Saturday 16 January 2016

സുന്ദരിയുടെ ചിരി


240 കിലോമീറ്റർ അകലെയൂള്ള കടുനായിക്ക് വിമാനത്താവളത്തിലേയ്ക്കൊരു ഓട്ടം കിട്ടിയപ്പോൾ സുനിൽ ഭായിക്ക് സന്തോഷം തോന്നി. പ്രവാസം മതിയാക്കി നാട്ടിൽ കൂടിയതിനു ശേഷം കിട്ടുന്ന ആദ്യത്തെ നീളൻ യാത്ര. കാനഡായിലേയ്ക്ക് പോകുന്ന കുടുംബത്തെ യാത്രയാക്കിയാൽ തിരികെ ഓട്ടവും കിട്ടും.കൊളമ്പോയെത്തി, യാത്രക്കാരനും കുടുംബവും യാത്രാക്കൂലി കൂടാതെ കൈയ്യിലുണ്ടായിരുന്ന ശ്രീലങ്കൻ രുപാ മുഴുവൻ സുനിൽ ബായിക്കു നൽകി. ഇനി യാത്രക്കാർ വേണ്ടാ എത്രയും വേഗം വീടു പിടിക്കണമെന്ന മോഹവുമായി വണ്ടി കൊളമ്പോ നഗരം കടന്ന് തെരുവു വിളക്കുകളനൃമായ ഗ്രാമവീഥികളിലേയ്ക്കിറങ്ങി. രാത്രി രണ്ടാം യാമത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. കട്ടപിടിച്ച ഇരുട്ടിനെ ക്കീറിമുറിച്ച് മുന്നോട്ടു നീങ്ങവേ അങ്ങു ദൂരെ മിന്നായം പോലൊരാൾ.. കുടുതൽ അടുക്കും തോറും സുവ്യക്തമായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ രൂപം. ഇത് മറ്റേ കേസ് തന്നെ നിശാ സുരഭികൾക്ക് പുകൾപ്പെറ്റ തെരുവോരം കഴിഞ്ഞിട്ടും ശല്ലൃം തീരുന്നില്ലല്ലോ ചീത്ത പറഞ്ഞു കൊണ്ട് വണ്ടി നിർത്തി അയാൾ പുറത്തിറങ്ങി. മൃദു മന്ദഹാസത്തോടെ വർണ്ണക്കുപ്പായമിട്ടാ സുന്ദരി മുന്നേ നടന്നു. രണ്ടു ചീത്ത കൂടി പറഞ്ഞിട്ട് സുനിൽഭായി വണ്ടി മുന്നോട്ടെടുത്തു. പെട്ടന്ന് തൊണ്ട വരളുന്നതു പോലൊരു തോന്നൽ വണ്ടിയിൽ കരുതിയിരുന്ന കുപ്പിയിലെ വെള്ളം തീർന്നിരിക്കുന്നു അസഹനീയ ദാഹം നൂറു വാര മുന്നോട്ടോടിയപ്പോൾ ഒരു വീട്ടു മുറ്റത്ത് വെളിച്ചം ആളുകൾ ചെറു കൂട്ടമായി കുടി നിൽക്കുന്നു വണ്ടി നിർത്തി കുപ്പിയുമായി പുറത്തേയ്ക്കിറങ്ങി. അപരിചിതനെക്കണ്ട ആൾക്കൂട്ടം അയാളെ തന്നെ തുറിച്ചു നോക്കി. ഇച്ചിരി വെള്ളം കൂട്ടത്തിലൊരാൾക്ക് നേരെ സുനിൽ ഭായി കുപ്പി നീട്ടി മരണ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ആളോടുള്ള നീരസം വൃക്തമാക്കിക്കൊണ്ടു തന്നെയൊരാൾ കുപ്പി വാങ്ങി അകത്തേയ്ക്ക് നടന്നു. ഇന്നലെ ഇവിടുത്തെ പെണ്ണിനും ചെറുക്കനുമൊരപകടത്തിൽപ്പെട്ടു. പെണ്ണ് മരിച്ചു ചെറുക്കൻ ഗുരുതരാവസ്ഥയിലാ വെള്ളം നൽകിക്കൊണ്ടയാൾ പറഞ്ഞു. അകത്തെ മുറിയിലെ മൊബൈൽ മോർച്ചറിയിൽ കിടത്തിയിരുന്ന ആ സ്ത്രീ ശരീരത്തിനു ചുറ്റും ചിലർ കരഞ്ഞു തളർന്നുറങ്ങുന്നു. അകത്തു കയറി ഒന്നേ നോക്കിയുള്ളു ശരീരമാകെ ഒരു പെരുപ്പ് പത്തു മിനിട്ട് മുൻപ് റോഡിൽ വെച്ച് തന്നെ നോക്കി ചിരിച്ച അതേ സ്ത്രീ. ശരീരമാസകലം പൂക്കുല പോലെ വിറയ്ക്കുന്നു അപരിചിതൻ തന്ന കുപ്പി വെള്ളം ഒറ്റ വലിക്കകത്താക്കി അടുത്തു കണ്ട കസാരയിലാരുന്നു. ഭയത്തിന്റെ നെരിപ്പോട് ഉള്ളിലിരുന്നുരുകുന്നു. നേരം വെളുക്കും വരെ ആ കസാലയിലിരുന്നു. രാവിലെ ചെന്നു ഡ്രൈവർ സീറ്റിലിരുന്നു കൈകൾ വിറയ്ക്കുന്നു വണ്ടിയെടുക്കാനാവാത്ത വിധം തളർന്നിരിക്കുന്നു. നേരമിത്രയായിട്ടും അപ്പനെ കാണാഞ്ഞ മകൻ മെബൈലിലേയ്ക്ക് വിളിച്ചു. മകൻ സുഹൃത്തുമായെത്തി വണ്ടിയും അപ്പനെയും വീട്ടിൽ കൊണ്ടുപോന്നു ഇപ്പോൾ ആറു മാസം കഴിഞ്ഞിരിക്കുന്നുവെങ്കിലും സ്റ്റിയറിംഗ് തൊടുമ്പോൾ സുനിൽഭായിക്കൊരേ പേടിയാണ് ആ സുന്ദരിയുടെ ചിരി മായത്തതുപോലെ........

No comments: