Friday 1 April 2016

കൊടുത്താൽ കൊല്ലത്തും ......


ചേച്ചീ വെള്ള സാരി ഉണ്ടോ,ഉണ്ടെങ്കിൽ ഒരു ദിവസത്തേയ്ക്ക് ഒന്നു കടമായി തരുമോ ?
പൈങ്കിളി നാദം കേട്ടാണ് ഞാൻ പുറത്തേയ്ക്ക് ഇറങ്ങിയത്‌ ,വാതിൽക്കൽ അതാ ദേവി വദനയായൊരു പെൺകുട്ടി ,ചന്ദനത്തിന്റെയും കാച്ചെണ്ണ യുടെയും സുഗന്ധം വീട്ടു മുറ്റത്തു പരക്കുന്നു. സെറ്റ് സാരി മതിയാകുമോ മോളെ, അലമാരിയിലെ സാരി മുഴുവൻ വലിചിട്ടിട്ടു അമ്മ ഉറക്കെ ചോദിച്ചു. അത് പറ്റില്ല ചേച്ചി വെള്ള തന്നെ വേണം.
ഇല്ലേൽ സാരമില്ല ചേച്ചി, ഞാൻ പോകുവാ , അല്ലാ എന്നാത്തിനാ ഈ വെള്ള സാരി ?? അതു ഇന്ന് ബി എഡ് കോഴ്സ് തുടങ്ങുവാ വെള്ള സാരി ഉടുത്തു തന്നെ ചെല്ലണം ഇനിയിപ്പോൾ ഇന്ന് പോകുന്നില്ല, പരിഭവം പറഞ്ഞവൾ മെല്ലെ നടന്നു പോയി .കിഴക്കേ പറമ്പിൽ വന്നു താമസിക്കുന്ന മരം വെട്ടുകാരൻ രഘുവിന്റെ മകളാണത്, നന്നായി പഠിക്കുന്ന കുട്ടിയായത് കൊണ്ട് നാട്ടുകാരും സംഘടനകളും സഹായിച്ചിട്ടാണ് ബി എഡിനു അഡ്മിഷൻ തരമാക്കിയത് , അന്നറിയില്ലായിരുന്നു ചേരുന്ന അന്ന് തന്നെ വെള്ള സാരിയും ഉടുത്തു ചെല്ലണം എന്ന്.
അമ്മയ്ക്ക് വിഷമമായി, പാവം കുട്ടി ക്ഷേമനിധിയിൽ അടയ്ക്കാൻ വെച്ചിരുന്ന 300 രൂപാ എടുത്തു എന്റെ കൈയ്യിൽ തന്നിട്ട് അമ്മ പറഞ്ഞു നീ പോയി ഒരു വെള്ള സാരി വാങ്ങി വരും വഴി രഘു ചേട്ടന്റെ വീട്ടിൽ കൊടുത്തേക്കു ഞാൻ അനുസരിച്ചു.
വർഷങ്ങൾക്കിപ്പുറം ഞാൻ തകർന്ന കച്ചവടക്കാരനായി ഗതികെട്ടപ്പോളാണ് വീട്ടു മുട്ടത്തു നിന്ന രണ്ടു മുഴുത്ത തേക്ക് മുറിച്ചു വിൽക്കുന്നതിനെ പറ്റി ആലോചിക്കുന്നത് . വനം വകുപ്പ് സംരക്ഷിത മരങ്ങളിൽ പെടുത്തി നമ്പർ ഇട്ടിരിക്കുന്നതിനാൽ വില്ലേജ് ഓഫീസിൽ നിന്നും ജില്ലാ വനം വകുപ്പിൽ നിന്നും അനുമതി വാങ്ങിയാലെ മരം മുറിച്ചു വിൽക്കാൻ പറ്റൂ . വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ ആദ്യം ജില്ലാ കളക്ടറുടെ അനുമതി വേണം എന്നാലെ വില്ലേജിൽ നിന്നും അനുമതി കിട്ടൂ. അപേക്ഷയും പൂരിപ്പിച്ചു കളക്ടറുടെ ഓഫീസിൽ എത്തിയപ്പോൾ അവിടെ ഇല്ല രണ്ടു മൂന്ന് ദിവസം നടന്നിട്ടും ടിയാനെ കാണാൻ കിട്ടാത്തതിനാൽ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. വീടിന്റെ വാതിൽക്കൽ വലിയ രണ്ടു നെയിം ബോർഡുകൾ രാജൻ ലാൽ, ജില്ലാ കളക്റ്റർ, രേഷ്മാ രാജൻ, ഡിസ്ട്രിക് ഫോറെസ്റ്റ് ഓഫീസർ ഭലേ ഭേഷ് ! രണ്ടനുമതിയും ഒരു കുടകീഴിൽ ബെല്ലടിച്ചതും ഒരാൾ വന്നു വാതിൽ തുറന്നു കയറി ഇരിക്കാൻ പറഞ്ഞു അഞ്ചു മിനുട്ട് കഴിഞ്ഞതും ഒരു സ്ത്രീ സ്റ്റയർ കേയിസ് ഓടി ഇറങ്ങി വന്നു എന്റെ മുന്നിൽ വന്നു ചോദിച്ചു എന്നെ അറിയുമോ ???
ഞാൻ ഓർമ്മകളിലേയ്ക്കു ഊളിയിട്ടു , ഇല്ലാ കിട്ടുന്നില്ല
ഞാനാണ് ഡി എഫ് ഓ രേഷ്മാ രാജൻ !!!!
ആഹാ ഇത് പറയാനാണോ സീൻ ഇത്ര കണ്ടു കോണ്ട്രയാക്കിയത് , കളക്റ്റർ വന്നു ഞാൻ കാര്യം പറഞ്ഞു.
വീണ്ടും ചോദ്യം, ഇത് വരെ എന്നെ മനസിലായിട്ടില്ല ????
ഇയാളാണ് എനിക്ക് ആദ്യമായിട്ട് പുടവ തന്നത് ഓർക്കുന്നില്ലേ അന്നു ആ ബി എഡ് കോഴ്സിന്റെ ആദ്യ ദിവസം. ഞാൻ ഒന്നവരെ സൂക്ഷിച്ചു നോക്കി പണ്ട് കണ്ട രൂപമേ അല്ല ശരിക്കും ഗമയുള്ള ഒരു ഉദ്യോഗസ്ഥയുടെ വേഷ പകർച്ചയിലേയ്ക്കു അവർ മാറിയിരിക്കുന്നു. ഒരൊറ്റ ഫോൺ കോളിൽ എന്റെ പറമ്പിലെ തേക്കല്ല
മുഴുവൻ മരങ്ങളും വെട്ടാനുള്ള അനുമതി ആയിരിക്കുന്നു . സ്നേഹ നിർഭരമായ ആഥിതേയത്വം സ്വീകരിച്ചു ഹൃദയം നിറഞ്ഞവനായി ആ വീട് വിട്ടു ഞാനിറങ്ങുമ്പോൾ അമ്മച്ചി ചെറുപ്പത്തിൽ പറയാറുള്ള വാക്യങ്ങൾ മനസിൽ എക്കൊയിട്ടു മുഴങ്ങി ''''''"ആരെയും തല്ലരുത് തല്ലിയാൽ ജീവിതകാലത്ത് എപ്പോഴെങ്കിലും നിനക്കാ തല്ലു തിരിച്ചു കിട്ടും അത് പോലെ തന്നെ നന്മയും''''''''

No comments: