Saturday 16 July 2016

വിവാഹമോചിതയുടെ ആദ്യ രാത്രി


നിറ ഗ്ലാസ്സ് പാലുമായി തങ്കമ്മ വ്രീളാ വിവശയായി സോളമന്റെ കട്ടിലിനു അരികിലെത്തി , ജാലക വാതിൽ തുറന്നു നിലാവിന്റെ ഭംഗി ആസ്വദിച്ചു നിന്ന സോളമൻ തങ്കമ്മയുടെ മുഖത്തു നോക്കാതെയാ പാൽ ഗ്ളാസ് കൈയിലേക്ക് വാങ്ങി. സോളൊമന്റെ ഒരു വിരൽ തങ്കമ്മയുടെ കൈത്തണ്ടയിൽ മൃദുവായി സ്പർശിച്ചു ഒരു കൊള്ളിയാൻ മിന്നിയ പോലെ തങ്കമ്മ പിന്നിലേയ്ക്ക് മാറി നിന്നു . സോളമൻ പാൽ ഗ്ളാസ് ടേബിളിൽ വെച്ചിട്ടു തങ്കമ്മയോടു ചോദിച്ചു എന്തായിരുന്നു ആ തന്റേതല്ലാത്ത കാരണം ???
ചോദ്യം പിടികിട്ടാത്തവണ്ണം തങ്കമ്മ സോളമനെ നോക്കി . സോളമൻ പാൽ ഗ്ലാസ്സിൽ ഒന്നു മുത്തി ബാക്കി തങ്കമ്മയുടെ നേരെ നീട്ടി ,നേരത്തെ ചോദിച്ച ചോദ്യത്തിന്റെ സാംഗത്യം പിടികിട്ടിയില്ലന്ന മട്ടിൽ തങ്കമ്മയാ പാൽ ഗ്ളാസ് ഏറ്റു വാങ്ങി .
അല്ലാ പത്ര പരസ്യത്തിൽ തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതയായ 35 കാരിക്ക് വരനെ വേണമെന്നായിരുന്നല്ലോ ആവശ്യം എന്തായിരുന്നു ആ തന്റേതല്ലാത്ത കാരണം എന്നറിയാൻ ഒരു കൗതുകം.
ആദ്യ രാത്രിയിലെ അസ്ഥാനത്തുള്ള ചോദ്യം കേട്ട തങ്കമ്മ ഒന്നമ്പരന്നു അതു പിന്നെ ....
ഇന്ന് തന്നെ പറയണമെന്ന് നിർബന്ധമില്ല പരിഭ്രാന്തയായ തങ്കമ്മയുടെ രക്ഷകനെപ്പോലെ സോളമൻ മെല്ലെ തങ്കമ്മയുടെ കരം ഗ്രഹിച്ചു കൂരിരുട്ടു ഒരു പുതപ്പു പോലെ അവരെ മൂടി നാല്പത്തഞ്ചുകാരനായ സോളമൻ ഒരു ട്രോജൻ കുതിരയുടെ വേഗത്തിൽ തങ്കമ്മയുമായി പടക്കളത്തിലേയ്ക്ക് യാത്രയായി
തളർന്നു മയങ്ങുന്ന തങ്കമ്മയുടെ തോളിൽ മെല്ലെ തലോടിക്കൊണ്ടയാൾ പഴയ ചോദ്യം ആവർത്തിച്ചു എന്തായിരുന്നു ആ തന്റേതല്ലാത്ത കാരണം ?
വലത്തോട്ടു തിരിഞ്ഞു കിടന്ന തങ്കമ്മ മെല്ലെയാ തലയുയർത്തി സോളമന്റെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു .അകാലത്തിൽ മരണമടഞ്ഞ സോളമന്റെ ആദ്യഭാര്യ ശോശാമ്മ ഇതു കണ്ടു വായ് പൊത്തി ചിരിച്ചു. തങ്കമ്മയുടെ ചുംബനത്തിനും ശോശാമ്മയുടെ ചിരിക്കുമിടയിൽ സോളമൻ ആകാശത്തിലെ നക്ഷതങ്ങളുടെ വ്യത്യസ്തതകളിലേയ്ക്ക് കണ്ണും നട്ടു കിടന്നു ..............

No comments: