Saturday 16 January 2016

കണ്മണിയെ കാക്കുന്നവർ

ആലപ്പുഴ ചങ്ങനാശ്ശേരി യാത്ര തുടങ്ങാൻ കാത്തിരിക്കുന്നു സീറ്റുകൾ ഏകദേശം മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞതും കാഴ്ചയിൽ ആരെയും ആകര്ഷിക്കുന്ന വസ്ത്രങ്ങളണിഞ്ഞ സുന്ദരിയായ യുവതിയും അവരുടെ കെട്ടിയോനും കൂടി ബസിൽ കയറി മോസ്കിനോയുടെ വിലകൂടിയ വെളുത്ത ഷർട്ടണിഞ അയാൾ കാലുകൾ നിലത്തുറയ്ക്കാത്തക്ക വിധം മദ്യപിച്ചിരുന്നു തത്തന്നം തെയ്യന്നം ദിശാ ബോധമില്ലാത്ത അയാളുടെ നിയന്ത്രണം അയാളുടെ ഭാര്യയുടെ കയ്യിലായിരുന്നു അപമാനഭാരത്താൽ അവരുടെ മുഖം മ്ലാനവും മറ്റുള്ളവർക്ക് വെളിപ്പെടുത്താത്ത വിധം അലക്ഷ്യവും ആയിരുന്നു .കമ്പിയിൽ തൂങ്ങി അയാൾക്ക്‌ നിൽക്കാൻ കഴിയില്ലന്നുറപ്പിച്ച കണ്ടക്റ്റർ ഞങ്ങൾക്ക് അരികിലായിരുന്ന രണ്ടു ചെറുപ്പക്കാരെ എഴുന്നേൽപ്പിച്ചു ദമ്പതികൾക്ക് ഇരിപ്പിടം നൽ കി.എന്റെ കുഞ്ഞുങ്ങളെ കണ്ടതും ആ സ്ത്രീ കരയാൻ തുടങ്ങി ഏറ്റവും ഇളയവളെ തോളിൽ എടുത്തു കളിപ്പിക്കാൻ തുടങ്ങീ കൂട്ടത്തിൽ മദ്യപൻ ഭർത്താവും കോക്രി കാട്ടിയും മീശ പിരിച്ചും നിമിഷങ്ങൾ കൊണ്ട് കുട്ടികളുടെയും ഞങ്ങളുടെയും ചങ്ങാതികളായി .മിത ഭാഷിയായ എന്റെ സഹധർമിണിയോട് സംസാരം ആരംഭിച്ചത് മുതൽ അവർ ഒരേ ഒഴുക്കോടെ ഭംഗിയായി സംസാരിച്ചു കൊണ്ടേ ഇരുന്നു . തിരുവല്ലായിലെ ഏതോ ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയിട്ട് വരികയായിരുന്നു അവർ വിവാഹം കഴിഞ്ഞിട്ട് 13 കൊല്ലം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ കഴിയാത്തതിന്റെ സങ്കടത്തിലാണവർ 75 ഏക്കര് റബർ തോട്ടം അനന്തരാവകശികളില്ലാതെ അന്വാധീനപ്പെട്ടു പോകാതിരിക്കാൻ അവർക്കൊരു കുഞ്ഞു വേണം. സ്നേഹിക്കാനും സ്‌നേഹം പങ്കിടാനും ആളില്ലാതെ ലോകം അവർക്കു വിരസമായി തുടങ്ങിയിരിക്കുന്നു .അര മണിക്കൂർ യാത്രയിൽ ഒരായുസിന്റെ കഥ പങ്കു വെയ്ക്കപെട്ടിരിക്കുന്നു. അയാളൊരു മദ്യപാനിയെ അല്ല എന്നാൽ തിരുവല്ലായ്ക്ക്‌ പോയി വരുമ്പോൾ മാത്രം ഒന്നോ രണ്ടോ അത് മതി അയാൾക്ക്‌ ഫിറ്റാകാൻ അത് കൊണ്ട് തന്നെ സ്വന്തം വണ്ടി ഷെഡിൽ ഇട്ടിട്ടു ഈ ആന വണ്ടിയിലെ യാത്രാ.ചങ്ങനാശ്ശേരി എത്തി ഞങ്ങൾ പുറത്തിറങ്ങി അയാൾ ഭാര്യയെ ഞങ്ങളെ ഏൽപ്പിച്ചിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞു മുന്നോട്ടു നടന്നു,എന്റെ ഇളയ മകളെ ഒക്കത്ത് വെച്ച് കൊണ്ടാ സ്ത്രീ സംസാരം തുടരുകയാണ്‌ ,അയാൾ പോയിട്ട് 15 മിനിറ്റ് കഴിഞ്ഞിരിക്കുന്നു എനിക്ക് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു എങ്കിലും സ്ത്രീകളുടെ സംസാരം തടസപ്പെടുത്താതെ ഞാൻ ദൂരെ മാറി നിന്നു.അൽപസമയം കഴിഞ്ഞതും നടന്നു പോയ ആൾ ഒരു ഓട്ടോയിൽ ഞങ്ങളുടെ അടുത്ത് വന്നിറങ്ങി ഓട്ടോ നിറയെ കിറ്റുകൾ മധുര പലഹാരങ്ങളും പാവകളും തുടങ്ങി ഒരു കട തുടങ്ങാനുള്ള സദനങ്ങൾ ഉണ്ട് അലീനാ ,അപ്പൂ ,അംബൂ ഇതെല്ലാം നിങ്ങൾക്ക് അങ്കിളിന്റെ വകയാ കേട്ടോ.ഹൃദയപൂർവ്വം അയാൾ വാങ്ങികൊണ്ട് വന്ന സമ്മാനങ്ങളെ നിരസിക്കുന്നത് അവർക്കു ഹൃദയ വേദനയുണ്ടാകുമെന്നതിനാൽ ഞങ്ങൾ മൌനത്തിന്റെ വേണ്ടിയിരുന്നില്ല എന്നാ ഭാവം കൊണ്ട് മാത്രം നീരസം അറിയിച്ചു .ആ ഓട്ടോയിൽ തന്നെ കയറി ഞങ്ങളുടെ വീട്ടിലേയ്ക്കു തിരിക്കാൻ ഒരുങ്ങി.ഒന്നുകൂടി മൂന്ന് കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് ഉമ്മ വെച്ച ശേഷം എന്റെ ഭാര്യയുടെ കണ്ണിൽ തന്നെ നോക്കി ആ സ്ത്രീ ചോദിച്ചു "ചേച്ചീ ഒരു കൊച്ചിനെ ഞങ്ങൾ കൊണ്ട് പോയി വളർത്തിക്കോട്ടേ" ദുർബല മനസ്ക്കരുടെ കണ്ണുകൾ ജലാശയങ്ങളായി സംഗതി കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ഞാൻ ഓട്ടോ ഡ്രൈവറോട് മുന്നോട്ടു പോകാൻ ആങ്ങ്യം കാട്ടി വണ്ടി മുന്നോട്ടു ചലിച്ചു ഞങ്ങൾ പോകുന്നത് നോക്കി അവർ നിന്നു .ഓട്ടോ മുന്നോട്ടു നീങ്ങിയിട്ടും എങ്ങലടിക്കുന്ന അമ്മയോട് മകൻ നിഷ്കളങ്കമായി ചോദിച്ചു ആ അന്റിക്കും അങ്കിളിനും കുഞ്ഞുവാവായില്ലാത്ത തിനാണോ അമ്മ കരയുന്നത് ..........

No comments: