Wednesday 29 June 2016

കോഴിയെ തന്നാലെന്താ കുന്തം കൊള്ളാട്ടാ പുണ്യാളാ...........


താലി കെട്ടുമ്പോൾ കൈവിറയൽ ഉണ്ടാകാതിരിക്കാൻ ഇടപ്പള്ളി പുണൃാളന് നൂറ്റൊന്നു കോഴി നേർന്നേലെന്താ പുഷ്പം പോലല്ലേ പുണൃാളൻ കെട്ടു നടത്തിയെ വിറയലു പോയിട്ടൊരു ചാഞ്ചാട്ടം ഹേ ഹേ ! അതല്ലേലും അങ്ങനെയാ എന്തു ഉഡായിപ്പിനു മുൻപും പുണ്യാളനെ വിളിക്കും .പരിപാടി നടന്നാൽ പിന്നെ പുണ്യാളനെ മറന്നേക്കാമെന്നു കരുതിയാൽ തെറ്റി ഏഴാം പക്കം എവിടുന്നേലും ഒരു പാമ്പു ഓടി കാലിന്റെടെ കേറും എന്നത് മൂന്നരത്തരം.
കെട്ടേ വിഘ്‌നം കൂടാതെ കഴിഞ്ഞിട്ടുള്ളൂ മെയിൻ പരിപാടിക്കിനി മണിക്കൂറുകൾ ബാക്കി എന്റെ പുണ്യാളാ മിന്നിച്ചേക്കണേ . മലമൂട്ടിൽ കിടന്നു വളർന്ന പെണ്ണാ അന്നമ്മ അവളുടെ കൈ പിടിച്ചു പ്രതിജ്ഞാ വാചകം ചൊല്ലിയപ്പോൾ ആ കൈയ്യിൽ ഒന്നമർത്തി നോക്കി, തഴമ്പിന്റെ മുറുക്കോം റബ്ബർ പാലിന്റെ മിനുസോം കൂടി പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണനു പോലും പ്രവചിക്കാൻ കഴിയാത്തത്ര ഒരു തരം സാധനം .
ആദ്യ രാത്രിയെപ്പറ്റി ചില ധാരണകൾ ഒക്കെ ഉണ്ടെങ്കിലും പെട്ടെന്നിങ്ങനെ ഒരു ആദ്യരാത്രി വന്നത് കാരണം എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നൊരു ഭയപ്പാട് . ഇഷ്ട പുണ്യാളനെയും ഇഷ്ട കഥാകാരനായ പൗലോ കൊയ്‌ലോയെയും മനസിൽ ധ്യാനിച്ചു കൊണ്ടു അവളുടെ പാലിനായി കാത്തിരുന്നു. മുല്ലപ്പൂവിന്റെയും കാട്ടു ചെമ്പകത്തിന്റയും മണം നാസാരന്ദ്രങ്ങളെ നാനാവഴിക്കാക്കും വിധം വികസിപ്പിച്ചപ്പോൾ അയാളാ ആ സത്യം മനസിലാക്കി. അവൾ മെല്ലെ മുറി തുറന്നു മന്ദം മന്ദം അകത്തേയ്ക്കു നടന്നു കയറി.
തളത്തിൽ ദിനേശന് സംഭവിച്ച അബദ്ധങ്ങൾ ഒന്നും സംഭവിക്കാതിരിക്കാനും ബുദ്ധിമാനാണെന്നുള്ള ധാരണ ആദ്യ രാത്രിയിൽ തന്നെ അവളിൽ അടിച്ചേൽപ്പിക്കാനും തയ്യാറായി നിന്ന അയാൾ പാല് വാങ്ങി ഒന്നു മുത്തിയ ശേഷം അവൾക്കു കൊടുക്കുന്നതിനിടയിൽ അവളോട്‌ ശബ്ദം താഴ്ത്തി ചോദിച്ചു. പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ ?
അടക്കോം ഒതുക്കോം ഉള്ള കത്തോലിക്കാ കുടുംബത്തിൽ പിറന്ന തന്നോട് പൗലോസ് ശ്ലീഹായെ അറിയുമോ എന്നു ചോദിച്ച കശ്‌മലാ എന്നൊരു ഭാവത്തിൽ അവൾ ഒരു മുഴം നീട്ടിയെറിഞ്ഞു .കോറിന്തോസു മുതൽ ഹെബ്രായർക്കു വരെയുള്ള എല്ലാ ലേഖനങ്ങളും വായിച്ചിട്ടുണ്ട് കൂടാതെ അപ്പോസ്തല പ്രവർത്തനങ്ങളും !!
ആൽകെമിസ്റ്റും അഡൽട്ടറിയും ആമോറും എഴുതിയ പൗലോ കൊയ്‌ലോ ഇങ്ങിനെ ചിലതു കൂടി എഴുതിയിട്ടുണ്ടെന്നുള്ളതയാൾക്ക് പുതിയ അറിവായിരുന്നു. മതി പൂവ് ചോദിച്ചവന് വസന്തം തന്ന പുണ്യാളാ നിനക്കു ഞാൻ കോഴി അല്ല കോഴി ബിരിയാണി തന്നെ തന്നേക്കാവേ ,ഇനിയും കാത്തു നിൽക്കാൻ സമയമില്ല ലൈറ്റ് അണഞ്ഞു .
ഹൃദയം കൊണ്ടു നിന്റെ ഹൃദയത്തെ തൊടാൻ കഴിയാത്തതിനാൽ അധരം കൊണ്ടു നിന്റെ അധരത്തെ തൊടുന്നു എന്നു മൃദുവായി മൂളിയാ നനവിലേയ്ക്കയാൾ പടർന്നു കയറി . പിന്നയാൾ പുണ്യാളനും മലമൂടുകാരി അന്നമ്മ പാമ്പുമായിരുന്നു . വേദനയാർന്ന നിലവിളി കേൾക്കാതെയാ കുന്തം പാമ്പിന്റെ ആസ്ഥാനത്തേക്ക് ആഴ്ന്നിറങ്ങി .പിറ്റേന്നു പുണ്യാളനു കോളായിരുന്നു നിർത്തി പൊരിച്ച ആയിരത്തൊന്നു കോഴി തീരും വരെ പുണ്യാളൻ ആരുടെയും പ്രാർത്ഥന ചെവികൊണ്ടില്ല.

No comments: