Saturday 16 January 2016

സെൽഫിക്കഥ


പുറത്തേയ്ക്കിറങ്ങിയപ്പോൾ കാറിനടുത്ത് കറുത്ത പൊക്കം കുറഞ്ഞ ഒരാൾ നിന്നും പരുങ്ങുന്നു ,
ക്യാ ചാഹിയെ ? എന്റെ ചോദ്യം കേട്ടതും വെടി ശബ്ദം കേട്ട ഓട്ടക്കാരനെപ്പോലെ അയാൾ ഒറ്റ ഓട്ടം ,ഞാനും പിന്നാലെ പാഞ്ഞു ഒരു വളവിലിട്ടു പിടിച്ചതും അയാൾ കാലിൽ വീണു.
അണ്ണാ നാൻ യെന്ത തപ്പുമേ പണ്ണില്ലെ.
പിന്നെയന്തിനാണ് നീ ഓടിയത് ?
അത് വന്ത് അത് വന്ത് ഞാൻ കാറുക്ക്പക്കം നിന്ന് സെൽഫിയെടുത്തപ്പോൾ ..
സെൽഫിയെടുത്തപ്പോൾ ????
അന്ത കാറുടെ റൈറ്റ് സൈഡ് മിറർ ഒടിഞ്ഞു പോച്ച് ! അണ്ണാ നാൻ ഇന്ത നാട്ടുക്ക് പുതുസ് നീങ്ക പോലീസേ കുപ്പിടരുത് അതുക്കു ഏവളാ പൈസയാനേലും നാൻ തരാം .
പേഴ്സ് തുറന്നു അതിലാകെയുണ്ടായിരുന്ന നൂറിന്റെ നോട്ട് എന്റെ നേരെ നീട്ടി , കാശ് വാങ്ങാൻ കൂട്ടാക്കാതെ ഞാൻ അയാളുമായി കാറിനു അടുത്തെത്തി മിറർ ചെക്ക് ചെയ്തു . പാവം ചാരി നിന്നപ്പോൾ അത് മടങ്ങി അകത്തെയ്ക്കിരുന്നു അത് കണ്ടിട്ടാണയാൾ ഒടിഞ്ഞു പോയെന്നു തെറ്റിദ്ധരിച്ചത്. റോൾസ് റോയ്സും ,ഓഡിയും ഹമ്മറും ബെൻസും തേരാ പാരാ ചീറിപായുന്ന നാട്ടിൽ എന്റെ 2007 മോഡൽ യാരിസ് എന്ന ശകടത്തിനോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാനുള്ള അവന്റെ ആഗ്രഹം എന്നെ രോമാഞ്ച പുളകിതനാക്കി. കാറ് തുറന്നു ഡ്രൈവർ സീറ്റിൽ അവനെ ഇരുത്തി തലങ്ങും വിലങ്ങും ഫോട്ടോ എടുക്കാൻ അവസരം കൊടുത്തു. വില്ലിവാക്കത്തുള്ള കടൈമുടിനാഥൻ എന്ന് പേരായ ചെറുപ്പക്കാരാ നിന്റെ പേരും നിന്റെ മുഖവും ഞാൻ ഒരിക്കലും മറക്കില്ല കാരണം നീയാ സെൽഫിയെടുത്തത്തു എന്റെ ഹൃദയത്തിൽ ചാരി നിന്നാണ് .

No comments: