Saturday 11 July 2015

ആലപ്പുഴയല്ലിത് പാലപ്പുഴ



ആല എന്നാൽ കരയും പുഴ എന്ന പുഴയും ചേർന്നൊരു നാടുണ്ടായി ദൈവം ഭൂമിയിലേയ്ക്ക്  ഇറങ്ങി വന്നു നട്ടു  പിടിപ്പിച്ചത് പോലെ സുന്ദരമായ ഒരു നാട്.പർവതങ്ങലോ  കുന്നുകളോ കാടുകളോ  ഇല്ലാതെ തന്നെ പ്രകൃതിയുടെ പച്ച പട്ടു ചാർത്തിയ സുന്ദരിയായ ഒരു നാടാണ് ആലപ്പുഴ. സമുദ്ര നിരപ്പിൽ നിന്നും 0.6 മുതൽ 2 മീറ്റർ  വരെ താഴ്ന്നു കിടക്കുന്ന കേരളത്തിന്റെ നെല്ലറ സ്ഥിതി ചെയ്യുന്ന നോക്കെത്ത ദൂരത്തോളം പടർന്നു  കിടക്കുന്ന പച്ചവിരിച്ച പാടങ്ങളുടെ  പ്രശാന്ത  സുന്ദരമായ പ്രദേശമാണ് ആലപ്പുഴ. റോഡും പുഴയും അവയ്ക്ക് കുറുകെ നീണ്ടും വളഞ്ഞും ചരിഞ്ഞും പണിതുയർത്തപെട്ട പാലങ്ങളാൽ സമൃദ്ധമാണ് ആലപ്പുഴയുടെ രാജ വീഥികൾ. നഗര പരിധിക്കുള്ളിൽ തന്നെ ഏതാണ്ട് നൂറോളം വലുതും ചെറുതുമായ പാലങ്ങളാൽ നിറഞ്ഞ വേറൊരു നഗരം ഇന്ത്യയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്.




ആലപ്പുഴ നഗരത്തിലെ ഓരോ പാലത്തിനും ഓരോ കഥ പറയാനുണ്ടാവും രാജാ കേശവ ദാസ് രൂപകൽപന ചെയ്ത നഗര കവാടത്തിനു കുറുകെ കനലുകളെ തമ്മിൽ ബന്ധി പ്പിച്ചൊരു പാലമുണ്ടായിരുന്നത് പിൽകാലത്ത് കോട്ട വാതുൽക്കൽ പാലം എന്നാ പേരില് അറിയപ്പെട്ടു ഇപ്പോഴും വടക്ക് നിന്ന് വരുന്നവർക്ക് കോട്ട വാതിൽക്കൽ പാലം കടന്നല്ലാതെ ആലപ്പുഴ നഗര ഹൃദയത്തിലേയ്ക്ക് എത്തിപെടുക ദുഷ്കരമാണ്. ചെറുതും വലുതുമായ നൂറോളം പാളങ്ങളിൽ നൂറ്റാണ്ടുകൾ പഴയ പാലം മുതൽ പുത്തെൻ കോണ്ക്രീറ്റ് പലാങ്ങൾ വരെ ആലപ്പുഴക്ക് കുറുകെ ഭംഗിയുള്ള ചരടുപോലെ  ഇരുകരകളെയും ബന്ധിപിച്ചു നിർത്തുന്നു. കാൽ നട യാത്രക്കാര്ക്ക് വേണ്ടി പണിത കൊച്ചു പാലങ്ങൾ ഇരുമ്പ് കൊണ്ടും തടി കൊണ്ടും കോണ്ക്രീറ്റ് കൊണ്ടും എന്തിനേറെ  പഴയ പുഴ കട്ട എന്നാ ചെളി കട്ട കണ്ടു പണിതുയർത്തിയവ വരെ കാറ്റും മഴയും പേമാരിയും കടൽക്ഷോഭവും വന്നിട്ട് കൂടി തലയെടുപ്പോടെ സഞ്ചാരികളെ തോളിലേറ്റുന്നു




പല പാലങ്ങൾക്കു പിന്നിലും ഒരു പാട് അധ്വാനത്തിന്റെയും വിയര്പ്പിന്റെയും കഥ പറയുവാൻ ഉണ്ടെങ്കിലും രസകരമായ ഒന്ന് പണ്ട് പാലങ്ങൾ പണി കഴിപ്പിച്ചു കഴിഞ്ഞു അതിന്റെ ഉറപ്പിനു വേണ്ടി മനുഷ്യ രക്തം ചൂടോടെ തളിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന മിത്തിനെ വെല്ലുന്ന യാഥാർത്ഥ്യം അറിയുമ്പോഴാണ്  . നാടോടി ബാലന്മാരെ ആരും അറിയാതെ രാത്രിയുടെ മൂന്നാം  യാമത്തിൽ തലയറുത്ത് ചൂട് രക്തം പാലത്തിന്റെ കൈവരികളിൽ തളിക്കുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു  എന്ന ഞെട്ടിപ്പിക്കുന്ന ചില മുത്തശ്ശി കഥകള്ക്ക് എന്റെ ചെറുപ്പവും വേദിയായിട്ടുണ്ട്.അങ്ങനെ  കേട്ട കഥകളിൽ ഒന്ന് പണ്ട് പാലം പണിക്കു തമിഴ് നാട്ടിൽ നിന്നും   വരുന്ന പണിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളെ പൂജ  വിധി പ്രകാരം അയാൾ അറിയാതെ പാലം പണി പൂർത്തിയാകുന്ന അന്ന് രാത്രി മതിയാവോളം നാടൻ പട്ടയും കോഴിയും കൊടുത്തിട്ട് പൂജ കർമങ്ങൾ ആരംഭിക്കും സൂര്യാസ്തമയത്തിനു മുൻപ് തുടങ്ങുന്ന പൂജകൾ അവസാനിക്കുന്നത്നര ബലി എന്ന ശിരശ്ചെദത്തോടെയാണ്. മുഖ്യ കാർമികൻ ദേവി ശക്തിയാൽ അവാഹിതനാകുമ്പോൾ തിളങ്ങുന്ന കൊടുവാളുമായി കൈ കാലുകൾ ബന്ദിക്കപെട്ട പാവം തൊഴിലാളിയുടെ കഴുത്തിനെ ലക്ഷ്യമാക്കി ആഞ്ഞു വീശുന്നു. ശ്ചെദിക്കപെട്ട ഗളത്തിൽ നിന്നും ചീറ്റി തെറിക്കുന്ന ചുടു രക്തം പാലത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ  തെങ്ങിൻ പൂക്കുലയിൽ മുക്കി പാലത്തെ സർവ വിധ ദോഷങ്ങളിൽ നിന്നും സ്വതന്ത്രമാക്കുന്നു. ഇങ്ങനെ മനുഷ്യ രക്തത്താൽ ബലപ്പെട്ടവയാണ് ആലപ്പുഴയിലെ പുരാതന പാലങ്ങളിൽ പലതും. പിന്നീട്  മനുഷ്യന് പകരം മൃഗബലിയും പൂജ കർമങ്ങളും ഒക്കെ നടന്നു വന്നിരുന്നെങ്കിലും ലാഭ കൊതിയന്മാരായ കങ്കാണിമാരുടെ രംഗപ്രവേശത്തോടെ പല പാലങ്ങളും വഴിപാടു പാലങ്ങൾ മാത്രമാവുകയായിരുന്നു




പല പാലങ്ങൾക്കു പിന്നിലും ഒരു പാട് അധ്വാനത്തിന്റെയും വിയര്പ്പിന്റെയും കഥ പറയുവാൻ ഉണ്ടെങ്കിലും രസകരമായ ഒന്ന് പണ്ട് പാലങ്ങൾ പണി കഴിപ്പിച്ചു കഴിഞ്ഞു അതിന്റെ ഉറപ്പിനു വേണ്ടി മനുഷ്യ രക്തം ചൂടോടെ തളിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന മിത്തിനെ വെല്ലുന്ന യാഥാർത്ഥ്യം അറിയുമ്പോഴാണ്  . നാടോടി ബാലന്മാരെ ആരും അറിയാതെ രാത്രിയുടെ മൂന്നാം  യാമത്തിൽ തലയറുത്ത് ചൂട് രക്തം പാലത്തിന്റെ കൈവരികളിൽ തളിക്കുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു  എന്ന ഞെട്ടിപ്പിക്കുന്ന ചില മുത്തശ്ശി കഥകള്ക്ക് എന്റെ ചെറുപ്പവും വേദിയായിട്ടുണ്ട്.അങ്ങനെ  കേട്ട കഥകളിൽ ഒന്ന് പണ്ട് പാലം പണിക്കു തമിഴ് നാട്ടിൽ നിന്നും   വരുന്ന പണിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളെ പൂജ  വിധി പ്രകാരം അയാൾ അറിയാതെ പാലം പണി പൂർത്തിയാകുന്ന അന്ന് രാത്രി മതിയാവോളം നാടൻ പട്ടയും കോഴിയും കൊടുത്തിട്ട് പൂജ കർമങ്ങൾ ആരംഭിക്കും സൂര്യാസ്തമയത്തിനു മുൻപ് തുടങ്ങുന്ന പൂജകൾ അവസാനിക്കുന്നത്നര ബലി എന്ന ശിരശ്ചെദത്തോടെയാണ്. മുഖ്യ കാർമികൻ ദേവി ശക്തിയാൽ അവാഹിതനാകുമ്പോൾ തിളങ്ങുന്ന കൊടുവാളുമായി കൈ കാലുകൾ ബന്ദിക്കപെട്ട പാവം തൊഴിലാളിയുടെ കഴുത്തിനെ ലക്ഷ്യമാക്കി ആഞ്ഞു വീശുന്നു. ശ്ചെദിക്കപെട്ട ഗളത്തിൽ നിന്നും ചീറ്റി തെറിക്കുന്ന ചുടു രക്തം പാലത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ  തെങ്ങിൻ പൂക്കുലയിൽ മുക്കി പാലത്തെ സർവ വിധ ദോഷങ്ങളിൽ നിന്നും സ്വതന്ത്രമാക്കുന്നു. ഇങ്ങനെ മനുഷ്യ രക്തത്താൽ ബലപ്പെട്ടവയാണ് ആലപ്പുഴയിലെ പുരാതന പാലങ്ങളിൽ പലതും. പിന്നീട്  മനുഷ്യന് പകരം മൃഗബലിയും പൂജ കർമങ്ങളും ഒക്കെ നടന്നു വന്നിരുന്നെങ്കിലും ലാഭ കൊതിയന്മാരായ കങ്കാണിമാരുടെ രംഗപ്രവേശത്തോടെ പല പാലങ്ങളും വഴിപാടു പാലങ്ങൾ മാത്രമാവുകയായിരുന്നു.  




മരത്തിൽ തീർത്തതും കമാനങ്ങൾ ഉള്ളതും കൊണ്ക്രീറ്റിൽ തീർത്തതുമായ ഒരു പാട് പാലങ്ങൾ നിങ്ങൾക്ക് ഈ കിഴക്കിന്റെ വെനീസിൽ കാണുവാൻ കഴിയും. ജില്ലാകോടതി പാലം , കൊമ്മാടി പാലം , ചുങ്കപാലം , കൊട്ടരപാലം, കണ്ണൻ വര്ക്കി പാലം , മുപ്പാലം, തുണിപൊക്കി പാലം, കൊത്തകച്ചുവട് പാലം , ഇങ്ങനെ  പേരുള്ളതും പേരില്ലാത്തവയുമായ പാലങ്ങളുടെ നീണ്ട നിരയും ഓരോ  പാലത്തിനു പിന്നിലുള്ള  കഥകളും  അനന്തവും അവർണനീയവുമാണ്. പുഴകൾ ഞങ്ങളുടെ ജീവ നാഡിയാണെങ്കിൽ അവയ്ക്ക് കുറുകെ പണിയപ്പെട്ട പാലങ്ങൾ നിങ്ങൾ സഞ്ചാരികളുടെ ഹൃദയങ്ങളിലെയ്ക്ക് ചവിട്ടി കയറാനുള്ള ഗോവണികളാണ്. വരുക ദൈവത്തിന്റെ കൈയോപ്പോടുകൂടിയ ചില സുന്ദര ദൃശ്യങ്ങളെ ഓര്മയുടെ ചെപ്പിലെയ്ക്ക് ആവാഹിച്ചു മടങ്ങാൻ കരയുടെയും പുഴയുടെ നാട്ടിലേയ്ക്ക് വരിക .വരൂ പുഴയും പാലങ്ങളും പൂത്ത പുഞ്ച പാടങ്ങളും കൊണ്ട് പുഷ്പിതയായ ഭുമിയുടെ പ്രകാശത്തിലേയ്ക്ക്.... 

1 comment:

ajith said...

ഒരു കുട്ടനാടന്‍ വിസിറ്റ് എന്റെ സ്വപ്നമാണ്