Tuesday 22 March 2016

ജല ലഹരി ജയിലിലാക്കും ലഹരി

രണ്ടു ദിവസമായി മുനിസിപ്പാലിറ്റി  വെള്ളം വന്നിട്ട് ,ക്യാമ്പിലേയ്ക്ക് വെച്ച രണ്ടു ടാങ്കും കാലിയായി ഒരു ടാങ്കർ പുറത്തു നിന്നും വിളിച്ചതും കാലിയാകാൻ പോകുന്നു ഒരു ദിവസം കൂടി മുനിസിപാലിറ്റി വെള്ളം ഉണ്ടാകില്ല ലൈനിൽ എന്തോ അറ്റ കുറ്റ പണി നടക്കുന്നത്രെ തൊഴിലാളികൾ എല്ലാവരെയും ക്യാമ്പിനു പുറത്തു വിളിച്ചു നിർത്തി മുതലാളി ഉപദേശം തുടങ്ങി. ഒരു ടാങ്കേർ വെള്ളം 200 ദിർഹംസ് ആണ്  സ്വന്തം വീടെന്നപോലെ നിങ്ങൾ വെള്ളം ഉപയോഗിക്കണം .ജലം അത്  അമൂല്യമാണ്‌ അത് പാഴാക്കരുത് അടുത്ത യുദ്ധം പോലും വെള്ളത്തിനു വേണ്ടിയുള്ളതാകും തൊഴിലാളികളെ ഉൽബോധിപ്പിച്ച ശേഷം മുതലാളി പോയി.

രണ്ടു ദിവസം കഴിഞ്ഞു വെള്ളം വന്നു ജീവിതം സാധാരണ നിലയിലായി.ഒരു  വ്യാഴാഴ്ച വൈകിട്ട് രാത്രി  ഒരു മണി കഴിഞ്ഞതും ഒരു ഫോൺ കാൾ ,ഉറക്കച്ചടവോടെ മുതലാളി ഫോൺ എടുത്തു ലേബർ ക്യാമ്പിൽ നിന്നും ഫോർമാനാണ് മൊതലാളി വേഗം ഇങ്ങോട്ടു വരണം ഇവിടെ ഭയങ്കര തല്ലു നടന്നു  മുതലാളി വന്നിട്ടേ പോലിസിനെ വിളിക്കൂ.അരുത് ഞാൻ ഇപ്പോൾ വരാം പോലിസ് വന്നാൽ ആകെ ഗുലുമാലാകും.

കാറെടുത്തു സ്റ്റാർട്ട്‌ ആക്കി ആക്സീലിനു മുകളിൽ കയറി നിന്നു . മരണ വെപ്രാളത്തിൽ ക്യാമ്പിൽ എത്തുമ്പോൾ തലയിൽ ചോര ഒളിപ്പിച്ചു കൊണ്ടു പാലക്കാടുകാരൻ പെരുമാൾ . എന്താ സംഭവം ? എന്നാ ഉണ്ടായേ ? വേഗം നമുക്കു ആശുപത്രിയിൽ കൊണ്ട് പോകാം പെരുമാളുമായി ഫോർമാൻ വണ്ടിയിലെയ്ക്കിടിച്ചു കയറി ,വന്ന വേഗത്തിൽ വണ്ടി ഹോസ്പിറ്റലിലേയ്ക്ക്. എന്താണ് സംഭവിച്ചതെന്നു ഫോർമാനും അറിയില്ല ആരോ തല തല്ലി പൊട്ടിച്ചിരിക്കുന്നു എന്ന് മാത്രമാണ് അയാൾക്കും അറിയാൻ കഴിയുന്നത്‌ ക്യാമ്പിൽ ഉള്ള മിക്കവാറും ആളുകൾ പെരുമാൾ ചത്തു എന്ന് കരുതി ഒന്നും പറയുന്നില്ല.

മുറിവു ഗുരുതരമല്ല കേവലം രണ്ടു തുന്നികെട്ടുകൾ മാത്രം . ഡ്രസ്സ്‌ ചെയ്തു പെരുമാൾ പുറത്തിറങ്ങി ,എന്താരുന്നു  പെരുമാൾ ആരാണ് നിങ്ങളെ തല്ലിയത് ? എന്തിനാണ് തല്ലിയത് ? കാറിലിരുന്ന കുപ്പി വെള്ളം ഒറ്റ വലിക്കു അകത്താക്കി കൊണ്ടു  പെരുമാൾ പറഞ്ഞു ,മുതലാളി മുൻപ് പറഞ്ഞില്ലേ ഇനിയുണ്ടാകാൻ പോകുന്ന യുദ്ധങ്ങൾ വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്ന് . ഒരു കുപ്പി വെള്ളത്തിന്‌ വേണ്ടിയാണ് ഇത്രയും ചോര ചീന്തപ്പെട്ടത്‌.
പ്രാഞ്ചിച്ചായാൻ ഒരു നിരുപദ്രവകാരിയായ ജീവിയാണ് പക്ഷെ വൈകുന്നേരമായാൽ രണ്ടെണ്ണം കീറണം ആർക്കും ഉപദ്രവമില്ലാതെ കിടന്നുറങ്ങും അതാണ്‌ പതിവ് പക്ഷെ ഇയിടെയായി പ്രഞ്ചിച്ചായനു ഒരു സംശയം താൻ വാങ്ങി വെക്കുന്ന കുപ്പിയിൽ നിന്നും ഓരോ പെഗ് ആരോ മോട്ടിക്കുന്നു. പക്ഷെ അഞ്ചു പേർ  താമസിക്കുന്ന മുറിയിൽ ആരെ പിടിക്കും രാത്രിയിലാണ് മോഷണം അന്നും പതിവ് പോലെ മോഷണം നടക്കുമെന്നും ആളെ കൈയ്യോടെ പിടിക്കാനും കാത്തിരുന്ന പ്രഞ്ചിയെട്ടൻ ഉറങ്ങാതെ കാത്തിരുന്നു രാത്രി പതിനൊന്നു  കഴിഞ്ഞു വിളക്കണഞ്ഞു.പ്രാഞ്ചിയെട്ടൻ ഉറങ്ങാതെ കിടന്നു .ഒരു  ശബ്ദം, കട്ടിലിന്റെ അടിയിലേയ്ക്കു ഒരാള് ഗ്ലാസ്സുമായി ഇഴഞ്ഞു വരുന്നു പ്രാഞ്ചിയേട്ടൻ  അരികിൽ സൂക്ഷിച്ചിരുന്ന പട്ടിക കഷണം എടുത്തു നിലത്തിഴയുന്ന രൂപത്തിനു നേരെ ആഞ്ഞടിച്ചു. ആയ്യോാാ എന്നെ കൊല്ലുന്നേ അലർച്ച  കേട്ടു ഏല്ലാവരും ഉണർന്നു ലൈറ്റ്‌ തെളിഞ്ഞു  ചോരയിൽ കുളിച്ചു അടുത്ത കട്ടിലിലെ പെരുമാൾ നിലത്തു കിടന്നു പിടയുന്നു .ഒരു തുള്ളി പോലും കുടിക്കാത്ത പെരുമാൾ എന്തിനാണ് പ്രാഞ്ചിയേട്ടന്റെ  കുപ്പിയിൽ നിന്നും മോഷ്ട്ടിക്കാൻ വന്നത്.  ചോര റൂമിലാകെ ഒഴുകിയൊലിക്കുന്നു ഭയചകിതരായ സഹപ്രവർത്തകർ നാലുപാടും ഓടി, പ്രാഞ്ചിയും പേടിച്ചു പുറത്തേയ്ക്ക് ഓടി.

അല്ല പെരുമാളെ നിങ്ങളെന്തിനാണ് രാത്രിയിൽ പ്രാഞ്ചിയുടെ കട്ടിലിനു കീഴെ പരതാൻ  പോയത് ?അത് എനിക്കു നന്നായി ദാഹിച്ചു സാർ എന്റെ കുപ്പിയിലെ വെള്ളം തീർന്നു അത് കൊണ്ടാണ് പ്രഞ്ചിയെട്ടന്റെ കുപ്പിക്കായി ഞാൻ പരതിയത്. പെരുമാളിനെ ക്യാമ്പിൽ തിരികെ വിട്ടു പോകുന്നതിനു മുൻപ് അവിടെ തടിച്ചു കൂടിയ എല്ലാ തൊഴിലാളികളോടുമായി  മുതലാളി ഇങ്ങനെ പറഞ്ഞു വെള്ളത്തിന്‌ വേണ്ടി ഇനി ഒരു യുദ്ധം ഉണ്ടായില്ലെങ്കിലും ലോകത്തുണ്ടാകുന്ന 99 ശതമാനം അക്രമങ്ങളും മദ്യമെന്ന വെള്ളം കുടിക്കുന്നതിന്റെ ലഹരിയിലാണ്.മനുഷ്യനെ മൃഗവും മനസാക്ഷിയില്ലത്തവനുമാക്കുന്ന മഹാ വിപത്തിനെ പ്രാഞ്ചിയെട്ടൻ പിന്നീടൊരിക്കലും കൂടെ കൂട്ടിയിട്ടില്ല

No comments: