Saturday 29 April 2017

കഴുത കാമം (കവിത )


ഉത്തരത്തിലുള്ളതിനു വേണ്ടി കൈ
ഉയർത്തിയപ്പോഴാണ് കക്ഷത്തിലുള്ളതു
കളഞ്ഞു പോയതെന്നാണെന്റെ ഓർമ്മ
കൈയ്യിലുള്ളതു കൊണ്ടു കളിച്ചിരുന്നെങ്കിൽ
കുറഞ്ഞപക്ഷം അനന്ത പദ്മനാഭനെയെങ്കിലും
കാണാൻ കഴിയുമായിരുന്നെന്നൊരു തോന്നൽ
കുറെ നാളായി ഉള്ളിൽ കിടന്നു തിളയ്ക്കുന്നു
ഈ തിളപ്പിന്റെ വേഗത ഇച്ചിരി കൂടിയിരുന്നേൽ
ഇതിൽ നിന്നുയരുന്ന നീരാവി വെച്ചു
കുറഞ്ഞപക്ഷം രണ്ടു തീവണ്ടിയെങ്കിലും
കൊച്ചിനിൽ നിന്നും കുർളാ  വരെ
കലക്കനായിട്ടു ഞാൻ ഓട്ടിയേനെ
കളഞ്ഞു പോയ കൈയിലുള്ളതിനെ
കളയാൻ മനസ്സു സമ്മതിക്കാത്തതിനാൽ
കരഞ്ഞു കരഞ്ഞു ഞാനെന്റെ ജന്മം തീർക്കുന്നു
കഴുത കാമം കരഞ്ഞല്ലേ തീർക്കേണ്ടത് 

No comments: