ്ങനെയെന്കില്‍ ദൈവം നമ്മളില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരല്ലേ എഴുത്തുകാര്‍ ,തീര്ച്ചയായും  എന്നാല്‍ ഇവിടെ ചിലര്‍ സ്വയം കാളിദാസന്‍മാര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ കള്ളന്‍ ദാസന്മാരാകുന്നു അതിന് പുതിയൊരു ഭാഷ്യവും പ്രചോദിതം.മറ്റൊരുവന്റെ കൃതി വള്ളി പുള്ളി വിടാതെ സ്വന്തം പേരില്‍ പടച്ചു പ്രചോധിതര്‍ ആകുന്നവരെ ദൈവം എത്രമേല്‍ സ്നേഹിക്കുന്നുന്ടാവണം.മലയാളം കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ പ്രചോദിതന്‍ ഒരു പക്ഷെ സംവിധായകന്‍ പ്രിയദര്‍ശന്‍ ആകാനെ വഴിയുള്ളൂ പക്ഷെ തന്‍റെ സൃഷ്ടികള്‍ക്ക് സുന്ദരവും ശക്തവുമായ ആഖ്യാനം കൊണ്ടു തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു എന്നത് വാസ്തവം .തന്‍റെ സൃഷ്ടികള്‍ ഒട്ടുമിക്കവയും പ്രചോദിതങ്ങള്‍ ആണെന്ന് പരസ്യമായി സമ്മതിച്ച ഒരു വ്യക്തികൂടിയാണ് അദ്ദേഹം .ഞങ്ങളുടെ നാട്ടില്‍ ഒരു കേട്ടു കേള്‍വിയുണ്ട് തകഴി ശിവശങ്കര പിള്ളക്ക് ആരോ ഒരു കൊച്ചു കഥാകാരന്‍ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാന്‍ കൊടുത്ത കഥയാണത്രേ പില്‍കാലത്ത് ചരിത്രം സൃഷ്ടിച്ച ചെമ്മീന്‍ . ഇതില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു പറയുക വയ്യ എന്തുകൊണ്ടെന്നാല്‍ കയര്‍ പോലെ അനേകം അമൂല്യകൃതികള്‍ അദ്ധേഹത്തിന്റെ തൂലിക തുമ്പില്‍ നിന്നു പിറന്നവ തന്നെ.സിനിമയിലും സംഗീത ലോകത്തുമാണ്  ഏറ്റവും കൂടുതല്‍ പ്രചോദനങ്ങള്‍ ഉണ്ടായിട്ടുള്ളതതും ഉണ്ടായികൊണ്ടിരിക്കുന്നതും .സിനിമയും സംഗീതവും  ഉണ്ടായ കാലം മുതല്‍ക്കേ പ്രചോദന സൃഷ്ടികളും ഉണ്ടായിട്ടുന്ടെന്നത് ചരിത്രം . എന്തെങ്കിലും ഒക്കെ സൃഷ്ടിക്കനമെന്ന് അദമ്യമായ മോഹം ഉണ്ടാവുകയും സ്വന്തം മണ്ടയില്‍ മഹാത്തയവ ഒന്നു പിറക്കാതെ വരുകയും ചെയ്യുമ്പോള്‍ ആവാം കൂടുതല്‍ പേരും പ്രചോദിതര്‍ ആവുക .ആദ്യം ഹിന്ദിയില്‍ നിന്നും പിന്നീടു തമിഴില്‍നിന്നും പതിയെ ഇനഗ്ലീഷ്   സിനിമയിലെയോ  പാട്ടോ പശ്ചാത്തല സംഗീതമോ മാത്രം കോപ്പി അടിച്ചിരുന്നവര്‍ അനന്ത  സാദ്ധ്യതകള്‍ തേടി റഷ്യന്‍ കൊറിയന്‍ അറബിക് ഭാഷകളിലേയ്ക്കു വരെ കടന്നു ചെന്ന് മഹത്തായ പലചൂണ്ടലുകളും നടത്തി സ്വന്തം പേരില്‍ പുതിയത് പടച്ചു ഇറക്കുന്നത്‌ നാം നിത്യേന കാണാറും കേള്‍ക്കാരും ഉള്ളതല്ലേ. പക്ഷെ ഗൂഗിളിലും ട്വിട്ടെരും  ഫേസ് ബുക്കും പോലുള്ള നവയുഗ മാധ്യമങ്ങള്‍ കൈയെത്തും ദൂരത്തു കള്ളിവെളിച്ചത്തു കൊണ്ട് വരാന്‍ മത്സരിക്കുമ്പോള്‍ മോഷണം കലാപരമായി നടത്തേണ്ടതിന്റെ ഉത്തരവാദിത്തം കൂടി മോഷ്ടാവിനു അല്ലെങ്കില്‍ പ്രചോദിതരുടെ മേല്‍ അടിച്ചേല്‍പ്പിക്കപെടുന്നു.


ഒരേ സമയം ലോകത്തിന്റെ രണ്ടു കോണില്‍ ഇരിക്കുന്ന ആളുകള്‍ ഒരു പോലെ ചിന്തിച്ചാല്‍ അബദ്ധവശാല്‍ രണ്ടു സൃഷ്ടികളും സാമ്യം  ഉണ്ടയിക്കുടായ്കയില്ല എന്നാല്‍ ചോരണം ലക്ഷ്യമാക്കി ഉറക്കംഒളിച്ചു കണ്ടു തീര്‍ക്കുന്ന ഉട്ടോപിയന്‍ കലാ സൃഷ്ടികളിലെ നല്ലത് സ്വാംശീകരിക്കാന്‍ ആകാതെ വള്ളി പുള്ളി വിടാതെ അടിച്ചു മാറ്റി സ്വന്തം പേരില്‍ പടച്ചു വിടുമ്പോഴാണ്‌ കലാകാരന്മാര്‍ കള്ളന്‍ മാരാകുന്നത് . കഴിവ് ജന്മസിദ്ധമാണ് വായിച്ചും പരിപോഷിപിച്ചും വളര്‍ത്തേണ്ട ഒരു സ്പാര്‍ക്ക് .വായിക്കുമ്പോള്‍ സ്വാധീനിക്കപെടാം  ആ സ്വാധീനം രചനകളില്‍ പ്രത്യക്ഷ പെട്ടേക്കാം നീയെന്തു ഭക്ഷിക്കുന്നുവോ അത് നീയായി തീരുമെന്ന  പഴമൊഴിപോലെ, എന്നാല്‍ കല സ്പാര്‍ക്കിന്റെ കണികപോലും ഇല്ലത്തവനുമേല്‍ കേട്ടിയെല്‍പ്പിക്കപെടുന്ന അവസ്ഥയില്‍ മോഷണമല്ലാതെ മറ്റൊരു പോം വഴിയില്ല അങ്ങനയൂള്ള സൃഷ്ടികള്‍ തിരിച്ചറിയപെടുകയും സമൂഹമധ്യെ വിചാരണക്ക് വിധേയമാക്കപെടുകയും വേണം അല്ലാതെ അതിവിദൂര സാമ്യം ആക്ഷേപിച്ചു ദിനരാത്രങ്ങള്‍ പണിപെട്ട് തയ്യാറാക്കുന്ന ആശയങ്ങളെ താറടിക്കുകയല്ല വേണ്ടത് . ആശയങ്ങളില്ലത്തവ്നും കുടുംബവും ആമാശയവും ഉണ്ടെന്നും  കരുതി ഉദര പൂരണത്തിനായി ചെയ്യുന്ന നിര്ദോഷ ചോരണങ്ങളെ നമുക്ക് വെറുതെ വിടാം .പ്രചോദനം ഒരു കള്ളനാണയം ആണെന്ന് സുകുമാര്‍ അഴിക്കോട് എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു . ആരുടെ കൃതി കണ്ടിട്ടാണോ എപ്പോഴാണോ ഇക്കൂട്ടര്‍ക്ക് പ്രചോദനം ഉണ്ടാവുകയെന്ന് പറയുക വയ്യ . വെറുമൊരു മോഷ്ടാവാം ഇവരെ ദയവായി ഇനിമേല്‍ പ്രചോദിതര്‍ എന്ന് വിളിക്കുക .

Saturday, 16 June 2012

മൂക രക്തസാക്ഷി

 അന്നൊരു വിദ്യഭ്യാസ ബന്ദായിരുന്നു സാശ്രയ സമരം കൊണ്ട് പിടിച്ചു നടക്കുന്ന സമയം .സാധാരണ സമരം ഉണ്ടെന്നു അറിഞ്ഞാല്‍ കോളജില്‍ പോകതിരിക്കുകയാണ് പതിവ് പക്ഷെ അന്നൊരു ആദ്യ വെള്ളിയായിരുന്നു സമരം ആണെങ്കില്‍ നീ ഐ എം എസ് ധ്യാനഭാവനില്‍ പോയി ആരാധന കൂടെടാ എന്നാ അമ്മച്ചിയുടെ  സ്നേഹ പൂര്‍വ്വം ഉള്ള  ഉപദേശം മാനിച്ചാണ് ഒരുങ്ങി കെട്ടി  വീട്ടില്‍ നിന്നും ഇറങ്ങിയത്‌ .ആലപ്പുഴ ഇരട്ടകുളങ്ങര ബസ്‌ ഇപ്പോഴും തന്നെ തിരക്കാണ് പക്ഷെ ഇന്ന് ഒരു തിരക്കും  ഇല്ല. എസ് എഫ് ഐ  വിദ്യാഭ്യസ ബന്ദു നടത്തുന്നത് കൊണ്ട് തന്നെ  ആവും ആരും കോളജില്‍ പോകാന്‍ മിനക്കെടാത്തത് . കണ്ട്രോള്‍ റൂമിന് മുന്‍വശം പാര്‍ക്ക് ചെയ്ത കെ എം എസ് ബസില്‍ കയറി പിന്‍ സീറ്റില്‍ ഇരുന്നു ബസ്‌ രണ്ടു മിനിട്ട് അവിടെ നിര്‍ത്തിയിടും .പുറപ്പെടാന്‍ ഡബിള്‍ ബെല്ലടിച്ചതും നാലഞ്ചു പേര്‍ ചാടികയറി ആദ്യം കയറിയവന്റെ കൈയില്‍ ഒരു ഹോക്കീ സ്റ്റിക്ക് പിന്നാലെ വന്നവര്‍ ശൂന്യമായ കൈകളാണ് .അതില്‍ രണ്ടു മൂന്ന് പേര്‍ എന്റെ ഇരു വശങ്ങളിലുമായി  ഇരുന്നു എന്റെ  കൈയില്‍ ബുക്ക്‌ കണ്ടതും ഒരുത്തന്‍ ഭീക്ഷിണി സ്വരത്തില്‍ ചോദിച്ചു എങ്ങോട്ടാടാ രാവിലേ ? കോളജിലേയ്ക്ക് എന്ന് പറഞ്ഞാല്‍ അടിയോ ചീത്തയോ ഉറപ്പാണ്‌ .സമരമാണെങ്കില്‍ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതാ വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു .ഹോക്കീ സ്ടിക് കൈയിലുണ്ടാരുന്നവന്‍ എന്റെ ബുക്ക്‌ വാങ്ങി കൈയില്‍ വെച്ചിട്ട്  സ്റ്റിക്ക് എന്റെ കൈയില്‍ തന്നു .ഞങ്ങള്‍ക്ക് ആള് കുറവാ സമരം കഴിഞ്ഞു നീ പള്ളിയില്‍ പൊക്കോ അതുവരെ ഇത് പിടിച്ചു ഞങ്ങളുടെ കൂടെ നില്‍ക്കൂ . ദൈവമേ അടി എന്ന് പേപ്പറില്‍ എഴുതിയിട്ടാല്‍ വീട്ടിലെത്തുന്ന ഞാന്‍ ആണ് ,പെട്ട് പോയി കൈയും കാലും ഓട്ടന്‍ തുള്ളല്‍ നടത്തുന്നവരെ പോലെ വിറക്കുകയാണ് .

ബസ്‌ കോളജു കവലയില്‍ എത്തി വലിയ വായില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടു സഖാക്കള്‍ ചാടിയിറങ്ങി .ഇറങ്ങാതെ ഞാന്‍ ഒന്ന് പതുങ്ങി, ഇറങ്ങെടാ താഴെ മൂത്ത സഖാവിന്റെ അലരച്ചകേട്ടു ഞാന്‍ ചാടി താഴെ ഇറങ്ങി .ഹോക്കീ സ്ടിക്കുമായി മുന്‍ നിരയില്‍ തന്നെ എന്നെ നിര്‍ത്തി അമ്പലപ്പുഴ തകഴി ഭാഗത്ത്‌ നിന്നും വന്ന കുട്ടിസഖാക്കളും ഞങ്ങളും ഒരുമിച്ചു കൂടി മുദ്രാവാക്യം വിളികളുമായി അകത്തേക്ക് .പ്രിന്‍സിപാളിന്റെ ഓഫീസിനെ  ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ പ്രകടനം പ്രിന്‍സിപ്പല്‍  താഴെവെച്ചു തന്നെ കോളെജിനു അവധി കൊടുത്ത വിവരം നേതാവിനെ അറിയിച്ചു .എനിക്ക് സന്തോഷമായി അടിയും ബഹളവും ഇല്ലാതെ എല്ലാം കഴിഞ്ഞിരിക്കുന്നു .ഹോക്കീ സ്റ്റിക്ക് ഞാന്‍ പതിയെ കൈമാറാന്‍ ശ്രമിച്ചു ആരും അത് വാങ്ങുന്നില്ല പ്രകടനം വീണ്ടും റോഡിലേയ്ക്ക് നീങ്ങുകയാണ് .പാലക്കാട്ടെ പട്ടന്മാര്‍ക്കും കോഴിക്കോട്ടെ കൊയമാര്‍ക്കും വിദ്യാഭ്യാസം അടിയറവെച്ച യു ഡി എഫിന്‍ സര്‍ക്കാരെ ......പ്രകടനം എ വി ബി പി യുടെ കൊടിമരത്തിനു അടുത്തെത്തിയപ്പോള്‍ ഒരു സഖാവിനു വീര്യം കൂടി മുളയില്‍ നാട്ടിയ കൊടിമാരത്തിനിട്ടൊരു ചവിട്ടു .ചവിട്ടിന്റെ ഊക്കു കൊണ്ടോ മുളയുടെ ബാലമില്ലായ്മകൊണ്ടോ കൊടിമരം നടുവേ ഒടിഞ്ഞു താഴെ , ഇത് കാണേണ്ട താമസം അകത്തെ സൈക്കിള്‍ ഷെഡില്‍ ഇരുന്ന എ വി ബി പി ക്കാരും പുറത്തെ ഷെഡില്‍ ഇരുന്ന ബി എം എസ് കാരും കല്ലും  വടിയുമായി ഞങ്ങളുടെ നേരെ .കര്‍ത്താവേ എന്തൊരു പരീക്ഷണമാണ് വല്ല പള്ളിയിലും ഇരുന്നു നിന്റെ വചനം കേള്‍ക്കേണ്ട ഞാന്‍ കണ്ണടച്ച് തുറക്കും മുന്‍പ് നല്ല വിളഞ്ഞ കാറ്റാടി കമ്പിന്റെ കഷണം കൊണ്ട് തല വെട്ടി പിളര്‍ക്കും പോലൊരു തല്ലു കിട്ടി, പിന്നെ ഓര്മ വരുന്നത് ആലപ്പുഴ  മെഡിക്കല്‍ കോളജിലെ കട്ടിലില്‍ വെച്ചാണ് .പിറ്റേന്നത്തെ ദേശാഭിമാനിയില്‍ പടം സഹിതം വാര്‍ത്ത വന്നു വഴിയെ പോയ എന്നേം പിടിച്ചവര് രക്തസാക്ഷി ആക്കി .അത് കഴിഞ്ഞു രണ്ടോ മൂന്നോ തവണ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പക്ഷെ പിന്തുടര്‍ന്നതോ പഴയ സര്‍ക്കാരുകളുടെ അതെ നയങ്ങള്‍ .ഇന്നും എല്ലാവര്‍ഷവും സ്വാശ്രയ കച്ചവടത്തെ  പറ്റി വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ തലയിലെ മായാത്ത മുറിപാടില്‍ വിരലോടിക്കും .സ്വാശ്രയ സമരത്തിന്റെ പേരില്‍ വീഴ്ത്തപ്പെട്ട  ചോരയില്‍ ഒരു ലിറ്റര്‍ എങ്കിലും സംഭാവന നല്കാന്‍ കഴിഞ്ഞതിനെ ഓര്‍ത്തു അഭിമാനം കൊണ്ട് വിജ്രുംബിതന്‍ ആകും .

Wednesday, 13 June 2012

നന്മയുടെ ഒരു ചിരി കൂടി

കമ്പനി മുങ്ങുന്ന ഘട്ടം വന്നപ്പോഴാണ്  ശാദി  മുതലാളി അലമാരതുറന്നു പണ്ട് മടങ്ങിയ ചെക്കുകള്‍ എടുത്തു  പുറത്തേക്കു ഇട്ടത്, ബിസിനസ്‌  നല്ല രീതിയില്‍ നടന്നിരുന്നപ്പോള്‍ മടങ്ങി വന്ന ചെറിയ ചെറിയ തുകയുടെ ചെക്കുകള്‍ ഒരു ഇരുപത്തഞ്ചോളം വരും അവ എന്റെ ടേബിളിനു മുകളില്‍ ഇട്ടു കിട്ടാവുന്നവ മാര്‍കെറ്റില്‍ നിന്നും പിരിച്ചെടുക്കാന്‍ പറഞ്ഞു  .പ്രതാപിയായ കാലത്തു കൈ അയച്ചു  എല്ലാവരെയും സഹായിച്ചിരുന്ന  മഹാനുഭാവനായ മനുഷ്യന്‍  ആയിരുന്നു മുതലാളി  , ആരെയും വിശ്വസിക്കുന്ന ഒരു പഞ്ച പാവം  വാങ്ങികൊണ്ട് പോയവര്‍ക്ക് കൈയും കണക്കുമില്ല ദൈവം തരുന്നത് മറ്റുള്ളവര്‍ക്ക് കൂടി കൊടുക്കാന്‍ ആണെന്ന് പറഞ്ഞിരുന്ന ഉദരമാതിക്ക് ഇങ്ങനെ ഒരു അവസ്ഥ സ്വപ്നേപി പ്രതീക്ഷിച്ചിരുന്നതല്ല .വലിയ തുകക്കുള്ള ചെക്ക് മുതല്‍  ചെറിയ ചെക്കുകള്‍  വരെ ഓരോന്നായി ഞാന്‍ തരാ തരം മാറ്റി പതിനായിരത്തിന് താഴെ ഉള്ളവയ്ക്ക് മാത്രമാണ് മടങ്ങിയിട്ടും ക്ലൈം ചെയ്യാതെ വെച്ചിരിക്കുന്നത് . മിക്കവയും ആയിരവും ആയിരത്തി അഞ്ഞൂറിനും ഇടയില്‍ ഉള്ള ചെറിയ കച്ചവടക്കാര്‍ വാങ്ങിയവ .അറബി രാജ്യത്തെ നിയമം അനുസരിച്ച് കൊടുത്ത ചെക്ക്‌ മടങ്ങിയാല്‍ കൊടുക്കുന്നയാള്‍  പണം കൊടുത്തു തീര്‍ത്താല്‍ കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം വിശ്വാസ വഞ്ചന എന്ന വലിയ ഒരു കുറ്റം ചെയ്തതിനാണ് ഈ ശിക്ഷ . ആയതു കൊണ്ട് തന്നെയാണ് നല്ലവനായ ശാദി  മുതലാളി മടങ്ങിയ ചെക്കുകള്‍ക്ക് പിന്നാലെ പോകാതിരുന്നതും . അള്ളാഹു തരുമ്പോള്‍ ഒരു പാവത്തെ നമ്മളായിട്ടു കുടുക്കണ്ട എന്ന് കരുതി ഒരു കാരുണ്യം .ഇപ്പോഴും പോലീസിലോ കേസിനോ പോകാനല്ല ഒന്ന് കൂടി അഭ്യര്‍ഥിച്ചു നോക്കാം കിട്ടുന്നവ കിട്ടട്ടെ .ഞാനും ഒരല്പം ടെന്‍ഷനില്‍ ആണ് കമ്പനിയിലെ അവസാനത്തെ ആളാണ് ഞാന്‍ ബാക്കി എല്ലാവരെയും പറഞ്ഞു വിട്ടു കഴിഞ്ഞു  .   ആറായിരത്തിന്റെ രണ്ടു ചെക്കുകള്‍ ഒരേ കമ്പനിയുടെ  മടങ്ങിയിരിക്കുന്നു അതില്‍ നിന്നും തുടങ്ങാം.


ബൂട്ട എന്ന മുഹമ്മദ്‌ ബൂട്ടയുടെ കമ്പനിയുടെ പേരില്‍ ഉള്ള ചെക്കുകള്‍ ആണ് രണ്ടും .ഞങ്ങള്‍ തുടങ്ങിയ കാലം തൊട്ടേ ബൂട്ട ഞങ്ങളുടെ വിശ്വസ്തനായ കസ്ടമര്‍ ആയിരുന്നു  ഒരു കാരണവശാലും മടങ്ങാന്‍ സാധ്യതയില്ലാത്ത ചെക്കുകള്‍. ആറുമാസമായി അയാളെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല ഞാന്‍ നമ്പര്‍ നോക്കി ഡയല്‍ ചെയ്തു .അപ്പുറത്ത് ഒരു കിളിനാദം ബാബാ കുറച്ചായി കിടപ്പില്‍  ആണ് ,മകള്‍ ആവും ഞാന്‍ ചോദിച്ചു അദ്ദേഹത്തോട്  സംസാരിക്കാമോ ? ഇല്ല അദ്ദേഹത്തിന് തീരെ വയ്യ  .കടക്കാരു വരുമ്പോള്‍ പത്തായത്തില്‍ ഒളിച്ചിട്ട് മക്കളെ കൊണ്ട് അപ്പന്‍ ഇല്ല എന്ന് പറയുന്ന നമ്മുടെ നാട്ടു നടപ്പും കിട്ടുന്നതില്‍ പാതി എന്റെ സര്‍വീസ് പൈസയും ആകും എന്ന ചിന്ത എന്നെ  ബൂട്ടയെ പിന്തുടരാന്‍ തീരുമാനിച്ചു .ഷാര്‍ജയില്‍ വ്യവസായ മേഖല ഒന്നില്‍ എവിടെയോ ആണ് അയാളുടെ ഷോപ്പ് അത്  തപ്പി പിടിച്ചു കണ്ടെത്തിയപ്പോള്‍ അടഞ്ഞു കിടക്കുന്നു, അടഞ്ഞു കിടക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോര പുറത്തു മുനിസിപാലിറ്റി വക ഒരു ചുവപ്പ് നോട്ടീസും ,അടുത്ത് കണ്ട ബാക്കാലയില്‍ കയറി അന്വേഷിച്ചപ്പോള്‍ ബൂട്ട പൊട്ടി പാളീസായ വിവരം കുറച്ചു പുച്ഛത്തോടെ ആണ് അയാള്‍ പറഞ്ഞത് .സാറ് ഏതു ബാങ്കിന്റെ ആളാ അല്ല കുറച്ചു നാളായി ബാങ്കുകാര്‍ മാത്രമേ ബൂട്ടയെ അന്വേഷിച്ചു വരാറുള്ളൂ അവരെയെല്ലാം ഞാന്‍ കൃത്യമായി വീടിലെയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തു വിടാറും ഉണ്ട് .മലയാളിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഉപകാരം ഒരു ജ്യൂസ്‌ വാങ്ങി പന്ത്രണ്ടായിരത്തെ അതിന്റെ പാട്ടിനു വിടാം എന്ന് ചിന്തിച്ചു പുറത്തേക്കു ഇറങ്ങുമ്പോള്‍ അയാള്‍ പിറകെ വിളിച്ചു അല്ല സാറിനു ബൂട്ടയുടെ വീട് അറിയേണ്ടേ  വീട്ടില്‍ ചെല്ലുന്നോര്‍ക്കെല്ലാം കുറച്ചെങ്കിലുംകാശ്  കൊടുത്തു വിടുന്നുണ്ട്  എന്നാണ് കേട്ടത് . കുറചെങ്കില്‍ കുറച്ചു എത്ര കിട്ടിയാലും കിടുന്നത് ഉപകാരം അയാള്‍ പറഞ്ഞ വഴി ലക്ഷ്യമാക്കി ഞാന്‍ നടന്നു .

ഹസാര്‍ വില്ല പാകിസ്ഥാനികളുടെ കേന്ദ്രമാണ് അവിടെ നസീമ ബില്ടിംഗ് മെറ്റീരിയല്‍ നടത്തിയ മുഹമ്മദ്‌ ബൂട്ട എന്ന പാകിസ്താനിയെ അന്വേഷിച്ചു എത്തപെട്ടത്‌ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വില്ലയുടെ മുന്നിലാണ് .ഏകദേശം ഒരു പതിനഞ്ചു വയസുവരുന്ന ഒരു പെണ്‍കുട്ടി വന്നു വാതില്‍ പാതി തുറന്നു .ബാബ ആപ്കോ മിലനേ കേലിയെ കോയി ആയാ ആ കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു .ആരാ വന്നത് നല്ല ഉറുദുവില്‍ മറുചോദ്യം ഞാന്‍ കമ്പനിയുടെ പേര് പറഞ്ഞു .അകത്തു കയറുമ്പോള്‍  ഞാന്‍ ഓര്‍ക്കുകയായിരുന്നു ലോഡ് കയറ്റാന്‍ വരുമ്പോള്‍ മണിക്കും ശ്യാമിനും നൂറു ദിര്‍ഹം ടിപ്പു കൊടുക്കുന്ന ഹമ്മരിലും ബെന്സീലും മാറി മാറി വന്നിരുന്ന ബൂട്ട മുതലാളിയെ , എല്ലാവരോടു സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറിയിരുന്ന കടുത്ത ദൈവഭയമുള്ള ആ മനുഷ്യ സ്നേഹിക്കിതെന്തുപറ്റി ? കട്ടിലില്‍ കണ്ട രൂപം എന്നെ കൂടുതല്‍ ദുഖിതനാക്കി മെലിഞ്ഞു ഉണങ്ങി നരച്ച താടിയുമായി പഴയ ബൂട്ടയില്‍ നിന്നും നൂറുശതമാനം വ്യത്യസ്തമായൊരു വികൃതരൂപം ആറുമാസം കൊണ്ട് ഒരാള്‍ക്ക് ഇങ്ങനെ മാറാന്‍ കഴിയുമോ .എന്നെ കൈപിടിച്ച് കട്ടിലിനരുകില്‍ ഇരുത്തി പറയാന്‍ തുടങ്ങി നീ കാണുന്നില്ലേ അല്ലാഹുവിന്റെ പരീക്ഷണത്തില്‍ ആണ് ഞാനും കുടുംബവും, നന്നായി നടന്നിരുന്നപ്പോള്‍ കടം വാങ്ങാനും തരാനും ഒരു പാട് പേര്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ആഹാരം പോലും മറ്റുള്ളവരുടെ ദയയിലാണ് .ഇവിടെയും പാകിസ്ഥാനിലും വില്‍ക്കാന്‍ ഉണ്ടായിരുന്നതെല്ലാം വിറ്റു. ഇനി കോടതി വിധി പറയേണ്ട മൂന്ന് കേസുകള്‍ കൂടിയുണ്ട് അത് തീര്‍ന്നാലേ രാജ്യം വിടാന്‍ ആവും .ബിസിനസ്‌ കുറഞ്ഞു ഇല്ലാതെ ആയ സമയത്താണ് കടയില്‍ നിന്ന ബംഗാളി  പയ്യന്‍ ബാങ്കില്‍ അടക്കാന്‍ കൊടുത്തയച്ച അഞ്ചു ലക്ഷവുമായി മുങ്ങിയത്, അതോടെ അടിത്തറ തകര്‍ന്നു പിന്നെ ഓരോന്ന് വീതം വില്‍ക്കുക മാത്രമായിരുന്നു പോംവഴി .ഇപ്പോള്‍ ഞാനും മകളും കുറെ ബാധ്യതകളും മാത്രം മുഖം മുഴുവനും  കിടക്കയും   കണ്ണീരു കൊണ്ട് നനഞ്ഞു  മകള്‍ വന്നു നനഞ്ഞ തുണി കൊണ്ട് മുഖം തുടച്ചു .ഞാന്‍ വന്ന കാര്യം പറയാന്‍ മറന്നിരിക്കുന്നു എങ്ങനെ പറയാന്‍ ഉരലിന്റെ സങ്കടം മദ്ദളത്തോട് പറഞ്ഞിട്ട് എന്ത് പ്രയോജനം .നിന്റെ മുതലാളി എന്ത് പറയുന്നു അയാള്‍ നല്ലവനാ അള്ളാഹു അവനെ എല്ലാ ആപത്തില്‍ നിന്നും കാത്തു രക്ഷിക്കും .ഞങ്ങളും കഴുത്തോളം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നകാര്യം ബൂട്ടയോടു പറഞ്ഞില്ല ആറായിരത്തിന്റെ രണ്ടു ചെക്കുകള്‍ കനം തൂങ്ങുന്ന നോട്ടുകെട്ടുകള്‍ പോലെ എന്റെ പോകറ്റില്‍ കിടന്നു വിങ്ങുന്നുണ്ടായിരുന്നു .ബൂട്ടയോടു യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങിയതും മുതലാളിയുടെ ഫോണ്‍ വന്നു . ബൂട്ടയുടെ വീട്ടിലാണെന്നും വളരെ പരിതാപകരമായ അവസ്ഥയില്‍ ആണ് അദ്ദേഹം എന്ന് പറഞ്ഞപ്പോള്‍ മറുതലക്കല്‍ നിന്നും ഒരു ചോദ്യം നീ ടെലിഫോണ്‍ ബില്‍ അടച്ചോ ? ഡിസ്കണക്ട് ചെയ്ത ടെലിഫോണ്‍ ബില്ല അടക്കാന്‍ തന്ന രണ്ടായിരം ദിര്‍ഹം എന്റെ പോക്കറ്റില്‍ ഇരിക്കുന്നു . ഇല്ല സര്‍ ഞാന്‍ ഉടനെ പോവാം വേണ്ട ആ പൈസ നീ ബൂട്ടക്ക് കൊടുത്തേക്കു ഒരു നിമിഷം ഞാന്‍ സ്തബ്ദനായ് ടെലിഫോണ്‍ ബില്‍ അടക്കാന്‍ ഇത് ഒപ്പിക്കാന്‍ അവന്‍ പെട്ട   പാട് എനിക്കറിയാം എന്നിട്ടിപ്പോള്‍  സര്‍ അത് വേണോ ഞാന്‍ വീണ്ടു ചോദിച്ചു ഡൂ ഇറ്റ്‌ അജീഷ്   ഗോഡ്  ടേക്ക്  യു  തെഅര്‍  ടൂ  ഹെല്പ്  ഹിം,ഇറ്റ്‌ ഈസ്‌ ഹിസ്‌ വില്‍ .ഞാന്‍ അകത്തു കയറി പോകറ്റില്‍ ഉണ്ടായിരുന്ന കാശ്  ബൂട്ടയുടെ  കൈയില്‍ പിടിപ്പിച്ചു അയാളെന്റെ രണ്ടു കൈയും നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കരഞ്ഞു  ഗതിയില്ലതവന്റെ പ്രതിസമ്മാനം.
തിരിച്ചു ഞാന്‍ ഓഫീസില്‍ എത്തുമ്പോള്‍ മല്‍ബോരോ സിഗരറ്റിന്റെ അവസാന പുകയും ആഞ്ഞു വലിച്ചു ഇരിക്കുകയാണ് മുതലാളി ഞാന്‍ ബൂട്ടയുടെ ആറായിരത്തിന്റെ രണ്ടു ചെക്കുകളും തിരികെ ഏല്പിച്ചു അതും കിട്ടാനുണ്ടായിരുന്ന മറ്റു ഇരുപതോളം ചെക്കുകളും വാങ്ങി കസരക്ക്  താഴെ വിടര്‍ത്തിയിട്ടു  ഒരു ചെക്കെടുത്ത്‌ സിഗരട്ടിലെ തീയിലേയ്ക്ക് ആങ്ങ്‌ വലിച്ചു കത്തി പടര്‍ന്ന  തീ  മറ്റു ചെക്കുകളിലെയ്ക്ക് പടര്‍ത്തി ശാദി മുതലാളി ആര്‍ത്തു ചിരിച്ചു  .

Saturday, 7 April 2012

മകന്‍ ജനിക്കുന്നു

ആദ്യത്തെ മോള്‍ ഉണ്ടായതിനു ശേഷം അമ്മായി അപ്പന്‍ ഫോണ്‍ വിളിച്ചു പറഞ്ഞപ്പോഴാണ് താനൊരു പിതാവായ കാര്യം അറിഞ്ഞത് അന്നേ മനസ്സില്‍ കണക്കു കൂടിയതാണ് ഇനി ഒരു കുട്ടിക്ക് കൂടി ജന്മം നല്‍കുന്നെങ്കില്‍ ആ പ്രസവമുറിയുടെ വാതിലില്‍ കൂടി വെരുകിനെ പോലെ ഓടി നടക്കണം ചോര കുഞ്ഞിനെ ആദ്യം കൈയില്‍ വാങ്ങുന്നത് അവന്റെ അപ്പനായ ഈ ഞാന്‍ ആവണം . ഒന്‍പതാം മാസം കണക്കാക്കി ലീവ് സംഘടിപ്പിക്കാന്‍ നന്നേ പാട് പെട്ടെങ്കിലും മനസില്‍ ആഗ്രഹം തീക്ഷ്ണമായിരുന്നത് കൊണ്ട് ജോലി ഉപേക്ഷിച്ചു പോലും നാട്ടില്‍ എത്തണമെന്ന ഉറച്ച തീരുമാനത്തില്‍ ആയിരുന്നു ഞാന്‍. ഡിസംബര്‍ ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് ഉത്സവങ്ങളുടെ കാലമാണ് മുല്ലക്കല്‍ ചിറപ്പും ക്രിസ്തുമസും ബീച് ഫെസ്ടിവേലും പുതു വര്‍ഷവും ഒക്കെ ആയി ആഘോഷിക്കാന്‍ ഒരു പാടുള്ള മാസവും .മൂത്ത മകള്‍ ഞാന്‍ ചെല്ലുമെന്ന് അറിയിച്ച ദിവസം മുതല്‍ ഉറങ്ങുന്നതിനു മുന്‍പ് അമ്മയോട് ചോദിക്കും ഇനി എത്ര ദിവസം കൂടി ഉണ്ട് അമ്മെ അച്ചാച്ചന്‍ വരാന്‍ ? എല്ലാ ദിവസവും വെബ്‌ കാമില്‍ കാണാറുണ്ട്‌ ഏകദേശം ഒരു മണികൂര്‍ സംസാരിക്കാറുമുണ്ട് എന്നാലും അച്ചാച്ചന്‍ വരുമ്പോള്‍ ക്രിസ്തുമസ് അപ്പാപ്പനെ കൊണ്ട് വരുമെന്ന് അവള്‍ക്കറിയാം പാര്‍ക്കിലും ബീച്ചിലും ബ്രുഫിയായിലും അവളെ കൊണ്ട് പോകുമെന്നറിയാം അതിനാണീ അക്ഷമമായ കാത്തിരിപ്പ്‌ .


എയര്‍ ഇന്ത്യക്ക് ടിക്കറ്റ്‌ എടുത്താല്‍ കുഞ്ഞിന്റെ മാമ്മോദീസ നടത്താന്‍ അവിടെ എത്താമെന്ന് കൂടുകാര്‍ കളിയാക്കിയപ്പോഴും പത്തു കിലോ എക്സ്ട്രാ ബാഗേജ് എന്ന മോഹവലയില്‍ ഞാന്‍ കുടുങ്ങി ഡിസംബര്‍ പതിനാലിന് രാവിലെ പുറപെടെണ്ട വിമാനം അനിശ്ചിതമായി നീളുകയാണ് പതിനഞ്ചാം തീയതിയാണ് ഡ്യൂ ഡേറ്റ് കര്‍ത്താവേ എന്റെ സ്വപ്നത്തിനു കുറുകെ ആണല്ലോ എയര്‍ ഇന്ത്യയുടെ പാലം വലി ഓരോ അരമണിക്കൂറിലും ഞാന്‍ വീടിലോട്ടു വിളിച്ചു വിവരങ്ങള്‍ ആരഞ്ഞു കൊണ്ടിരിക്കുകയാണ് ഞാന്‍ എത്തുന്നതിനു മുന്‍പ് വേദന വന്നാല്‍ എനിക്ക് നഷ്ടപെടാന്‍ പോകുന്നത് കന്‍സീവ് ആയ കാലം മുതല്‍ ഉള്ളില്‍ താലോലിച്ച ആ സ്വപ്നം ആണ് . ഫ്ലൈറ്റ് വീണ്ടും വൈകുമെന്നും ബോര്‍ഡ്‌ ചെയ്ത യാത്രക്കാരെല്ലാം പുറത്തു കാത്തിരിക്കുന്ന വാഹനത്തില്‍ ഹോട്ടലില്‍ എത്തിച്ചേരണം എന്നുമുള്ള അറിയിപ്പ് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടി കരഞ്ഞു പോയി .എന്റെ കരച്ചില്‍ കണ്ടിട്ട് ആവണം അടുത്തിരുന്ന മധ്യ വയസ്കയായ സ്ത്രീ എന്നെ സ്വാന്തനിപിക്കാന്‍ ശ്രമിച്ചു ജനിച്ചാല്‍ ഒരിക്കല്‍ മരിച്ചല്ലേ പറ്റു മോനെ ആട്ടെ മോന്റെ ആരാ മരിച്ചേ ? പെട്ടന്നാണ് എനിക്ക് സ്ഥലകാല ബോധം വന്നെ അയ്യേ മരിച്ചോ ആര് ! ഒന്ന് പോ തള്ളെ എന്റെ കെട്ടിയോളുടെ ഈറ്റ് നോവ്‌ ഓര്‍ത്തു ഞാന്‍ കരഞ്ഞതാ ഞാന്‍ മനസില്‍ പിറുപിറുത്തു . രാത്രി ഏഴു മണിക്ക് ചെക്ക്‌ ഇന്‍ ചെയ്തതാണ് രാവിലെ ഒന്‍പതു മണി കഴിഞ്ഞിരിക്കിന്നു ഒരു കാലി ചായ പോലും ഈ സമയം വരെ ആര്‍ക്കും കൊടുത്തിട്ടില്ല യാത്രക്കാര്‍ കൂട്ടം ചേര്‍ന്നിരുന്നു വയലാര്‍ രവിയുടെ അപ്പനും അപ്പൂപ്പനും വരെ വിളിക്കുന്നുണ്ട് ആരുടെയൊക്കയോ പ്രതിഷേധത്തിന് ഒടുവില്‍ ഞങ്ങള്‍ക്ക് ചായയും ഒരുകഷണം ബണ്ണും തരാന്‍ തിരുമാനസായി നന്നേ ക്ഷീണിചിരുന്നത് കൊണ്ട് ചായ ഒറ്റ വലിയില്‍ അകത്താക്കി . അവസാന അറിയിപ്പ് വന്നു കരിപൂര്‍ നിന്നും വന്ന വിമാനത്തില്‍ ഞങ്ങളെ കയറ്റിവിടാന്‍ തീരുമാനം ആയി വിമാനത്തില്‍ കയറി മൊബൈല്‍ സ്വിച്ച് ഓഫ്‌ ആക്കാന്‍ ഉള്ള മുന്നറിയിപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി ഭാര്യയെ വിളിച്ചു എടീ നിനക്ക് വേദന വല്ലോം വന്നോ വന്നാലും ഒരു ആര് മണികൂര് കൂടി ഒന്ന് പിടിച്ചു നില്‍ക്കണേ ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു .

മൂന്നര മണികൂര്‍ മൂന്നു യുഗങ്ങളായി അവിടെ എന്ത് സംഭവിക്കുന്നു എന്ന് അറിയാതെ ഞാന്‍ , സേഫ് ടേക്ക് ഓഫിനു ശേഷം ഡ്രിങ്ക്സും മായി എത്തിയ എയര്‍ ഹോസ്റെസിനോട് മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ കിട്ടിയ അവ്ട്സരം എന്ന പോലെ മൂന്ന് നാല് പെഗ് സ്കോച്ത് മട മടാ വാങ്ങി ഞാന്‍ അകത്താക്കി വീണ്ടു ചോദിച്ചപ്പോള്‍ ഉഗ്രന്‍ ഉപദേശം സര്‍ ഇത് ബാര്‍ അല്ല അനുവദിച്ചിട്ടുള്ള അളവില്‍ കൂടുതല്‍ താങ്കള്‍ അകത്താക്കിയിരിക്കുന്നു .എന്റെ പഴയ സ്വഭാവം വെചായിരുന്നേല്‍ വേണ്ട കൂതരയാവേണ്ട സ്വയം ഒതുങ്ങി പ്രതിഷേധം എന്നോണം പിന്നീട് കൊണ്ട് വന്ന ഭക്ഷണം ഒന്നും വാങ്ങാതെ ഞാന്‍ ഉറങ്ങി . എന്റെ പ്രതിഷേധം അടിച്ചു ഫിറ്റായി ഉറങ്ങല്‍ ആണെന്ന് തെറ്റിദ്ധരിച്ച എയര്‍ ഹോസ്റെസ്സുമാര്‍ എന്നെ മൈന്‍ഡ് ചെയ്തതേ ഇല്ല .കൊച്ചി എത്തിയതും വീട്ടിലേയ്ക്ക് വിളിച്ചു ശ്രീമതിയാണ് ഫോണ്‍ എടുത്തത്‌ ആശ്വാസം പെറ്റു നോവ്‌ ആരംഭിച്ചിട്ടില്ല ഇനി കഷ്ടി രണ്ടു രണ്ടര മണിക്കൂര്‍ .പുറത്തു വണ്ടിയുമായി സുനിയുണ്ട് സുനിയുടെ കൈയില്‍ വളയം സുര്കക്ഷിതമാണ് . ഗ്രാണ്ട്സിന്റെ വിസ്കി തലയില്‍ ഉണ്ടാക്കിയ ഓളം പതിയെ പതിയെ അലിഞ്ഞു ഇല്ലാതായിരിക്കുന്നു വണ്ടി കൊമ്മാടി വളവു കഴിഞ്ഞപ്പോള്‍ മോള്‍ ഇങ്ങോട്ട് വിളിച്ചു അചാച്ചാ എവിടേം വരെ ആയി .വീട്ടില്‍ എത്തി നിറവയറുമായി നില്‍ക്കുന്ന ശ്രീമതിയെ കണ്ടപ്പോഴാണ് തെല്ലു ശ്വാസം വീണത്‌ .


ഇപ്പോള്‍ പ്രസവിക്കും എന്ന് പേടിച്ചു ഓടി വന്ന ഞാന്‍ വന്നു മൂന്നു കഴിഞ്ഞിട്ടും വേദനയുടെ ലാന്ജന പോലും ഇല്ല കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെയുള്ള ചങ്ങാതിമാരുടെ സാധനങ്ങള്‍ അവരുടെ വീട്ടില്‍ എത്തിക്കേണ്ടതുണ്ട് പ്രസവം കഴിഞ്ഞിട്ട് ഇറങ്ങാന്‍ നോക്കി ഇരുന്നിട്ട് ഇരിക്കുവാണ്‌. ഇരുപതു വരെ നോക്കാം നടന്നില്ലേല്‍ ഒപെരേഷന്‍ എന്ന് ഡോക്ടര്‍ തീരുമാനിച്ചു ഇരുപതാം തിയതി രാവിലെ വേദന തുടങ്ങി അമ്മ റെഡി ആക്കി വെച്ചിരുന്ന പെട്ടിയുമായി ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി അഡ്മിറ്റ്‌ ആയി .പ്രസവമുറിയുടെ പുറത്തെ ചുവരുകളില്‍ ഞാന്‍ നഖം കൊണ്ട് ചിത്രമെഴുത്ത്‌ തുടങ്ങി വേദനയുടെ മൂര്‍ധന്യത്തില്‍ പ്രിയതമയുടെ രോദനം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി . പ്രിയ സഖി ഇത്രമേല്‍ വേദനയാണോ ഒരു ജന്മം മാതാവിന് നല്‍കുന്നത് .ഇല്ല ഇനി ഈ വേദന അനുഭവിക്കാന്‍ നിന്നെ ഞാന്‍ വിടില്ല മനസ്സില്‍ ഉറപ്പിച്ചു ഓരോ തവണ ലേബര്‍ റൂമിന്റെ വാതില്‍ തുറയുംബോഴും ഓടി അടുത്തെത്തും സിസ്റ്റര്‍ എന്തെങ്കിലും ആയോ ? രണ്ടു മൂന്ന് തവണ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സിസ്റെര്‍ക്ക് ദേഷ്യം വന്നു എന്തെങ്കിലും ആകുമ്പോള്‍ ഞങ്ങള്‍ അറിയിക്കാം ഇയാള്‍ ഒന്ന് പോയെ ! എനിക്ക് ഇത് തന്നെ വരണം കാന്റീനിലെ ചൂട് ചായ ഹൃദയത്തിന്റെ തിളപ്പിനു വേഗതകൂട്ടിയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല .ഒടുവില്‍ അത് സംഭവിച്ചു ഒരു മാലാഖ അങ്ങനയെ എനിക്കവരെ വിശേഷിപ്പിക്കാന്‍ ആവു ലേബര്‍ റൂമിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപെട്ടു പറഞ്ഞു ജോമോള്‍ പ്രസവിച്ചു ആണ്‍കുട്ടി .സന്തോഷം കൊണ്ട് ഞങ്ങള്‍ തുള്ളിച്ചാടി ഒരു നിമിഷം മുന്‍പ് വരെ ഉണ്ടായിരുന്ന കഠിനമായ വേദനയും ദേഷ്യവും സങ്കടവും എല്ലാം മായ്ക്കാന്‍ ആ ഒരു വാചകത്തിന് കഴിഞ്ഞു . താമസിയാതെ വീണ്ടു ആ മാലാഖ എന്റെ മകനുമായി ലേബര്‍ റൂമിന് പുറത്തു വന്നു ചോദിച്ചു ആരാ കൊച്ചിന്റെ അച്ചാച്ചന്‍ ഗ്രഹണി പിടിച്ച കൊച്ചു ചിക്കന്‍ ബിരിയാണി കണ്ടപോലെ ഞാന്‍ ചാടി സിസ്റ്റെരിനു അടുത്തു ചെന്ന് കുഞ്ഞിനെ കൈയില്‍ വാങ്ങി എന്തെന്നില്ലാത്ത സന്തോഷത്തില്‍ അവനുമായി സൈഡിലെ ബെഞ്ചില്‍ ഇരുന്നു പരിസര ബോധം പോലും മറന്ന ഞാന്‍ ഉച്ചത്തില്‍ വിളിച്ചു മോനേ അച്ചാച്ചന്റെ  ചക്കരെ , അപ്പോള്‍ അരികില്‍ നിന്നൊരു ദയനീയ സ്വരം അപ്പോള്‍ ഞാന്‍ അച്ചച്ചന്റെ ആരാ അചാച്ചാ ? മൂത്ത മകള്‍ എനിക്ക് അഭിമുഖമായി മുഖം വീര്‍പിച്ചു നില്‍ക്കുകയാണ് അവളെ ചേര്‍ത്ത് പിടിച്ചു മോളല്ലെടി അച്ചച്ചന്റെ ആദ്യത്തെ ചക്കര എന്ന് പറഞ്ഞതായിരുന്നു ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദൈവ സ്നേഹത്തിന്റെ നിമിഷങ്ങള്‍ .........



















Sunday, 20 November 2011

സെല്‍ഫ് ഗോള്‍

കനത്ത ദുഃഖ ഭാരത്തോടെ ആയിരുന്നു ആന്ദ്രേയുടെ മടക്കം ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് മേലെ താന്‍ ഏല്‍പിച്ച ആഘാതം കനത്തതെന്ന തിരിച്ചറിവ് ആന്ദ്രേയെ പാതാളത്തോളം താഴ്ത്തി. ഒന്‍പതു കൊല്ലമായി വിവിധ ജെര്‍സികളില്‍ പ്രതിരോധത്തിന്റെ കാവല്‍ക്കാരന്‍ ആയിട്ട് ഇന്നേവരെ ഇത്തരമൊരു പിഴവ് ഉണ്ടായിട്ടില്ല .ഫുട്ബോള്‍ മാന്ത്രികന്‍ പെലെ കപ്പു നേടുമെന്ന് പ്രവചിച്ചതോടെ പ്രതീക്ഷയുടെ അമിതഭാരത്തോടെ എത്തിയ ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ ആണ് തന്റെ ഒരു നിമിഷത്തെ പിഴവ് മൂലം വൃഥാവില്‍ ആയിരിക്കുന്നത് .ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും ചേട്ടന്‍ സാന്റിയാഗോയോടു താന്‍ എന്ത് സമാധാനം പറയും എല്ലാം കഴിഞ്ഞിരിക്കുന്നു തന്റെ ഫുട്ബോള്‍ ജീവിതം ഇവിടെ അവസാനിക്കുകയാണ് .ആര്‍ത്തിരമ്പുന്ന അമേരിക്കന്‍ കാണികളുടെ കാതടപ്പിക്കുന്ന ആഹ്ലാദ പ്രകടനങ്ങള്‍ക്കും ചെവിയോര്‍ക്കാതെ മൈതാനത്തെ ഹിമകണങ്ങള്‍ വീണ പുല്ലില്‍ മുഖമമര്‍ത്തി അലറി കരഞ്ഞു .ഒറ്റ ദിവസം കൊണ്ട് താന്‍ സ്നേഹിക്കുന്നവര്‍ക്കും കൊളംബിയന്‍ ജനതക്കും വഞ്ചകനായി തീര്‍ന്നിരിക്കുന്നു . ആഴം കൂടുന്നതിന് അനുസരിച്ച് തോല്‍വിയുടെ വേദനയും അധികമാവും എന്ന് തിരിച്ചറിയാന്‍ ട്രെസ്സിംഗ് റൂമിലെ അവഗണന ഒന്ന് മാത്രം മതിയായിരുന്നു .ചേട്ടന്‍ സാന്റിയാഗോ മാത്രമാണ് സമാശ്വാസത്തിന്റെ ഒരു തലോടല്‍ എങ്കിലും നല്‍കിയത് .കരീയര്‍ തുടങ്ങിയിട്ട് ഒരു പാട് മത്സരങ്ങളില്‍ തോല്‍വി അഭിമിഖീകരിക്കേണ്ടി വന്നിട്ടുണ്ട് പക്ഷെ അവയൊന്നും ഇത്രത്തോളം വേദനയും നൈരാശ്യവും ഉണ്ടാക്കിയിട്ടില്ല കരിമ്പില്‍ നിന്നുന്നും വാറ്റിയ അഗുഅര്‍ഡിന്റെ ലഹരി ബോധം മറയ്ക്കും വരെ ആന്ദ്രേക്ക് അസഹനീയമായതായിരുന്നു ആ പകല്‍.മുന്‍പ് പറഞ്ഞു ഉറപ്പിച്ച പ്രകാരം നെവെദയിലെയും ലാസ് വേഗസിലെയും ബന്ധു ജനങ്ങളെ സന്ദര്‍ശിക്കാതെ ആന്ദ്രെ ജന്മ നഗരമായ മെഡിലിനിലെയ്ക്ക് പുറപ്പെട്ടു .വിജയ ശ്രീ ലളിതനായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി വരുന്ന ആന്ദ്രേയെ കാത്തിരുന്നവര്‍ക്ക് മുഖം കൊടുക്കാതെ രാത്രിയുടെ മറവില്‍ കല്ലേറ്കളെ പേടിച്ചു അയാള്‍ വീടണഞ്ഞു .1988 മുതല്‍ ദേശിയ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തനായ രണ്ടാം നമ്പര്‍ ജേര്‍സി അഭിമാനത്തോടെ അണിയുമ്പോള്‍ ഇങ്ങനെ ഒരു പര്യവസാനം സ്വപ്നത്തില്‍ പോലും ആന്ദ്രെ ചിന്തിരുന്നില്ല .




ആന്ദ്രെ തീരെ വീടിനു പുറത്ത് ഇറങ്ങാറില്ല ചേട്ടന്‍ സന്റിയാഗോയും കാമുകി പമേലയും നിര്‍ബന്ധിച്ചാല്‍ ഒരു കറക്കം അതും ലഹരി സിരകളില്‍ നുരഞ്ഞു പൊന്തുന്ന ഉന്മാദ അവസ്ഥയില്‍ .അപ്പനും അമ്മയും സന്റിയാഗോയും കാമുകി പമേലയും ആന്ദ്രേക്ക് ചുറ്റും ഇപ്പോഴും ഉണ്ടാവണം എല്ലാം പറഞ്ഞു ചെയ്യിക്കണം ഒരു തരം വിഷാദരോഗത്തിന്റെ കൈകളിലേയ്ക്ക് ആന്ദ്രെ വീണുപോയേക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഭയന്നു. അതൊരു അബദ്ധം മാത്രമാണെന്ന് ലോകത്തിനും കൊളംബിയയിലെ ജനങ്ങള്‍ക്കും അറിയാം അവരെല്ലാം അത് മറന്നിരിക്കുന്നു പമേല പതിയെ ആന്ദ്രേയെ ജീവിതത്തിന്റെ മൈതാനതോട്ടു കൂട്ടി കൊണ്ട് വരാന്‍ ശ്രമം തുടങ്ങി ഒരു പരിധി വരെ അത് വിജയിച്ചു കഴിഞ്ഞിരിക്കുന്നു .ആന്ദ്രെ വീണ്ടുംബൂട്ട് അണിഞ്ഞു .നഷ്ടപ്പെട്ട് പോയ ആത്മ വിശ്വാസത്തിന്റെ പ്രതിരോധം വീണ്ടും തളിര്ക്കയായി . പരീക്ഷണങ്ങളില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹുത്തുക്കള്‍ പമേല ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ എല്ലാം കൂടെ നിന്ന് സഹായിച്ചു ചേട്ടന്‍ സാന്റിയഗോയും ആന്ദ്രേയുടെ മാതാപിതാക്കളും ചേര്‍ന്ന് അവരെ ഒന്നിപ്പിക്കാന്‍ തീരുമാനം എടുത്തു ഇനി ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും ഒരു പങ്കാളി കൂടി . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ഒരു ചെറിയ മോതിര കൈമാറ്റം . അത് ആഘോഷിക്കാനാണ് ആന്ദ്രെയും കൂട്ടുകാരും എല്‍ പോബ്ലാടോയിലെ ആ നിശാ ക്ലബില്‍ എത്തിയത് ലഹരി മൂത്ത ഒരാള്‍ ആന്ദ്രേയെ തിരിച്ചറിഞ്ഞു . രാജ്യത്തെ തോല്പിക്കാന്‍ അച്ചാരം വാങ്ങിയ വഞ്ചകന്‍ എന്ന് ഉറക്കെ ആക്രോശിച്ചു ആന്ദ്രേക്ക് നേരെ പാഞ്ഞടുത്തു .സുഹൃത്തുക്കള്‍ തടയാന്‍ ശ്രമിച്ചതും നാലുപാടും നിന്ന് തോക്കേന്തിയ പട അവരെ വളഞ്ഞു നാടിനു വേണ്ടി കപ്പു ഉയര്‍ത്താന്‍ പോയവന്‍ എത്ര കിട്ടി നിനക്ക് അമേരിക്കന്‍ കോഴ പണം തോക്ക് ചൂണ്ടിയ ഒരാള്‍ ആക്രോശിച്ചു .ഇവന്‍ വഞ്ചകനാണ് നാടിനെയും കളി പ്രേമികളെയും മുപ്പതു വെള്ളികാശിനു തൂക്കി വിറ്റവന്‍. തോക്ക് ധാരികളുടെ വിചാരണക്കിടയില്‍ ആന്ദ്രെ വിയര്‍ത്തു വിവശനായി ആര്‍ക്കും പറ്റാവുന്ന ഒരു അബദ്ധത്തിനു ഉമിതീയില്‍ എരിഞ്ഞു ഇല്ലതായവാന്‍ ആരെങ്കിലും കാഞ്ചി ഒന്ന് അമര്‍ത്തി ഈ പരീക്ഷണത്തില്‍ നിന്നും വിടുതല്‍ നല്‍കിയെങ്കില്‍ എന്ന് ആന്ദ്രെ ആത്മാര്‍ഥമായി ആഗ്രഹിച്ചു .പോലീസ് എത്തുന്നതറിഞ്ഞു അക്രമി സംഘം ചിതറിയോടി പേടിചോളിച്ച സുഹൃത്തുക്കള്‍ ആന്ദ്രേക്ക് ചുറ്റും കൂടി "ഞാന്‍ വഞ്ചകന്‍ ആണ് ഒരു രാജ്യ ത്തിന്റെ സ്വപ്നങ്ങളെ തച്ചുടച്ച ദുര്‍ബല പ്രതിരോധി നിറഞ്ഞ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ആന്ദ്രെ ഉച്ചത്തില്‍ അലറി" .അക്രമി സംഘം ഉപേക്ഷിച്ച തോക്കുകളില്‍ ഒന്ന് കൈക്കലാക്കി ആന്ദ്രെ നെഞ്ചോട്‌ ചേര്‍ത്തു തുരു തുരാ നിറയൊഴിച്ചു . ഒരു പാട് ഗോളിന് പ്രതിരോധം തീര്‍ത്ത ആന്ദ്രെ കടന്നു പോയിരിക്കുന്നു സെല്‍ഫ് ഗോള്‍ ഇല്ലാത്ത തോല്‍വികള്‍ ഇല്ലാത്ത ഫുട്ബാള്‍ മൈതാനത്തേക്ക്‌ ....

Wednesday, 9 November 2011

വിടുതലൈ കണ്ണദാസ് ഫ്രം തൃങ്കോമാലി

വിടുതലൈ പുലികളുടെ ഏറ്റവും ശക്തമായ കടുനായിക് വിമാനത്താവള ആക്രമണത്തിന് ശേഷം ശ്രിലങ്കന്‍ സേന നടത്തിയ പ്രത്യാക്രമണങ്ങള്‍ ശക്തമായപ്പോള്‍ കുടുംബത്തിലെ ഒറ്റ മക്കള്‍ ഉള്ളവരെ ഒക്കെ വിദേശത്ത് അയച്ചു വരുമാനത്തില്‍ പകുതി പുലികള്‍ക്ക് എന്നാ ധാരണ അനുസരിച്ചാണ് മുരുകേശന്‍ മകന്‍ കണ്ണദാസനെ ഗള്‍ഫിലേയ്ക്കു അയക്കുന്നത് .പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ ബലികൊടുത്ത മൂന്ന് സഹോദരന്‍ മാരുടെ ബാലിദാനതിനുള്ള കൃതഞ്ഞത എന്നോണം ആയിരുന്നു ആ പ്രവാസം . അടിച്ചമര്‍ത്തപെട്ട ബാല്യ കൌമാരങ്ങളില്‍ മുഴങ്ങിയ വെടിയൊച്ചകളും കണ്ടുമടുത്ത ചോരപാടുകളും വിട്ടു സമാധാനത്തിന്റെ പുതിയൊരു ലോകമായിരുന്നു കണ്ണന്‍ എന്ന് വിളിപെരുള്ള കണ്ണദാസന് ഗള്‍ഫ്‌ . പറയത്തക്ക വിദ്യാഭ്യാസമോ ലോകപരിച്ചയമോ ഇല്ലാതെ ഗ്രമാന്തരങ്ങളില്‍ ജനിച്ചു ജീവിച്ച തമിഴ് പയ്യന് ആദ്യമൊക്കെ ഞങ്ങളുടെ ലോകം തികച്ചും ഒരു അന്യ ഗ്രഹം തന്നെ ആയിരുന്നു . ഒരു പാട് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ കടിച്ചാല്‍ പൊട്ടാത്ത ശ്രിലങ്കന്‍ തമിഴുമായി കണ്ണന്‍ പുതിയ ജീവിതം തുടങ്ങുകയായി .


ചെറിയ പ്രായം ആയതുകൊണ്ടോ എന്തോ കണ്ണന്‍ വേഗം ജോലിയൊക്കെ വശമാക്കി .പക്ഷെ തമിഴ് വിട്ടൊരു കളി കണ്ണനു വഴങ്ങില്ല ജാവേദ്‌ ഭായ് എന്നാ പാകിസ്താനി പഠിച്ച പണി പതിനെട്ടും നോക്കി കണ്ണനെ ഉര്‍ദു പഠിപ്പിക്കാന്‍ ജാവേദ്‌ ഭായി വേഗം തമിഴ് പഠിച്ചു എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല .അതങ്ങനെയാണ് തമിഴര്‍ക്കു അവരുടെ ഭാഷ അമ്മയാണ് അത് വിട്ടു ഒന്ന് ഇച്ചിരി ബുദ്ധി മുട്ടാണ്. ഒന്നാം തിയതി ചെല്ലയ്യന്‍ വരും ചെല്ലയ്യന്‍ പുലികളുടെ എജെന്റ് ആണ് ശമ്പളം വന്നാലുടന്‍ ചിലവിനുള്ളത് വിട്ടു ബാക്കി വാങ്ങി അയാള്‍ പോകും ഇതുപോലെ പല ക്യാമ്പിലും ഇവര്‍ക്ക് ആളുകള്‍ ഉണ്ട് അവിടെ എല്ലാം ചെല്ലയന്‍ തന്നെ ചെന്ന് പണം വാങ്ങണം .ഒന്ന് രണ്ടു മാസം ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ കണ്ണനോട് ചോദിച്ചു എന്തിനാ നീ അധ്വാനിക്കുന്ന പൈസ ഇങ്ങനെ വല്ലവര്‍ക്കും കൊടുക്കുന്നെ ? നല്ല തമിഴില്‍ കണ്ണന്‍ പറയാന്‍ തുടങ്ങി ഇത് വന്ത് തായ് നാടിനു വേണ്ടി ഉയിര് വെച്ച് പോരടിക്കുന്നവര്‍ക്ക് കരണ്ടും വെള്ളവും നിഷേധിക്കപെട്ടു പിറന്ന മണ്ണില്‍ പര ദേശി ആയി ജീവിക്കുന്ന ജനസമൂഹത്തിന്റെ മോചനത്തിന് വേണ്ടി ... കണ്ണന്‍ വാചാലനായി ,വെലുപിള്ള പ്രഭാകരന്‍ കണ്ണനു കടവുള്‍ ആയിരുന്നു .കിടക്കുന്ന കട്ടിലിനു ചുറ്റും പ്രഭാകരന്റെ പല വിധത്തിലുള്ള ചിത്രങ്ങള്‍ പറ്റിച്ചു വെച്ചിരുന്നു .ഉറങ്ങുമ്പോഴും ഉണരുമ്പോഴും അയ്യാ കടവുളേ എന്നാ വിളിയോടെ പ്രഭാകരനെ തൊഴുതു നില്‍ക്കുന്ന കണ്ണന്‍ ഞങ്ങള്‍ക്ക് ഒരു അത്ഭുത മനുഷ്യന്‍ തന്നെ ആയിരുന്നു .

ചെല്ലയ്യ വന്നാല്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ചയാണ് നാട്ടിലെ വിശേഷങ്ങള്‍ കണ്ണനെ ധരിപ്പിക്കുന്നതും പോരാട്ടത്തിന്റെ അപ്പോള്‍ അപ്പോള്‍ ഉള്ള വിവരങ്ങള്‍ ചെല്ലയ്യ അറിയും ഒരു നാള്‍ ചെല്ലായ വന്നു പോയതിനു ശേഷം കണ്ണന്‍ ആരോടും മിണ്ടിയില്ല ഭക്ഷണവും കഴിച്ചിട്ടില്ല .രാജപക്ഷെ പ്രസിഡന്റ്‌ ആയശേഷം പുലികളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയാണ് .കണ്ണന്റെ അപ്പാ മുരുകെശനെ ലങ്കന്‍ സേന അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരിക്കുന്നു .അമ്മ തൃങ്കോമാലിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസി ആയി കഴിയുകയാണ് ഇതെല്ലാം കേട്ടിട്ട് കണ്ണന്‍ എങ്ങനെയാണ് ഉറങ്ങുക .ഉണ്ണാതെ ഉറങ്ങാതെ എന്തെങ്കിലും അസുഖം വരുത്തി വെക്കുമെന്ന ഭയം ആണ് ഞങ്ങളെ കൊണ്ട് ചെല്ലയ്യനെ വിളിപ്പിച്ചത് .ചെല്ലയന്‍ വന്നതും ഞങ്ങള്‍ പറഞ്ഞു ഇപ്പടി ആനാ കണ്ണന്‍ ഊരുക്കു പോയി വരട്ടെ വന്നിട്ട് മൂന്ന് നാല് വര്ഷം കഴിഞ്ഞില്ലേ .ഒന്നും മിണ്ടാതെ ചെല്ലയ്യ കണ്ണനെ വിളിച്ചു മാറ്റി നിര്‍ത്തി കുറെ നേരം അടക്കം സംസാരിച്ചു .ചെല്ലയ്യന്‍ പോയ ശേഷം കണ്ണന്‍ മൌനം വെടിഞ്ഞു ചെല്ലയ്യ എന്തോ പറഞ്ഞു ശരിക്കും വിരട്ടി ഇരിക്കുന്നു .യുദ്ധം മുറുകുകയാണ് തൃങ്കോമാലിയും ജാഫ്നയും കടന്നു ലങ്കന്‍ സൈന്യം മുന്നേറി കഴിഞ്ഞു .മൂന്ന് മാസമായി ചെല്ലയ്യ പടി വാങ്ങാന്‍ വന്നിട്ട് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി സണ്‍ ടി വി കാണിക്കുന്ന അപൂര്‍ണങ്ങള്‍ ആയ വാര്‍ത്തകള്‍ അല്ലാതെ വിശ്വസനീയമായ വാര്‍ത്തകള്‍ അറിയാതെ കണ്ണന്‍ വീര്‍പ്പുമുട്ടുകയായിരുന്നു .അന്നൊരു മെയ്‌ 18 ആയിരുന്നു റൂമില്‍ നിന്നും വലിയ ഒരു അലര്‍ച്ച കേട്ട് ഞങ്ങള്‍ ഓടിയെത്തിയതും വാഴതടി വെട്ടിയിട്ടപോലെ കണ്ണന്‍ നിലത്തു വീണു .മുഖത്ത് വെള്ളം തളിച്ച് അയാളെ ഉണര്‍ത്തുമ്പോള്‍ ആണ് ടി വി യിലെ ഫ്ലാഷ് ന്യൂസ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് വെലുപിള്ള പ്രഭാകരന്‍ കൊല്ലപെട്ടു .ഉണരുമ്പോള്‍ ഒക്കെ അയാള്‍ അയ്യാ അയ്യാ എന്ന് വലിയവായില്‍ നിലവിളിച്ചുകൊണ്ട് കട്ടിലില്‍ തല ചേര്‍ത്തു അടിച്ചു കൊണ്ടിരുന്നു . ഒരു ബന്ധവും ഇല്ലാത്ത ഒരു മനുഷ്യന്‍ മരിച്ചതിനു ഇത്രയേറെ ദുഃഖം എന്തിനു? ഞങ്ങള്‍ മലയാളികള്‍ക്ക് അത്ഭുതം ആയിരുന്നു എം ജി ആര്‍ മരിച്ചതില്‍ മനം നൊന്തു നൂറുകണക്കിന് പേര്‍ മരിച്ചതായി പത്രത്തില്‍ വായിച്ചതോര്‍മ്മ വന്നു .അന്ന് റൂമില്‍ ഞങ്ങള്‍ ആരും ഉറങ്ങിയില്ല കണ്ണന്‍ കടവുള്‍ പോയ ലോകത്തേക്ക് പോകാതിരിക്കാന്‍ ഉറക്കം ഒഴിഞ്ഞു ഞങ്ങള്‍ കാവല്‍ ഇരുന്നു .പിറ്റേന്ന് മുതല്‍ കണ്ണന്‍ പണിക്കു ഇറങ്ങിയില്ല രണ്ടു ദിവസത്തിന് ശേഷം മൂന്ന് മാസത്തെ ശമ്പളം വെലുപിള്ള പ്രഭാകരന്റെ ഫോട്ടോയ്ക്ക് മുന്‍പില്‍ വെച്ച് വീര ചരമം പ്രാപിച്ച എഴൈ തലൈവരേ സാഷ്ടാംഗം നമസ്ക്കരിച്ചു കണ്ണന്‍ പുറത്തു പോയി .പിന്നെ ഞങ്ങള്‍ കണ്ണനെ കാണുന്നത് പോലീസ് മോര്‍ച്ചറിയില്‍ എംബാം ചെയ്യാനായി കാത്തുകിടക്കുന്ന വിറങ്ങലിച്ച രൂപത്തെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്‌ കവര്‍ തുറന്നു മുഖം കാട്ടുമ്പോള്‍ ആയിരുന്നു .ആത്മഹത്യാ ചെയ്ത ഭീരുവിന്റെ ഭാവമല്ലായിരുന്നു കണ്ണന്റെ മുഖത്തപ്പോള്‍‍ ,പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പോരാളിയുടെ കരുത്തായിരുന്നു .


Monday, 19 September 2011

അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍

പതിവ് പോലെ കുളിച്ചു റെഡി ആയി ബൈബിള്‍ എടുത്തു തുറന്നപ്പോള്‍ കിട്ടിയത് പൗലോസ്‌ കൊറിന്തോസിലെ സഭയ്കെഴുതിയ ഒന്നാം ലേഖനത്തിലെ പതിമൂന്നാം അദ്യായം സ്നേഹം സര്‍വോള്‍ക്രിഷ്ടം എന്ന് തുടങ്ങുന്ന ഭാഗം . ആരെയും വേദനിപ്പിച്ചിട്ടില്ല എന്നാല്‍ ആരെയെങ്കിലും താന്‍ സ്നേഹിച്ചിട്ടുണ്ടോ പിന്നെ എന്റെ ഭാര്യയെയും കുട്ടികളെയും ഞാന്‍ അല്ലാതെ പിന്നെ ആരാ സ്നേഹിക്കുന്നെ അത് പോര , തന്നെ പോലെ തന്നെ തന്റെ സഹോദരനെയും സ്നേഹിക്കുന്നവനാണ് യദാര്‍ത്ഥ മനുഷ്യന്‍ . ഇന്ന് മുതല്‍ എല്ലാവരെയും സ്നേഹിക്കണം സ്വര്‍ഗരാജ്യത്തില്‍ എളുപ്പവഴിയില്‍ എത്തിപെടാന്‍ സ്നേഹമല്ലാതെ മറ്റൊരു മാര്‍ഗം ഇല്ല എന്നാണ് അപോസ്താലന്‍ പറയുന്നത് ചില തീരുമാനങ്ങള്‍ എടുത്തു വണ്ടിയില്‍ കയറി ഇരുന്നു ഫസ്റ്റ് ഗീര്‍ ഇട്ടപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത് ചില്ല് നിറയെ വെള്ളം ഉണങ്ങിയ പാട് രാവിലെ വാച് മാന്‍ ചെക്കന്‍ കഴുവിയിട്ടു പോയതാ ഒരു നൂറു തവണ പറഞ്ഞാലും കേള്‍ക്കില്ല എന്നാല്‍ കാശ് വാങ്ങാന്‍ മാസം പിറക്കുംബോഴേ മുന്നില്‍ വരും ശവീ നല്ല ചീത്ത വായില്‍ ഉരുണ്ടുകൂടി വന്നപ്പോള്‍ അപോസ്താലന്‍ വിലക്കി പാടില്ല അവനും അവന്റെ കുടുംബത്തിനു വേണ്ടിയാണ് നാടും വീട് വിട്ടു ഈ മരുഭൂമിയില്‍ വേല ചെയ്യുന്നത് .വണ്ടി പാര്‍ക്കിംഗ് യാര്‍ഡ്‌ കഴിഞ്ഞപ്പോള്‍ അയാള്‍ വെളുക്കെ ചിരിച്ചു കൊണ്ട് കൈയുയര്‍ത്തി, മനസ്സില്‍ വന്ന വിദ്വേഷം എല്ലാം തമ്പുരാനേ ഓര്‍ത്തു ക്ഷമിച്ചു തിരിച്ചും അഭിവാദ്യം ചെയ്തു . രണ്ടു സിഗ്നല്‍ കഴിഞ്ഞതെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി കഴിഞ്ഞ മാസം അഞ്ഞൂറ് ദിര്‍ഹത്തിന്റെ പിഴ ഒടുക്കിയതിന്റെ മനസ്താപം ഉള്ളില്‍ കിടന്നു വിങ്ങുന്നത് കൊണ്ട് വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ എടുക്കാന്‍ ഒരു പേടി. ഒന്നോ രണ്ടോ അടിച്ചിട്ട് നില്‍ക്കുന്ന ഭാവം കാണഞ്ഞപ്പോള്‍ പതിയെ വണ്ടി സൈഡ് ഒതുക്കി ഓഫീസില്‍ നിന്നും ശ്രിലങ്കന്ക്കാരന്‍ ചിന്തക്കയാണ്, അജീഷ് ഭായി അപനാ റാവൂ പാഗല്‍ ഹോഗയാ .രാവിലെ തന്നെ ഓരോരോ വാര്‍ത്തകള്‍ ഇന്നലെയും സൈറ്റില്‍ ചിരിച്ചു കളിച്ചു നിന്ന പയ്യന്‍ .നാട്ടില്‍ വീട് പണി നടക്കുന്നതിനാല്‍ എക്സ്ട്രാ ഓവര്‍ടൈം ചെയ്തു കാശുണ്ടാക്കുന്ന കഠിനാധ്വാനി വല്ല തംബാകും തിന്നു തലയ്ക്കു പിടിച്ചതാവും വണ്ടി ക്യാമ്പില്‍ എത്തിയപ്പോള്‍ സംഗതി ഗുരുതരമാണ് എന്ന് മനസിലായി .ഏകദേശം നാല്പതോളം വരുന്ന തൊഴിലാളികള്‍ എന്നെ പ്രതീക്ഷിച്ചു ഗേറ്റിനു പുറത്തു നില്‍പ്പാണ് ഞാന്‍ ഇറങ്ങിയതും അവര്‍ എന്നെ പൊതിഞ്ഞു അതില്‍ ചിലരുടെ ദേഹത്തു കണ്ട രക്തക്കറ എന്നെ അസ്വസ്ഥന്‍ ആക്കി.




തികച്ചും ശാന്തനും പക്വമതിയും ആയ നല്ല ഒന്നാന്തരം മേസ്തിരി ആയിരുന്നു ശ്രീനിവാസ റാവു എന്ന കരീം നഗരുകാരന്‍ . മൂന്ന് കൊല്ലത്തിനു മുകളിലായി ഞങ്ങളുടെ കൂടെ ജോലി നോക്കുന്നു.നാട്ടില്‍ ഒരു വീട് ആ സ്വപ്നം ആയിരുന്നു അയാളുടെ ലക്‌ഷ്യം .അത് ഏതാണ്ട് പകുതി വഴിയില്‍ ആയി എന്നാണ് അയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞുള്ള അറിവ് , ഇന്നലെ വൈകിട്ട് വീട്ടിലേയ്ക്ക് വിളിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ റാവു അസ്വസ്ഥന്‍ ആയിരുന്നു .പാതിരാത്രിയോടെ വന്ന ഫോണ്‍ അയാളുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപെടുത്തി .ക്യാമ്പിനു അകത്തേക്ക് കയറുമ്പോള്‍ എന്നെ ചിലര്‍ വിലക്കുന്നുണ്ടായിരുന്നു സര്‍ജി അയ്യാള്‍ അക്രമാസ്ക്തനാണ് ചില്ലുള്ള ജനലകളെല്ലാം തല്ലി തകര്‍ത്തിരിക്കുന്നു .ബാങ്ക് ലോണ്‍ അടഞ്ഞു തീരാത്ത രണ്ടു പിക്ക് അപ്പ്‌ വാനുകള്‍ തല്ലി തകര്ത്തിട്ടിരിക്കുന്നു ക്യാമ്പ്‌ ആകെ സമരം കഴിഞ്ഞ സെക്രട്ടരിയെട്ടു പോലെ അലങ്കോലമായി കിടക്കുന്നു .അങ്ങ് ദൂരെ ആര്യ വേപ്പ് മരത്തിനു കീഴെ ഉറക്കെ സംസാരിച്ചു കൊണ്ട് വട്ടം ചുറ്റുകയാണ് കക്ഷി കൈയില്‍ ഒരു ചുറ്റികയുണ്ട്.എന്റെ പിറകെ തൊഴിലാളികള്‍ എല്ലാം ഉണ്ട് എന്നോട് സ്നേഹമുള്ള ചിലര്‍ എന്നെ പിന്നില്‍ നിന്ന് ഉപദേശിക്കുകയാണ് പോകരുത് അവന്റെ ബുദ്ധി നഷ്ടപെട്ടിരിക്കുകയാണ് ആളും തരവും നോക്കാതെ പ്രതികരിക്കും . ഞാന്‍ തിരിഞ്ഞു നിന്ന് രാവിലെ വായിച്ച വചനം അവര്‍ക്ക് വിവരിച്ചു കൊടുത്തു .സ്നേഹം ദീര്‍ഘ ക്ഷമയുള്ളതും ദയയുള്ളതുമാണ്. സ്നേഹം അസുയപെടുന്നില്ല ആത്മ പ്രശംസ ചെയ്യുന്നില്ല അഹങ്കരിക്കുന്നില്ല .സ്നേഹം അനുചിതമായി പെരുമാറുന്നില്ല. അത് കൊണ്ട് നിങ്ങള്‍ കാണുവിന്‍ ഈ സഹോദരനെ ഞാന്‍ സ്നേഹം കൊണ്ട് കീഴ്പെടുത്താന്‍ പോവുകയാണ് .രാവുവിനോടടുക്കും തോറും എന്റെ പിന്നിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു കൊണ്ടിരുന്നു .ഏകദേശം അമ്പതു വാര അകലെ ഞാന്‍ തനിച്ചായി എന്നെ കണ്ടതും ചുറ്റിക താഴെ ഇട്ടു റാവു കൈ കൂപി .നമസ്ക്കാരം അണ്ടീ നല്ല തെലുഗുവില്‍ അയാളെന്നെ അഭിവാദ്യം ചെയ്തു ഞാന്‍ തിരിഞ്ഞു അഭിമാനത്തോടെ പിന്നിലേയ്ക്ക് നോക്കി പത്തു നാല്‍പതു പേര്‍ എന്നെ സാകുതം വീക്ഷിക്കുകയാണ് .സര്‍വ ദൈവങ്ങളെയും വിളിച്ചു ഞാന്‍ അടുത്തു ചെന്ന് അയാളുടെ കൈപിടിച്ച് നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു. എല്ലാം നഷ്ടപെട്ടു സര്‍ എന്റെ സകല സമ്പാദ്യവും എന്റെ സ്വപ്നവും അവര്‍ കവന്നെടുത്തു. വീട് എന്ന സ്വപ്നത്തിലേയ്ക്കു അയാള്‍ സ്വരുകൂട്ടിയതെല്ലാം നാട്ടില്‍ മാവോ വാദികള്‍ തട്ടിയെടുത്തിരിക്കുന്നു കവിള്‍ കടന്നു കണ്ണുനീര്‍ ധാരയായി താഴേക്ക്‌ പതിച്ചു കൊണ്ടിരിക്കുകയാണ് .ഞാന്‍ അയാളെ സ്വാന്തനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലിയ അലര്‍ച്ചയോടെ അയാള്‍ ചാടി എഴുന്നേറ്റു അയാളുടെ ബലിഷ്ടമായ കരങ്ങള്‍ എന്റെ മുഖത്തു ആഞ്ഞു പതിച്ചു .പ്രതീഷിക്കാത്ത ആക്രമണത്തില്‍ ഞാന്‍ താഴെ വീണു .ഭ്രാന്തമായ അലര്‍ച്ചയോടെ അയ്യാള്‍ ചുറ്റിക ഉപേക്ഷിച്ച സ്ഥലത്തേക്ക് പായുമ്പോള്‍ പിന്നില്‍ നിന്നവര്‍ ഓടി വന്നു എന്നെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ട് പോയി .അയാള്‍ അലറി കൊണ്ട് ചുറ്റിക ആര്യ വേപ്പില്‍ അഞ്ഞാഞ്ഞു അടിച്ചു കൊണ്ടിരുന്നു .എന്റെ തലയില്‍ കൂടി വണ്ടുകള്‍ വട്ടം ഇട്ടു പറക്കുന്നപോലെ പതിയെ കവിളില്‍ തൊട്ടുനോക്കി അണയിലെ രണ്ടു പല്ലുകള്‍ ഊഞ്ഞാല് പോലെ ആടുന്നു .വേദന സഹിക്കാം പക്ഷെ മാനം തൊഴിലാളികളുടെ മുന്‍പില്‍ വെച്ചല്ലേ പെട കിട്ടിയത് .ഒരു മണികൂര്‍ കഴിഞ്ഞു പോലീസ് വിലങ്ങുകളുമായി പോകുന്ന റാവു ഒന്നും അറിയാത്തപോലെ വീങ്ങി വീര്‍ത്ത എന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ മനസില്‍ പ്രതിധ്വനിച്ചത് രാവിലെ വായിച്ച വചനങ്ങള്‍ ആയിരുന്നു . സ്നേഹം സകലതു സഹിക്കുന്നു , സ്നേഹം സകലതും ക്ഷമിക്കുന്നു .സകലത്തെയും അതിജീവിക്കുന്നു . .

Sunday, 28 August 2011

പീറ്റര്‍ നീ കേപ്പയാകുന്നു

വല്ലാത്തൊരു ശൂന്യത ആയിരുന്നു പീറ്ററിന്റെ മനസ്സില്‍, എങ്ങോട്ട് പോകണം എന്ത് ചെയ്യണംഎന്ന് അറിയാത്ത അവസ്ഥ . ജയിലിന്റെ ഇരുണ്ട ലോകം സമാധാനത്തിന്റെ കൂടി ലോകമായിരുന്നു പീറ്ററിന്. ലോകത്തിന്റെ കാപട്യങ്ങള്‍ക്കു മുന്‍പില്‍ രക്തസാക്ഷി ആകേണ്ടി വന്നപ്പോഴും പീറ്റര്‍ വിധി എന്നോര്‍ത്ത് സമാധാനിച്ചു .തൊടിയൂരുള്ള സാമുവേല്‍ ജയിലില്‍ തന്റെ അടുത്ത ചങ്ങാതി ആയിരുന്നു ഏതോ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാരന്റെ കൈവെട്ടി അകത്തായ അയാള്‍ പീറ്ററിന്റെ ഉറ്റമിത്രം ആയിരിന്നു ഒരു വികാര വിക്ഷോഭാതില്‍ ചെയ്തു പോയ അബദ്ദത്തിനു ഉമിതീയില്‍ എരിഞ്ഞു മാപ്പ് ചോദിച്ചയാള്‍ .നഷ്ടപെട്ട അയല്‍ക്കാരന്റെ കൈക്ക് പകരം സ്വന്തം വിരലുകള്‍ മുരിചെറിഞ്ഞ സാമുവേല്‍ ജയില്‍ അധികാരിക്കള്‍ക്കും പീറ്ററിനെ പോലെ പ്രിയപ്പെട്ടവന്‍ ആയിരുന്നു .കണൂര് നിന്നും കരുനാഗപ്പള്ളി ബസില്‍ കയറുമ്പോള്‍ ഒരു ഭയം കൂടെ കൂടിയിരുന്നു ആലപ്പുഴ വഴിയാണ് ബസ്‌ പോകുന്നത് താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ എപ്പോഴെങ്കിലും തികട്ടി വന്നെങ്കിലോ . നീണ്ടുവളര്‍ന്ന താടി രോമങ്ങളും മുഖത്തെ ചുളിവുകളും തന്നെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റിയിരിക്കുന്നു. അത്രപെട്ടന്നൊന്നും എന്നെ അടുത്ത ആളുകള്‍പോലും തിരിച്ചറിയില്ല. പുറത്തു ജീവിക്കുന്ന മുഖം മൂടിയിട്ട രൂപങ്ങലെക്കാള്‍ ഭേദം ആയിരുന്നു തനിക്കു ചുറ്റും ജയിലില്‍ ഉണ്ടായിരുന്നവര്‍. സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് കുറ്റവാളികള്‍ ആയവര്‍ ഒരിക്കലും തെറ്റ് ആവര്‍ത്തിക്കാന്‍ പറ്റാത്തവര്‍ പക്ഷെ ഒരിക്കല്‍ പെട്ടുപോയാല്‍ കുറ്റവാളി എന്ന ലേബലില്‍ ശിഷ്ടകാലം മുഴുവന്‍ തള്ളി നീക്കാന്‍ വിധിക്കപെട്ടവര്‍ .ഡിസംബറിന്റെ കാറ്റ് മുഖത്തേയ്ക്കു ആഞ്ഞടിക്കുന്നു അഞ്ചുകൊല്ലമായി നഷ്ടപെട്ട സ്വാതന്ത്ര്യത്തിനെ കാറ്റ് പീറ്ററിനെ ഉറക്കത്തിന്റെ ശാന്തതയിലെയ്ക്ക് മെല്ലെ കൊണ്ടുപോയി .




ബസ്‌ അരൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മനസ് നിയന്ത്രണം വിട്ട പോലെ ഭയത്താല്‍ നടുങ്ങി ഞാന്‍ പിറന്ന വളര്‍ന്ന മണ്ണ് എന്നെ ഇത്രമേല്‍ ഭയപ്പെടുതുമാര് ഭീകരരൂപിണി ആയതു എപ്പോഴാണ് ,ബസിന്റെ വേഗത്തിനൊപ്പം എന്റെ ചിന്തകളും പായുകയാണ് .ചേര്‍ത്തല കഴിഞ്ഞതും ബസ്‌ സഡന്‍ ബ്രേക്ക്‌ ഇട്ടു നിന്നൂ യാത്രക്കാരെല്ലാം ചാടിയിറങ്ങി ഇറങ്ങിയവരില്‍ ചില സ്ത്രീകള്‍ വലിയവായില്‍ അലറികരഞ്ഞു ഏകദേശം പതിനെട്ടു വയസു വരുന്ന ഒരു പെണ്ണും ചെറുപ്പക്കാരനും കിടന്നു പിടയുന്നു മുന്നില്‍ വന്ന വാഹനം തട്ടി ഞങ്ങളുടെ ചക്രത്തിന് അടിയിലേയ്ക്കു ഇട്ടതാണ് .പെണ്‍കുട്ടിക്ക് ജീവനുണ്ട് എന്ന് തോന്നുന്നു എന്റെ  മകളുടെ പ്രായം വരും .ഇല്ല അവളുടെ ഓര്‍മ്മകള്‍ പോലും ഉണ്ടാവില്ല എന്ന് വിചാരിച്ചതാണ് എന്നാലും വീണ്ടു, റോഡരുകില്‍ പടര്‍ന്ന ചോര അയാളുടെ ഹൃദയത്തിലെയ്ക്കും ഒഴുകുന്നതുപോലെ തോന്നി .ഏകദേശം രണ്ടു മണികൂര്‍ കഴിഞ്ഞു ഇനി ആലപ്പുഴ ചെന്നാലേ കൊല്ലം ബസ്‌ കിട്ടു അല്ലെങ്കില്‍ അനിശ്ചിതമായി കാത്തു നില്‍ക്കണം .അടുത്തുവന്ന ആലപ്പുഴഫാസ്റ്റില്‍ കയറി ഇരിപ്പുറപ്പിച്ചു .കലവൂര്‍ കഴിഞ്ഞതും കയറിയ ഒരു സ്ത്രീ എനിക്ക് പരിചിതമായ മുഖം പോലെ പക്ഷെ തിരക്ക് കാരണം മുഖം ശരിക്കും കാണാന്‍ കഴിയുന്നില്ല.പരിചയ മുഖങ്ങള്‍ ഒഴിവാക്കണേ എന്ന പ്രാര്‍ത്ഥനയോടെ ബസില്‍ കയറിയതിനാല്‍ പിന്നീട് ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ല ,ശവക്കോട്ട പാലം കഴിഞ്ഞു ആളെ ഇറക്കുമ്പോള്‍ ആണ് ആ മുഖം വ്യക്തമായി കാണുന്നത് . മുടിയില്‍ മുല്ലപ്പുവും തോളിലൊരു ഹാന്‍ഡ്‌ ബാഗുമായി തന്റെ മകള്‍ ജാന്‍സി .ആരെയാണോ ഇനിയൊരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ചത്‌ അവള്‍ മുന്നില്‍, താടിയും മുടിയും നീട്ടി ക്ഷീണിച്ചു പാതിയയാതിനാലോ അവള്‍ക്കെന്നെ മനസിലായില്ല അല്ലെങ്കില്‍ കണ്ടു കാണില്ല .ആദ്യമായി അവള്‍ മോണകാട്ടി ചിരിച്ചതും പപ്പാ എന്ന് വിളിച്ചതും ഓക്കെ ഒരു മിന്നായം പോലെ മനസിലൂടെ കടന്നു പോയി .ബസ്‌ ആലപുഴ സ്റ്റാന്‍ഡില്‍ എത്തി മനസ് ആകെ അസ്വസ്ഥമായി പിടിച്ചാല്‍ കിട്ടാത്ത ഹൃദയ വേദന വരുമ്പഴേ പീറ്റര്‍ മദ്യപിക്കു, ബസ്‌ സ്ടാണ്ടിനു ഉള്ളിലുള്ള ആര്‍ക്കാടിയ ബാറില്‍ കയറി ലാര്‍ജില്‍ ഒന്ന് ഫിറ്റു ചെയ്തപ്പോഴേ ഓര്‍മ്മകള്‍ അയാളില്‍ തികട്ടി തികട്ടി വന്നു .



വിവാഹം ആയിരുന്നു പീറ്ററിന്റെ ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനം .ലളിത ജീവിതം നയിക്കുന്ന പീറ്ററുംആഡംബര പ്രേമിയായ ലൂസിയും തമ്മില്‍ രണ്ടു ജന്മങ്ങളുടെ അന്തരം ഉണ്ടായിരുന്നു .സര്‍കാര്‍ ജീവനക്കാരന്‍ ആണ് ജീവിതം മുഴുവന്‍ മകള്‍ പട്ടിണി കിടക്കേണ്ടി വരില്ല എന്ന് മാത്രമായിരുന്നു ലുസിയുടെ മാതാപിതാക്കള്‍ ചിന്തിച്ചത് .പീറ്റരുടെ ക്ലിപ്ത വരുമാനതിനുള്ളില്‍ ലൂസിയെ തളച്ചിടുക എന്നതായിരുന്നു വിവാഹ ജീവിതത്തില്‍ പീറ്റര്‍ നേരിട്ട ആദ്യത്തെ പ്രതിസന്ധി .ജാന്‍സി മോള്‍ ഉണ്ടായതു മുതല്‍ അവളായിരുന്നു പീറ്റരിനും ലൂസിക്കും ഇടയിലെ ഏക ബന്ധം .അവളുടെ കൊഞ്ചലുകളും പൊട്ടിച്ചിരികളും കേള്‍ക്കാന്‍ പീറ്റര്‍ ലൂസിയെ കണ്ടില്ലെന്നു നടിച്ചു. ഒരു ഭര്‍ത്താവും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത അറിഞ്ഞിട്ടു കൂടി മകള്‍ക്കുവേണ്ടി എല്ലാം സഹിച്ചു .പെണ്‍കുട്ടികള്‍ക്ക് അപ്പനെക്കള്‍ ഏറെ അമ്മയാകണം താങ്ങും തണലും ആവെണ്ടാതെന്നതിനാല്‍ അവള്‍ക്കു അവളുടെ അമ്മയെ നഷ്ടപെടതിരിക്കാന്‍ വേണ്ടി മാത്രം.


ജാന്സിമോള്‍ വളര്‍ന്നു പതിമൂന്നാം വയസിലെ അവള്‍ ഒരു ഒത്ത പെണ്‍കുട്ടിയായി ,പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ പിന്നെ അപ്പന് അവളെ ദൂരെ നിന്ന് കാണാനേ അനുവാദം ഉള്ളു .അവളുടെ മനസില്‍ സീരിയല്‍ മോഹം എന്ന വിഷം കുത്തിവെക്കാന്‍ ലൂസിക്ക് വേഗം കഴിഞ്ഞു പുതിയ ഉടുപ്പുകളെ പണത്തെ പൊന്നിന്റെ ലോകത്തെ ജാന്സിമോളും സ്വപ്നം കണ്ടു തുടങ്ങി .അമ്മയുടെ ലോകസഞ്ചാര്തിനു ജാന്സിമോളെയും കൂടിയതോടെ പീറ്റര്‍ പൊട്ടിത്തെറിച്ചു .പൊന്നു പോലെ നോക്കി വളര്‍ത്തിയ മകള്‍ നഷ്ടപെടുന്നത് ആ പിതാവിന് ചിന്തിക്കുന്നതിനും അപ്പുറം ആയിരുന്നു .വഴക്കുകള്‍ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി മകളുടെ ഉന്നതിക്ക് തടസം നില്‍ക്കുന്ന അപ്പന്‍ എന്ന ധാരണ ജന്സിമോളില്‍ ഉണ്ടാക്കിയെടുക്കാന്‍ ലൂസിക്ക് വേഗം കഴിഞ്ഞു .അപ്പനെ ഒഴിവാക്കിയാല്‍ കിട്ടാന്‍ പോകുന്ന പ്രശസ്തിയുടെ മായികലോകം ലൂസി മകളെ ഓര്മപെടുതികൊണ്ടിരുന്നു . ഒടുവില്‍ ജാന്‍സി അതിനും വഴങ്ങി ലൂസിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി അപ്പന്‍ തന്നെ പീഡിപ്പിച്ചു എന്ന പരാതി എഴുതിനല്കി .പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങളും മഞ്ഞപത്രങ്ങളും പരമ്പരകള്‍ എഴുതി പീറ്റര്‍ കോടതി മുറിയില്‍ നിര്‍ വികാരന്‍ ആയിരുന്നു .കുടുംബവും ജീവിതവും മാനവും നഷ്ടപെട്ട പീറ്ററിനെ കോടതി ഒരു മകളും അപ്പനെതിരെ കള്ള പരാതി ഉന്നയിക്കില്ല എന്ന ന്യായത്തില്‍ അഞ്ചു വര്ഷം കഠിന തടവിനു ശിക്ഷിച്ചു .പീറ്റര്‍ ഏകദേശം മൂന്ന് ലാര്‍ജിനു മുകളില്‍ അടിച്ചു കഴിഞ്ഞിരിക്കുന്നു കുഴഞ്ഞാടുന്ന കാലുകളുംമായി വേച്ചു വേച്ചു പുറത്തിറങ്ങുമ്പോള്‍ എതിരെ കിടന്ന കെട്ടുവള്ളത്തിന്റെ ശീതികരണിയുടെ തണുപ്പില്‍ ആരുമായോ ഉടല്‍ ചേര്‍ത്ത് കിടക്കുന്ന ജാന്‍സിമോളെ പറ്റി അയാള്‍ അറിഞ്ഞതേയില്ല.