Friday 18 October 2013

കരുണയുടെ തിരുമുറിവുകൾ

അയ്യാ ഒയ ലങ്കവത് ? നല്ല സിംഹളയിൽ ഉള്ള ചോദ്യം കേട്ടാണ് തിരിഞ്ഞത് പിന്നിൽ ഒട്ടി വരണ്ട കവിളും കുഴിഞ്ഞിറങ്ങിയ കണ്ണുകളുമായി ഒരു അമ്പതു വയസോളം തോന്നിക്കുന്ന ഒരു സ്ത്രീ പത്തു കൊല്ലമായി ശ്രീ ലങ്കക്കരോടോത്തുള്ള സഹവാസം കൊണ്ട് ഞാനും കുറെ ഒക്കെ സിംഹള ഭാഷ വശത്താക്കിയിരുന്നു ഞാൻ ലങ്കക്കാരൻ ആണോ എന്നാണ് സ്ത്രീ ചോദിക്കുന്നത് ഇല്ല ഞാൻ നിങ്ങളുടെ നാട്ടുകാരാൻ അല്ല എങ്കിലും ഒരു പക്ഷെ നിങ്ങളെ എനിക്ക് സഹായിക്കാൻ കഴിയും പറയു സഹോദരീ എന്താണ് നിങ്ങൾക്ക് വേണ്ടത് ? സൂര്യൻ തലയ്ക്കു മുകളിൽ തിളച്ചു നില്ക്കുന്നു അവർക്ക് സംസാരിക്കാൻ പോലും ആവാത്ത വണ്ണം തൊണ്ട വരളുന്നത്‌ പോലെ തോന്നി, ഞാൻ വലിച്ചു കൊണ്ടിരുന്ന സിഗരട്ട് പാതി വഴിയിൽ കെടുത്തി വണ്ടിയുടെ ഡോർ വലിച്ചു തുറന്നു അതിലേയ്ക്ക് ഇരിക്കാൻ അങ്ങ്യം കാട്ടി. എ സി യിൽ നിന്നുള്ള തണുത്ത കാറ്റ് ആസ്വദിചിട്ടെന്നോണം കണ്ണുകൾ മെല്ലെ അടച്ചു അവർ പുറകോട്ടു ചാഞ്ഞു.ഭക്ഷണം കഴിക്കാത്തതിന്റെ തളര്ച്ചയയാവും അടുത്തു കണ്ട ബാക്കാലയിൽ നിന്നും ജൂസും കേക്കും വാങ്ങി വരുമ്പോഴും അവർ സീറ്റിൽ തലചായ്ച്ചു മയങ്ങുകയാണ് . നൻഗ്ഗീ, നൻഗ്ഗീ........ ഞാൻ ഉറക്കെ വിളിച്ചു ഇല്ല ഒരു അനക്കവും ഇല്ല. കുറച്ചു കൂടി ഉച്ചത്തിൽ വിളിച്ചു കൊണ്ട് ഞാൻ അവരുടെ ചുമലിൽ സ്പർശിച്ചതും അവർ സൈഡ്‌ സീറ്റിലെയ്ക്കു ചരിഞ്ഞു വീണു . ദൈവമേ ഒരു പരിചയവും ഇല്ലാത്ത ഒരു സ്ത്രീ തികച്ചു അസാധാരണമായ സാഹചര്യത്തിൽ എന്റെ കാറിൽ മരിച്ചിരിക്കുന്നു. അതും നിയമവും ശിക്ഷകളും കർശനമായ ഒരു നാട്ടിൽ വെച്ച്, ഒരു നിമിഷത്തേക്ക് എനിക്ക് എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്തവിധം സകല നാഡീ ഞരമ്പുകളും തളരുന്നു, സ്ഥലകാല ബോധം നഷ്ട്ടപെട്ടവനെ പോലെ ഞാൻ ഉറക്കെ കരഞ്ഞു എന്റെ കരച്ചിൽ കേട്ടാവണം സ്ഥലത്ത് ആളുകൾ തടിച്ചു കൂടി , കൂടിയവർ കൂടിയവർ അകത്തുകിടക്കുന്ന സ്ത്രീയെ നോക്കിയ ശേഷം കൂട്ടം കൂടി നിന്ന് എന്നെ നോക്കി അടക്കം പറഞ്ഞു. ഞാൻ മൊബൈൽ പരതി അടുത്ത സ്നേഹിതനെ വിളിച്ചു കാര്യം കേട്ടതും അവൻ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട്‌ ചെയ്തു വീണ്ടു വീണ്ടും വിളിച്ചു നോക്കി ഇല്ല നീണ്ട റിങ്ങ് മാത്രം .യഥാർത്ഥ സ്നേഹിതരെ അറിയണമെങ്കിൽ നിനക്കൊരു ആപത്തു വരണം എന്ന അമ്മയുടെ വാക്കുകൾ മനസ്സിൽ തികട്ടി തികട്ടി വന്നു. ആളുകൾ കൂടി കൂടി വരുന്നു ജീവിതത്തിൽ ഇന്ന് വരെ മക്കളെ പോലും തല്ലാത്ത ഞാൻ ഒരു കൊലപാതകിയുടെ പരിവേഷത്തിൽ അവർക്ക് മുന്നിൽ വിചാരണ ചെയ്യപെടുന്നു.

അടുത്തുള്ള കടക്കരാൻ അറിയിചിട്ടെന്നു തോന്നുന്നു ഒരു പോലീസു വണ്ടിയും അതിനു പിറകെ അംബുലൻസും ചീറി പാഞ്ഞെത്തി എന്റെ ഹൃദയമിടിപ്പ്‌ അതിന്റെ ഉച്ച സ്ഥായിയിൽ എത്തി ഒരു വേള ഹൃദയസ്തംഭനം ഉണ്ടാകുമോ എന്ന് ഞാൻ ഭയന്നു.പോലീസുകാരൻ വണ്ടിയിൽ നിന്നിറങ്ങിയതും എന്റെ രണ്ടു കൈയും പുറകോട്ടു ചേർത്ത് വെച്ച് വിലങ്ങിട്ടു. സാർ കനിവുണ്ടാവണം ഞാൻ ഇവരുടെ ദയനീയ അവസ്ഥയിൽ സഹായിക്കാൻ ശ്രമിച്ചതാണ്. ഒരു പോലീസുകാരൻ യാതൊരു ദയയും ഇല്ലാതെ എന്നെ പോലീസ് ജീപിനു പിന്നിലേയ്ക്ക് പിടിച്ചുതള്ളി.ആംബുലൻസ് നേഴ്സ് ഫിലിപിനോ കാറിനുള്ളിൽ കയറി സ്ത്രീയെ മലർത്തി കിടത്തി "സാർ പൾസ് ഉണ്ട് ഇവർ മരിച്ചിട്ടില്ല "എന്നുറക്കെ പറഞ്ഞു ഇത് കേട്ടതും എന്റെ ഹൃദയത്തിലൂടെ ആശ്വാസത്തിന്റെ കൊള്ളിയാൻ മിന്നി മറഞ്ഞു പോയി, അവരെ ആംബുലൻസിൽ കയറ്റി വേഗം ആശുപത്രിയിലെയ്ക്കും
എന്നെ പോലീസ് സ്റ്റെഷനിലെയ്ക്കും കൊണ്ട് പോയി . ജീവിതത്തിൽ ആദ്യമായാണ്‌ ഒരു പോലീസ് സ്റ്റെഷനു ഉള്ളിൽ കയറുന്നത് എന്നെ കൊണ്ട് വന്നത് ചെറിയ റാങ്കിലുള്ള പോലീസുകാർ ആയിരുന്നതിനാൽ എന്നോട് വലിയ ചോദ്യം ഒന്നും ചോദിച്ചിരുന്നില്ല അവർ മുദീർ എന്ന് വിളിക്കുന്ന ഒരു കുലീനനു മുൻപിൽ എന്നെ നിർത്തി വിലങ്ങഴിച്ചു . അസ്ലാമും അലൈക്കും തികച്ചും മാന്യമായ രീതിയിൽ അയാള് എന്നെ അഭി സംബോദന ചെയ്തു കസേരയിൽ ഇരിക്കാൻ പറഞ്ഞതിന് ശേഷം സംഭവിച്ചത് വിവരിക്കാൻ എന്നോട് ആവശ്യപെട്ടു. വള്ളി പുള്ളി വിടാതെ വിറയ്ക്കുന്ന ചുണ്ടുകളോടെ നടന്നത് മുഴുവൻ ഞാൻ അയാളോട് പറഞ്ഞു അത് വിശ്വസിചിട്ടെന്നവണ്ണം ഒന്നും മിണ്ടാതെ കുറച്ചു നേരം തല കുമ്പിട്ടിരുന്നു, ശേഷം മറ്റൊരു പോലീസുകാരനെ വിളിച്ചു ഹോസ്പിറ്റലിൽ വിളിച്ചു ആ സ്ത്രീക്ക് ബോധം വന്നോ എന്ന് അന്വേഷിക്കാൻ ആവശ്യപെട്ടു. ഇല്ല ഇത് വരെ അവർക്ക് ബോധം വന്നില്ല . ജെന്റിൽ മാൻ അവർക്ക് ബോധം വന്നു സത്യം പറയുന്നതുവരെ നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റദിയിൽ കഴിയേണ്ടി വരും. വീണ്ടും പഴയ പോലീസുകാരൻ വന്നു എന്നെ ജയിലിനും ഓഫീസിനും ഇടയിലുള്ള ഇടുങ്ങിയ മുറിയിൽ ഇരുത്തി പുറത്തു നിന്നും ലോക്ക് ചെയ്തു കടന്നു പോയി, മനസാ വാചാ കർമണാ അറിയാത്ത കാര്യത്തിനൊരു ജയിൽ വാസം.സെൻട്രൽ ഏ സി യുടെ തണുപ്പിൽ മരവിച്ച മാർബിൾ തറയിൽ ഞാൻ നിവർന്നു കിടന്നു എന്റെ ഫോണ്‍ ഓഫ്‌ ചെയ്തത് എന്തിനെന്നറിയാതെ ഭാര്യ വിഷമിക്കുന്നുണ്ടാവും.ഓഫീസിൽ നിന്ന് ആരെങ്കിലും വന്നിരുന്നെങ്കിൽ! തന്റെ വിഷമാവസ്ഥ അറിയാവുന്നത് ആത്മ സുഹൃത്തെന്നു കരുതിയ ആ ചതിയനു മാത്രമാണ്. അവൻ ആരോടെങ്കിലും പറയുമോ പറഞ്ഞാൽ തന്നെ പൊടിപ്പും തൊങ്ങലും വെച്ച് എന്നെ ഒരു സ്ത്രീ ലമ്പടനും കൊലപാതകിയും ആക്കുമോ ? പോലീസുകാരൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത് കൈയിൽ ഒരു അലുമിനിയം ഫോയിലിൽ പൊതിഞ്ഞ മസാല ചേരാത്ത ബിരിയാണി അയാൾ എനിക്ക് നേരെ നീട്ടി , നേരം വെളുത്തിട്ടു ഇത് വരെ ഒന്നും കഴിച്ചിട്ടില്ല എന്നിട്ടും വിശപ്പ്‌ എന്നൊന്നില്ല ,ബിരിയാണി വാങ്ങി വെച്ച് ഞാൻ അയാളോട് ചോദിച്ചു "സാർ വോ ലട്കി കോ ഖോഷ് ആഗയാ " ഉർദുവിൽ മറുപടി വശം ഇല്ലാത്തത് കൊണ്ടാവണം അദ്ദേഹം അറബിയിലാണ് മറുപടി പറഞ്ഞത് ഇന്നത്തെ ഹോസ്പിടൽ ടൈം കഴിഞ്ഞിരിക്കുന്നു നാളെ രാവിലെ മാത്രമേ ഹോസ്പിറ്റലിൽ പോകാൻ പറ്റു. ഇനി ഒരിക്കലും ആർക്കും ഒരു നന്മയും ചെയില്ല നന്മ ചെയ്യാൻ ശ്രമിച്ചത്‌ കൊണ്ടല്ലേ തനിക്കീ ഗതി വന്നത് സ്വയം പിറ് പിറുത്തു കൊണ്ട് മരവിച്ച മാര്ബിളിലെയ്ക്കു വീണ്ടും ചാഞ്ഞു .

പത്തു മണിയോടെ പോലീസുകാരൻ എത്തി ലോക്ക് തുറന്നു എന്നെ കൈവിലങ്ങ് വെച്ച് ജീപ്പിലേയ്ക്ക് നടത്തി ഹോസ്പിറ്റൽ ലക്ഷ്യമാക്കിയാണ് വണ്ടി നീങ്ങുന്നത്‌ വണ്ടിയുടെ വേഗത്തെക്കാൾ ഏറെ എന്റെ ചിന്തകളും പാഞ്ഞു കൊണ്ടിരിക്കുകയാണ് ഹോസ്പിറ്റലിന്റെ വിശാലമായ മുറ്റത്ത് വണ്ടി നിന്നു. കൈയാമം അണിഞ്ഞു ജീപ്പിൽ നിന്നും ഇറങ്ങുന്ന ഞാൻ ആയിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രം. ആകെ നനഞാൽ പിന്നെ എന്ത് കുളിര്, ഇന്നലെ മുതൽ തനിക്കു ഈ കൈവിലങ്ങ് ഒരു ശീലമായിരിക്കുന്നു എന്നെ പേടിയോടും സഹതാപത്തോടും ഒരു അത്ഭുത വസ്തുവിനെ പോലെ നോക്കുന്നവരുടെ നോട്ടങ്ങൾ അവഗണിച്ചു ഞാൻ മുന്നോട്ടു നടന്നു. ആറാം വാർഡിലെ ഏഴാമത്തെ കട്ടിലിൽ ഇന്നലെ മരിച്ചെന്നു കരുതിയ സ്ത്രീ കുത്തിയിരുന്നു ആപ്പിൾ കഴിക്കുന്നു. നൻഗ്ഗീ ഞാൻ നിങ്ങളെ ഉപദ്രവിച്ചോ ? നോക്കു എന്റെ കൈയിലെ വിലങ്ങുകൾ ഇതെല്ലം നീ കാരണം നിന്നെ സഹായിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഇത്രയും പറഞ്ഞതും ഞാൻ നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞു. പോലീസിന്റെ ദ്വിഭാഷി അവരോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കി ഞാൻ അവരെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന് അവർ പറഞ്ഞതോടെ പോലീസ് എന്റെ കൈവിലങ്ങഴിച്ചു . ഒരു അറബി വീട്ടിലെ കൊടിയ പീഡനം സഹിക്കാതെ അവിടെ നിന്നും രക്ഷപെട്ടു വരുന്ന വഴിയായിരുന്നു അവർ 5 ദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ തളർന്നു സംസാരിക്കാൻ പോലും ആവാത്ത അവസ്ഥയിൽ ആയിരുന്നു എന്നെ കണ്ടതും കാറിൽ ബോധ രഹിതയായതും .നിരപരാധിത്വം തെളിയിക്കപെട്ടിരിക്കുന്നു ഇനി എനിക്ക് പോകാമല്ലോ സാർ ഞാൻ പോലീസുകാരനോട്‌ ചോദിച്ചു നോ നോ തിരികെ ഓഫീസിൽ എത്തി രജിസ്റ്റർ ഒപ്പിട്ടു മുദീർനെ കണ്ടാൽ മാത്രമേ പ്രക്രീയ പൂർത്തിയാവു. വീണ്ടും വണ്ടി പോലീസ് സ്റ്റെഷനിലേയ്ക്ക് പക്ഷെ ഇത്തവണ കുറ്റവാളിയെ പോലെ തലകുനിച്ചല്ല. മുദീറിന്റെ ഓഫീസിൽ എത്തിയതും അയാൾ ക്ഷമാപണത്തോടെ എതിരേറ്റു സോറി മിസ്റ്റർ നിങ്ങളെ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു അയാൾ നീട്ടിയ രെജിസ്റ്ററിൽ ഒപ്പ് വെച്ച് പുറത്തേയ്ക്ക് ഇറങ്ങി.

ഫോണ്‍ ഓണ്‍ ചെയ്തതും ബെൽ അടിച്ചു നാട്ടിൽ നിന്നു ഭാര്യ ആണ് " എവിടാരുന്നു ചേട്ടാ എന്തായിരുന്നു ഫോണ്‍ ഓഫ്‌ ചെയ്തു വെച്ചത് ഞാൻ എത്ര വിഷമിചെന്നോ? പിന്നെ ഇന്ന്ഓശാന പെരുനാൾ ആണ് ഇനി വരാനിരിക്കുന്നത് പീഡാനുഭവ വാരമാണ് ഈ ആഴ്ച പാവങ്ങളെ കൈ അയച്ചു സഹായിക്കണം " അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു, ഒരു പാവത്തിനെ സഹായിച്ചതിന് ഞാൻ അനുഭവിച്ച പീഡാനുഭവത്തെ പറ്റി അവളോട്‌ പറഞ്ഞില്ല . സാധാരണ വണ്ടി സിഗ്നലിൽ നിർത്തുമ്പോൾ സ്ഥിരം ഭിക്ഷ വാങ്ങുന്ന കിളവൻ ബെന്ഗാളി കാറിന്റെ ചില്ലിൽ വന്നു കൊട്ടിയിട്ടും ഞാൻ അനങ്ങിയതെ ഇല്ല .

2 comments:

ajith said...

കറുകയില്‍ ഡയറി ഇപ്പോള്‍ വല്ലപ്പോഴുമേ കാണുന്നുള്ളു.

നടന്ന സംഭവമാണോ?

ajeeshmathew karukayil said...

അജിത്തേട്ടാ ഇതു നൂറു ശതമാനം ഭാവനയാണ്.
തിരക്കൊഴിഞ്ഞിട്ട് ഇരിക്കാൻ സമയം കിട്ടാറില്ല അതാണ്‌ ഡയറി മുടങ്ങുന്നത്.