Sunday 24 July 2016

ഇയാം പാറ്റലുകളുടെ പ്രതിശ്ചായ


മച്ചാ ഒരു പ്രോബ്ലെം ഉണ്ട് ! 
എന്നാ പറ്റിയെടാ 
പാസ്പോർട്ട് കളഞ്ഞു പോയി 
എവിടെ ?
അത് ,അത് 
വിക്കാണ്ട് കാര്യം പറയെടാ എവിടെ വെച്ചാണ് നീയത് മറന്നത്
ബിവറേജസിന്റെ ക്യൂവിൽ ആണെന്നാ എന്റെ ഓർമ്മ
ആഹാ അടിപൊളി, ഇപ്പോൾ ആരെങ്കിലും അച്ചാറു നക്കാൻ കീറി പറിച്ചിട്ടുണ്ടാവും
വാ കേറൂ നമുക്കൊന്നു പോയി നോക്കാം
നിലവിളി ശബ്ദം ഇടാതെ വണ്ടി ബിവറേജസിന്റെ ക്യുവിൽ ഇടിച്ചിറക്കി
ചേട്ടന്മാരെ, ഗുരുക്കന്മാരെ ഒരു നിമിഷം ഇങ്ങോട്ടൊന്നു ശ്രദ്ധിക്കാമോ ?
മര്യാദ രാമന്മാരായ കുടിയന്മാർ എന്തോ വലിയ സംഭവം നടക്കാൻ പോകുന്നത് പോലെ തിരിഞ്ഞു നിന്നു
എന്റെ സുഹൃത്തും പ്രവാസിയുമായ മച്ചാന്റെ പാസ്പോർട്ട് ഇന്ന് രാവിലെ ഈ ക്യൂവിൽ വെച്ചു കാണാതായിരുന്നു .അവനു തിരിച്ചു പോകേണ്ട വിസ അതിൽ ഉള്ളതിനാൽ ആർക്കെങ്കിലും അതു കിട്ടിയിട്ടുണ്ടെങ്കിൽ തിരികെ തന്നാൽ ഒരു ലിറ്റർ ജവാൻ ഫ്രീ തരുന്നതാണ് .
ഫ്രീ ജവാൻ ഓഫർ കേട്ടതോടെ നിന്നസ്ഥലത്തും അപ്പുറത്തുമായി ഓരോ കുടിയന്മാരും തിക്കിത്തിരക്കി അരിച്ചു പെറുക്കി .
ആർക്കും ജവാൻ കിട്ടാനും മച്ചാന് തിരിച്ചു പോകാനും യോഗമില്ല, ബിവറേജസിന്റെ അര കിലോമീറ്റർ പരിസരം നഗര സഭ വൃത്തിയാക്കുന്നതിലും ഭംഗിയായി ജവാൻ പ്രേമികളായ കുടിയന്മാർ വൃത്തിയാക്കിയിരിക്കുന്നു
മച്ചാ ഇനിയെന്നാ ചെയ്യും മച്ചാ
പോയത് പോട്ടാളിയാ നീ ഒരു ഫുള്ള് മേടിക്ക് നിന്റെ വിഷമം മാറേണ്ട
മൂന്നാമത്തെ പെഗ്ഗിൽ ഐസു വീണതും മച്ചാൻ ചാടിയെഴുന്നേറ്റു യുറേക്കാ ,യുറേക്കാ എന്നുച്ചത്തിൽ വിളിച്ചു കൊണ്ടു വടക്കോട്ടോടി ..കേരളാ പൊലീസിലെ മണം പിടിച്ചോടുന്ന നായ ഓടും പോലെ ബാക്കിയുണ്ടായിരുന്ന കുപ്പിയും അരയിൽ തിരുകി പ്രാന്തു പിടിച്ചോടുന്ന മച്ചാനു പിറകെ ഞാനുമോടി
സ്വന്തം വീട്ടു മുറ്റത്തെത്തിയതും മച്ചാൻ ബ്രെയ്ക്കിട്ടപോലെ നിന്നു പുറത്തെ ചവറുകൂനയിൽ വിടർത്തി ചികഞ്ഞു അൽപ്പം മഞ്ഞു കൊണ്ടെങ്കിലും പരിക്കുകളില്ലാതിതാ അവന്റെ സ്വന്തം പാസ്പോർട്ട് ചവറു കൂനയിൽ .
സന്തോഷം********** അരയിൽ തിരുകിയ ബാക്കി രണ്ടു പേരും ഓരോ കവിൾ വീതം വലിച്ചു കുടിച്ചു.
അളിയാ ഇതെങ്ങനെ ഇവിടെ !
കിളി പായുന്ന തല അമർത്തി ചൊറിഞ്ഞു കൊണ്ടയാൾ ആലോചിക്കുമ്പോൾ പിന്നിൽ നിന്നൊരു അശരീരി കേട്ടു .
മച്ചാ നീയൊരു ഈയാം പാറ്റൽ ആകുന്നു വെളിച്ചത്തിന്റെ പ്രഭ കണ്ടു പറന്നടുക്കുന്നതു ചിറകു കരിഞ്ഞു വീഴാൻ വേണ്ടിയാണല്ലോ എന്നോർത്തപ്പോൾ ...ഓർത്തപ്പോൾ, അയാൾ ചുറ്റിലും തിരിഞ്ഞു നോക്കി സ്വന്തം നിഴലിന്റെ നീണ്ട പ്രതിശ്ചായയല്ലാതെ മറ്റൊന്നും മച്ചാനു കാണാൻ കഴിഞ്ഞില്ലാ ....

No comments: