Saturday 30 June 2012

കവി കവിതയാകുന്നു .

 ശാന്തമ്മേ ശാന്തമ്മേ  വന്നൊന്നു ഈ ഫോണ്‍ എടുക്കെടി ബ്ലൂ  ബുക്സില്‍നിന്നും അന്റോയാണേല്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് പറഞ്ഞേക്ക്  
അടുക്കളയില്‍ നിന്നും പ്രാകി  കൊണ്ട് വന്നു ശാന്തമ്മ ഫോണ്‍ എടുത്തു .
ഹലോ മുകുന്ദന്‍  സര്‍ ഇല്ലേ ? ഞാന്‍  ബ്ലൂ ബുക്സില്‍ നിന്നും  ആന്റോയാ,
അയ്യോ അതിയാന്‍ ഇപ്പൊ പുറത്തു പോയല്ലോ  
എന്റെ മാഡം ഞാനിത് നൂറാമത്തെ തവണയാ ഈ വിളിക്കുന്നെ ഇനിയും വന്നു എടുത്തില്ലേല്‍ ഞാനിതെല്ലാം കൂടി എടുത്തു കത്തിക്കും എന്ന് പറഞ്ഞേക്ക്  സാറ് വരുമ്പോള്‍ .
തന്റെ മാനം നോക്കും സഞ്ചാരി എന്ന കവിതാ  സമാഹാരത്തെ പറ്റിയാണ് ആന്റോ ശാന്തമ്മയോടു പരാതി പറഞ്ഞത്. തന്റെ സ്വപ്നങ്ങളുടെ ശവമന്ജം താന്‍ തന്നെ പോയി കൊണ്ട് വരാനാണ് ആന്റോ ആവശ്യപെടുന്നത് .തന്റെ ഇരുപത്തഞ്ചോളം കവിതകള്‍ ഒരു പുസ്തകം ആയി കാണാനും അതുവഴി ഒരു കവി  അല്ലെങ്കില്‍ പത്തുപേര്‍ അറിയാവുന്ന ഒരാളായി തീരമെന്നും ഉള്ള വ്യാമോഹം മാത്രമാണ് തൃശ്ശൂരിലെ ശാന്തമ്മേടെ ഷെയര്‍ വിറ്റു കിട്ടിയ പൈസ കൊണ്ട് കവിതകള്‍  ഒരു കവിതാ  സമാഹാരം ആക്കി പബ്ലീഷ് ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിയത് .  ഗ്രാമത്തിലെ അക്ഷര സ്നേഹികളുടെ ഇടയില്‍ മുകുന്ദന്‍ എന്ന ഞാന്‍ വേണ്ടപെട്ടവനാണ്  ഒന്ന് രണ്ടു ചെറുകഥകളും കവിതകളും  അവിടെയും ഇവിടെയും ഒക്കെയായി പബ്ലിഷ് ചെയ്തു വന്നത് മുതല്‍ നാട്ടിന്‍ പുറത്തെ സ്കൂളിലും  ക്ലബ്ബുകളിലും വാര്ഷികങ്ങള്‍ക്കൊക്കെ താനായിരുന്നു അധ്യക്ഷന്‍ .ഒരു ചെറിയ ഗ്രാമത്തില്‍ ഒതുങ്ങേണ്ട പ്രശസ്തി അല്ല തന്റേതു എന്ന തോന്നലാണ്  കവിതകള്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുക എന്ന ചിന്തയിലേയ്ക്ക് നയിച്ചത്  .ഇരുപത്തി അഞ്ചോളം കവിതകളുടെ ബ്ലൂ പ്രിന്റുമായി  ഒരു പബ്ലീഷേറെ തേടി നടന്നു മടുത്തപ്പോഴാണ് ശാന്തമ്മയുടെ വീടിന്റെ  ഷെയര്‍ കിട്ടുന്നത്, ഏറെ പ്രലോഭനങ്ങള്‍ക്ക് ഒടുവില്‍ ഒരു കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവിന്റെ ഭാര്യ ആയാല്‍ തനിക്കും ഭര്‍ത്താവിനും കിട്ടാന്‍ പോകുന്ന ബഹുമാനം സ്വപ്നം കണ്ടിട്ടാവണം അവളും സമ്മതിച്ചു .പൈസ കൊടുത്താല്‍ ഏതു പ്രസ്സിലും അച്ചടിപ്പിക്കം പക്ഷെ അതിനൊരു ഗമ ഇല്ലല്ലോ പഞ്ചായത്ത് മെമ്പര്‍ വഴി തൃശൂരുള്ള ഒരു പ്രസാധകനെ ബന്ധപെട്ടു മൊത്തം ചിലവും അന്‍പതിനായിരം പബ്ലിക്കെഷന്റെ ചാര്‍ജും പറഞ്ഞു കച്ചവടം ഉറപ്പിച്ചു .ഇനി ഈ കവിതാ സമാഹാരത്തിനു പറ്റിയ   ഒരു അവതാരിക വേണം ആരെങ്കിലും ലബ്ധ പ്രതിഷ്ഠ  നേടിയ സാഹിത്യ കാരന്മാരായാല്‍ അത് വില്പനയില്‍ പ്രതിഫലിക്കുകയും ചെയ്യും പക്ഷെ തുടക്കകാരന്‍ ആയ എന്റെ കവിതകള്‍ക്ക് ആരാ ഒരു അവതാരിക എഴുതാന്‍ തയ്യാറാവുക ,ഞാന്‍ പബ്ലീഷരുടെ സഹായം തേടി . നമ്മട തൃശൂര്‍ തന്നെ ഒരാളുണ്ട് രണ്ടു അവാര്‍ഡ് ഒക്കെ വാങ്ങിയാ ആളാ പക്ഷെ ഇച്ചിരി ചില്ലറ മുടക്കണം എന്താ പറ്റുവോ ? നിങ്ങള് ആളുടെ പേര് പറ എന്നിട്ടല്ലേ പൈസയുടെ കണക്കു. പ്രസാധകന്‍ പറഞ്ഞ പേര് കേട്ട്  ഞാന്‍ ഞെട്ടി  അയ്യോ അദ്ദേഹം  വലിയ മനുഷ്യന്‍ അല്ലെ എന്നെപോലൊരു തുടക്കകാരന് ഞാന്‍ സംശയം കൂറി . നീയ് പൈസ മുടക്കുവോ ഇല്ലേ അതുപറ , എത്ര വേണം! അര്‍ത്ഥ ശങ്കയില്‍ ഞാന്‍ നിര്‍ത്തി .
 ഒരു ഒരു രൂപ ഉണ്ടാച്ചാ  നടക്കും, ദൈവമേ ഒരു അവതാരികക്ക് ഒരു ലക്ഷം രൂപ  വിലയോ ,എങ്കിലും സമ്മതിച്ചു ആ പേര് ഇച്ചിരി വിലയുള്ള പേര് തന്നെ പബ്ലീഷര്‍  കൂടെ വരില്ല ഒരു കത്ത് തരും അതിനും വഴങ്ങിയില്ല എങ്കില്‍  അവിടെ എത്തിയിട്ട്  വിളിക്കണം .പിന്നെ കാണാന്‍ പോകുമ്പോള്‍ വിലകൂടിയ ഒരുകുപ്പി വിദേശ മദ്യം കൂടി കരുതണം ഷിവാസ് റീഗല്‍ ആണ് പുള്ളിയുടെ ബ്രാന്‍ഡ്‌ .കുപ്പിക്ക്‌ രണ്ടായിരത്തിനു അടുത്തു വിലയുണ്ട്‌, ഇവരൊക്കെ ഇതാണോ ഡെയിലി കഴിക്കുന്നത്‌  എങ്ങനെ മൊതലാവും ഇതൊക്കെ, ഓസിനു കിട്ടുമ്പോള്‍ മുന്തിയവന്‍ തന്നെ എന്ന് കരുതുന്നതാവും എന്തായാലും വീട്ടിലേയ്ക്ക് പോകുന്ന വഴി   അതോരണ്ണം   വാങ്ങി സഞ്ചിയില്‍  ഇട്ടു .കുപ്പി കാണാന്‍ തന്നെ ഉണ്ട് ഒരു ചേല് ,ബുക്ക്‌ ഒന്ന് പബ്ലിഷ് ചെയ്തോട്ടെ ഞാനും ഒന്ന് പ്രശസ്തന്‍ ആയിക്കോട്ടെ  പിന്നെ ഷിവാസ് റീഗല്‍ അല്ലാതെ മറ്റൊന്നും അടിക്കില്ല മനക്കോട്ടയും കണ്ടു സുഖമായി ഉറങ്ങി .

ഞായറാഴ്ചയാണ്  രാവിലെ നാല് മണിക്കുതന്നെ കുളിച്ചു തൊഴുതു പണക്കെട്ടും  കുപ്പിയും സഞ്ചിയിലാക്കി തൃശൂര്‍ക്ക് പുറപ്പെട്ടു .എട്ടര ഒന്‍പതു മണിയോടെ അദ്ധേഹത്തിന്റെ വീട്ടില്‍ എത്തി ഗേറ്റ് കടക്കുമ്പോഴേ കാണാം വരാന്തയിലെ ചാരുകസാലയില്‍ നിവര്‍ന്നിരുന്നു പത്രം വായിക്കുന്ന വലിയ കവിയെ, ആദ്യമായാണ് ഒരു പ്രശസ്തനെ ഇങ്ങനെ അടുത്ത് കണ്ടു സംസാരിക്കാന്‍ പോകുന്നത് പെരുവിരല്‍ തൊട്ടു വിറയല്‍ അനുഭവപെട്ടു  തുടങ്ങിയിരിക്കുന്നു .
ആരാ  എവിടുന്നാ  മുഖത്തെ കണ്ണട താഴ്ത്തി പത്രം മടിയിലെയ്ക്ക്  വെച്ച് ഗംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു .സര്‍ ഞാന്‍ മുകുന്ദന്‍ കോമളപുരം കവിതകള്‍ എഴുതാറുണ്ട് ഇപ്പോള്‍ ഒരു സമാഹാരം പബ്ലീഷ് ചെയ്‌താല്‍ കൊള്ളാമെന്നു ആഗ്രഹമുണ്ട് അതിനൊരു അവതാരിക സര്‍ എഴുതി തരണം .എന്റെ വാക്കുകള്‍ കേട്ടതും കവിയുടെ മുഖം ചുവന്നു നിങ്ങള്‍ എന്താണ് മിസ്റ്റര്‍ ധരിച്ചിരിക്കുന്നത്‌ വഴിയെ പോകുന്ന അണ്ടനും അടകോടനും അവതാരിക എഴുതാനാണോ ഞാന്‍ ഇവിടെ ഇരിക്കുന്നെ ഒന്ന് പോണം മിസ്റ്റര്‍ .സര്‍ ഒന്ന് വായിച്ചു പോലും  നോക്കാതെ ഞാന്‍ ആലപ്പുഴ നിന്ന് വരുന്നതാണ്  .നിങ്ങള്‍ ആലപ്പുഴയല്ലാ ഏതു നരകത്തില്‍  നിന്ന് വന്നാലും എനിക്ക് പറ്റില്ല കടന്നു പോണം മിസ്റ്റര്‍. സര്‍ തൃശൂര്‍ ഉള്ള നന്മയിലെ ജോണ്‍ പറഞ്ഞിട്ടാണ് ഞാന്‍ വരുന്നത് ജോണ്‍  സാറിനു ഒരു  കത്തും തന്നിട്ടുണ്ട്  . കത്ത് വാങ്ങി വായിച്ച ശേഷം ഇതല്ലെടോ താന്‍ ആദ്യം തരേണ്ടത്‌ എന്ന ശകാരത്തോടെ എന്നോട് കേറി ഇരിക്കാന്‍ ആവശ്യപെട്ടു.
എവിടെ തന്റെ കവിതാ സമാഹാരം ഞാന്‍ സഞ്ചി തുറന്നു ഡി ടി പി  പ്രിന്റുകള്‍ കൈയില്‍ കൊടുത്തു.ഒന്ന് രണ്ടെണ്ണം മറിച്ചു നോക്കിയാ ശേഷം ഇതിനൊന്നും ഒരു നിലവാരം ഇല്ലല്ലോടോ, ഇതിനിപ്പം ഞാന്‍ എന്താ എഴുതുക താന്‍ ജോര്‍ജ് പറഞ്ഞ എല്ലാം കൊണ്ട് വന്നിട്ടുണ്ടോ? ഒരുലക്ഷത്തിന്റെ ഒരു കെട്ടും ഷിവാസ് രീഗലിന്റെ കുപ്പിയും  ഞാന്‍ മേശപ്പുറത്തു വെച്ചു .ശങ്കരാ ശങ്കരാ കവി വീടിനുള്ളിലേയ്ക്ക് നോക്കി നീട്ടി വിളിച്ചു ഒരു പ്രായം ചെന്ന മനുഷ്യന്‍ പുറത്തു വന്നു കണ്ടാലേ അറിയാം വേലക്കാരന്‍ ആണെന്ന് .ശങ്കരാ നീ ഇത് ആ അലമാരയിലെയ്ക്ക് വെച്ചിട്ട് രണ്ടു ഗ്ലാസും കുറച്ചു വെള്ളവും എടുക്കു.  താന്‍ ഒരു കാര്യം ചെയ്യ് ഇതിനു ചേരുന്ന ഒരു അവതാരിക താന്‍ തന്നെ എഴുതു  ഇപ്പൊ തന്നെ ഞാന്‍ പേരെഴുതി  ഒപ്പിട്ടു തരാം .ശങ്കരന്‍ ഗ്ലാസും വെള്ളവും കൊണ്ടുവന്നു കുപ്പി പൊട്ടിച്ചു രണ്ടു ഗ്ലാസ്സിലും ഓരോന്ന് ഒഴിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു എനിക്ക് ഇപ്പൊ വേണ്ട സര്‍, രാത്രിയിലെ കഴിക്കുന്ന ശീലം ഉള്ളു .താനൊരു കവിയാണോടോ രണ്ടെണ്ണം അകത്തക്കാതെ തനിക്കൊക്കെ എങ്ങനെ കവിത വരുന്നു .ഞൊടിയിടയില്‍ കവി രണ്ടു മൂന്ന് ലാര്‍ജു അകത്താക്കി കഴിഞ്ഞിരിക്കുന്നു .
ഞാന്‍ ഒരു വശത്ത് മാറി ഇരുന്നു  അവതാരിക എഴുത്ത് തുടങ്ങി, അവസാനിക്കും  മുന്‍പ് അദ്ധേഹത്തിന്റെ ബോധം  പോകും എന്ന് തോന്നിയതിനാല്‍ വേഗം എഴുതി പൂര്‍ത്തിയാക്കി കൊണ്ട് ചെന്നു, ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹം പേര് എഴുതി ഒപ്പിട്ടു തന്നു .ഒരു വലിയ ആഗ്രഹം കൂടി സാധിച്ച സന്തോഷത്താല്‍ തൊഴു കൈകളോടെ കവിതയുടെ ആ ആചാര്യനെ വണങ്ങി തിരിച്ചു വന്നു .നൂറ്റി അമ്പതു രൂപ മുഖ വിലയിട്ടു ആയിരം കോപ്പി ആദ്യത്തെ പബ്ലിക്കേഷന് അനുവാദം നല്‍കി .പുസ്തക പ്രകാശനത്തിന് നാടായ നാടൊക്കെ ക്ഷണം നടത്തി അറിയുന്നവരും അറിയാത്തവരും കരക്കാരും  തുടങ്ങി  എല്ലാവര്ക്കും ബിരിയാണിയും കള്ളും നല്‍കി ഒരു ഉത്സവം പോലെ ആഘോഷിച്ചു .പ്രകാശന ചടങ്ങില്‍ പത്തോളം കോപ്പി വിശിഷ്ട അഥിതികള്‍ക്കായി കൊടുത്തത് ഒഴിച്ച് ബാക്കി വന്നവ ആലപ്പുഴയിലും തൃശൂരിലും ഉള്ള രണ്ടു ബുക്ക്‌ സ്ടാളില്‍ വില്പനയ്ക്ക് ശേഷം പണം എന്ന എഗ്രിമെന്റില്‍ കെട്ടി ഏല്പിച്ചു .

ആറുമാസം കഴിഞ്ഞിട്ടും ഒരു കോപ്പി പോലും വിറ്റു പോകാത്തതിനാല്‍ തിരികെ എടുത്തു സ്ഥലം കാലിയാക്കാന്‍ പറയാനാണ് ആന്റോ വിളിക്കുന്നത്‌ .പോയി തിരികെ എടുക്കുന്നതില്‍ ഉള്ള നാണക്കെട് ഓര്‍ത്തു പലതവണയായി മാറ്റി വെക്കുന്നു .അവന്‍ എടുത്തു കത്തിക്കുന്നെങ്കില്‍ കത്തിക്കട്ടെ ഇനി അതിനു വേണ്ടി ഒരു വണ്ടിക്കൂലി  കൂടി  കളയാന്‍ ഇല്ല .സംഭവിച്ചതെല്ലാം നഷ്ടം  മാത്രം ശാന്തമ്മ ആയതു കൊണ്ട് മാത്രം ഒന്നും പറയുന്നില്ല എങ്കിലും അവളുടെ അപ്പനും ആങ്ങളയും വരുമ്പോള്‍ പറയും എനിക്ക് കിട്ടിയ ഷെയര്‍ വല്ല ബുക്ക്‌ സ്ടാളിലും ഇരുന്നു പൊടി പിടിക്കുകയാണെന്ന് .സാര്‍ സാര്‍ നീട്ടിയുള്ള വിളികേട്ടാണ് പോര്ട്ടികോവില്‍ എത്തിയത് ഒരു മുച്ചക്ക്ര വണ്ടിക്കാരന്‍ എന്തോ വലിയ കെട്ടുമായി വന്നു വിളിക്കുകയാണ്‌ .
സര്‍  ഈ പാര്‍സല്‍ ഇവിടെ ഏല്പിച്ചിട്ട് ഈ ലെറ്റര്‍ തരാന്‍ പറഞ്ഞു .കത്ത് വാങ്ങി പൊട്ടിച്ചു വായിച്ചു പ്രിയപ്പെട്ട മുകുന്ദന്‍ സാറിന് സാറിന്റെ മാനം നോക്കും സഞ്ചാരിയുടെ   അഞ്ഞൂറ് പ്രതികളും 
താങ്കള്‍ ഏല്‍പിച്ച പോലെ തന്നെ തിരിച്ചയക്കുകയാണ് .ആറുമാസമായിട്ടും ഒരു കോപ്പി പോലും വിറ്റു പോയിട്ടില്ല കൊണ്ട് വരുന്ന വണ്ടിക്കാരന് കൂലിയിനത്തില്‍ 250 രൂപ കൊടുക്കാന്‍ താത്പര്യപെടുന്നു .ഞാന്‍ ഇത് ഇവിടെ എവിടെ വെക്കാന്‍, മാത്രമല്ല ഇത് കാണുമ്പോള്‍ ശാന്തമ്മക്ക് വീണ്ടും കലികയറും ഇരുനൂറ്റി അന്‍പതിനു  പകരം   മുന്നൂറു   കൊടുത്തിട്ട് വണ്ടിക്കാരനോട് പറഞ്ഞു ചേട്ടാ ചേട്ടന്‍ ഇത് കൊണ്ട് പോയി തൂക്കി വിറ്റോ.അയാള്‍ക്ക്‌  വലിയ സന്തോഷമായി പത്തു നൂറു കിലോ പേപ്പറിന് അഞ്ഞൂറ് രൂപയ്ക്കു മുകളില്‍ കിട്ടും  മുച്ചക്ക്ര വണ്ടി തിരിച്ചു പുറത്തു പോകാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ തിരിഞ്ഞു എന്നെ നോക്കി ഒരു ചിരി ചിരിച്ചു സന്തോഷം നിറഞ്ഞ ഒഴുകുന്ന  ഒരു ചിരി അതായിരുന്നു മുകുന്ദന്‍ കോമളപുരം എന്ന കവിക്ക്‌   കിട്ടിയ ആദ്യത്തെയും അവസാനത്തെയും അഭിനന്ദനം .

No comments: